മൂന്നാം തവണയും ഫൈനലിൽ കാലിടറിയെന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരെ എന്നെന്നേക്കുമായി നിരാശയിലാഴ്ത്തുമെന്നു കരുതേണ്ടതില്ല. ലോകമവസാനിച്ചു എന്നു കരുതുന്നിടത്തുനിന്ന് അടുത്ത ഒരു കിക്കോഫ് വിസിൽ കേൾക്കുന്നതോടെ ഇരന്പിക്കുതിക്കുന്നതാണ് സോക്കർ ആവേശം.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി ഫുട്ബോൾ പ്രേമികളായ പതിനായിരങ്ങളെ അക്ഷരാർഥത്തിൽ കണ്ണീരിലാഴ്ത്തി. അഞ്ചുമാസമായി ഹൃദയത്തോടു ചേർത്തുപിടിച്ച് ഓരോ കളിയോടൊപ്പവും കൈയോ കാലോ വളരുന്നത് എന്നുറ്റുനോക്കി കാത്തുവച്ച ടീമിന് അവസാനനിമിഷം കാലിടറിയത് ആരാധകർ എങ്ങനെ സഹിക്കാനാണ്? അവരുടെ അണപൊട്ടിയൊഴുകിയ വികാരങ്ങൾക്ക് പരിധി നിശ്ചയിക്കാനാവില്ല തന്നെ!
ആത്യന്തികമായി ഏതു മത്സരവും വിജയികളുടേതാണ്. ആ അർഥത്തിൽ ചാന്പ്യന്മാരായ ഹൈദരാബാദ് എഫ്സിയെ അഭിനന്ദിക്കാതെ വയ്യ. അതേസമയം, തോല്വിയിലും പതിനായിരക്കണക്കായ ആരാധകരുടെ ഹൃദയം കീഴടക്കി തലയുയർത്തിപ്പിടിച്ചാണ് മഡ്ഗാവ് ഫത്തോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം പുറത്തു വന്നത്. കടുത്ത നിരാശയും സങ്കടവുമുണ്ടെങ്കിലും സെർബിയക്കാരനായ പരിശീലകൻ ഇവാൻ വുകോമിനോവിച്ചും നായകൻ അഡ്രിയൻ ലൂണയും സഹകളിക്കാരും അഭിമാനത്തോടെ സീസൺ അവസാനിപ്പിച്ചു.
ഫൈനൽ മത്സരം നടന്നത് ഗോവയിലാണെങ്കിലും കേരളമെങ്ങും സ്റ്റേഡിയമായി മാറിയ അനുഭവമായിരുന്നു. കൊച്ചിയിലും കോഴിക്കോട്ടും എന്നുവേണ്ട, വൻനഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലുമെല്ലാം വലിയ സ്ക്രീനുകൾ സ്ഥാപിച്ച് ഫുട്ബോളിനെ ഉത്സവമാക്കി ആഘോഷിച്ചു തിമിർക്കുകയായിരുന്നു ആരാധകർ. മാത്രമല്ല, കിട്ടിയ വാഹനങ്ങളിലെല്ലാം ഗോവയിലേക്കു പോയി ഫത്തോർഡ സ്റ്റേഡിയത്തെ ആവേശക്കടലാക്കിയതും മലയാളികൾ തന്നെ. പതിനെട്ടായിരം കാണികളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ ഭൂരിഭാഗവും കേരളത്തിൽനിന്നെത്തിയവരായിരുന്നു.
ഫൈനൽ മത്സരത്തിന്റെ അറുപത്തെട്ടാം മിനിറ്റിൽ മലയാളി താരം കെ.പി. രാഹുൽ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ്, കളി തീരാൻ രണ്ടു മിനിറ്റു മുന്പുവരെ ആ ലീഡ് നിലനിർത്തിയപ്പോൾ അന്തിമവിജയം പ്രതീക്ഷിച്ച് ആഘോഷം തുടങ്ങിയ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് പകരക്കാരനായി വന്ന സാഹിൽ തവോറ ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയത്. അധികസമയത്തും രണ്ടു ടീമിനും വിജയഗോൾ കണ്ടെത്താനാവാതെ പോയതോടെയാണ് മത്സരത്തിന് പെനൽറ്റിയിലൂടെ വിധിയെഴുതിയത്. ബ്ലാസ്റ്റേഴ്സിനായി കിക്കെടുത്ത മാർക്കോ ലെസ്കോവിച്ച്, നിഷുകുമാർ, ജീക്സൺ സിംഗ് എന്നിവരുടെ ഷോട്ടുകൾ തടഞ്ഞിട്ട ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദിന്റെ ഹീറോയും പ്ലെയർ ഓഫ് ദ മാച്ചും ആവുകയായിരുന്നു.
വലിയ പ്രതീക്ഷ നല്കാതെയായിരുന്നു സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. ആദ്യകളി തോറ്റ ടീം പിന്നീട് പിടിച്ചുകയറുന്നതാണു കണ്ടത്. കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനത്തോടെ നഷ്ടപ്പെട്ട ആരാധകരെ തികഞ്ഞ പോസിറ്റീവായ കളിയിലൂടെ തിരിച്ചുപിടിച്ചുവെന്നത് ശ്രദ്ധേയമാണ്. ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ മികച്ച ടീമും മികച്ച പരിശീലകനും എന്ന വിലയിരുത്തലാണ് ടൂർണമെന്റിനൊടുവിൽ.
വിജയപരാജയങ്ങൾക്കപ്പുറത്ത് ഫുട്ബോൾ ഒരു വികാരമാണ്. സംഗീതം പോലെയോ പ്രണയം പോലെയോ അതിരുകളില്ലാത്ത വികാരം. കളി നടക്കുന്നത് ബ്രസീലിലെ കൂറ്റൻ മാരക്കാന സ്റ്റേഡിയത്തിലായാലും മലപ്പുറം തെരട്ടമ്മലിലെ പാടത്തെ താത്കാലിക സ്റ്റേഡിയത്തിലായാലും ഫുട്ബോൾ പ്രേമികൾക്ക് ഒരേ മനസാണ്. ഒരു തുകൽപ്പന്തിന്റെ കയറ്റിറക്കങ്ങൾക്കനുസരിച്ച് ആവേശം കൊള്ളുന്ന മനസ്. ഭാഷാഭേദങ്ങളും ദേശാതിർത്തികളും മറ്റു വിഭാഗീയതകളും മായ്ക്കുന്ന സാർവലൗകികത ഫുട്ബോളിനു മാത്രം അവകാശപ്പെട്ടതാണ്. ഫുട്ബോളിലെ ഒരേയൊരു ചക്രവർത്തിയായ പെലെയുടെ ജോ ഗോബോണിറ്റോ (മനോഹര ഗെയിം)യുടെ അലകളിലാണ് കാണികളുടെ മനസൊഴുകുന്നത്. ബ്രസീലിന്റെ സാംബ താളവും ആഫ്രിക്കൻ വന്യതയും യൂറോപ്യൻ കൗശലവും ഏഷ്യൻ പോരാളികളും ചേർന്നൊരുക്കുന്ന സോക്കർ സംഗീതം ലോകത്തെ ഒരുമിപ്പിക്കുന്ന ദിവ്യൗഷധമാണ്.
ലോക ഫുട്ബോൾ ഫെഡറേഷന്റെ (ഫിഫ) കണക്കനുസരിച്ച് ലോകത്ത് 26 കോടിയിലേറെ കളിക്കാരാണുള്ളത്. റഫറിമാരും മറ്റ് ഒഫീഷലുകളുമായി 50 ലക്ഷം പേർ വേറെയും. 15 ലക്ഷം ടീമുകളും മൂന്നു ലക്ഷത്തിലേറെ ക്ലബ്ബുകളും 300 കോടിയോളം കാണികളും ചേരുന്പോൾ ഒരുപാടു പേർക്കു തൊഴിൽ നല്കുന്ന ആഗോളവ്യവസ്ഥ തന്നെയായി മാറുന്നു ഫുട്ബോൾ.അതേസമയം, പ്രഫഷണൽ ഫുട്ബോൾ ലോകത്തിലെ ഏറ്റവും ലാഭകരമായ വ്യവസായങ്ങളിലൊന്നായും മാറിയിട്ടുണ്ട്. ഫുട്ബോളിന്റെ ജൈവികതയെ കച്ചവടക്കണ്ണുകളുടെ നീരാളിപ്പിടിത്തത്തിൽനിന്നു മോചിപ്പിക്കുകയെന്ന ചരിത്രധർമം കൂടിയാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കു നിർവഹിക്കാനുള്ളത്.
മൂന്നാം തവണയും ഫൈനലിൽ കാലിടറിയെന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരെ എന്നെന്നേക്കുമായി നിരാശയിലാഴ്ത്തുമെന്നു കരുതേണ്ടതില്ല. ലോകമവസാനിച്ചു എന്നു കരുതുന്നിടത്തുനിന്ന് അടുത്ത ഒരു കിക്കോഫ് വിസിൽ കേൾക്കുന്നതോടെ ഇരന്പിക്കുതിക്കുന്നതാണ് സോക്കർ ആവേശം. ജീവിതം പോലെ അപ്രതീക്ഷിത നിമിഷങ്ങൾ കാത്തുവയ്ക്കുന്ന ആനന്ദവും ആകുലതകളും മെക്സിക്കൻ തിരമാലകളിൽ അലിയിച്ച് വീണ്ടും അവരെത്തും. കോച്ച് വുകോമിനോവിച്ച് തുടങ്ങിവച്ച യാത്ര പൂർത്തിയാക്കാൻ ടീം മാനേജ്മെന്റ് അദ്ദേഹത്തെ അനുവദിക്കുമെന്ന നമ്മുടെ സ്വന്തം കറുത്ത മുത്ത് ഐ.എം.വിജയന്റെ പ്രതീക്ഷ നമുക്കും പങ്കുവയ്ക്കാം. വർഗ, വർണ വ്യത്യാസങ്ങൾക്കപ്പുറത്ത് ഫുട്ബോളെന്ന വികാരം ഉയർത്തിപ്പിടിച്ച് ആരാധകരും ഒപ്പമുണ്ടാകും.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി ഫുട്ബോൾ പ്രേമികളായ പതിനായിരങ്ങളെ അക്ഷരാർഥത്തിൽ കണ്ണീരിലാഴ്ത്തി. അഞ്ചുമാസമായി ഹൃദയത്തോടു ചേർത്തുപിടിച്ച് ഓരോ കളിയോടൊപ്പവും കൈയോ കാലോ വളരുന്നത് എന്നുറ്റുനോക്കി കാത്തുവച്ച ടീമിന് അവസാനനിമിഷം കാലിടറിയത് ആരാധകർ എങ്ങനെ സഹിക്കാനാണ്? അവരുടെ അണപൊട്ടിയൊഴുകിയ വികാരങ്ങൾക്ക് പരിധി നിശ്ചയിക്കാനാവില്ല തന്നെ!
ആത്യന്തികമായി ഏതു മത്സരവും വിജയികളുടേതാണ്. ആ അർഥത്തിൽ ചാന്പ്യന്മാരായ ഹൈദരാബാദ് എഫ്സിയെ അഭിനന്ദിക്കാതെ വയ്യ. അതേസമയം, തോല്വിയിലും പതിനായിരക്കണക്കായ ആരാധകരുടെ ഹൃദയം കീഴടക്കി തലയുയർത്തിപ്പിടിച്ചാണ് മഡ്ഗാവ് ഫത്തോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം പുറത്തു വന്നത്. കടുത്ത നിരാശയും സങ്കടവുമുണ്ടെങ്കിലും സെർബിയക്കാരനായ പരിശീലകൻ ഇവാൻ വുകോമിനോവിച്ചും നായകൻ അഡ്രിയൻ ലൂണയും സഹകളിക്കാരും അഭിമാനത്തോടെ സീസൺ അവസാനിപ്പിച്ചു.
ഫൈനൽ മത്സരം നടന്നത് ഗോവയിലാണെങ്കിലും കേരളമെങ്ങും സ്റ്റേഡിയമായി മാറിയ അനുഭവമായിരുന്നു. കൊച്ചിയിലും കോഴിക്കോട്ടും എന്നുവേണ്ട, വൻനഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലുമെല്ലാം വലിയ സ്ക്രീനുകൾ സ്ഥാപിച്ച് ഫുട്ബോളിനെ ഉത്സവമാക്കി ആഘോഷിച്ചു തിമിർക്കുകയായിരുന്നു ആരാധകർ. മാത്രമല്ല, കിട്ടിയ വാഹനങ്ങളിലെല്ലാം ഗോവയിലേക്കു പോയി ഫത്തോർഡ സ്റ്റേഡിയത്തെ ആവേശക്കടലാക്കിയതും മലയാളികൾ തന്നെ. പതിനെട്ടായിരം കാണികളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ ഭൂരിഭാഗവും കേരളത്തിൽനിന്നെത്തിയവരായിരുന്നു.
ഫൈനൽ മത്സരത്തിന്റെ അറുപത്തെട്ടാം മിനിറ്റിൽ മലയാളി താരം കെ.പി. രാഹുൽ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ്, കളി തീരാൻ രണ്ടു മിനിറ്റു മുന്പുവരെ ആ ലീഡ് നിലനിർത്തിയപ്പോൾ അന്തിമവിജയം പ്രതീക്ഷിച്ച് ആഘോഷം തുടങ്ങിയ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് പകരക്കാരനായി വന്ന സാഹിൽ തവോറ ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയത്. അധികസമയത്തും രണ്ടു ടീമിനും വിജയഗോൾ കണ്ടെത്താനാവാതെ പോയതോടെയാണ് മത്സരത്തിന് പെനൽറ്റിയിലൂടെ വിധിയെഴുതിയത്. ബ്ലാസ്റ്റേഴ്സിനായി കിക്കെടുത്ത മാർക്കോ ലെസ്കോവിച്ച്, നിഷുകുമാർ, ജീക്സൺ സിംഗ് എന്നിവരുടെ ഷോട്ടുകൾ തടഞ്ഞിട്ട ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദിന്റെ ഹീറോയും പ്ലെയർ ഓഫ് ദ മാച്ചും ആവുകയായിരുന്നു.
വലിയ പ്രതീക്ഷ നല്കാതെയായിരുന്നു സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. ആദ്യകളി തോറ്റ ടീം പിന്നീട് പിടിച്ചുകയറുന്നതാണു കണ്ടത്. കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനത്തോടെ നഷ്ടപ്പെട്ട ആരാധകരെ തികഞ്ഞ പോസിറ്റീവായ കളിയിലൂടെ തിരിച്ചുപിടിച്ചുവെന്നത് ശ്രദ്ധേയമാണ്. ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ മികച്ച ടീമും മികച്ച പരിശീലകനും എന്ന വിലയിരുത്തലാണ് ടൂർണമെന്റിനൊടുവിൽ.
വിജയപരാജയങ്ങൾക്കപ്പുറത്ത് ഫുട്ബോൾ ഒരു വികാരമാണ്. സംഗീതം പോലെയോ പ്രണയം പോലെയോ അതിരുകളില്ലാത്ത വികാരം. കളി നടക്കുന്നത് ബ്രസീലിലെ കൂറ്റൻ മാരക്കാന സ്റ്റേഡിയത്തിലായാലും മലപ്പുറം തെരട്ടമ്മലിലെ പാടത്തെ താത്കാലിക സ്റ്റേഡിയത്തിലായാലും ഫുട്ബോൾ പ്രേമികൾക്ക് ഒരേ മനസാണ്. ഒരു തുകൽപ്പന്തിന്റെ കയറ്റിറക്കങ്ങൾക്കനുസരിച്ച് ആവേശം കൊള്ളുന്ന മനസ്. ഭാഷാഭേദങ്ങളും ദേശാതിർത്തികളും മറ്റു വിഭാഗീയതകളും മായ്ക്കുന്ന സാർവലൗകികത ഫുട്ബോളിനു മാത്രം അവകാശപ്പെട്ടതാണ്. ഫുട്ബോളിലെ ഒരേയൊരു ചക്രവർത്തിയായ പെലെയുടെ ജോ ഗോബോണിറ്റോ (മനോഹര ഗെയിം)യുടെ അലകളിലാണ് കാണികളുടെ മനസൊഴുകുന്നത്. ബ്രസീലിന്റെ സാംബ താളവും ആഫ്രിക്കൻ വന്യതയും യൂറോപ്യൻ കൗശലവും ഏഷ്യൻ പോരാളികളും ചേർന്നൊരുക്കുന്ന സോക്കർ സംഗീതം ലോകത്തെ ഒരുമിപ്പിക്കുന്ന ദിവ്യൗഷധമാണ്.
ലോക ഫുട്ബോൾ ഫെഡറേഷന്റെ (ഫിഫ) കണക്കനുസരിച്ച് ലോകത്ത് 26 കോടിയിലേറെ കളിക്കാരാണുള്ളത്. റഫറിമാരും മറ്റ് ഒഫീഷലുകളുമായി 50 ലക്ഷം പേർ വേറെയും. 15 ലക്ഷം ടീമുകളും മൂന്നു ലക്ഷത്തിലേറെ ക്ലബ്ബുകളും 300 കോടിയോളം കാണികളും ചേരുന്പോൾ ഒരുപാടു പേർക്കു തൊഴിൽ നല്കുന്ന ആഗോളവ്യവസ്ഥ തന്നെയായി മാറുന്നു ഫുട്ബോൾ.അതേസമയം, പ്രഫഷണൽ ഫുട്ബോൾ ലോകത്തിലെ ഏറ്റവും ലാഭകരമായ വ്യവസായങ്ങളിലൊന്നായും മാറിയിട്ടുണ്ട്. ഫുട്ബോളിന്റെ ജൈവികതയെ കച്ചവടക്കണ്ണുകളുടെ നീരാളിപ്പിടിത്തത്തിൽനിന്നു മോചിപ്പിക്കുകയെന്ന ചരിത്രധർമം കൂടിയാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കു നിർവഹിക്കാനുള്ളത്.
മൂന്നാം തവണയും ഫൈനലിൽ കാലിടറിയെന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരെ എന്നെന്നേക്കുമായി നിരാശയിലാഴ്ത്തുമെന്നു കരുതേണ്ടതില്ല. ലോകമവസാനിച്ചു എന്നു കരുതുന്നിടത്തുനിന്ന് അടുത്ത ഒരു കിക്കോഫ് വിസിൽ കേൾക്കുന്നതോടെ ഇരന്പിക്കുതിക്കുന്നതാണ് സോക്കർ ആവേശം. ജീവിതം പോലെ അപ്രതീക്ഷിത നിമിഷങ്ങൾ കാത്തുവയ്ക്കുന്ന ആനന്ദവും ആകുലതകളും മെക്സിക്കൻ തിരമാലകളിൽ അലിയിച്ച് വീണ്ടും അവരെത്തും. കോച്ച് വുകോമിനോവിച്ച് തുടങ്ങിവച്ച യാത്ര പൂർത്തിയാക്കാൻ ടീം മാനേജ്മെന്റ് അദ്ദേഹത്തെ അനുവദിക്കുമെന്ന നമ്മുടെ സ്വന്തം കറുത്ത മുത്ത് ഐ.എം.വിജയന്റെ പ്രതീക്ഷ നമുക്കും പങ്കുവയ്ക്കാം. വർഗ, വർണ വ്യത്യാസങ്ങൾക്കപ്പുറത്ത് ഫുട്ബോളെന്ന വികാരം ഉയർത്തിപ്പിടിച്ച് ആരാധകരും ഒപ്പമുണ്ടാകും.