ഇനിയൊരു തെരുവിലും ചോരയും കുടുംബങ്ങളിൽ കണ്ണീരും ഒഴുകാതിരിക്കട്ടെ.
ഒരു കൊലപാതകം നടന്നാൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടുന്നതു സർക്കാരിന് അഭിമാനകരമായ കാര്യമാണെങ്കിലും പലപ്പോഴും സാധിക്കണമെന്നില്ല. എന്നാലിപ്പോൾ ഒരു കൊലപാതകം നടന്നാൽ 24 മണിക്കൂറിനകം എതിർപക്ഷത്തുനിന്നൊരാളെ കൊന്നു പകരം വീട്ടാൻ കുറ്റവാളികൾക്കു കഴിയുന്നുണ്ട്. ആരെയും പേടിക്കേണ്ടെന്ന തോന്നലിൽ അഴിഞ്ഞാടുകയാണ് കൊലയാളിക്കൂട്ടം. ഇക്കഴിഞ്ഞ ദിവസവും ഇതു സംഭവിച്ചു. ഈ മാസം 15ന് പാലക്കാട് എലപ്പുള്ളിയിൽ ഇന്നോവ കാറിലെത്തിയ സംഘം പോപ്പുലർ ഫ്രണ്ട് നേതാവും കുത്തിയതോട് സ്വദേശിയുമായ സുബൈറിനെ വെട്ടിക്കൊന്നതാണ് തുടക്കം. 24 മണിക്കൂർ തികയുന്നതിനു മുന്പ് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് നേതാവ് എസ്.കെ. ശ്രീനിവാസനെ വെട്ടിക്കൊന്നു. രണ്ടും നടന്നതു നട്ടുച്ചയ്ക്കാണ്.
മോസ്കിൽനിന്നു നിസ്കാരം കഴിഞ്ഞു പിതാവിനൊപ്പം ബൈക്കിൽ മടങ്ങിയ സുബൈറിനെ കാറിടിപ്പിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു. പിതാവിന്റെ മുന്നിലിട്ടു മകനെ വെട്ടിക്കൊല്ലുന്നതിൽ കൊലയാളികൾക്ക് യാതൊരു സങ്കോചവും ഉണ്ടായില്ല. നഗരമധ്യത്തിലെ സ്വന്തം കടയിലിട്ടാണ് ശ്രീനിവാസനെ മൂന്നു ബൈക്കുകളിലായെത്തിയ കൊലയാളീ സംഘം വെട്ടിവീഴ്ത്തിയത്. ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. കരുണയുടെയും സാഹോദര്യത്തിന്റെയും ധർമത്തിന്റെയുമൊക്കെ മതമേൽവിലാസങ്ങളാണ് ഈ സമൂഹവിരുദ്ധർ കൊണ്ടുനടക്കുന്നത് എന്നതു വേറെ കാര്യം.
സുബൈർ വധക്കേസിലെ പ്രതികൾ പിടിയിലായി. ശ്രീനിവാസന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞെന്നാണു പോലീസ് പറഞ്ഞത്. മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും കൊലപാതകം നടത്തുന്നവർ കൊലയാളികൾ തന്നെയാണ്. അതിനു വലിയ പൊടിപ്പും തൊങ്ങലുമൊന്നും ചാർത്തേണ്ടതില്ല. ആർഎസ്എസുകാരനായാലും എസ്ഡിപിഐക്കാരനായാലും സിപിഎമ്മുകാരനായാലും കോൺഗ്രസുകാരനായാലും ബിജെപിക്കാരനായാലും കൊല്ലപ്പെടുന്നവർ മനുഷ്യരാണ്. അവരുടെ കുടുംബത്തിന്റെ കണ്ണീരിനു മറ്റൊരു നിറവുമില്ല. ആ കുടുംബങ്ങളുടെ നിലവിളി കേൾക്കുന്പോൾ കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും ഹൃദയം തേങ്ങുകയാണ്. അതേസമയം, ഭയത്തിന്റെ ഒരു വാൾ ജനഹൃദയങ്ങളിലൂടെ കടന്നുപോകുകയുമാണ്. കാരണം, ആർക്കെതിരേയും എപ്പോൾ വേണമെങ്കിലും തിരിയാൻ ഇത്തരം മതഭ്രാന്തന്മാർക്കു മടിയുണ്ടാവില്ല. കഴിഞ്ഞ ഡിസംബറിലാണ് ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാൻ കൊല ചെയ്യപ്പെട്ടത്. മണിക്കൂറുകൾക്കകം ബിജെപി നേതാവ് രഞ്ജിത്തിനെ കൊന്നു. മതതീവ്രവാദ സംഘടനകൾക്കും അക്രമരാഷ്ട്രീയക്കാർക്കും മാത്രം താത്പര്യമുള്ള കൊലപാതകങ്ങൾ മലയാളിക്കു മടുത്തു. സന്പൂർണ അരാജകത്വത്തിലേക്കാണോ നമ്മുടെ പോക്ക്? ഇതിനൊരു അവസാനമുണ്ടാകില്ലേ? കൊലയാളീസംഘങ്ങളെ അടിച്ചമർത്താനായില്ലെങ്കിൽ എന്തു വികസനമുണ്ടായിട്ടെന്താ കാര്യം? പാലക്കാട്ട് നടന്ന സംഭവത്തിൽ കേരളജനതയാകെ ഭീതിയിലാണ്. അതില്ലാതാകണമെങ്കിൽ ഈ കൊലയാളികൾ നിയമത്തിന്റെ മുന്നിലെത്തുമെന്നും ശിക്ഷിക്കപ്പെടുമെന്നും ഉറപ്പിക്കാനാവണം.
സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ പാലക്കാട് ജില്ലാ കളക്ടറേറ്റിൽ നടത്തിയ സർവകക്ഷി യോഗത്തിൽനിന്നു ബിജെപി ഇറങ്ങിപ്പോയി. സർവകക്ഷിയോഗം പ്രഹസനമാണെന്നാണ് അവർ പറഞ്ഞത്. അവർക്ക് അങ്ങനെ തോന്നിയിട്ടുണ്ടാകാമെങ്കിലും അത്രമാത്രം ആത്മാർഥമാണ് അഹിംസയോടുള്ള അവരുടെ കൂറെന്ന് ആർക്കും തോന്നാനിടയില്ല. അതുപോലെതന്നെ, യോഗത്തിൽനിന്ന് ഇറങ്ങിപ്പോകാത്തവർ സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണെന്നും തത്കാലം ആരും വിശ്വസിക്കില്ല. പരസ്പരം പകരംവീട്ടുന്ന കൊലപാതകങ്ങൾ വെറും മൂന്നു മാ
സംമുന്പ് ഉണ്ടായപ്പോഴും ഇതേ പ്രസ്ഥാനങ്ങൾതന്നെയായിരുന്നു സംശയത്തിന്റെ നിഴലിൽ.
മതതീവ്രവാദ സംഘടനകളും രാഷ്ട്രീയപാർട്ടികളുമൊക്കെ ഇത്തരം കൊലയാളികൾക്കു രഹസ്യമായും ചിലപ്പോൾ പരസ്യമായും അഭയം കൊടുക്കുന്ന കാഴ്ചയേ കേരളം കണ്ടിട്ടുള്ളു. ഈ ക്രിമിനലുകൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലെന്നും കൃത്യം കഴിഞ്ഞെത്തുന്നവർക്കു രാഷ്ട്രീയാഭയം നല്കില്ലെന്നും തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്. മറ്റൊരു കാര്യം പോലീസിനെ സ്വതന്ത്രമായി അന്വേഷണം നടത്താൻ അനുവദിക്കുക എന്നതാണ്. കൊലപാതകങ്ങൾ മാത്രമല്ല, ഏതൊരു കുറ്റകൃത്യവും നടത്തിയ പ്രതിയുടെ രാഷ്ട്രീയം അന്വേഷിക്കുന്നത് പോലീസിന്റെ ഉത്തരവാദിത്വമായി മാറിയിട്ടുണ്ടെന്നാണു ജനം കരുതുന്നത്. അല്ലെങ്കിൽ അന്വേഷണോദ്യോഗസ്ഥന്റെ തൊപ്പി തെറിക്കും.
കുപ്രസിദ്ധരായ പല കൊലക്കേസ് പ്രതികളും ജയിലിലും പുറത്തുമൊക്കെ ബന്ധപ്പെട്ട പാർട്ടികളുടെ നിർലോപമായ വാത്സല്യവും പാർട്ടിക്കാരുടെ ആദരവും ഏറ്റുവാങ്ങുന്നതു കണ്ടു നടുങ്ങിയിട്ടുള്ളവരാണു മലയാളികൾ. കൊലയാളികൾ ഇനിയും അഴിഞ്ഞാടാതിരിക്കാനും സമാധാനത്തിനായുള്ള സർവകക്ഷി സമ്മേളനമൊക്കെ പ്രഹസനമായി മാറാതിരിക്കാനും രാഷ്ട്രീയപാർട്ടികൾ ഇത്തരം കപടനാടകങ്ങൾ അവസാനിപ്പിച്ചേ തീരൂ. ഇനിയൊരു തെരുവിലും ചോരയും കുടുംബങ്ങളിൽ കണ്ണീരും ഒഴുകാതിരിക്കട്ടെ.
ഒരു കൊലപാതകം നടന്നാൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടുന്നതു സർക്കാരിന് അഭിമാനകരമായ കാര്യമാണെങ്കിലും പലപ്പോഴും സാധിക്കണമെന്നില്ല. എന്നാലിപ്പോൾ ഒരു കൊലപാതകം നടന്നാൽ 24 മണിക്കൂറിനകം എതിർപക്ഷത്തുനിന്നൊരാളെ കൊന്നു പകരം വീട്ടാൻ കുറ്റവാളികൾക്കു കഴിയുന്നുണ്ട്. ആരെയും പേടിക്കേണ്ടെന്ന തോന്നലിൽ അഴിഞ്ഞാടുകയാണ് കൊലയാളിക്കൂട്ടം. ഇക്കഴിഞ്ഞ ദിവസവും ഇതു സംഭവിച്ചു. ഈ മാസം 15ന് പാലക്കാട് എലപ്പുള്ളിയിൽ ഇന്നോവ കാറിലെത്തിയ സംഘം പോപ്പുലർ ഫ്രണ്ട് നേതാവും കുത്തിയതോട് സ്വദേശിയുമായ സുബൈറിനെ വെട്ടിക്കൊന്നതാണ് തുടക്കം. 24 മണിക്കൂർ തികയുന്നതിനു മുന്പ് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് നേതാവ് എസ്.കെ. ശ്രീനിവാസനെ വെട്ടിക്കൊന്നു. രണ്ടും നടന്നതു നട്ടുച്ചയ്ക്കാണ്.
മോസ്കിൽനിന്നു നിസ്കാരം കഴിഞ്ഞു പിതാവിനൊപ്പം ബൈക്കിൽ മടങ്ങിയ സുബൈറിനെ കാറിടിപ്പിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു. പിതാവിന്റെ മുന്നിലിട്ടു മകനെ വെട്ടിക്കൊല്ലുന്നതിൽ കൊലയാളികൾക്ക് യാതൊരു സങ്കോചവും ഉണ്ടായില്ല. നഗരമധ്യത്തിലെ സ്വന്തം കടയിലിട്ടാണ് ശ്രീനിവാസനെ മൂന്നു ബൈക്കുകളിലായെത്തിയ കൊലയാളീ സംഘം വെട്ടിവീഴ്ത്തിയത്. ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. കരുണയുടെയും സാഹോദര്യത്തിന്റെയും ധർമത്തിന്റെയുമൊക്കെ മതമേൽവിലാസങ്ങളാണ് ഈ സമൂഹവിരുദ്ധർ കൊണ്ടുനടക്കുന്നത് എന്നതു വേറെ കാര്യം.
സുബൈർ വധക്കേസിലെ പ്രതികൾ പിടിയിലായി. ശ്രീനിവാസന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞെന്നാണു പോലീസ് പറഞ്ഞത്. മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും കൊലപാതകം നടത്തുന്നവർ കൊലയാളികൾ തന്നെയാണ്. അതിനു വലിയ പൊടിപ്പും തൊങ്ങലുമൊന്നും ചാർത്തേണ്ടതില്ല. ആർഎസ്എസുകാരനായാലും എസ്ഡിപിഐക്കാരനായാലും സിപിഎമ്മുകാരനായാലും കോൺഗ്രസുകാരനായാലും ബിജെപിക്കാരനായാലും കൊല്ലപ്പെടുന്നവർ മനുഷ്യരാണ്. അവരുടെ കുടുംബത്തിന്റെ കണ്ണീരിനു മറ്റൊരു നിറവുമില്ല. ആ കുടുംബങ്ങളുടെ നിലവിളി കേൾക്കുന്പോൾ കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും ഹൃദയം തേങ്ങുകയാണ്. അതേസമയം, ഭയത്തിന്റെ ഒരു വാൾ ജനഹൃദയങ്ങളിലൂടെ കടന്നുപോകുകയുമാണ്. കാരണം, ആർക്കെതിരേയും എപ്പോൾ വേണമെങ്കിലും തിരിയാൻ ഇത്തരം മതഭ്രാന്തന്മാർക്കു മടിയുണ്ടാവില്ല. കഴിഞ്ഞ ഡിസംബറിലാണ് ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാൻ കൊല ചെയ്യപ്പെട്ടത്. മണിക്കൂറുകൾക്കകം ബിജെപി നേതാവ് രഞ്ജിത്തിനെ കൊന്നു. മതതീവ്രവാദ സംഘടനകൾക്കും അക്രമരാഷ്ട്രീയക്കാർക്കും മാത്രം താത്പര്യമുള്ള കൊലപാതകങ്ങൾ മലയാളിക്കു മടുത്തു. സന്പൂർണ അരാജകത്വത്തിലേക്കാണോ നമ്മുടെ പോക്ക്? ഇതിനൊരു അവസാനമുണ്ടാകില്ലേ? കൊലയാളീസംഘങ്ങളെ അടിച്ചമർത്താനായില്ലെങ്കിൽ എന്തു വികസനമുണ്ടായിട്ടെന്താ കാര്യം? പാലക്കാട്ട് നടന്ന സംഭവത്തിൽ കേരളജനതയാകെ ഭീതിയിലാണ്. അതില്ലാതാകണമെങ്കിൽ ഈ കൊലയാളികൾ നിയമത്തിന്റെ മുന്നിലെത്തുമെന്നും ശിക്ഷിക്കപ്പെടുമെന്നും ഉറപ്പിക്കാനാവണം.
സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ പാലക്കാട് ജില്ലാ കളക്ടറേറ്റിൽ നടത്തിയ സർവകക്ഷി യോഗത്തിൽനിന്നു ബിജെപി ഇറങ്ങിപ്പോയി. സർവകക്ഷിയോഗം പ്രഹസനമാണെന്നാണ് അവർ പറഞ്ഞത്. അവർക്ക് അങ്ങനെ തോന്നിയിട്ടുണ്ടാകാമെങ്കിലും അത്രമാത്രം ആത്മാർഥമാണ് അഹിംസയോടുള്ള അവരുടെ കൂറെന്ന് ആർക്കും തോന്നാനിടയില്ല. അതുപോലെതന്നെ, യോഗത്തിൽനിന്ന് ഇറങ്ങിപ്പോകാത്തവർ സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണെന്നും തത്കാലം ആരും വിശ്വസിക്കില്ല. പരസ്പരം പകരംവീട്ടുന്ന കൊലപാതകങ്ങൾ വെറും മൂന്നു മാ
സംമുന്പ് ഉണ്ടായപ്പോഴും ഇതേ പ്രസ്ഥാനങ്ങൾതന്നെയായിരുന്നു സംശയത്തിന്റെ നിഴലിൽ.
മതതീവ്രവാദ സംഘടനകളും രാഷ്ട്രീയപാർട്ടികളുമൊക്കെ ഇത്തരം കൊലയാളികൾക്കു രഹസ്യമായും ചിലപ്പോൾ പരസ്യമായും അഭയം കൊടുക്കുന്ന കാഴ്ചയേ കേരളം കണ്ടിട്ടുള്ളു. ഈ ക്രിമിനലുകൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലെന്നും കൃത്യം കഴിഞ്ഞെത്തുന്നവർക്കു രാഷ്ട്രീയാഭയം നല്കില്ലെന്നും തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്. മറ്റൊരു കാര്യം പോലീസിനെ സ്വതന്ത്രമായി അന്വേഷണം നടത്താൻ അനുവദിക്കുക എന്നതാണ്. കൊലപാതകങ്ങൾ മാത്രമല്ല, ഏതൊരു കുറ്റകൃത്യവും നടത്തിയ പ്രതിയുടെ രാഷ്ട്രീയം അന്വേഷിക്കുന്നത് പോലീസിന്റെ ഉത്തരവാദിത്വമായി മാറിയിട്ടുണ്ടെന്നാണു ജനം കരുതുന്നത്. അല്ലെങ്കിൽ അന്വേഷണോദ്യോഗസ്ഥന്റെ തൊപ്പി തെറിക്കും.
കുപ്രസിദ്ധരായ പല കൊലക്കേസ് പ്രതികളും ജയിലിലും പുറത്തുമൊക്കെ ബന്ധപ്പെട്ട പാർട്ടികളുടെ നിർലോപമായ വാത്സല്യവും പാർട്ടിക്കാരുടെ ആദരവും ഏറ്റുവാങ്ങുന്നതു കണ്ടു നടുങ്ങിയിട്ടുള്ളവരാണു മലയാളികൾ. കൊലയാളികൾ ഇനിയും അഴിഞ്ഞാടാതിരിക്കാനും സമാധാനത്തിനായുള്ള സർവകക്ഷി സമ്മേളനമൊക്കെ പ്രഹസനമായി മാറാതിരിക്കാനും രാഷ്ട്രീയപാർട്ടികൾ ഇത്തരം കപടനാടകങ്ങൾ അവസാനിപ്പിച്ചേ തീരൂ. ഇനിയൊരു തെരുവിലും ചോരയും കുടുംബങ്ങളിൽ കണ്ണീരും ഒഴുകാതിരിക്കട്ടെ.