2013 ഡിസംബറിൽ സിലിണ്ടറിന് 417 രൂപയായിരുന്നു ഡൽഹിയിലെ പാചകവാതക വില. അന്നു പാചകവാതക സിലിണ്ടറുകളുമായി തെരുവിൽ പ്രതിഷേധിച്ച ബിജെപി നേതാക്കൾക്ക് ഇപ്പോഴത്തെ വിലവർധനയിൽ മനഃസാക്ഷിക്കുത്തു തോന്നാത്തത് എന്തുകൊണ്ടാണ്?
പെട്രോൾ-ഡീസൽ വിലയും പാചകവാതക വിലയും വർധിപ്പിച്ചുകൊണ്ടു കേന്ദ്രസർക്കാർ വീണ്ടും ജനങ്ങൾക്കു കനത്ത പ്രഹരം ഏല്പിച്ചിരിക്കുകയാണ്. പെട്രോൾ വില രണ്ടുദിവസവും വർധിപ്പിച്ചു. ഗാർഹിക പാചകവാതക വില സിലിണ്ടറിന് 50 രൂപ കൂടി. 2021 ഒക്ടോബർ ആറിനുശേഷം ആദ്യമായാണു പാചകവാതക വില കൂടുന്നത്. പെട്രോൾ-ഡീസൽ വില ഇതിനുമുന്പു വർധിപ്പിച്ചത് 2021 നവംബർ രണ്ടിനായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാലുമാസമായി ഇന്ധനവില മാറ്റമില്ലാതെ നിൽക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ ബിജെപിയും ഒരിടത്ത് ആം ആദ്മി പാർട്ടിയും ജയിച്ചു. അവിടങ്ങളിൽ പുതിയ സർക്കാരുകൾ അധികാരമേറ്റതോടെ ഇന്ധനവില വർധനയും വന്നു. തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചുവിട്ടതിനു ജനങ്ങൾക്കുള്ള സമ്മാനമാണോ ഇത്?
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 130 ഡോളറിനു മുകളിലെത്തിയതാണ് ഇന്ധനവില വർധിപ്പിക്കാൻ എണ്ണക്കന്പനികൾ പറയുന്ന ഒരു ന്യായം. എങ്കിൽ എന്തുകൊണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകൾ തീരുംമുമ്പ് ഇന്ധനവില കൂട്ടിയില്ല? തെരഞ്ഞെടുപ്പിൽ സർക്കാരിനു തിരിച്ചടിയുണ്ടാകരുതല്ലോ. ഇലക്ഷൻ ഫലം വന്നുകഴിഞ്ഞ സ്ഥിതിക്കു ജനങ്ങളെ പേടിക്കേണ്ട. റഷ്യയിൽനിന്നു 30 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ ഓയിൽ കോർപറേഷനും റഷ്യൻ ഓയിൽ കന്പനിയും തമ്മിൽ കരാറൊപ്പിട്ടതു കഴിഞ്ഞദിവസമാണ്.
എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള കരാർ അവർക്കു നേട്ടമാണ്. ഇന്ത്യയിൽ ഇന്ധന വിലക്കയറ്റം പിടിച്ചുനിർത്തുക എന്നതും ഈ കരാറിന്റെ ലക്ഷ്യങ്ങളിലൊന്നായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പക്ഷേ, സംഭവിച്ചതോ? സാധാരണ ജനങ്ങൾക്കു സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം നടപടികൾ. വോട്ട് കിട്ടിക്കഴിഞ്ഞാൽ ജനഹിതം നോക്കേണ്ടതില്ല എന്ന നയത്തിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെല്ലാം ഏറെക്കുറെ ഒറ്റക്കെട്ടാണ്.
കാർഷികോത്പന്നങ്ങളുടെ വിലയിടിവും കോവിഡിനെ തുടർന്നുള്ള സാന്പത്തികതളർച്ചയും നടുവൊടിച്ച സാധാരണക്കാരന്റെ ചുമലിലേക്കു കൂടുതൽ ഭാരം കയറ്റിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഇന്ധന വിലവർധന. ഇതിന്റെ പ്രത്യാഘാതമായി നിത്യോപയോഗ വസ്തുക്കളുടെയെല്ലാം വില കൂടും. എന്നിട്ടും ഇതിനെതിരേ കാര്യമായ പ്രതികരണമൊന്നും ഉയരുന്നില്ല എന്നതാണു ശ്രദ്ധിക്കേണ്ടത്. പ്രതികരിച്ചിട്ടു കാര്യമില്ല എന്നു ജനങ്ങൾ കരുതുന്നുണ്ടാവും. പെട്രോൾ വില ലിറ്ററിനു 100 രൂപ കടന്നിട്ടും ഫലപ്രദമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾക്കു കഴിഞ്ഞില്ല.
ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരപരിപാടികളാകട്ടെ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നതുമാണ്. ഇപ്പോളിതാ പാചകവാതകവില സിലിണ്ടറിന് 1000 രൂപയോട് അടുത്തിരിക്കുന്നു. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് 2013 ഡിസംബറിൽ 14.2 കിലോഗ്രാം സിലിണ്ടറിന് 417 രൂപയായിരുന്നു ഡൽഹിയിലെ പാചകവാതക വില. അന്നു പാചകവാതക സിലിണ്ടറുകളുമായി തെരുവിൽ പ്രതിഷേധിച്ച ബിജെപി നേതാക്കൾക്ക് ഇപ്പോഴത്തെ വിലവർധനയിൽ മനഃസാക്ഷിക്കുത്തു തോന്നാത്തത് എന്തുകൊണ്ടാണ്? സാധാരണക്കാരന്റെ അടുപ്പിൽ തീ പുകഞ്ഞില്ലെങ്കിലും രാഷ്ട്രീയക്കാരുടെ കാര്യങ്ങൾ മുറതെറ്റാതെ നടക്കുന്നുണ്ട്.
പെട്രോൾ- ഡീസൽ വില നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായിരുന്ന അധികാരം യുപിഎ സർക്കാരിന്റെ കാലത്തു വിപണിക്കു വിട്ടുകൊടുത്തതോടെയാണു രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യമുണ്ടായത്. ക്രൂഡോയിൽ വില ഉയരുന്പോഴൊക്കെ പെട്രോൾ- ഡീസൽ വില കൂട്ടാൻ എണ്ണക്കന്പനികൾ ഉത്സാഹം കാട്ടി. ക്രൂഡോയിൽ വില കുറയുന്പോൾ ഇന്ധനവില കുറയ്ക്കുന്നതിൽ ആ ശുഷ്കാന്തി ഉണ്ടായില്ല. സ്വകാര്യ എണ്ണക്കന്പനികളുടെ താത്പര്യങ്ങൾ ഇക്കാര്യത്തിൽ സർക്കാരിനെയും പൊതുമേഖലാ എണ്ണക്കന്പനികളെയും നിയന്ത്രിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്.
നികുതിവരുമാനം പരമാവധി കൂട്ടാൻ സർക്കാരും ശ്രമിക്കുന്നു. പാചകവാതകത്തിനു നൽകിയിരുന്ന സബ്സിഡി സൂത്രത്തിൽ നിർത്തലാക്കി. സർക്കാരിന്റെ പലവിധ ധൂർത്തുകൾക്കായി ഖജനാവ് നിറയ്ക്കാനാണു സാധാരണക്കാരനെ കൊള്ളയടിക്കുന്നത്. 2005-06 സാന്പത്തികവർഷം പെട്രോളിയത്തിൽനിന്നു കേന്ദ്രസർക്കാരിനു കിട്ടിയ നികുതി വരുമാനം 61,143 കോടി രൂപയായിരുന്നു. ആയിനത്തിൽ 2020-21 സാന്പത്തികവർഷം സർക്കാർ ഖജനാവിൽ വന്നത് 3.71 ലക്ഷം കോടി രൂപ. എന്നിട്ടും തൃപ്തിയാകാതെ സാധാരണക്കാരനെ ഞെക്കിപ്പിഴിയുകയാണ്. ജനങ്ങൾ ആരോടു പരാതിപറയും? സഹിക്കുക തന്നെ.
പെട്രോൾ-ഡീസൽ വിലയും പാചകവാതക വിലയും വർധിപ്പിച്ചുകൊണ്ടു കേന്ദ്രസർക്കാർ വീണ്ടും ജനങ്ങൾക്കു കനത്ത പ്രഹരം ഏല്പിച്ചിരിക്കുകയാണ്. പെട്രോൾ വില രണ്ടുദിവസവും വർധിപ്പിച്ചു. ഗാർഹിക പാചകവാതക വില സിലിണ്ടറിന് 50 രൂപ കൂടി. 2021 ഒക്ടോബർ ആറിനുശേഷം ആദ്യമായാണു പാചകവാതക വില കൂടുന്നത്. പെട്രോൾ-ഡീസൽ വില ഇതിനുമുന്പു വർധിപ്പിച്ചത് 2021 നവംബർ രണ്ടിനായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാലുമാസമായി ഇന്ധനവില മാറ്റമില്ലാതെ നിൽക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ ബിജെപിയും ഒരിടത്ത് ആം ആദ്മി പാർട്ടിയും ജയിച്ചു. അവിടങ്ങളിൽ പുതിയ സർക്കാരുകൾ അധികാരമേറ്റതോടെ ഇന്ധനവില വർധനയും വന്നു. തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചുവിട്ടതിനു ജനങ്ങൾക്കുള്ള സമ്മാനമാണോ ഇത്?
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 130 ഡോളറിനു മുകളിലെത്തിയതാണ് ഇന്ധനവില വർധിപ്പിക്കാൻ എണ്ണക്കന്പനികൾ പറയുന്ന ഒരു ന്യായം. എങ്കിൽ എന്തുകൊണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകൾ തീരുംമുമ്പ് ഇന്ധനവില കൂട്ടിയില്ല? തെരഞ്ഞെടുപ്പിൽ സർക്കാരിനു തിരിച്ചടിയുണ്ടാകരുതല്ലോ. ഇലക്ഷൻ ഫലം വന്നുകഴിഞ്ഞ സ്ഥിതിക്കു ജനങ്ങളെ പേടിക്കേണ്ട. റഷ്യയിൽനിന്നു 30 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ ഓയിൽ കോർപറേഷനും റഷ്യൻ ഓയിൽ കന്പനിയും തമ്മിൽ കരാറൊപ്പിട്ടതു കഴിഞ്ഞദിവസമാണ്.
എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള കരാർ അവർക്കു നേട്ടമാണ്. ഇന്ത്യയിൽ ഇന്ധന വിലക്കയറ്റം പിടിച്ചുനിർത്തുക എന്നതും ഈ കരാറിന്റെ ലക്ഷ്യങ്ങളിലൊന്നായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പക്ഷേ, സംഭവിച്ചതോ? സാധാരണ ജനങ്ങൾക്കു സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം നടപടികൾ. വോട്ട് കിട്ടിക്കഴിഞ്ഞാൽ ജനഹിതം നോക്കേണ്ടതില്ല എന്ന നയത്തിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെല്ലാം ഏറെക്കുറെ ഒറ്റക്കെട്ടാണ്.
കാർഷികോത്പന്നങ്ങളുടെ വിലയിടിവും കോവിഡിനെ തുടർന്നുള്ള സാന്പത്തികതളർച്ചയും നടുവൊടിച്ച സാധാരണക്കാരന്റെ ചുമലിലേക്കു കൂടുതൽ ഭാരം കയറ്റിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഇന്ധന വിലവർധന. ഇതിന്റെ പ്രത്യാഘാതമായി നിത്യോപയോഗ വസ്തുക്കളുടെയെല്ലാം വില കൂടും. എന്നിട്ടും ഇതിനെതിരേ കാര്യമായ പ്രതികരണമൊന്നും ഉയരുന്നില്ല എന്നതാണു ശ്രദ്ധിക്കേണ്ടത്. പ്രതികരിച്ചിട്ടു കാര്യമില്ല എന്നു ജനങ്ങൾ കരുതുന്നുണ്ടാവും. പെട്രോൾ വില ലിറ്ററിനു 100 രൂപ കടന്നിട്ടും ഫലപ്രദമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾക്കു കഴിഞ്ഞില്ല.
ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരപരിപാടികളാകട്ടെ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നതുമാണ്. ഇപ്പോളിതാ പാചകവാതകവില സിലിണ്ടറിന് 1000 രൂപയോട് അടുത്തിരിക്കുന്നു. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് 2013 ഡിസംബറിൽ 14.2 കിലോഗ്രാം സിലിണ്ടറിന് 417 രൂപയായിരുന്നു ഡൽഹിയിലെ പാചകവാതക വില. അന്നു പാചകവാതക സിലിണ്ടറുകളുമായി തെരുവിൽ പ്രതിഷേധിച്ച ബിജെപി നേതാക്കൾക്ക് ഇപ്പോഴത്തെ വിലവർധനയിൽ മനഃസാക്ഷിക്കുത്തു തോന്നാത്തത് എന്തുകൊണ്ടാണ്? സാധാരണക്കാരന്റെ അടുപ്പിൽ തീ പുകഞ്ഞില്ലെങ്കിലും രാഷ്ട്രീയക്കാരുടെ കാര്യങ്ങൾ മുറതെറ്റാതെ നടക്കുന്നുണ്ട്.
പെട്രോൾ- ഡീസൽ വില നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായിരുന്ന അധികാരം യുപിഎ സർക്കാരിന്റെ കാലത്തു വിപണിക്കു വിട്ടുകൊടുത്തതോടെയാണു രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യമുണ്ടായത്. ക്രൂഡോയിൽ വില ഉയരുന്പോഴൊക്കെ പെട്രോൾ- ഡീസൽ വില കൂട്ടാൻ എണ്ണക്കന്പനികൾ ഉത്സാഹം കാട്ടി. ക്രൂഡോയിൽ വില കുറയുന്പോൾ ഇന്ധനവില കുറയ്ക്കുന്നതിൽ ആ ശുഷ്കാന്തി ഉണ്ടായില്ല. സ്വകാര്യ എണ്ണക്കന്പനികളുടെ താത്പര്യങ്ങൾ ഇക്കാര്യത്തിൽ സർക്കാരിനെയും പൊതുമേഖലാ എണ്ണക്കന്പനികളെയും നിയന്ത്രിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്.
നികുതിവരുമാനം പരമാവധി കൂട്ടാൻ സർക്കാരും ശ്രമിക്കുന്നു. പാചകവാതകത്തിനു നൽകിയിരുന്ന സബ്സിഡി സൂത്രത്തിൽ നിർത്തലാക്കി. സർക്കാരിന്റെ പലവിധ ധൂർത്തുകൾക്കായി ഖജനാവ് നിറയ്ക്കാനാണു സാധാരണക്കാരനെ കൊള്ളയടിക്കുന്നത്. 2005-06 സാന്പത്തികവർഷം പെട്രോളിയത്തിൽനിന്നു കേന്ദ്രസർക്കാരിനു കിട്ടിയ നികുതി വരുമാനം 61,143 കോടി രൂപയായിരുന്നു. ആയിനത്തിൽ 2020-21 സാന്പത്തികവർഷം സർക്കാർ ഖജനാവിൽ വന്നത് 3.71 ലക്ഷം കോടി രൂപ. എന്നിട്ടും തൃപ്തിയാകാതെ സാധാരണക്കാരനെ ഞെക്കിപ്പിഴിയുകയാണ്. ജനങ്ങൾ ആരോടു പരാതിപറയും? സഹിക്കുക തന്നെ.