വാക്കാണ് സത്യം, സൊന്നാൽ സെയ് വേൻ... എന്നിങ്ങനെ സിനിമകളിൽ ഒക്കെ നായകന്മാർ പറയുന്നതും ചെയ്യുന്നതും കണ്ടിരിക്കാം. എന്നാൽ, കായിക ലോകത്ത് അത്തരമൊരു മുൻ പ്രവചനം നടത്തി അതുപോലെ ചെയ്യുക അസാധ്യം. ആ അസാധ്യതയാണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റിങ്കു സിംഗ് സാധ്യമാക്കിയത്.
രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിനു മുന്‍പ് റിങ്കു സിംഗ് താൻ എടുക്കാൻ പോകുന്ന സ്കോർ കൈയിൽ കുറിച്ചിരുന്നു, അതുപോലെ പ്ലെയർ ഓഫ് ദ മാച്ച് താൻ സ്വന്തമാക്കുമെന്നും റിങ്കു രാജ് മുൻകൂട്ടി കണ്ടു. മത്സരശേഷം സഹതാരം നിതീഷ് റാണയ്ക്കൊപ്പം നടത്തിയ അഭിമുഖത്തിലാണ് റിങ്കു സിംഗ് തന്റെ കൈയിൽ എഴുതിയ സ്കോർ കാണിച്ചത്.
50 എന്ന് കൈയിൽ കുറിച്ചാണ് മത്സരത്തിൽ റിങ്കു സിംഗ് ബാറ്റ് ഏന്തിയത്. എന്നാൽ, 50 റണ്‍സ് നേടാൻ റിങ്കുവിന് സാധിച്ചില്ല. 23 പന്തിൽ ഒരു സിക്സും ആറ് ഫോറും അടക്കം 42 റണ്‍സുമായി റിങ്കു പുറത്താകാതെ നിന്നു. ആ ഇന്നിംഗ്സിന് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവും റിങ്കുവിനെ തേടിയെത്തി.
ക്യാപ്റ്റൻ സഞ്ജു വി. സാംസണിന്റെ അർധ സെഞ്ചുറി മികവിൽ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റണ്‍സ് നേടി. 49 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 54 റണ്‍സ് ആണ് സഞ്ജു നേടിയത്. ഷിംറണ്‍ ഹെറ്റ്മയർ 13 പന്തിൽ 27 റണ്‍സുമായി പുറത്താകാതെനിന്നു. ശ്രേയസ് അയ്യർ (34), നിതീഷ് റാണ (48 നോട്ടൗട്ട്) എന്നിവർക്കൊപ്പം റിങ്കു സിംഗിന്റെ ഇന്നിംഗ്സും ചേർന്നപ്പോൾ കോൽക്കത്ത 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 158 റണ്‍സ് അടിച്ചെടുത്ത് ഏഴ് വിക്കറ്റ് ജയം ആഘോഷിച്ചു.
രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിനു മുന്‍പ് റിങ്കു സിംഗ് താൻ എടുക്കാൻ പോകുന്ന സ്കോർ കൈയിൽ കുറിച്ചിരുന്നു, അതുപോലെ പ്ലെയർ ഓഫ് ദ മാച്ച് താൻ സ്വന്തമാക്കുമെന്നും റിങ്കു രാജ് മുൻകൂട്ടി കണ്ടു. മത്സരശേഷം സഹതാരം നിതീഷ് റാണയ്ക്കൊപ്പം നടത്തിയ അഭിമുഖത്തിലാണ് റിങ്കു സിംഗ് തന്റെ കൈയിൽ എഴുതിയ സ്കോർ കാണിച്ചത്.
50 എന്ന് കൈയിൽ കുറിച്ചാണ് മത്സരത്തിൽ റിങ്കു സിംഗ് ബാറ്റ് ഏന്തിയത്. എന്നാൽ, 50 റണ്‍സ് നേടാൻ റിങ്കുവിന് സാധിച്ചില്ല. 23 പന്തിൽ ഒരു സിക്സും ആറ് ഫോറും അടക്കം 42 റണ്‍സുമായി റിങ്കു പുറത്താകാതെ നിന്നു. ആ ഇന്നിംഗ്സിന് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവും റിങ്കുവിനെ തേടിയെത്തി.
ക്യാപ്റ്റൻ സഞ്ജു വി. സാംസണിന്റെ അർധ സെഞ്ചുറി മികവിൽ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റണ്‍സ് നേടി. 49 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 54 റണ്‍സ് ആണ് സഞ്ജു നേടിയത്. ഷിംറണ്‍ ഹെറ്റ്മയർ 13 പന്തിൽ 27 റണ്‍സുമായി പുറത്താകാതെനിന്നു. ശ്രേയസ് അയ്യർ (34), നിതീഷ് റാണ (48 നോട്ടൗട്ട്) എന്നിവർക്കൊപ്പം റിങ്കു സിംഗിന്റെ ഇന്നിംഗ്സും ചേർന്നപ്പോൾ കോൽക്കത്ത 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 158 റണ്‍സ് അടിച്ചെടുത്ത് ഏഴ് വിക്കറ്റ് ജയം ആഘോഷിച്ചു.