കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോൾകീപ്പർ പ്രഭ്സുഖൻ സിംഗ് ഗിൽ 2024 വരെ ക്ലബ്ബിൽ തുടരും. ഗില്ലിന്റെ കരാർ നീട്ടിയതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രഖ്യാപിച്ചു. ക്ലബ്ബുമായുള്ള കരാർ നീട്ടുന്നതിൽ സന്തോഷമുണ്ടെന്നു ഗിൽ പ്രതികരിച്ചു.
കഴിഞ്ഞ ഐഎസ്എൽ സീസണിൽ ആൽബിനോ ഗോമസിനു പരിക്കേറ്റതോടെ പ്ലെയിംഗ് ഇലവനിൽ ഇടംലഭിച്ച ഗിൽ, തുടർന്നു 17 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വല കാത്തു. മികച്ച പ്രകടനം ഗില്ലിനെ ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിനും അർഹനാക്കി. നേരത്തേ ബിജോയ് വർഗീസ്, ജീക്സണ് സിംഗ്, മാർക്കോ ലെസ്കോവിച്ച് എന്നിവരുമായുള്ള കരാറും ബ്ലാസ്റ്റേഴ്സ് പുതുക്കിയിരുന്നു.
കഴിഞ്ഞ ഐഎസ്എൽ സീസണിൽ ആൽബിനോ ഗോമസിനു പരിക്കേറ്റതോടെ പ്ലെയിംഗ് ഇലവനിൽ ഇടംലഭിച്ച ഗിൽ, തുടർന്നു 17 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വല കാത്തു. മികച്ച പ്രകടനം ഗില്ലിനെ ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിനും അർഹനാക്കി. നേരത്തേ ബിജോയ് വർഗീസ്, ജീക്സണ് സിംഗ്, മാർക്കോ ലെസ്കോവിച്ച് എന്നിവരുമായുള്ള കരാറും ബ്ലാസ്റ്റേഴ്സ് പുതുക്കിയിരുന്നു.