തമിഴ്നാടിനെ പ്രീതിപ്പെടുത്തുന്ന സമീപനമാണു കേരളത്തിലെ ഭരണാധികാരികളും പൊതുവെ സ്വീകരിച്ചുവരുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെയും കേരളത്തിലെ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന സമീപനം സുപ്രീം കോടതിയിൽ നിന്നുണ്ടാകുമെന്നു പ്രത്യാശിക്കാം.
മുല്ലപ്പെരിയാർ മേൽനോട്ടസമിതി കൂടുതൽ അധികാരം നൽകി പുനഃസംഘടിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ അഭിപ്രായപ്രകടനം പല നിലയ്ക്കും ശ്രദ്ധേയമാണ്. കാലപ്പഴക്കംചെന്ന് അപകടഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ അണക്കെട്ട് വലിയ പേടിസ്വപ്നമായി മാറിയിരിക്കുന്ന ജനങ്ങൾക്കു പ്രത്യാശ പകരുന്നതാണു കോടതിയുടെ നിലപാട്. പുതിയ അണക്കെട്ടു സംബന്ധിച്ച തീരുമാനം മേൽനോട്ടസമിതി നിർണയിക്കട്ടെയെന്നാണു സുപ്രീം കോടതി പറഞ്ഞത്.
തർക്കങ്ങൾക്ക് എന്നെന്നേക്കുമായി പരിഹാരം കണ്ടെത്താനാണു മേൽനോട്ടസമിതിക്കു കൂടുതൽ അധികാരം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണു കേരളത്തിലെ ജനങ്ങളും ആഗ്രഹിക്കുന്നത്. മേൽനോട്ടസമിതിക്കു വേണ്ട അധികാരങ്ങൾ സംബന്ധിച്ചു ശിപാർശകൾ സമർപ്പിക്കാൻ കേരളത്തിനും തമിഴ്നാടിനും സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സഹായിക്കുന്ന സമീപനം സ്വീകരിക്കാൻ തമിഴ്നാട് തയാറായാൽ പ്രശ്നപരിഹാരത്തിനു വഴിയൊരുങ്ങും.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയിൽനിന്ന് ഉയർത്തുന്നതു തത്കാലം പരിഗണനയിലില്ലെന്നു സുപ്രീംകോടതി പറഞ്ഞതും കേരളത്തിന് ആശ്വാസകരമാണ്. പുതിയ അണക്കെട്ട് നിർമിക്കുക മാത്രമാണു സംസ്ഥാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള പരിഹാരമാർഗമെന്നു കേരളം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. തമിഴ്നാടിനു ജലവും കേരളത്തിനു സുരക്ഷയും എന്നതാണു സംസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ 70 ശതമാനം ഉപകരണങ്ങളും പ്രവർത്തനക്ഷമമല്ലെന്നും അതിനാൽ പരിശോധനകൾ കൃത്യമായി നടത്താൻ കഴിയുന്നില്ലെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന അടിയന്തരമായി നടത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് എതിർക്കുകയാണ്. അണക്കെട്ട് ബലപ്പെടുത്തിയശേഷം മാത്രം സുരക്ഷാ പരിശോധന നടത്തിയാൽ മതിയെന്നാണ് അവരുടെ വാദം.
അണക്കെട്ടിന് ഇപ്പോൾ ബലക്ഷയമുണ്ടെന്ന് അവരും സമ്മതിക്കുന്നുവെന്നല്ലേ ഇതിനർഥം? എന്നിട്ടും പുതിയ ഡാം എന്ന ആവശ്യത്തെ തമിഴ്നാട് എതിർക്കുന്നതു തീർത്തും നിഷേധാത്മക സമീപനമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉടമകൾ തങ്ങളാണെന്നും തങ്ങളാണു ഡാമിന്റെ സുരക്ഷാപരിശോധന നടത്തേണ്ടതെന്നുമുള്ള തമിഴ്നാടിന്റെ നിലപാടും പ്രശ്നപരിഹാരത്തിനു സഹായിക്കുന്നതല്ല. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധർ ഉൾപ്പെടെയുള്ള സമിതിയായിരിക്കണം മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തേണ്ടതെന്നു കേരളം ചൂണ്ടിക്കാട്ടുന്നു.
അന്തർസംസ്ഥാന ബന്ധങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്ന സമീപനമാണു മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സ്വീകരിച്ചുവരുന്നത്. ഡാം തകർന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി വേവലാതിപ്പെടുന്ന കേരളത്തിലെ ആളുകളുടെ ആശങ്കയെ പുച്ഛിച്ചുതള്ളുന്ന രീതി അവർ മാറ്റിയിട്ടില്ലെന്നാണു സുപ്രീംകോടതിയിലെ വാദങ്ങളിൽനിന്നു മനസിലാക്കേണ്ടത്.
1895-ൽ പണി പൂർത്തിയാവുകയും ഡീകമ്മീഷൻ ചെയ്യേണ്ട കാലാവധി പണ്ടേ കഴിയുകയും ചെയ്ത മുല്ലപ്പെരിയാർ ഡാം മധ്യകേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്താൻ തുടങ്ങിയിട്ടു നീണ്ട വർഷങ്ങളായി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ബാധ്യതയുള്ള സംസ്ഥാന സർക്കാരിന് തമിഴ്നാടിനെ പിണക്കി ഒന്നും ചെയ്യാൻ കഴിയുന്നില്ല.
കേന്ദ്രസർക്കാരിലും തമിഴ്നാടിന്റെ വാദങ്ങൾക്കാണു മുൻതൂക്കം ലഭിക്കുന്നത്. കോടതി മാത്രമാണു കേരളത്തിന് ആശ്രയമായിട്ടുള്ളത്. പതിറ്റാണ്ടുകളായി നീളുന്നതാണു മുല്ലപ്പെരിയാർ വിഷയത്തിലെ കോടതി വ്യവഹാരം. പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ വാദം അംഗീകരിക്കുന്ന നിലപാട് ഇത്തവണയെങ്കിലും സുപ്രീം കോടതിയിൽനിന്നുണ്ടാകുമോ എന്നറിയാൻ കേരളജനത ആകാംക്ഷാഭരിതരാണ്.
മുല്ലപ്പെരിയാർ ഡാമിൽ തമിഴ്നാട് അധികാരം നിലനിർത്തുന്നത്, പഴയ തിരുവിതാംകൂർ രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടെ കാലഹരണപ്പെട്ടതായി പല നിയമജ്ഞരും അഭിപ്രായപ്പെടുന്ന ഒരു കരാറിന്റെ പേരിലാണ്. പുതിയ അണക്കെട്ട് വന്നാൽ ഈ കരാർ റദ്ദാക്കുമെന്നും ഡാമിനുമേൽ തങ്ങൾക്കുള്ള അവകാശം നഷ്ടപ്പെടുമെന്നും തമിഴ്നാട് കരുതുന്നുണ്ടാവണം.
പുതിയ ഡാം പണിതാലും തമിഴ്നാടിനു വേണ്ട വെള്ളം നൽകുമെന്നു കേരളം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. ജലസേചനത്തിനായി നൽകുന്ന മുല്ലപ്പെരിയാർ ജലം ഉപയോഗിച്ചു വൈദ്യുതി ഉത്പാദിപ്പിച്ചു തമിഴ്നാട് വൻലാഭം നേടുന്നുണ്ട്. ഉപകരണങ്ങളെല്ലാം തകരാറിലായ ഡാമിൽനിന്ന് ഇപ്പോൾ യഥാർഥത്തിൽ എത്രമാത്രം വെള്ളം കൊണ്ടുപോകുന്നുണ്ടെന്നു തമിഴ്നാടിനു മാത്രമേ അറിയൂ.
കേന്ദ്രസർക്കാരിനെയും ജലകമ്മീഷനെയുമൊക്കെ സ്വാധീനിച്ചു കാര്യങ്ങൾ തങ്ങളുടെ വഴിക്കു കൊണ്ടുവരാൻ അവർക്ക് എന്നും കഴിയുന്നു. തമിഴ്നാടിനെ പ്രീതിപ്പെടുത്തുന്ന സമീപനമാണു കേരളത്തിലെ ഭരണാധികാരികളും പൊതുവെ സ്വീകരിച്ചുവരുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെയും കേരളത്തിലെ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന സമീപനം സുപ്രീംകോടതിയിൽനിന്നുണ്ടാകുമെന്നു പ്രത്യാശിക്കാം.
മുല്ലപ്പെരിയാർ മേൽനോട്ടസമിതി കൂടുതൽ അധികാരം നൽകി പുനഃസംഘടിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ അഭിപ്രായപ്രകടനം പല നിലയ്ക്കും ശ്രദ്ധേയമാണ്. കാലപ്പഴക്കംചെന്ന് അപകടഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ അണക്കെട്ട് വലിയ പേടിസ്വപ്നമായി മാറിയിരിക്കുന്ന ജനങ്ങൾക്കു പ്രത്യാശ പകരുന്നതാണു കോടതിയുടെ നിലപാട്. പുതിയ അണക്കെട്ടു സംബന്ധിച്ച തീരുമാനം മേൽനോട്ടസമിതി നിർണയിക്കട്ടെയെന്നാണു സുപ്രീം കോടതി പറഞ്ഞത്.
തർക്കങ്ങൾക്ക് എന്നെന്നേക്കുമായി പരിഹാരം കണ്ടെത്താനാണു മേൽനോട്ടസമിതിക്കു കൂടുതൽ അധികാരം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണു കേരളത്തിലെ ജനങ്ങളും ആഗ്രഹിക്കുന്നത്. മേൽനോട്ടസമിതിക്കു വേണ്ട അധികാരങ്ങൾ സംബന്ധിച്ചു ശിപാർശകൾ സമർപ്പിക്കാൻ കേരളത്തിനും തമിഴ്നാടിനും സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സഹായിക്കുന്ന സമീപനം സ്വീകരിക്കാൻ തമിഴ്നാട് തയാറായാൽ പ്രശ്നപരിഹാരത്തിനു വഴിയൊരുങ്ങും.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയിൽനിന്ന് ഉയർത്തുന്നതു തത്കാലം പരിഗണനയിലില്ലെന്നു സുപ്രീംകോടതി പറഞ്ഞതും കേരളത്തിന് ആശ്വാസകരമാണ്. പുതിയ അണക്കെട്ട് നിർമിക്കുക മാത്രമാണു സംസ്ഥാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള പരിഹാരമാർഗമെന്നു കേരളം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. തമിഴ്നാടിനു ജലവും കേരളത്തിനു സുരക്ഷയും എന്നതാണു സംസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ 70 ശതമാനം ഉപകരണങ്ങളും പ്രവർത്തനക്ഷമമല്ലെന്നും അതിനാൽ പരിശോധനകൾ കൃത്യമായി നടത്താൻ കഴിയുന്നില്ലെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന അടിയന്തരമായി നടത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് എതിർക്കുകയാണ്. അണക്കെട്ട് ബലപ്പെടുത്തിയശേഷം മാത്രം സുരക്ഷാ പരിശോധന നടത്തിയാൽ മതിയെന്നാണ് അവരുടെ വാദം.
അണക്കെട്ടിന് ഇപ്പോൾ ബലക്ഷയമുണ്ടെന്ന് അവരും സമ്മതിക്കുന്നുവെന്നല്ലേ ഇതിനർഥം? എന്നിട്ടും പുതിയ ഡാം എന്ന ആവശ്യത്തെ തമിഴ്നാട് എതിർക്കുന്നതു തീർത്തും നിഷേധാത്മക സമീപനമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉടമകൾ തങ്ങളാണെന്നും തങ്ങളാണു ഡാമിന്റെ സുരക്ഷാപരിശോധന നടത്തേണ്ടതെന്നുമുള്ള തമിഴ്നാടിന്റെ നിലപാടും പ്രശ്നപരിഹാരത്തിനു സഹായിക്കുന്നതല്ല. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധർ ഉൾപ്പെടെയുള്ള സമിതിയായിരിക്കണം മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തേണ്ടതെന്നു കേരളം ചൂണ്ടിക്കാട്ടുന്നു.
അന്തർസംസ്ഥാന ബന്ധങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്ന സമീപനമാണു മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സ്വീകരിച്ചുവരുന്നത്. ഡാം തകർന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി വേവലാതിപ്പെടുന്ന കേരളത്തിലെ ആളുകളുടെ ആശങ്കയെ പുച്ഛിച്ചുതള്ളുന്ന രീതി അവർ മാറ്റിയിട്ടില്ലെന്നാണു സുപ്രീംകോടതിയിലെ വാദങ്ങളിൽനിന്നു മനസിലാക്കേണ്ടത്.
1895-ൽ പണി പൂർത്തിയാവുകയും ഡീകമ്മീഷൻ ചെയ്യേണ്ട കാലാവധി പണ്ടേ കഴിയുകയും ചെയ്ത മുല്ലപ്പെരിയാർ ഡാം മധ്യകേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്താൻ തുടങ്ങിയിട്ടു നീണ്ട വർഷങ്ങളായി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ബാധ്യതയുള്ള സംസ്ഥാന സർക്കാരിന് തമിഴ്നാടിനെ പിണക്കി ഒന്നും ചെയ്യാൻ കഴിയുന്നില്ല.
കേന്ദ്രസർക്കാരിലും തമിഴ്നാടിന്റെ വാദങ്ങൾക്കാണു മുൻതൂക്കം ലഭിക്കുന്നത്. കോടതി മാത്രമാണു കേരളത്തിന് ആശ്രയമായിട്ടുള്ളത്. പതിറ്റാണ്ടുകളായി നീളുന്നതാണു മുല്ലപ്പെരിയാർ വിഷയത്തിലെ കോടതി വ്യവഹാരം. പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ വാദം അംഗീകരിക്കുന്ന നിലപാട് ഇത്തവണയെങ്കിലും സുപ്രീം കോടതിയിൽനിന്നുണ്ടാകുമോ എന്നറിയാൻ കേരളജനത ആകാംക്ഷാഭരിതരാണ്.
മുല്ലപ്പെരിയാർ ഡാമിൽ തമിഴ്നാട് അധികാരം നിലനിർത്തുന്നത്, പഴയ തിരുവിതാംകൂർ രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടെ കാലഹരണപ്പെട്ടതായി പല നിയമജ്ഞരും അഭിപ്രായപ്പെടുന്ന ഒരു കരാറിന്റെ പേരിലാണ്. പുതിയ അണക്കെട്ട് വന്നാൽ ഈ കരാർ റദ്ദാക്കുമെന്നും ഡാമിനുമേൽ തങ്ങൾക്കുള്ള അവകാശം നഷ്ടപ്പെടുമെന്നും തമിഴ്നാട് കരുതുന്നുണ്ടാവണം.
പുതിയ ഡാം പണിതാലും തമിഴ്നാടിനു വേണ്ട വെള്ളം നൽകുമെന്നു കേരളം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. ജലസേചനത്തിനായി നൽകുന്ന മുല്ലപ്പെരിയാർ ജലം ഉപയോഗിച്ചു വൈദ്യുതി ഉത്പാദിപ്പിച്ചു തമിഴ്നാട് വൻലാഭം നേടുന്നുണ്ട്. ഉപകരണങ്ങളെല്ലാം തകരാറിലായ ഡാമിൽനിന്ന് ഇപ്പോൾ യഥാർഥത്തിൽ എത്രമാത്രം വെള്ളം കൊണ്ടുപോകുന്നുണ്ടെന്നു തമിഴ്നാടിനു മാത്രമേ അറിയൂ.
കേന്ദ്രസർക്കാരിനെയും ജലകമ്മീഷനെയുമൊക്കെ സ്വാധീനിച്ചു കാര്യങ്ങൾ തങ്ങളുടെ വഴിക്കു കൊണ്ടുവരാൻ അവർക്ക് എന്നും കഴിയുന്നു. തമിഴ്നാടിനെ പ്രീതിപ്പെടുത്തുന്ന സമീപനമാണു കേരളത്തിലെ ഭരണാധികാരികളും പൊതുവെ സ്വീകരിച്ചുവരുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെയും കേരളത്തിലെ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന സമീപനം സുപ്രീംകോടതിയിൽനിന്നുണ്ടാകുമെന്നു പ്രത്യാശിക്കാം.