മാഡ്രിഡ്: ഇഞ്ചുറി ടൈമിൽ റിയൽ ഹീറോസ് ഉണ്ടെങ്കിൽ അതു റയൽ മാഡ്രിഡുകാർതന്നെ എന്ന് വീണ്ടും അടിവരയിട്ടു. ലോസ് ബ്ലാങ്കോസ് എന്നറിയപ്പെടുന്ന റയൽ മാഡ്രിഡിന്റെ ഇഞ്ചുറി ടൈം ഗോളുകളിലൂടെ ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കു ഗുരുതര പരിക്ക്. 2021-22 സീസണ് യുവേഫ ചാന്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയിൽ ഇഞ്ചുറി ടൈമിലും തുടർന്ന് അധികസമയത്തും നേടിയ എണ്ണം പറഞ്ഞ ഗോളുകളിലൂടെ റയൽ മാഡ്രിഡ് 3-1ന് മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി.
സിറ്റിയുടെ തട്ടകത്തിൽ നടന്ന ആദ്യപാദ സെമിയിൽ സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് 3-4ന്റെ തോൽവി വഴങ്ങിയിരുന്നു. ആ തോൽവിയുടെ കണക്ക് സാന്റിയാഗോ ബർണബ്യുവിലെ ആരാധകർക്കു മുന്നിൽ തീർത്ത ലോസ് ബ്ലാങ്കോസ് ഇരുപാദങ്ങളിലുമായി 6-5ന്റെ ജയം കുറിച്ചു. സ്പാനിഷ് ലാ ലിഗ കിരീടം സീസണ് അവസാനിക്കുന്നതിനു മുന്പുതന്നെ സ്വന്തമാക്കിയതിനു പിന്നാലെ കാർലോ ആൻസിലോട്ടിയുടെ കുട്ടികളുടെ മിന്നും പ്രകടനമായിരുന്നു സ്വന്തം തട്ടകത്തിൽ കണ്ടത്.
ഇഞ്ചുറി ടൈമിൽ റയൽ ഈ സീസണിൽ തിരിച്ചുവരവ് ജയം നേടുന്നത് ഇതാദ്യമല്ല. സെമിയിൽ ഇംഗ്ലീഷ് സംഘമായ ചെൽസിയെ ഇരുപാദങ്ങളിലുമായി 5-4നു കീഴടക്കിയപ്പോഴും റയലിന്റെ വിജയം വന്നത് ഇഞ്ചുറി ടൈമിൽ ആയിരുന്നു.
73-ാം മിനിറ്റിൽ സിറ്റി
4-3ന്റെ ആദ്യപാദ ജയം നൽകിയ മുൻതൂക്കവുമായാണു പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി മാഡ്രിഡിൽ പറന്നിറങ്ങിയത്. ഗോൾ ഷോട്ടിലും ഷോട്ട് ഓണ് ടാർഗറ്റിലും ആദ്യപകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്കുതന്നെയായിരുന്നു മുൻതൂക്കം. എന്നാൽ, റയൽ ഗോളി തിബോ കോർട്വയുടെ മിന്നും സേവുകൾ സിറ്റിയെ ലക്ഷ്യത്തിൽനിന്നകറ്റി. ആർത്തിരന്പിയ ബർണബ്യു സ്റ്റേഡിയത്തെ നിശബ്ദമാക്കി 73-ാം മിനിറ്റിൽ റിയാദ് മെഹ്റെസിന്റെ പവർ ഷോട്ടിലൂടെ സിറ്റി ഗോൾ നേടി. അതോടെ ഇരുപാദങ്ങളിലുമായി സിറ്റിക്ക് 5-3ന്റെ ലീഡ്.
90, 91, 95
മത്സരം 90-ാം മിനിറ്റിലേക്കു കടക്കുന്പോൾ സിറ്റി ഫൈനൽ ഉറപ്പിച്ചതായാണു ഫുട്ബോൾ ലോകം പ്രതീക്ഷിച്ചത്. കാരണം, ഇഞ്ചുറി ടൈമിൽ കൂടിപ്പോയാൽ റയൽ ഒരു ഗോൾ നേടിയേക്കുമെന്ന പ്രതീതി ഉണ്ടായിരുന്നു. 90-ാം മിനിറ്റിൽ ബ്രസീൽ താരം റോഡ്രിഗോ കരിം ബെൻസെമയുടെ പാസിൽനിന്ന് ആദ്യ ഗോൾ നേടി. അതോടെ ഗാലറിയും റയൽ കളിക്കാരും ആർത്തിരന്പി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ (90+1) റോഡ്രിഗോ വീണ്ടും സിറ്റി വലയിൽ പന്തി നിക്ഷേപിച്ചു. മാർക്കോ അസെൻസിയോയുടെ പാസിൽനിന്നായിരുന്നു ഗോൾ. ചിത്രത്തിൽ ഇല്ലാതിരുന്ന റയൽ 5-5ന് ഒപ്പമെത്തി. അതോടെ മത്സരം അധികസമയത്തേക്ക്.
ജയത്തിനായി ദാഹിച്ച റയൽ അധികസമയത്തിന്റെ തുടക്കത്തിൽത്തന്നെ ലീഡ് നേടി. 95-ാം മിനിറ്റിൽ സിറ്റിയുടെ റൂബെൻ ഡിയസ് കരിം ബെൻസെമയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റിയിലൂടെയായിരുന്നു റയലിന്റെ വിജയ ഗോൾ. സ്പോർട്ട് കിക്ക് എടുത്ത ബെൻസെമ പന്ത് കൃത്യമായി വലയിലെത്തിച്ചു, റയൽ ഫൈനലിലേക്കും.
ലിവർപൂൾ x റയൽ
യുവേഫ ചാന്പ്യൻസ് ലീഗ് കിരീടത്തിനായി റയൽ മാഡ്രിഡും ഇംഗ്ലീഷ് സൂപ്പർ ക്ലബ് ലിവർപൂളും കൊന്പുകോർക്കും. മേയ് 28ന് ഇന്ത്യൻ സമയം രാത്രി 12.30നു പാരീസിൽ ആണു ഫൈനൽ. സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിനെ ഇരുപാദങ്ങളിലുമായി 5-2നു കീഴടക്കിയാണു ലിവർപൂൾ ഫൈനലിലെത്തിയത്.
റയൽ മാഡ്രിഡ് യൂറോപ്യൻ ഫൈനലിൽ ഇടംപിടിക്കുന്നത് 17-ാം തവണയാണ്. സ്പാനിഷ് പരിശീലകനായ പെപ് ഗ്വാർഡിയോള യുവേഫ ചാന്പ്യൻസ് ലീഗ് സെമിയിൽ പുറത്താകുന്നത് ഇത് ആറാം തവണയും.
ചാന്പ്യൻസ് ലീഗിന്റെ ഒരു സീസണ് നോക്കൗട്ടിൽ റയലിനായി ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടത്തിൽ കരിം ബെൻസെമ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പവും എത്തി (10 ഗോൾ). നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലാണു ബെൻസെമ ഗോൾ നേടുന്നത്.
സിറ്റിയുടെ തട്ടകത്തിൽ നടന്ന ആദ്യപാദ സെമിയിൽ സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് 3-4ന്റെ തോൽവി വഴങ്ങിയിരുന്നു. ആ തോൽവിയുടെ കണക്ക് സാന്റിയാഗോ ബർണബ്യുവിലെ ആരാധകർക്കു മുന്നിൽ തീർത്ത ലോസ് ബ്ലാങ്കോസ് ഇരുപാദങ്ങളിലുമായി 6-5ന്റെ ജയം കുറിച്ചു. സ്പാനിഷ് ലാ ലിഗ കിരീടം സീസണ് അവസാനിക്കുന്നതിനു മുന്പുതന്നെ സ്വന്തമാക്കിയതിനു പിന്നാലെ കാർലോ ആൻസിലോട്ടിയുടെ കുട്ടികളുടെ മിന്നും പ്രകടനമായിരുന്നു സ്വന്തം തട്ടകത്തിൽ കണ്ടത്.
ഇഞ്ചുറി ടൈമിൽ റയൽ ഈ സീസണിൽ തിരിച്ചുവരവ് ജയം നേടുന്നത് ഇതാദ്യമല്ല. സെമിയിൽ ഇംഗ്ലീഷ് സംഘമായ ചെൽസിയെ ഇരുപാദങ്ങളിലുമായി 5-4നു കീഴടക്കിയപ്പോഴും റയലിന്റെ വിജയം വന്നത് ഇഞ്ചുറി ടൈമിൽ ആയിരുന്നു.
73-ാം മിനിറ്റിൽ സിറ്റി
4-3ന്റെ ആദ്യപാദ ജയം നൽകിയ മുൻതൂക്കവുമായാണു പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി മാഡ്രിഡിൽ പറന്നിറങ്ങിയത്. ഗോൾ ഷോട്ടിലും ഷോട്ട് ഓണ് ടാർഗറ്റിലും ആദ്യപകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്കുതന്നെയായിരുന്നു മുൻതൂക്കം. എന്നാൽ, റയൽ ഗോളി തിബോ കോർട്വയുടെ മിന്നും സേവുകൾ സിറ്റിയെ ലക്ഷ്യത്തിൽനിന്നകറ്റി. ആർത്തിരന്പിയ ബർണബ്യു സ്റ്റേഡിയത്തെ നിശബ്ദമാക്കി 73-ാം മിനിറ്റിൽ റിയാദ് മെഹ്റെസിന്റെ പവർ ഷോട്ടിലൂടെ സിറ്റി ഗോൾ നേടി. അതോടെ ഇരുപാദങ്ങളിലുമായി സിറ്റിക്ക് 5-3ന്റെ ലീഡ്.
90, 91, 95
മത്സരം 90-ാം മിനിറ്റിലേക്കു കടക്കുന്പോൾ സിറ്റി ഫൈനൽ ഉറപ്പിച്ചതായാണു ഫുട്ബോൾ ലോകം പ്രതീക്ഷിച്ചത്. കാരണം, ഇഞ്ചുറി ടൈമിൽ കൂടിപ്പോയാൽ റയൽ ഒരു ഗോൾ നേടിയേക്കുമെന്ന പ്രതീതി ഉണ്ടായിരുന്നു. 90-ാം മിനിറ്റിൽ ബ്രസീൽ താരം റോഡ്രിഗോ കരിം ബെൻസെമയുടെ പാസിൽനിന്ന് ആദ്യ ഗോൾ നേടി. അതോടെ ഗാലറിയും റയൽ കളിക്കാരും ആർത്തിരന്പി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ (90+1) റോഡ്രിഗോ വീണ്ടും സിറ്റി വലയിൽ പന്തി നിക്ഷേപിച്ചു. മാർക്കോ അസെൻസിയോയുടെ പാസിൽനിന്നായിരുന്നു ഗോൾ. ചിത്രത്തിൽ ഇല്ലാതിരുന്ന റയൽ 5-5ന് ഒപ്പമെത്തി. അതോടെ മത്സരം അധികസമയത്തേക്ക്.
ജയത്തിനായി ദാഹിച്ച റയൽ അധികസമയത്തിന്റെ തുടക്കത്തിൽത്തന്നെ ലീഡ് നേടി. 95-ാം മിനിറ്റിൽ സിറ്റിയുടെ റൂബെൻ ഡിയസ് കരിം ബെൻസെമയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റിയിലൂടെയായിരുന്നു റയലിന്റെ വിജയ ഗോൾ. സ്പോർട്ട് കിക്ക് എടുത്ത ബെൻസെമ പന്ത് കൃത്യമായി വലയിലെത്തിച്ചു, റയൽ ഫൈനലിലേക്കും.
ലിവർപൂൾ x റയൽ
യുവേഫ ചാന്പ്യൻസ് ലീഗ് കിരീടത്തിനായി റയൽ മാഡ്രിഡും ഇംഗ്ലീഷ് സൂപ്പർ ക്ലബ് ലിവർപൂളും കൊന്പുകോർക്കും. മേയ് 28ന് ഇന്ത്യൻ സമയം രാത്രി 12.30നു പാരീസിൽ ആണു ഫൈനൽ. സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിനെ ഇരുപാദങ്ങളിലുമായി 5-2നു കീഴടക്കിയാണു ലിവർപൂൾ ഫൈനലിലെത്തിയത്.
റയൽ മാഡ്രിഡ് യൂറോപ്യൻ ഫൈനലിൽ ഇടംപിടിക്കുന്നത് 17-ാം തവണയാണ്. സ്പാനിഷ് പരിശീലകനായ പെപ് ഗ്വാർഡിയോള യുവേഫ ചാന്പ്യൻസ് ലീഗ് സെമിയിൽ പുറത്താകുന്നത് ഇത് ആറാം തവണയും.
ചാന്പ്യൻസ് ലീഗിന്റെ ഒരു സീസണ് നോക്കൗട്ടിൽ റയലിനായി ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടത്തിൽ കരിം ബെൻസെമ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പവും എത്തി (10 ഗോൾ). നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലാണു ബെൻസെമ ഗോൾ നേടുന്നത്.