പൂന: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് സീസണിലെ ആറാം ജയം. എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ 13 റണ്‍സിന് ആർസിബി കീഴടക്കി. സ്കോർ: ബംഗളൂരു 20 ഓവറിൽ 173/8. ചെന്നൈ 20 ഓവറിൽ 160/8.
ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗളൂരുവിനായി ഡുപ്ലെസിയും കോഹ്ലിയും ഓപ്പണിംഗ് വിക്കറ്റിൽ തകർത്തടിച്ചു. 7.2 ഓവറിൽ 62 റണ്‍സ് നേടിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 22 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 38 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിയെ മൊയീൻ അലി രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തിച്ചു. മൂന്നാം നന്പറായി ക്രീസിലെത്തിയ ഗ്ലെൻ മാക്സ്വെല്ലിനു തിളങ്ങാനായില്ല. മൂന്ന് പന്തിൽ മൂന്ന് റണ്‍സ് നേടിയ മാക്സ്വെൽ റണ്ണൗട്ട്. 10-ാം ഓവറിന്റെ അഞ്ചാം പന്തിൽ മൊയീൻ അലി വിരാട് കോഹ്ലിയെ ബൗൾഡാക്കി. 33 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും അടക്കം 30 റണ്‍സ് ആയിരുന്നു കോഹ്ലിയുടെ സന്പാദ്യം.
നാലാം നന്പർ ബാറ്ററായ മഹിപാൽ ലോംറോറിന്റെ ഇന്നിംഗ്സ് ആണ് ആർസിബിക്കു കരുത്തേകിയത്. 27 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ മഹിപാൽ 42 റണ്‍സ് നേടി. ആർസിബി ഇന്നിംഗ്സിലെ ടോപ് സ്കോററും മഹിപാലാണ്. 15 പന്തിൽ 21 റണ്‍സ് നേടിയ രജത് പടീദാർ, 17 പന്തിൽ 26 റണ്‍സ് നേടി പുറത്താകാതെ നിന്ന ദിനേശ് കാർത്തിക് എന്നിവരും സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവന നൽകി. രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടുന്നതായിരുന്നു ദിനേശ് കാർത്തികിന്റെ ഇന്നിംഗ്സ്.
ശ്രീലങ്കൻ താരമായ മഹേഷ് തീക്ഷ്ണ നാല് ഓവറിൽ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. 19-ാം ഓവറിലായിരുന്നു ഈ മൂന്ന് വിക്കറ്റും. മൊയീൻ അലി നാല് ഓവറിൽ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്യാപ്റ്റൻ സ്ഥാനം രാജിവച്ച രവീന്ദ്ര ജഡേജ 18-ാം ഓവറിന്റെ മൂന്നാം പന്തിൽ മഹിപാലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തുന്നതിനും പൂന ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
മറുപടിക്കായി ഇറങ്ങിയ ചെന്നൈ ഓപ്പണിംഗ് വിക്കറ്റിൽ 54 റണ്‍സ് നേടി. ഡെവോണ്‍ കോണ്‍വെ 37 പന്തിൽ 56 റണ്‍സ് അടിച്ചെടുത്തു. 15 ഓവർ പുർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 118 എന്ന സ്കോറിൽ ചെന്നൈ എത്തി. മൊയീൻ അലി 27 പന്തിൽ 34 റണ്‍സ് നേടി. എന്നാൽ, ഉത്തപ്പ (1), രവീന്ദ്ര ജഡേജ (3), എം.എസ്. ധോണി (2) എന്നിവർക്ക് തിളങ്ങാനായില്ല. അതോടെ സിഎസ്കെയുടെ പ്രതീക്ഷ അസ്തമിച്ചു. ആർസിബിക്കായി ഹർഷൽ പട്ടേൽ മൂന്നും ഗ്ലെൻ മാക്സ്വെൽ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗളൂരുവിനായി ഡുപ്ലെസിയും കോഹ്ലിയും ഓപ്പണിംഗ് വിക്കറ്റിൽ തകർത്തടിച്ചു. 7.2 ഓവറിൽ 62 റണ്‍സ് നേടിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 22 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 38 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിയെ മൊയീൻ അലി രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തിച്ചു. മൂന്നാം നന്പറായി ക്രീസിലെത്തിയ ഗ്ലെൻ മാക്സ്വെല്ലിനു തിളങ്ങാനായില്ല. മൂന്ന് പന്തിൽ മൂന്ന് റണ്‍സ് നേടിയ മാക്സ്വെൽ റണ്ണൗട്ട്. 10-ാം ഓവറിന്റെ അഞ്ചാം പന്തിൽ മൊയീൻ അലി വിരാട് കോഹ്ലിയെ ബൗൾഡാക്കി. 33 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും അടക്കം 30 റണ്‍സ് ആയിരുന്നു കോഹ്ലിയുടെ സന്പാദ്യം.
നാലാം നന്പർ ബാറ്ററായ മഹിപാൽ ലോംറോറിന്റെ ഇന്നിംഗ്സ് ആണ് ആർസിബിക്കു കരുത്തേകിയത്. 27 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ മഹിപാൽ 42 റണ്‍സ് നേടി. ആർസിബി ഇന്നിംഗ്സിലെ ടോപ് സ്കോററും മഹിപാലാണ്. 15 പന്തിൽ 21 റണ്‍സ് നേടിയ രജത് പടീദാർ, 17 പന്തിൽ 26 റണ്‍സ് നേടി പുറത്താകാതെ നിന്ന ദിനേശ് കാർത്തിക് എന്നിവരും സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവന നൽകി. രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടുന്നതായിരുന്നു ദിനേശ് കാർത്തികിന്റെ ഇന്നിംഗ്സ്.
ശ്രീലങ്കൻ താരമായ മഹേഷ് തീക്ഷ്ണ നാല് ഓവറിൽ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. 19-ാം ഓവറിലായിരുന്നു ഈ മൂന്ന് വിക്കറ്റും. മൊയീൻ അലി നാല് ഓവറിൽ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്യാപ്റ്റൻ സ്ഥാനം രാജിവച്ച രവീന്ദ്ര ജഡേജ 18-ാം ഓവറിന്റെ മൂന്നാം പന്തിൽ മഹിപാലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തുന്നതിനും പൂന ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
മറുപടിക്കായി ഇറങ്ങിയ ചെന്നൈ ഓപ്പണിംഗ് വിക്കറ്റിൽ 54 റണ്‍സ് നേടി. ഡെവോണ്‍ കോണ്‍വെ 37 പന്തിൽ 56 റണ്‍സ് അടിച്ചെടുത്തു. 15 ഓവർ പുർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 118 എന്ന സ്കോറിൽ ചെന്നൈ എത്തി. മൊയീൻ അലി 27 പന്തിൽ 34 റണ്‍സ് നേടി. എന്നാൽ, ഉത്തപ്പ (1), രവീന്ദ്ര ജഡേജ (3), എം.എസ്. ധോണി (2) എന്നിവർക്ക് തിളങ്ങാനായില്ല. അതോടെ സിഎസ്കെയുടെ പ്രതീക്ഷ അസ്തമിച്ചു. ആർസിബിക്കായി ഹർഷൽ പട്ടേൽ മൂന്നും ഗ്ലെൻ മാക്സ്വെൽ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.