ഇന്ധനത്തിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന ലോകരാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന ഉയർന്ന നികുതിയാണ് പ്രധാനമായും ഇവിടത്തെ ഉയർന്ന ഇന്ധനവിലയ്ക്കു കാരണം.
ഇന്ധനവിലവർധനയുടെ ഭീഷണിയിലാണ് രാജ്യം. ഡെമോക്ലീസിന്റെ വാൾ പോലെ അത് രാജ്യത്തെ ജനങ്ങൾക്കുമേൽ തൂങ്ങിനിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് നാലുമാസത്തിലധികമായി ഇന്ധനവിലവർധന മരവിപ്പിച്ചതായിരുന്നു. ഇതിനെത്തുടർന്നുണ്ടായ നഷ്ടം നികത്താൻ എണ്ണക്കന്പനികൾ കാത്തിരിക്കുകയാണ്. രാജ്യാന്തര എണ്ണവില ബാരലിന് 140 ഡോളർ എന്ന 13 വർഷത്തെ ഉയർന്ന നിരക്കിലാണെന്നതും വിലവർധനയ്ക്കുള്ള ന്യായമായി എണ്ണക്കമ്പനികൾ കാണുന്നു.
എന്നാൽ, സാധാരണക്കാരെ മറന്നുള്ള വിലവർധന തടയാൻ കേന്ദ്രസർക്കാരിനു കഴിയണം. തെരഞ്ഞെടുപ്പുനാളുകളിൽ വിലവർധന നടപ്പാക്കാഞ്ഞത് തീർച്ചയായും കേന്ദ്രസർക്കാരിന്റെ താത്പര്യത്തിന് അനുസരിച്ചാണെന്നുറപ്പ്. അതിനാൽത്തന്നെ നികുതി കുറച്ചുകൊണ്ട് ഇപ്പോൾത്തന്നെ ഉയർന്നുനിൽക്കുന്ന വില ഇനിയും കൂട്ടാതിരിക്കാൻ സർക്കാർ ഇടപെടണം.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനൊപ്പം കാര്യങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ട് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ വില 77.01 എന്ന റിക്കാർഡ് ഇടിവിലുമാണ്. നമ്മുടെ ഇന്ധന ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇന്ധനവില വർധനയും രൂപയുടെ തകർച്ചയും രാജ്യത്തെ സാന്പത്തികനില തകരാറിലാക്കുമെന്ന മുന്നറിയിപ്പും സാന്പത്തിക വിദഗ്ധർ ഇതിനകം നല്കിക്കഴിഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 15 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യമെന്ന് റിപ്പോർട്ടുകളുണ്ട്. 2017 മുതലാണ് ഇന്ധനവില ദിനാടിസ്ഥാനത്തിൽ പരിഷ്കരിച്ചുപോരുന്നത്. ഈ രീതിയാണ് 2021 നവംബർ 21 മുതൽ മരവിപ്പിച്ചിരിക്കുന്നത്. ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ വില മാർച്ച് ഒന്നിന് ബാരലിന് 111 ഡോളർ എന്ന നിലയിലാണെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) പറയുന്നു. നാലുമാസം മുന്പ് വിലവർധന മരവിപ്പിക്കുന്പോൾ ഇത് ബാരലിന് 81.5 ഡോളറായിരുന്നു.
റഷ്യ യുക്രെയ്നിൽ കടന്നാക്രമണം നടത്തിയതിനു ശേഷം രാജ്യാന്തര ഇന്ധനവില കുതിച്ചുകയറുകയായിരുന്നു. യൂറോപ്പിലെ ഊർജഭീമനായ റഷ്യയിൽനിന്നുള്ള എണ്ണ, വാതക വിതരണം യുദ്ധത്തെത്തുടർന്ന് മുടങ്ങുമെന്ന ഭയമാണ് എണ്ണവില ഉയർത്തിയത്. വിലവർധനയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെയായാലും അതു സാധാരണ ജനങ്ങൾക്കുമേൽ വരുത്തുന്ന ദുരിതം വിവരണാതീതമാകും. കോവിഡ് മഹാമാരി കാരണം താറുമാറായ ജീവിതം വീണ്ടും കരുപ്പിടിപ്പിച്ചു വരുന്നതേയുള്ളൂ. വ്യവസായ, വാണിജ്യ, ചെറുകിട തൊഴിൽ മേഖലകളെല്ലാം തകർച്ചയിൽനിന്നു പതുക്കെ പിടിച്ചുകയറിവരുന്പോഴാണ് എണ്ണവില വർധനയെക്കുറിച്ചുള്ള വാർത്തകൾ ഇടിത്തീപോലെ അനുഭവപ്പെടുന്നത്. സാധാരണ നിലയിലേക്കു മടങ്ങിവരാൻ കിണഞ്ഞു ശ്രമിക്കുന്ന പൊതുഗതാഗതത്തെയാവും വിലവർധന നേരിട്ടു ബാധിക്കുക. അതുപോലെ അവശ്യവസ്തുക്കളുടെ വിതരണത്തിനും ചെലവേറും. അതോടെ വിലക്കയറ്റമാവും ഫലം.
ഇന്ധനത്തിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന ലോകരാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന ഉയർന്ന നികുതിയാണ് പ്രധാനമായും ഇവിടത്തെ ഉയർന്ന ഇന്ധനവിലയ്ക്കു കാരണം. പെട്രോളും ഡീസലും പാചകവാതകവും ജിഎസ്ടി (ചരക്കുസേവന നികുതി) യുടെ പരിധിയിൽ ഉൾപ്പെടുത്താത്തത് നികുതിവർധന എളുപ്പമാക്കുന്നുമുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര എക്സൈസ് നികുതി പെട്രോളിന് അഞ്ചു രൂപയും ഡീസലിനു 10 രൂപയും കുറച്ചിരുന്നു. ആനുപാതികമായി പല സംസ്ഥാനങ്ങളും ഇളവു നല്കി. ജനങ്ങളുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കാതെ ഈ രീതിയിൽ നികുതി കുറച്ച് ഇന്ധനവില നിയന്ത്രിക്കുകയാണ് വേണ്ടത്.
അടുത്തകാലത്ത് കോർപറേറ്റുകൾക്കു ഭീമമായ നികുതിയിളവ് നൽകിയിരുന്നു. കോവിഡ് കാലത്തും കോർപറേറ്റുകളുടെ വരുമാനവും ലാഭവും വൻതോതിൽ വർധിക്കുകയുണ്ടായി. ഇപ്പോൾ സാധാരണക്കാർ ഏറെ ക്ലേശമനുഭവിക്കുന്നതിനാൽ കോർപറേറ്റുകൾക്കു നൽകിയ നികുതിയളവ് പിൻവലിച്ചുകൊണ്ട് ഇന്ധനനികുതിയിൽ കുറവു വരുത്തി സർക്കാരിന്റെ വരുമാനം ക്രമീകരിക്കണം. വരുമാനവർധനയ്ക്ക് മറ്റനേകം മേഖലകൾ ഉണ്ടെന്നിരിക്കെ ഇന്ധനനികുതി വർധിപ്പിച്ച് എളുപ്പത്തിൽ കാര്യം കാണുന്നതിലെ അശാസ്ത്രീയത സാന്പത്തികവിദഗ്ധർ നിരന്തരം ചൂണ്ടിക്കാണിക്കുന്നതാണ്. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന തടയുക എന്നത് അടിയന്തരപ്രാധാന്യമുള്ള വിഷയമാണ്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കണം.
ഇന്ധനവിലവർധനയുടെ ഭീഷണിയിലാണ് രാജ്യം. ഡെമോക്ലീസിന്റെ വാൾ പോലെ അത് രാജ്യത്തെ ജനങ്ങൾക്കുമേൽ തൂങ്ങിനിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് നാലുമാസത്തിലധികമായി ഇന്ധനവിലവർധന മരവിപ്പിച്ചതായിരുന്നു. ഇതിനെത്തുടർന്നുണ്ടായ നഷ്ടം നികത്താൻ എണ്ണക്കന്പനികൾ കാത്തിരിക്കുകയാണ്. രാജ്യാന്തര എണ്ണവില ബാരലിന് 140 ഡോളർ എന്ന 13 വർഷത്തെ ഉയർന്ന നിരക്കിലാണെന്നതും വിലവർധനയ്ക്കുള്ള ന്യായമായി എണ്ണക്കമ്പനികൾ കാണുന്നു.
എന്നാൽ, സാധാരണക്കാരെ മറന്നുള്ള വിലവർധന തടയാൻ കേന്ദ്രസർക്കാരിനു കഴിയണം. തെരഞ്ഞെടുപ്പുനാളുകളിൽ വിലവർധന നടപ്പാക്കാഞ്ഞത് തീർച്ചയായും കേന്ദ്രസർക്കാരിന്റെ താത്പര്യത്തിന് അനുസരിച്ചാണെന്നുറപ്പ്. അതിനാൽത്തന്നെ നികുതി കുറച്ചുകൊണ്ട് ഇപ്പോൾത്തന്നെ ഉയർന്നുനിൽക്കുന്ന വില ഇനിയും കൂട്ടാതിരിക്കാൻ സർക്കാർ ഇടപെടണം.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനൊപ്പം കാര്യങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ട് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ വില 77.01 എന്ന റിക്കാർഡ് ഇടിവിലുമാണ്. നമ്മുടെ ഇന്ധന ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇന്ധനവില വർധനയും രൂപയുടെ തകർച്ചയും രാജ്യത്തെ സാന്പത്തികനില തകരാറിലാക്കുമെന്ന മുന്നറിയിപ്പും സാന്പത്തിക വിദഗ്ധർ ഇതിനകം നല്കിക്കഴിഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 15 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യമെന്ന് റിപ്പോർട്ടുകളുണ്ട്. 2017 മുതലാണ് ഇന്ധനവില ദിനാടിസ്ഥാനത്തിൽ പരിഷ്കരിച്ചുപോരുന്നത്. ഈ രീതിയാണ് 2021 നവംബർ 21 മുതൽ മരവിപ്പിച്ചിരിക്കുന്നത്. ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ വില മാർച്ച് ഒന്നിന് ബാരലിന് 111 ഡോളർ എന്ന നിലയിലാണെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) പറയുന്നു. നാലുമാസം മുന്പ് വിലവർധന മരവിപ്പിക്കുന്പോൾ ഇത് ബാരലിന് 81.5 ഡോളറായിരുന്നു.
റഷ്യ യുക്രെയ്നിൽ കടന്നാക്രമണം നടത്തിയതിനു ശേഷം രാജ്യാന്തര ഇന്ധനവില കുതിച്ചുകയറുകയായിരുന്നു. യൂറോപ്പിലെ ഊർജഭീമനായ റഷ്യയിൽനിന്നുള്ള എണ്ണ, വാതക വിതരണം യുദ്ധത്തെത്തുടർന്ന് മുടങ്ങുമെന്ന ഭയമാണ് എണ്ണവില ഉയർത്തിയത്. വിലവർധനയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെയായാലും അതു സാധാരണ ജനങ്ങൾക്കുമേൽ വരുത്തുന്ന ദുരിതം വിവരണാതീതമാകും. കോവിഡ് മഹാമാരി കാരണം താറുമാറായ ജീവിതം വീണ്ടും കരുപ്പിടിപ്പിച്ചു വരുന്നതേയുള്ളൂ. വ്യവസായ, വാണിജ്യ, ചെറുകിട തൊഴിൽ മേഖലകളെല്ലാം തകർച്ചയിൽനിന്നു പതുക്കെ പിടിച്ചുകയറിവരുന്പോഴാണ് എണ്ണവില വർധനയെക്കുറിച്ചുള്ള വാർത്തകൾ ഇടിത്തീപോലെ അനുഭവപ്പെടുന്നത്. സാധാരണ നിലയിലേക്കു മടങ്ങിവരാൻ കിണഞ്ഞു ശ്രമിക്കുന്ന പൊതുഗതാഗതത്തെയാവും വിലവർധന നേരിട്ടു ബാധിക്കുക. അതുപോലെ അവശ്യവസ്തുക്കളുടെ വിതരണത്തിനും ചെലവേറും. അതോടെ വിലക്കയറ്റമാവും ഫലം.
ഇന്ധനത്തിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന ലോകരാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന ഉയർന്ന നികുതിയാണ് പ്രധാനമായും ഇവിടത്തെ ഉയർന്ന ഇന്ധനവിലയ്ക്കു കാരണം. പെട്രോളും ഡീസലും പാചകവാതകവും ജിഎസ്ടി (ചരക്കുസേവന നികുതി) യുടെ പരിധിയിൽ ഉൾപ്പെടുത്താത്തത് നികുതിവർധന എളുപ്പമാക്കുന്നുമുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര എക്സൈസ് നികുതി പെട്രോളിന് അഞ്ചു രൂപയും ഡീസലിനു 10 രൂപയും കുറച്ചിരുന്നു. ആനുപാതികമായി പല സംസ്ഥാനങ്ങളും ഇളവു നല്കി. ജനങ്ങളുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കാതെ ഈ രീതിയിൽ നികുതി കുറച്ച് ഇന്ധനവില നിയന്ത്രിക്കുകയാണ് വേണ്ടത്.
അടുത്തകാലത്ത് കോർപറേറ്റുകൾക്കു ഭീമമായ നികുതിയിളവ് നൽകിയിരുന്നു. കോവിഡ് കാലത്തും കോർപറേറ്റുകളുടെ വരുമാനവും ലാഭവും വൻതോതിൽ വർധിക്കുകയുണ്ടായി. ഇപ്പോൾ സാധാരണക്കാർ ഏറെ ക്ലേശമനുഭവിക്കുന്നതിനാൽ കോർപറേറ്റുകൾക്കു നൽകിയ നികുതിയളവ് പിൻവലിച്ചുകൊണ്ട് ഇന്ധനനികുതിയിൽ കുറവു വരുത്തി സർക്കാരിന്റെ വരുമാനം ക്രമീകരിക്കണം. വരുമാനവർധനയ്ക്ക് മറ്റനേകം മേഖലകൾ ഉണ്ടെന്നിരിക്കെ ഇന്ധനനികുതി വർധിപ്പിച്ച് എളുപ്പത്തിൽ കാര്യം കാണുന്നതിലെ അശാസ്ത്രീയത സാന്പത്തികവിദഗ്ധർ നിരന്തരം ചൂണ്ടിക്കാണിക്കുന്നതാണ്. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന തടയുക എന്നത് അടിയന്തരപ്രാധാന്യമുള്ള വിഷയമാണ്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കണം.