ഭരണകക്ഷിക്കോ അതിന്റെ നേതാക്കൾക്കോ പൊളിക്കണമെന്നു തോന്നുന്ന വീടുകളും കടകളും ഇടിച്ചുനിരത്താമെന്ന സ്ഥിതിയുണ്ടായാൽ ഇതെവിടെച്ചെന്നു നിൽക്കും? ആരും നിയമത്തിന് അതീതരല്ലെന്ന് ഭരണാധികാരികളെ ഓർമിപ്പിക്കേണ്ടിവരുന്നത് ജനാധിപത്യത്തിന്റെ അപചയത്തെയല്ലേ സൂചിപ്പിക്കുന്നത്?
ബുൾഡോസർ ഒരു യന്ത്രമായതിനാൽ സ്വാഭാവികമായും വകതിരിവില്ല. അതുപയോഗിച്ച് ഇടിച്ചുനിരത്തേണ്ടത് എന്താണെന്നു നിശ്ചയിക്കുന്നവർക്കു പക്ഷേ, വകതിരിവ് ഉണ്ടായേ തീരൂ. അതില്ലാത്തതുകൊണ്ടാണ് കഴിഞ്ഞദിവസം ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃതനിർമാണങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ ബിജെപി ഭരണത്തിലുള്ള നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ നടത്തിയ ഇടിച്ചുനിരത്തൽ വിവാദമായത്. നടപടി സുപ്രീംകോടതി നിർത്തിവയ്പിച്ചു എന്നതു വേറെ കാര്യം. അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതു തടയാനാവില്ല.
പക്ഷേ, അതിന് ഈ രാജ്യത്തെ നിയമവും നടപടിക്രമങ്ങളും പാലിച്ചേ തീരൂ. അല്ലാതെ, ഭരണകക്ഷിക്കോ അതിന്റെ നേതാക്കൾക്കോ പൊളിക്കണമെന്നു തോന്നുന്ന വീടുകളും കടകളും ഇടിച്ചുനിരത്താമെന്ന സ്ഥിതിയുണ്ടായാൽ ഇതെവിടെച്ചെന്നു നിൽക്കും? ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് രാജ്യ തലസ്ഥാനത്തുൾപ്പെടെ പലയിടങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നു പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരും നിയമത്തിന് അതീതരല്ലെന്ന് ഭരണാധികാരികളെ ഓർമിപ്പിക്കേണ്ടിവരുന്നത് ജനാധിപത്യത്തിന്റെ അപചയത്തെയല്ലേ സൂചിപ്പിക്കുന്നത്?
കഴിഞ്ഞ ശനിയാഴ്ച ഹനുമാൻ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെ, ഇതിൽ അറസ്റ്റിലായവരുടെ “അനധികൃത കൈയേറ്റം’’ കണ്ടെത്തി പൊളിക്കണമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത കോർപറേഷൻ മേയർക്ക് കത്തെഴുതിയെന്ന വാർത്ത പുറത്തുവരുന്നു. ബുധനാഴ്ച രാവിലെ വൻപോലീസ് സന്നാഹത്തോടെ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ജഹാംഗീർപുരിയിൽ ഒന്പതു ബുൾഡോസറുകൾ ഉപയോഗിച്ചുള്ള കൈയേറ്റമൊഴിപ്പിക്കൽ തുടങ്ങി. ആക്രിസാധനങ്ങൾ പെറുക്കി ജീവിക്കുന്നവർ ഉൾപ്പെടെ കാര്യമായ ഉപജീവനമാർഗമില്ലാത്തവരാണ് ഈ കോളനിയിലെ ദരിദ്രസാഹചര്യത്തിൽ കഴിയുന്നത്.
നിയമാനുസൃതം നോട്ടീസ് നൽകാൻപോലും മുനിസിപ്പൽ കോർപറേഷൻ തയാറായില്ലെന്നു പറഞ്ഞ് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് സംഭവം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നടപടി നിർത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഉത്തരവിന്റെ കോപ്പി കൈയിൽ കിട്ടിയില്ലെന്ന ന്യായം പറഞ്ഞ് കോർപറേഷൻ അധികൃതർ രണ്ടു മണിക്കൂറോളം ഇടിച്ചുനിരത്തൽ തുടർന്നു. ഉത്തരവ് കൈപ്പറ്റുന്നതിനുമുന്പ് പരമാവധി കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയായിരുന്നു ലക്ഷ്യം. അതിനിടെ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും പ്രവർത്തകരും സ്ഥലത്തെത്തി ബുൾഡോസറുകൾക്കു മുന്നിൽ നിലയുറപ്പിച്ചു. തുടർന്ന്, ഒഴിപ്പിക്കൽ തുടരുകയാണെന്ന് പരാതിക്കാർ വീണ്ടും സുപ്രീം കോടതിയെ അറിയിച്ചതോടെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച്, ഒഴിപ്പിക്കൽ നിർത്തിവയ്ക്കാൻ ഉടൻ നിർദേശം നൽകുകയായിരുന്നു.
സൗഹാർദത്തോടെ എല്ലാവരെയും ചേർത്തുനിർത്തി ആഘോഷിക്കേണ്ട പൂജ്യമായ ദിനങ്ങളോടനുബന്ധിച്ച് മനുഷ്യർ ഏറ്റുമുട്ടുന്ന കാഴ്ച വേദനാജനകമാണ്. ഇത്തരം സാഹചര്യങ്ങളിൽ സർക്കാരുകൾ പക്ഷപാതപരമായി പെരുമാറുന്നെന്ന തോന്നൽ ഉണ്ടാകുന്നതുപോലും ദൂരവ്യാപകമായ പ്രത്യഘാതങ്ങളുണ്ടാക്കും. ഡൽഹിയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ഗുജറാത്തിലും മധ്യപ്രദേശിലെ കർഗാവിലും രാമനവമിക്കുശേഷം സംഘർഷമുണ്ടായപ്പോഴും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തൽ നടത്തിയിരുന്നു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുൾഡോസർ പ്രയോഗം നടപ്പാക്കുക മാത്രമല്ല, തെരഞ്ഞെടുപ്പിൽ വോട്ട് ധ്രുവീകരണത്തിനായി ഉപയോഗിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇത് ഒരു രാഷ്ട്രീയ പ്രതീകമായി തുടരുന്നത് കടുത്ത വർഗീയ ധ്രുവീകരണത്തിനിടയാക്കുമെന്ന കാര്യത്തിൽ സംശയമില്ല. അനധികൃത കൈയേറ്റക്കാർ ഒരു മതവിഭാഗത്തിൽപ്പെട്ടവർ മാത്രമാണോയെന്ന ചോദ്യവും ഉന്നയിക്കപ്പെട്ടുകഴിഞ്ഞു.
എല്ലാ രേഖകളുമുണ്ടായിരുന്ന കടകളും ജഹാംഗീർപുരിയിൽ പൊളിച്ചുനീക്കിയവയിൽ ഉൾപ്പെടുന്നു. ഇത്രകാലത്തെ അവരുടെ അധ്വാനങ്ങളാണ് മണ്ണായി കിടക്കുന്നത്. വൻകിട മുതലാളിമാരും ലോകസന്പന്നരുടെ പട്ടികയിൽപ്പെട്ടവരുമല്ലാത്ത വലിയൊരു വിഭാഗം ജനങ്ങൾ സാന്പത്തികമായി തകർന്നടിഞ്ഞിരിക്കുന്ന സമയമാണ്. പുതിയൊരു വസ്ത്രം വാങ്ങാനോ അല്പം മെച്ചപ്പെട്ട ഭക്ഷണം കഴിക്കാൻ പോലുമോ നിർവാഹമില്ലാത്ത കോടിക്കണക്കിനു മനുഷ്യരുണ്ട് രാജ്യത്ത്. നിലവിലുള്ള വീടോ ജീവനോപാധിയോ നഷ്ടപ്പെട്ടാൽ പുതിയതൊന്നു കണ്ടെത്താൻ അവർക്കു യാതൊരു നിർവാഹവുമില്ല. ജഹാംഗീർപുരിയിൽ ഇടിച്ചുനിരത്തിയതിലും അത്തരം നഷ്ടസ്വപ്നങ്ങളുണ്ട്. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? നീതി നടപ്പാക്കാൻ പ്രാദേശിക, സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കെതിരേ ജനങ്ങൾ കോടതിയെ സമീപിക്കേണ്ട സാഹചര്യങ്ങൾ കൂടിവരുന്നതു നല്ലതല്ല. ഭരണാധികാരികളെ അതു ബോധ്യപ്പെടുത്താൻ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും മാത്രമല്ല, ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്.
ബുൾഡോസർ ഒരു യന്ത്രമായതിനാൽ സ്വാഭാവികമായും വകതിരിവില്ല. അതുപയോഗിച്ച് ഇടിച്ചുനിരത്തേണ്ടത് എന്താണെന്നു നിശ്ചയിക്കുന്നവർക്കു പക്ഷേ, വകതിരിവ് ഉണ്ടായേ തീരൂ. അതില്ലാത്തതുകൊണ്ടാണ് കഴിഞ്ഞദിവസം ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃതനിർമാണങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ ബിജെപി ഭരണത്തിലുള്ള നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ നടത്തിയ ഇടിച്ചുനിരത്തൽ വിവാദമായത്. നടപടി സുപ്രീംകോടതി നിർത്തിവയ്പിച്ചു എന്നതു വേറെ കാര്യം. അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതു തടയാനാവില്ല.
പക്ഷേ, അതിന് ഈ രാജ്യത്തെ നിയമവും നടപടിക്രമങ്ങളും പാലിച്ചേ തീരൂ. അല്ലാതെ, ഭരണകക്ഷിക്കോ അതിന്റെ നേതാക്കൾക്കോ പൊളിക്കണമെന്നു തോന്നുന്ന വീടുകളും കടകളും ഇടിച്ചുനിരത്താമെന്ന സ്ഥിതിയുണ്ടായാൽ ഇതെവിടെച്ചെന്നു നിൽക്കും? ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് രാജ്യ തലസ്ഥാനത്തുൾപ്പെടെ പലയിടങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നു പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരും നിയമത്തിന് അതീതരല്ലെന്ന് ഭരണാധികാരികളെ ഓർമിപ്പിക്കേണ്ടിവരുന്നത് ജനാധിപത്യത്തിന്റെ അപചയത്തെയല്ലേ സൂചിപ്പിക്കുന്നത്?
കഴിഞ്ഞ ശനിയാഴ്ച ഹനുമാൻ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെ, ഇതിൽ അറസ്റ്റിലായവരുടെ “അനധികൃത കൈയേറ്റം’’ കണ്ടെത്തി പൊളിക്കണമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത കോർപറേഷൻ മേയർക്ക് കത്തെഴുതിയെന്ന വാർത്ത പുറത്തുവരുന്നു. ബുധനാഴ്ച രാവിലെ വൻപോലീസ് സന്നാഹത്തോടെ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ജഹാംഗീർപുരിയിൽ ഒന്പതു ബുൾഡോസറുകൾ ഉപയോഗിച്ചുള്ള കൈയേറ്റമൊഴിപ്പിക്കൽ തുടങ്ങി. ആക്രിസാധനങ്ങൾ പെറുക്കി ജീവിക്കുന്നവർ ഉൾപ്പെടെ കാര്യമായ ഉപജീവനമാർഗമില്ലാത്തവരാണ് ഈ കോളനിയിലെ ദരിദ്രസാഹചര്യത്തിൽ കഴിയുന്നത്.
നിയമാനുസൃതം നോട്ടീസ് നൽകാൻപോലും മുനിസിപ്പൽ കോർപറേഷൻ തയാറായില്ലെന്നു പറഞ്ഞ് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് സംഭവം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നടപടി നിർത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഉത്തരവിന്റെ കോപ്പി കൈയിൽ കിട്ടിയില്ലെന്ന ന്യായം പറഞ്ഞ് കോർപറേഷൻ അധികൃതർ രണ്ടു മണിക്കൂറോളം ഇടിച്ചുനിരത്തൽ തുടർന്നു. ഉത്തരവ് കൈപ്പറ്റുന്നതിനുമുന്പ് പരമാവധി കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയായിരുന്നു ലക്ഷ്യം. അതിനിടെ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും പ്രവർത്തകരും സ്ഥലത്തെത്തി ബുൾഡോസറുകൾക്കു മുന്നിൽ നിലയുറപ്പിച്ചു. തുടർന്ന്, ഒഴിപ്പിക്കൽ തുടരുകയാണെന്ന് പരാതിക്കാർ വീണ്ടും സുപ്രീം കോടതിയെ അറിയിച്ചതോടെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച്, ഒഴിപ്പിക്കൽ നിർത്തിവയ്ക്കാൻ ഉടൻ നിർദേശം നൽകുകയായിരുന്നു.
സൗഹാർദത്തോടെ എല്ലാവരെയും ചേർത്തുനിർത്തി ആഘോഷിക്കേണ്ട പൂജ്യമായ ദിനങ്ങളോടനുബന്ധിച്ച് മനുഷ്യർ ഏറ്റുമുട്ടുന്ന കാഴ്ച വേദനാജനകമാണ്. ഇത്തരം സാഹചര്യങ്ങളിൽ സർക്കാരുകൾ പക്ഷപാതപരമായി പെരുമാറുന്നെന്ന തോന്നൽ ഉണ്ടാകുന്നതുപോലും ദൂരവ്യാപകമായ പ്രത്യഘാതങ്ങളുണ്ടാക്കും. ഡൽഹിയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ഗുജറാത്തിലും മധ്യപ്രദേശിലെ കർഗാവിലും രാമനവമിക്കുശേഷം സംഘർഷമുണ്ടായപ്പോഴും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തൽ നടത്തിയിരുന്നു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുൾഡോസർ പ്രയോഗം നടപ്പാക്കുക മാത്രമല്ല, തെരഞ്ഞെടുപ്പിൽ വോട്ട് ധ്രുവീകരണത്തിനായി ഉപയോഗിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇത് ഒരു രാഷ്ട്രീയ പ്രതീകമായി തുടരുന്നത് കടുത്ത വർഗീയ ധ്രുവീകരണത്തിനിടയാക്കുമെന്ന കാര്യത്തിൽ സംശയമില്ല. അനധികൃത കൈയേറ്റക്കാർ ഒരു മതവിഭാഗത്തിൽപ്പെട്ടവർ മാത്രമാണോയെന്ന ചോദ്യവും ഉന്നയിക്കപ്പെട്ടുകഴിഞ്ഞു.
എല്ലാ രേഖകളുമുണ്ടായിരുന്ന കടകളും ജഹാംഗീർപുരിയിൽ പൊളിച്ചുനീക്കിയവയിൽ ഉൾപ്പെടുന്നു. ഇത്രകാലത്തെ അവരുടെ അധ്വാനങ്ങളാണ് മണ്ണായി കിടക്കുന്നത്. വൻകിട മുതലാളിമാരും ലോകസന്പന്നരുടെ പട്ടികയിൽപ്പെട്ടവരുമല്ലാത്ത വലിയൊരു വിഭാഗം ജനങ്ങൾ സാന്പത്തികമായി തകർന്നടിഞ്ഞിരിക്കുന്ന സമയമാണ്. പുതിയൊരു വസ്ത്രം വാങ്ങാനോ അല്പം മെച്ചപ്പെട്ട ഭക്ഷണം കഴിക്കാൻ പോലുമോ നിർവാഹമില്ലാത്ത കോടിക്കണക്കിനു മനുഷ്യരുണ്ട് രാജ്യത്ത്. നിലവിലുള്ള വീടോ ജീവനോപാധിയോ നഷ്ടപ്പെട്ടാൽ പുതിയതൊന്നു കണ്ടെത്താൻ അവർക്കു യാതൊരു നിർവാഹവുമില്ല. ജഹാംഗീർപുരിയിൽ ഇടിച്ചുനിരത്തിയതിലും അത്തരം നഷ്ടസ്വപ്നങ്ങളുണ്ട്. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? നീതി നടപ്പാക്കാൻ പ്രാദേശിക, സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കെതിരേ ജനങ്ങൾ കോടതിയെ സമീപിക്കേണ്ട സാഹചര്യങ്ങൾ കൂടിവരുന്നതു നല്ലതല്ല. ഭരണാധികാരികളെ അതു ബോധ്യപ്പെടുത്താൻ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും മാത്രമല്ല, ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്.