വ്യക്തിഗത മികവിനേക്കാൾ ഒത്തൊരുമയുടെ വിജയമായിരുന്നു ഇതെന്നു കേരളാ നായകൻ ജിജോ ജോസഫ് പറയുന്നു. യുവതാരങ്ങൾ അരങ്ങുതകർക്കുകയും കാണികൾ പൂർണ പിന്തുണ നൽകിയതും ടീമിനെ കിരീടത്തിലേക്ക് എത്തിച്ചുവെന്നും ജിജോ പറഞ്ഞു. ബംഗാളിനെതിരെ നാലാം തവണയായിരുന്നു കേരളം ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കാനിറങ്ങിയത്. നാല് ഫൈനലുകളിലും വിജയികളെ തീരുമാനമായത് ഷൂട്ടൗട്ടിലാണെന്നതും ചരിത്രമാണ്. രണ്ട് ടീമുകളും രണ്ടു തവണ വീതം ചാന്പ്യൻമാരാവുകയും ചെയ്തു. 2018-ൽ 4-2നായിരുന്നു കേരള വിജയമെങ്കിൽ ഇത്തവണ 5-4ന്.
വംഗനാടിന്റെ വന്പുമായെത്തിയ ബംഗാളിനെ തകർത്തു തങ്ങളുടെ 15-ാം ഫൈനലിൽ കേരളം സ്വന്തമാക്കിയത് ഏഴാം സന്തോഷകിരീടം കൂടിയാണ്. ക്യാപ്റ്റൻ മണിക്കും വി.പി. സത്യനും കുരികേശ് മാത്യുവിനും വി. ശിവകുമാറിനും സിൽവസ്റ്റർ ഇഗ്നേഷ്യസിനും രാഹുൽ വി. രാജിനും ശേഷം കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങിയ ആദ്യനായകനെന്ന ബഹുമതി ഇനി ഇത്തവണത്തെ നായകൻ ജിജോ ജോസഫിനു സ്വന്തം. കേരളത്തിന് സന്തോഷ് ട്രോഫി നേടിയത്തന്ന ചരിത്ര നായകൻമാരുടെ ഇടയിലാണ് ഇനി തൃശൂർ സ്വദേശിയും എസ്ബിഐ ഉദ്യോഗസ്ഥനുമായ ജിജോ ജോസഫിന്റെയും സ്ഥാനം.
ജെസിൻ ദ ഹീറോ
സെമിയിൽ കർണാടക ആദ്യം ഗോളടിച്ച് കേരളത്തെ ഞെട്ടിച്ചു. എന്നാൽ ആദ്യപകുതിയുടെ കൂൾ ഓഫ് ടൈമിൽ സ്ട്രൈക്കർ വിഘ്നേഷിനെ പിൻവലിച്ച് പത്താം നന്പർ ജഴ്സിയണിഞ്ഞ കെ.ടി. ജെസിനെ കോച്ച് ബിനോ കളത്തിലിറക്കിയതോടെ കളിയുടെ ജാതകം തിരുത്തപ്പെടുകയായിരുന്നു.
ജെസിൻ കത്തിക്കയറിയ മത്സരത്തിൽ മൂന്നിനെതിരേ ഏഴു ഗോളുകൾക്കു കർണാടകയെ മറികടന്നായിരുന്നു കേരളത്തിന്റെ ഫൈനൽ പ്രവേശനം. അഞ്ച് ഗോളുമായാണ് ഈ നിലന്പൂരുകാരൻ കളംനിറഞ്ഞത്. ആറ് ഗോളോടെ ടോപ് സ്കോററുമായി. കർണാടകയ്ക്കെതിരായ ഗോളടി ജെസിനെ ചില റിക്കാർഡുകളിലേക്കും എത്തിച്ചു. ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ പകരക്കാരനായി വന്ന് അഞ്ച് ഗോളടിച്ച ആദ്യ താരമാണ് ജെസിൻ. 1987-ൽ ഹരിയാനക്ക് എതിരെ പകരക്കാരനായി വന്ന് മൂന്നു ഗോൾ നേടിയ മഹാരാഷ്ട്രയുടെ ജസ്വന്ത് സിംഗിന്റെ പേരിലായിരുന്നു ഇതുവരെ ഈ റിക്കാർഡ്.
കേരളത്തിനായി ഒരു സന്തോഷ് ട്രോഫി മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും ജെസിൻ തന്നെ. 1999 മദ്രാസ് സന്തോഷ് ട്രോഫിയിൽ ബിഹാറിന് എതിരെ നാല് ഗോൾ നേടിയ ആസിഫ് സഹീറിന്റെ റിക്കാർഡും ജെസിൻ തന്റെ പേരിലാക്കുന്നതിനായിരുന്നു പയ്യനാട് സാക്ഷ്യം വഹിച്ചത്.
വംഗനാടിന്റെ വന്പുമായെത്തിയ ബംഗാളിനെ തകർത്തു തങ്ങളുടെ 15-ാം ഫൈനലിൽ കേരളം സ്വന്തമാക്കിയത് ഏഴാം സന്തോഷകിരീടം കൂടിയാണ്. ക്യാപ്റ്റൻ മണിക്കും വി.പി. സത്യനും കുരികേശ് മാത്യുവിനും വി. ശിവകുമാറിനും സിൽവസ്റ്റർ ഇഗ്നേഷ്യസിനും രാഹുൽ വി. രാജിനും ശേഷം കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങിയ ആദ്യനായകനെന്ന ബഹുമതി ഇനി ഇത്തവണത്തെ നായകൻ ജിജോ ജോസഫിനു സ്വന്തം. കേരളത്തിന് സന്തോഷ് ട്രോഫി നേടിയത്തന്ന ചരിത്ര നായകൻമാരുടെ ഇടയിലാണ് ഇനി തൃശൂർ സ്വദേശിയും എസ്ബിഐ ഉദ്യോഗസ്ഥനുമായ ജിജോ ജോസഫിന്റെയും സ്ഥാനം.
ജെസിൻ ദ ഹീറോ
സെമിയിൽ കർണാടക ആദ്യം ഗോളടിച്ച് കേരളത്തെ ഞെട്ടിച്ചു. എന്നാൽ ആദ്യപകുതിയുടെ കൂൾ ഓഫ് ടൈമിൽ സ്ട്രൈക്കർ വിഘ്നേഷിനെ പിൻവലിച്ച് പത്താം നന്പർ ജഴ്സിയണിഞ്ഞ കെ.ടി. ജെസിനെ കോച്ച് ബിനോ കളത്തിലിറക്കിയതോടെ കളിയുടെ ജാതകം തിരുത്തപ്പെടുകയായിരുന്നു.
ജെസിൻ കത്തിക്കയറിയ മത്സരത്തിൽ മൂന്നിനെതിരേ ഏഴു ഗോളുകൾക്കു കർണാടകയെ മറികടന്നായിരുന്നു കേരളത്തിന്റെ ഫൈനൽ പ്രവേശനം. അഞ്ച് ഗോളുമായാണ് ഈ നിലന്പൂരുകാരൻ കളംനിറഞ്ഞത്. ആറ് ഗോളോടെ ടോപ് സ്കോററുമായി. കർണാടകയ്ക്കെതിരായ ഗോളടി ജെസിനെ ചില റിക്കാർഡുകളിലേക്കും എത്തിച്ചു. ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ പകരക്കാരനായി വന്ന് അഞ്ച് ഗോളടിച്ച ആദ്യ താരമാണ് ജെസിൻ. 1987-ൽ ഹരിയാനക്ക് എതിരെ പകരക്കാരനായി വന്ന് മൂന്നു ഗോൾ നേടിയ മഹാരാഷ്ട്രയുടെ ജസ്വന്ത് സിംഗിന്റെ പേരിലായിരുന്നു ഇതുവരെ ഈ റിക്കാർഡ്.
കേരളത്തിനായി ഒരു സന്തോഷ് ട്രോഫി മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും ജെസിൻ തന്നെ. 1999 മദ്രാസ് സന്തോഷ് ട്രോഫിയിൽ ബിഹാറിന് എതിരെ നാല് ഗോൾ നേടിയ ആസിഫ് സഹീറിന്റെ റിക്കാർഡും ജെസിൻ തന്റെ പേരിലാക്കുന്നതിനായിരുന്നു പയ്യനാട് സാക്ഷ്യം വഹിച്ചത്.