തൃശൂർ/മഞ്ചേരി: ഇന്നാണു തൃശൂർ പൂരം കൊടിയേറ്റമെങ്കിലും സന്തോഷ് ട്രോഫി കേരളത്തിനു നേടിക്കൊടുക്കുന്നതിൽ തന്ത്രങ്ങൾ മെനഞ്ഞ കോച്ച് ബിനോ ജോർജിന്റെയും അസിസ്റ്റന്റ് കോച്ച് ടി.ജി. പുരുഷോത്തമന്റെയും വീട്ടിൽ പൂരാഘോഷം തിങ്കളാഴ്ച രാത്രിതന്നെ തുടങ്ങി.
പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കേരളം ബംഗാളിന്റെ ഹൃദയം കീറിമുറിച്ചപ്പോൾ തൃശൂർക്കാരൻ ക്യാപ്റ്റനു തൃശൂർക്കാരൻ കോച്ചും അസിസ്റ്റന്റ് കോച്ചും പറഞ്ഞുകൊടുത്ത കളിയടവുകൾ ഉന്നംപിഴയ്ക്കാതെ ലക്ഷ്യം കാണുകയായിരുന്നു.
സന്തോഷ് ട്രോഫി ചാന്പ്യൻമാരായ കേരളാ ടീം പരിശീലകരുടെ കൂട്ടത്തിൽ ബിനോ ജോർജും ഇടം പിടിച്ചിരിക്കുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കേരളം ഏഴാംതവണ സന്തോഷ് ട്രോഫി ജേതാക്കളാകുന്പോൾ അതിനു ചുക്കാൻ പിടിച്ച കോച്ച് ബിനോ ജോർജിനും അഭിമാനിക്കാൻ ഏറെയുണ്ട്. യോഗ്യതാ റൗണ്ട് കഴിഞ്ഞശേഷം വലിയ ഇടവേള വന്നു. ഇതിനുശേഷം കളിക്കാരെല്ലാം വിശ്രമത്തിലായിരുന്നു. തുടർന്നു കേരളാ പ്രീമിയർ ലീഗ് നടന്നു. ഇതോടെ കളിക്കാരെ മുഴുവൻ ലഭിക്കാത്ത സാഹചര്യമുണ്ടായി. പിന്നീട് 20 ദിവസത്തെ ക്യാന്പ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്നു. അതിനുശേഷമാണ് ടീമിനെ ബിനോ ജോർജ് പൂർണ സജ്ജമാക്കിയത്. സീനിയർതാരങ്ങളും ജൂണിയർതാരങ്ങളും ഇടകലർന്ന ടീമായിരുന്നു കേരളത്തിന്റേത്.
സെമിയിലും ഫൈനലിലും പിന്നിൽ നിന്നശേഷമാണ് കേരളം തിരിച്ചടിച്ചു വിജയം കണ്ടത്. ഒരു കളിയിലും തോറ്റിട്ടുമില്ല. നിർണായക സമയത്ത് പകരക്കാരെ ഇറക്കി ടീമിനെ വിജയം ഒരുക്കുന്നതിലും ബിനോ ജോർജ് ശ്രദ്ധിക്കപ്പെട്ടു.
ബിനോ ജോർജ് കേരളത്തിലെ ആദ്യത്തെ എഎഫ്സി പ്രോ ലൈസൻസ് കോച്ചാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും സുപ്രധാനമായ കിരീടങ്ങളിലൊന്നാണ് സന്തോഷ് ട്രോഫി. നേരത്തെ ഗോകുലം കേരള എഫ്സി ഐ ലീഗ് ചാന്പ്യൻമാരായപ്പോൾ ബിനോ ടീമിനോടൊപ്പമുണ്ടായിരുന്നുവെങ്കിലും ടെക്നിക്കൽ ഡയറക്ടറായിരുന്നു. ഇതു കാണികളുടെ വിജയമാണെന്നും അവർ ഓരോ കളിയിലും അകമഴിഞ്ഞു പിന്തുണച്ചു. സഹപരിശീലകരായ പുരുഷോത്തമനും സജി ജോയിയും കേരളത്തിന്റെ വിജയത്തിൽ പങ്കുണ്ടെന്നും ബിനോ പറഞ്ഞു
പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കേരളം ബംഗാളിന്റെ ഹൃദയം കീറിമുറിച്ചപ്പോൾ തൃശൂർക്കാരൻ ക്യാപ്റ്റനു തൃശൂർക്കാരൻ കോച്ചും അസിസ്റ്റന്റ് കോച്ചും പറഞ്ഞുകൊടുത്ത കളിയടവുകൾ ഉന്നംപിഴയ്ക്കാതെ ലക്ഷ്യം കാണുകയായിരുന്നു.
സന്തോഷ് ട്രോഫി ചാന്പ്യൻമാരായ കേരളാ ടീം പരിശീലകരുടെ കൂട്ടത്തിൽ ബിനോ ജോർജും ഇടം പിടിച്ചിരിക്കുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കേരളം ഏഴാംതവണ സന്തോഷ് ട്രോഫി ജേതാക്കളാകുന്പോൾ അതിനു ചുക്കാൻ പിടിച്ച കോച്ച് ബിനോ ജോർജിനും അഭിമാനിക്കാൻ ഏറെയുണ്ട്. യോഗ്യതാ റൗണ്ട് കഴിഞ്ഞശേഷം വലിയ ഇടവേള വന്നു. ഇതിനുശേഷം കളിക്കാരെല്ലാം വിശ്രമത്തിലായിരുന്നു. തുടർന്നു കേരളാ പ്രീമിയർ ലീഗ് നടന്നു. ഇതോടെ കളിക്കാരെ മുഴുവൻ ലഭിക്കാത്ത സാഹചര്യമുണ്ടായി. പിന്നീട് 20 ദിവസത്തെ ക്യാന്പ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്നു. അതിനുശേഷമാണ് ടീമിനെ ബിനോ ജോർജ് പൂർണ സജ്ജമാക്കിയത്. സീനിയർതാരങ്ങളും ജൂണിയർതാരങ്ങളും ഇടകലർന്ന ടീമായിരുന്നു കേരളത്തിന്റേത്.
സെമിയിലും ഫൈനലിലും പിന്നിൽ നിന്നശേഷമാണ് കേരളം തിരിച്ചടിച്ചു വിജയം കണ്ടത്. ഒരു കളിയിലും തോറ്റിട്ടുമില്ല. നിർണായക സമയത്ത് പകരക്കാരെ ഇറക്കി ടീമിനെ വിജയം ഒരുക്കുന്നതിലും ബിനോ ജോർജ് ശ്രദ്ധിക്കപ്പെട്ടു.
ബിനോ ജോർജ് കേരളത്തിലെ ആദ്യത്തെ എഎഫ്സി പ്രോ ലൈസൻസ് കോച്ചാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും സുപ്രധാനമായ കിരീടങ്ങളിലൊന്നാണ് സന്തോഷ് ട്രോഫി. നേരത്തെ ഗോകുലം കേരള എഫ്സി ഐ ലീഗ് ചാന്പ്യൻമാരായപ്പോൾ ബിനോ ടീമിനോടൊപ്പമുണ്ടായിരുന്നുവെങ്കിലും ടെക്നിക്കൽ ഡയറക്ടറായിരുന്നു. ഇതു കാണികളുടെ വിജയമാണെന്നും അവർ ഓരോ കളിയിലും അകമഴിഞ്ഞു പിന്തുണച്ചു. സഹപരിശീലകരായ പുരുഷോത്തമനും സജി ജോയിയും കേരളത്തിന്റെ വിജയത്തിൽ പങ്കുണ്ടെന്നും ബിനോ പറഞ്ഞു