സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതക്കുറവ് ഈ വിഷയത്തിൽ തെളിഞ്ഞു കാണുന്നുണ്ട്. തുടർച്ചയായ പരിശോധനകളും കാര്യക്ഷമമായ ശിക്ഷാനടപടികളുമാണ് ആവശ്യം. വിഷവസ്തുക്കളുടെ പ്രയോഗത്തെക്കുറിച്ചു ജനങ്ങളെ ബോധവാൻമാരാക്കുന്ന ചുമതലയും സർക്കാർ ഏറ്റെടുക്കണം.
മത്സ്യത്തിൽ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ മത്സ്യ’ എന്ന പേരിലുള്ള നടപടി സർക്കാർ ഊർജിതമാക്കിയെന്ന് അവകാശപ്പെടുന്പോഴും ജനങ്ങൾക്കുള്ള ആശങ്ക അകലുന്നില്ല. പേരിനുപോലും പരിശോധന നടക്കാതെവന്നതോടെ മാരകമായ രാസവസ്തുക്കൾ ചേർത്ത മത്സ്യം വ്യാപകമായി വില്പനയ്ക്കെത്തുകയുണ്ടായി. ഏതാനും ദിവസം മുന്‍പ് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തും സംസ്ഥാനത്തിന്റെ മറ്റുചില ഭാഗങ്ങളിലും മത്സ്യം കഴിച്ചവർക്ക് രോഗബാധയുണ്ടായതിനെത്തുടർന്നാണ് ആരോഗ്യവകുപ്പ് നടപടിക്കൊരുങ്ങിയത്. പച്ചമീൻ കഴിച്ച പൂച്ചകൾ ചത്തതും ഭീതി പരത്തി.
സംസ്ഥാനത്തെ ഫിഷിംഗ് ഹാർബറുകളിൽ വേണ്ടത്ര മത്സ്യം കിട്ടാതെ വരുന്പോൾ അയൽ സംസ്ഥാനങ്ങളിലെ ഹാർബറുകളിൽനിന്നു കൊണ്ടുവരികയാണ് പതിവ്. അവിടങ്ങളിൽനിന്നു റോഡ് മാർഗം നിരവധി മണിക്കൂറുകളെടുത്താണ് കേരളത്തിലെ മത്സ്യമാർക്കറ്റുകളിലെത്തുന്നത്. ഇതോടെ ഐസിനൊപ്പം അമോണിയ വിതറിയാണു പെട്ടിയിലാക്കുന്നത്. പിന്നീട് മൊത്തവിതരണകേന്ദ്രങ്ങളിലെത്തുന്ന മത്സ്യത്തിൽ സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തുകൂടി കലർത്തുന്നു. ഇതോടെ ചില്ലറവില്പനശാലകളിലെത്തുന്ന മത്സ്യം തീർത്തും വിഷമയമായി മാറുന്നു.
മീനിൽ ചേർക്കാനുള്ള ഐസിൽ രാസവസ്തുക്കൾ ചേർത്തുനല്‍കുന്ന നിരവധി ഐസ്പ്ലാന്റുകളും സംസ്ഥാനത്ത് പലയിടത്തുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. രാസവസ്തുക്കൾ ചേർത്ത ഐസ് പെട്ടെന്ന് അലിയില്ല. അതാണ് കച്ചവടക്കാർക്ക് കൂടുതൽ പ്രിയം. അമിതമായി രാസവസ്തുക്കൾ ചേർത്താൽ മത്സ്യത്തിന്റെ പുറംതൊലി പെട്ടെന്നു ചീയുകയുമില്ല. പഴക്കമുള്ള മത്സ്യത്തിനു മുകളിൽ കടൽമണ്ണ് വിതറി പുതിയതെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയുമുണ്ട്.
പുതുമ തോന്നിക്കാൻ ആസ്താസാന്തീൻ, കേടുവരാതെ സൂക്ഷിക്കാൻ ഫോർമാലിൻ, മിനുപ്പ് നല്കാൻ അമോണിയം ക്ലോറൈഡ് എന്നീ രാസവസ്തുക്കളും ചേർക്കുന്നുണ്ട്.
ഉണക്കമത്സ്യത്തിൽ കീടനാശിനികളും പുതുമ തോന്നിക്കാൻ കോൾടാർ ചായങ്ങളുമാണുപയോഗിക്കുന്നത്. ഇതെല്ലാം കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന മത്സ്യത്തിൽ രാസവസ്തുക്കളുണ്ടോയെന്നു പരിശോധിച്ചു തിരിച്ചയയ്ക്കാനുള്ള സംവിധാനം അതിർത്തി ചെക്പോസ്റ്റുകളിലില്ലെന്നും ആക്ഷേപമുണ്ട്. മീനിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ മത്സ്യ’ എന്ന പേരിൽ ശക്തമായ പരിശോധന വന്നതോടെ മായംകലർന്ന മീൻ എത്തുന്നതു കുറഞ്ഞെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അവകാശവാദം.
എന്തെങ്കിലും പരാതിയുണ്ടാകുന്പോൾ മാത്രം നടത്തുന്ന പരിശോധനകൾ വേണ്ടത്ര ഫലംചെയ്യുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിനിൽക്കുന്നു. തത്കാലശൂരത്വം കഴിയുന്നതോടെ എല്ലാം പഴയപടിയാകുന്നതാണു നമ്മുടെ നാട്ടിലെ പതിവ് അനുഭവം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട പരിശോധനകൾ തുടർച്ചയായി നടക്കേണ്ടതാണ്. അപ്പപ്പോൾ നടപടിയും വരണം. അതിനുള്ള ഇഛാശക്തിയും കർമപദ്ധതിയുമാണു സർക്കാരിനു വേണ്ടത്. മത്സ്യത്തിലെ മായം ചേർക്കലിനെക്കുറിച്ചു പൊതുജനങ്ങൾക്കു വ്യക്തമായ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സർക്കാർ തലത്തിലുള്ള ബോധവത്കരണത്തിനു വലിയ പ്രസക്തിയുണ്ട്.
മത്സ്യത്തില്‍ ചേര്‍ത്ത ഫോര്‍മാലിനും അമോണിയയും കണ്ടെത്തുന്നതിനു കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)യില്‍ വികസിപ്പിച്ചെടുത്ത കിറ്റിന് സംസ്ഥാനത്ത് ക്ഷാമമാണെന്ന വാർത്തയും ഇതിനോടു ചേർത്തുവായിക്കേണ്ടതുണ്ട്. സാധാരണക്കാര്‍ക്ക് ഏറ്റവും ലളിതമായി ഉപയോഗിക്കാവുന്ന സ്ട്രിപ്പുകളുടെ കിറ്റ് വിപണിയില്‍ വ്യാപകമാകാത്തതും ഇതേക്കുറിച്ചുള്ള അവബോധക്കുറവും മീനില്‍ രാസവസ്തു കലര്‍ത്തുന്നവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നുവെന്നത് ഏറെ ദുഃഖകരമാണ്.
മീനില്‍ വലിയ തോതില്‍ രാസവസ്തുക്കളുണ്ടായിട്ടും കേരളീയര്‍ കിറ്റുകള്‍ വാങ്ങാന്‍ മുന്നോട്ടുവരുന്നില്ലെന്നാണു കമ്പനി പറയുന്നത്. അതേസമയം കിറ്റിന്റെ വിലക്കൂടുതലാണ് ആവശ്യക്കാർ കുറയുന്നതിനു കാരണമെന്നും ആക്ഷേപമുണ്ട്. നൂറോ ഇരുനൂറോ രൂപയ്ക്കു മീൻ വാങ്ങുന്നവർ 500 രൂപ മുടക്കി കിറ്റ് വാങ്ങില്ലെന്ന വസ്തുതയുമുണ്ട്. കിറ്റ് 25 രൂപയ്ക്കു ലഭ്യമാക്കുമെന്നായിരുന്നു തുടക്കത്തിൽ സർക്കാരിന്റെ പ്രഖ്യാപനം. അതു നടന്നില്ല. കുറഞ്ഞ വിലയ്ക്കു മെഡിക്കൽ സ്റ്റോറുകൾ വഴി കിറ്റ് ലഭ്യമാക്കുമെന്ന വാഗ്ദാനവും പാഴ്വാക്കായി.
ചുരുക്കത്തിൽ സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതക്കുറവ് ഈ വിഷയത്തിൽ തെളിഞ്ഞുകാണുന്നുണ്ട്. തുടർച്ചയായ പരിശോധനകളും കാര്യക്ഷമമായ ശിക്ഷാനടപടികളുമാണ് ആവശ്യം. വിഷവസ്തുക്കളുടെ പ്രയോഗത്തെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുന്ന ചുമതലയും സർക്കാർ ഏറ്റെടുക്കണം. മത്സ്യം മുഖ്യ ആഹാരവസ്തുവായ നല്ലൊരു വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. അവരുടെ ആരോഗ്യം വച്ചു പന്താടുന്നത് ജനകീയ സർക്കാരിനു ഭൂഷണമല്ല.
മത്സ്യത്തിൽ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ മത്സ്യ’ എന്ന പേരിലുള്ള നടപടി സർക്കാർ ഊർജിതമാക്കിയെന്ന് അവകാശപ്പെടുന്പോഴും ജനങ്ങൾക്കുള്ള ആശങ്ക അകലുന്നില്ല. പേരിനുപോലും പരിശോധന നടക്കാതെവന്നതോടെ മാരകമായ രാസവസ്തുക്കൾ ചേർത്ത മത്സ്യം വ്യാപകമായി വില്പനയ്ക്കെത്തുകയുണ്ടായി. ഏതാനും ദിവസം മുന്‍പ് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തും സംസ്ഥാനത്തിന്റെ മറ്റുചില ഭാഗങ്ങളിലും മത്സ്യം കഴിച്ചവർക്ക് രോഗബാധയുണ്ടായതിനെത്തുടർന്നാണ് ആരോഗ്യവകുപ്പ് നടപടിക്കൊരുങ്ങിയത്. പച്ചമീൻ കഴിച്ച പൂച്ചകൾ ചത്തതും ഭീതി പരത്തി.
സംസ്ഥാനത്തെ ഫിഷിംഗ് ഹാർബറുകളിൽ വേണ്ടത്ര മത്സ്യം കിട്ടാതെ വരുന്പോൾ അയൽ സംസ്ഥാനങ്ങളിലെ ഹാർബറുകളിൽനിന്നു കൊണ്ടുവരികയാണ് പതിവ്. അവിടങ്ങളിൽനിന്നു റോഡ് മാർഗം നിരവധി മണിക്കൂറുകളെടുത്താണ് കേരളത്തിലെ മത്സ്യമാർക്കറ്റുകളിലെത്തുന്നത്. ഇതോടെ ഐസിനൊപ്പം അമോണിയ വിതറിയാണു പെട്ടിയിലാക്കുന്നത്. പിന്നീട് മൊത്തവിതരണകേന്ദ്രങ്ങളിലെത്തുന്ന മത്സ്യത്തിൽ സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തുകൂടി കലർത്തുന്നു. ഇതോടെ ചില്ലറവില്പനശാലകളിലെത്തുന്ന മത്സ്യം തീർത്തും വിഷമയമായി മാറുന്നു.
മീനിൽ ചേർക്കാനുള്ള ഐസിൽ രാസവസ്തുക്കൾ ചേർത്തുനല്‍കുന്ന നിരവധി ഐസ്പ്ലാന്റുകളും സംസ്ഥാനത്ത് പലയിടത്തുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. രാസവസ്തുക്കൾ ചേർത്ത ഐസ് പെട്ടെന്ന് അലിയില്ല. അതാണ് കച്ചവടക്കാർക്ക് കൂടുതൽ പ്രിയം. അമിതമായി രാസവസ്തുക്കൾ ചേർത്താൽ മത്സ്യത്തിന്റെ പുറംതൊലി പെട്ടെന്നു ചീയുകയുമില്ല. പഴക്കമുള്ള മത്സ്യത്തിനു മുകളിൽ കടൽമണ്ണ് വിതറി പുതിയതെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയുമുണ്ട്.
പുതുമ തോന്നിക്കാൻ ആസ്താസാന്തീൻ, കേടുവരാതെ സൂക്ഷിക്കാൻ ഫോർമാലിൻ, മിനുപ്പ് നല്കാൻ അമോണിയം ക്ലോറൈഡ് എന്നീ രാസവസ്തുക്കളും ചേർക്കുന്നുണ്ട്.
ഉണക്കമത്സ്യത്തിൽ കീടനാശിനികളും പുതുമ തോന്നിക്കാൻ കോൾടാർ ചായങ്ങളുമാണുപയോഗിക്കുന്നത്. ഇതെല്ലാം കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന മത്സ്യത്തിൽ രാസവസ്തുക്കളുണ്ടോയെന്നു പരിശോധിച്ചു തിരിച്ചയയ്ക്കാനുള്ള സംവിധാനം അതിർത്തി ചെക്പോസ്റ്റുകളിലില്ലെന്നും ആക്ഷേപമുണ്ട്. മീനിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ മത്സ്യ’ എന്ന പേരിൽ ശക്തമായ പരിശോധന വന്നതോടെ മായംകലർന്ന മീൻ എത്തുന്നതു കുറഞ്ഞെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അവകാശവാദം.
എന്തെങ്കിലും പരാതിയുണ്ടാകുന്പോൾ മാത്രം നടത്തുന്ന പരിശോധനകൾ വേണ്ടത്ര ഫലംചെയ്യുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിനിൽക്കുന്നു. തത്കാലശൂരത്വം കഴിയുന്നതോടെ എല്ലാം പഴയപടിയാകുന്നതാണു നമ്മുടെ നാട്ടിലെ പതിവ് അനുഭവം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട പരിശോധനകൾ തുടർച്ചയായി നടക്കേണ്ടതാണ്. അപ്പപ്പോൾ നടപടിയും വരണം. അതിനുള്ള ഇഛാശക്തിയും കർമപദ്ധതിയുമാണു സർക്കാരിനു വേണ്ടത്. മത്സ്യത്തിലെ മായം ചേർക്കലിനെക്കുറിച്ചു പൊതുജനങ്ങൾക്കു വ്യക്തമായ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സർക്കാർ തലത്തിലുള്ള ബോധവത്കരണത്തിനു വലിയ പ്രസക്തിയുണ്ട്.
മത്സ്യത്തില്‍ ചേര്‍ത്ത ഫോര്‍മാലിനും അമോണിയയും കണ്ടെത്തുന്നതിനു കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)യില്‍ വികസിപ്പിച്ചെടുത്ത കിറ്റിന് സംസ്ഥാനത്ത് ക്ഷാമമാണെന്ന വാർത്തയും ഇതിനോടു ചേർത്തുവായിക്കേണ്ടതുണ്ട്. സാധാരണക്കാര്‍ക്ക് ഏറ്റവും ലളിതമായി ഉപയോഗിക്കാവുന്ന സ്ട്രിപ്പുകളുടെ കിറ്റ് വിപണിയില്‍ വ്യാപകമാകാത്തതും ഇതേക്കുറിച്ചുള്ള അവബോധക്കുറവും മീനില്‍ രാസവസ്തു കലര്‍ത്തുന്നവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നുവെന്നത് ഏറെ ദുഃഖകരമാണ്.
മീനില്‍ വലിയ തോതില്‍ രാസവസ്തുക്കളുണ്ടായിട്ടും കേരളീയര്‍ കിറ്റുകള്‍ വാങ്ങാന്‍ മുന്നോട്ടുവരുന്നില്ലെന്നാണു കമ്പനി പറയുന്നത്. അതേസമയം കിറ്റിന്റെ വിലക്കൂടുതലാണ് ആവശ്യക്കാർ കുറയുന്നതിനു കാരണമെന്നും ആക്ഷേപമുണ്ട്. നൂറോ ഇരുനൂറോ രൂപയ്ക്കു മീൻ വാങ്ങുന്നവർ 500 രൂപ മുടക്കി കിറ്റ് വാങ്ങില്ലെന്ന വസ്തുതയുമുണ്ട്. കിറ്റ് 25 രൂപയ്ക്കു ലഭ്യമാക്കുമെന്നായിരുന്നു തുടക്കത്തിൽ സർക്കാരിന്റെ പ്രഖ്യാപനം. അതു നടന്നില്ല. കുറഞ്ഞ വിലയ്ക്കു മെഡിക്കൽ സ്റ്റോറുകൾ വഴി കിറ്റ് ലഭ്യമാക്കുമെന്ന വാഗ്ദാനവും പാഴ്വാക്കായി.
ചുരുക്കത്തിൽ സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതക്കുറവ് ഈ വിഷയത്തിൽ തെളിഞ്ഞുകാണുന്നുണ്ട്. തുടർച്ചയായ പരിശോധനകളും കാര്യക്ഷമമായ ശിക്ഷാനടപടികളുമാണ് ആവശ്യം. വിഷവസ്തുക്കളുടെ പ്രയോഗത്തെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുന്ന ചുമതലയും സർക്കാർ ഏറ്റെടുക്കണം. മത്സ്യം മുഖ്യ ആഹാരവസ്തുവായ നല്ലൊരു വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. അവരുടെ ആരോഗ്യം വച്ചു പന്താടുന്നത് ജനകീയ സർക്കാരിനു ഭൂഷണമല്ല.