+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രാമീണ സ്ത്രൈണതയെ പ്രതിഫലിപ്പിച്ച നടനവൈഭവം

പ്രേക്ഷകഹൃദയങ്ങളിൽ ചേക്കേറാൻ കഴിഞ്ഞതു മാത്രമായിരുന്നില്ല കെപിഎസി ലളിതയ്ക്കു ലഭിച്ച അംഗീകാരം. മികച്ച സഹ
ഗ്രാമീണ സ്ത്രൈണതയെ  പ്രതിഫലിപ്പിച്ച നടനവൈഭവം
പ്രേക്ഷകഹൃദയങ്ങളിൽ ചേക്കേറാൻ കഴിഞ്ഞതു മാത്രമായിരുന്നില്ല കെപിഎസി ലളിതയ്ക്കു ലഭിച്ച അംഗീകാരം. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്രപുരസ്കാരം നാലുവട്ടവും നേടിയിട്ടുള്ള മികച്ച അഭിനേത്രിയാണു ലളിത.


മലയാളസിനിമയിൽ ഗ്രാമീണ സ്ത്രൈണതയുടെ പ്രതിരൂപംപോലെ നിറഞ്ഞുനിന്ന അതുല്യ നടനപ്രതിഭ കെപിഎസി ലളിത യാത്രയായി. കഥാപാത്രങ്ങളിലേക്കു പൂർണമായ ഉൾച്ചേരൽ നടത്തി സ്വാഭാവിക നാട്യപ്രകടനത്തിലൂടെ പ്രേക്ഷകരെ ഇതുപോലെ വിസ്മയിപ്പിച്ചിട്ടുള്ള അഭിനേതാക്കൾ ഏറെയില്ല. ചുറ്റുമുള്ള ജീവിതത്തിൽ നാം നിത്യം കാണുന്ന ആളുകളായിരുന്നു ലളിത ജീവൻ നൽകിയ കഥാപാത്രങ്ങളിലേറെയും. അമ്മയും അമ്മായിയമ്മയും സഹോദരിയും ഭാര്യയുമൊക്കെയായി അവർ അരങ്ങുവാണു. സ്നേഹവും വാത്‌സല്യവും കരുണയും ചൊരിഞ്ഞ കഥാപാത്രങ്ങളെ മാത്രമല്ല, അസൂയയും വിദ്വേഷവും പകയും നിറഞ്ഞ കഥാപാത്രങ്ങളെയും ലളിത തന്മയത്വത്തോടെ അവതരിപ്പിച്ചു. നവരസങ്ങളും അവർക്കു വഴങ്ങി. ഒരു അടുത്ത കുടുംബാംഗം എന്നപോലെയാണു ലളിത മലയാളികളുടെ മനസിൽ കുടിയേറിയത്. ഈ വിയോഗം മലയാള ചലച്ചിത്രലോകത്തിനു മാത്രമല്ല, സാംസ്കാരിക കേരളത്തിനാകെ വലിയ നഷ്ടമായി മാറുന്നത് അങ്ങനെയാണ്.

നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്‍റെ ബലി എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം. നൃത്തത്തിലുള്ള പ്രാവീണ്യമാണു നാടകത്തിലേക്കു വഴിതുറന്നത്. പിന്നീടു കെപിഎസി നാടകട്രൂപ്പിലെത്തി. അങ്ങനെ മഹേശ്വരിയമ്മ കെപിഎസി ലളിതയായി. ആദ്യകാലത്ത് അവിടെ ഗായികയായിരുന്ന ലളിത കെപിഎസിയുടെ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു നടനപാടവം തെളിയിച്ചു. 1970-ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. 1978-ൽ സംവിധായകൻ ഭരതനെ വിവാഹം കഴിച്ചു. അഭിനയജീവിതത്തിന്‍റെ അവസാനകാലത്തു ചില ടെലിവിഷൻ പരന്പരകളിലും അഭിനയിച്ചിട്ടുണ്ട്. ലളിതയുടെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ നിരവധിയാണ്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത "മതിലുകൾ’ എന്ന സിനിമയിൽ ലളിതയുടെ ശബ്ദസാന്നിധ്യംഏറെ പ്രശംസ നേടി. പ്രേക്ഷകഹൃദയങ്ങളിൽ ചേക്കേറാൻ കഴിഞ്ഞതു മാത്രമായിരുന്നില്ല അവർക്കു ലഭിച്ച അംഗീകാരം. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്രപുരസ്കാരം നാലുവട്ടവും നേടിയിട്ടുള്ള മികച്ച അഭിനേത്രിയാണു ലളിത.

മലയാളസിനിമയിലെ അവിഭാജ്യഘടകമായിരുന്നു കെപിഎസി ലളിത എന്നു പറയുന്നതിൽ തെറ്റുണ്ടാവില്ല. മലയാളസിനിമയിലും മെല്ലെയാണെങ്കിലും തലമുറമാറ്റം സംഭവിക്കുന്നുണ്ട്. കൂടുതൽ യുവതാരങ്ങൾ കടന്നുവന്നു തങ്ങളുടേതായ ഇരിപ്പിടങ്ങൾ കണ്ടുപിടിക്കുന്നു. അപ്പോഴും പകരംവയ്ക്കാനില്ലാത്ത നടിയായിരുന്നു ലളിത. വേറിട്ട അഭിനയശൈലിയിലൂടെ മലയാളസിനിമയിൽ സ്വന്തമായ സ്ഥാനംനേടിയെടുത്ത തിലകനും ശങ്കരാടിക്കും നെടുമുടി വേണുവിനും ശേഷം ഇപ്പോൾ കെപിഎസി ലളിതയും അരങ്ങൊഴിയുന്പോൾ ഇവർക്കുമാത്രം വഴങ്ങുമായിരുന്ന കഥാപാത്രങ്ങളും അന്യംനിന്നുപോവുകയാണ്. തീർച്ചയായും വലിയ നഷ്ടമാണിത്. കാന്പുംകരുത്തുമുള്ള കഥാപാത്രങ്ങൾ ലളിതയുടെ കൈയിൽ ഭദ്രമായിരുന്നു.

സ്വയംവരവും കൊടിയേറ്റവും പോലുള്ള ക്ലാസിക് സിനിമകളിൽ മിതത്വത്തോടെ അഭിനയിച്ച ലളിത അമരം, സ്ഫടികം, വെങ്കലം പോലുള്ള ജനപ്രിയ സിനിമകളിൽ സ്ത്രീകഥാപാത്രങ്ങളെ കരുത്തു ചോരാതെ അവതരിപ്പിച്ചു. ഹാസ്യരംഗങ്ങളിലെ അഭിനയത്തിലും കാട്ടിയ അസാമാന്യ മികവ് ലളിതയെ മലയാളികളുടെ പ്രിയങ്കരിയായ നടിയാക്കി. കഥാപാത്രങ്ങളുടെ വേഷങ്ങളിലും പ്രാദേശിക മൊഴിഭേദങ്ങളിലും സാമുദായിക സ്വഭാവങ്ങളിലുമെല്ലാം അസാധാരണമാംവിധം ഇഴുകിച്ചേരാൻ ലളിതയ്ക്കു കഴിഞ്ഞിരുന്നു. തിരക്കഥകളിൽ പലപ്പോഴും സംവിധായകർ ലളിതയ്ക്കു മനോധർമ സ്വാതന്ത്ര്യം കൊടുത്തിരുന്നത് അവർ ആ രംഗങ്ങൾ കൂടുതൽ മെച്ചമാക്കുമെന്ന ഉത്തമബോധ്യത്തിലാണ്.

ചലച്ചിത്രപ്രവർത്തക എന്നതിനു പുറമേ പുരോഗമന പ്രസ്ഥാനങ്ങളോടു ചേർന്നുനിന്നു പ്രവർത്തിച്ചതും ലളിതയുടെ സ്വീകാര്യത വർധിപ്പിച്ച ഘടകമാണ്. അതിന്‍റെ തുടർച്ച എന്ന നിലയിലാണു സംഗീത നാടക അക്കാദമി അധ്യക്ഷയായി അവർ നിയമിക്കപ്പെട്ടത്. മലയാള സിനിമയിൽ ലളിതയുടെ സ്ഥാനം എത്ര വലുതായിരുന്നുവെന്ന് അവരുടെ വിയോഗത്തിൽ ചലച്ചിത്രരംഗത്തെ പ്രമുഖരുടെ പ്രതികരണങ്ങളിൽനിന്നു വായിച്ചെടുക്കാം. പ്രിയപ്പെട്ട ഒരമ്മയുടെയോ മൂത്ത സഹോദരിയുടെയോ സ്ഥാനമായിരുന്നു അവരുടെ മനസിൽ ലളിതയ്ക്ക്. ജീവിതത്തിൽ വളരെ പ്രിയപ്പെട്ട ഒരാളെയാണു നഷ്ടമായതെന്നു മമ്മൂട്ടി അനുസ്മരിച്ചപ്പോൾ നഷ്ടപ്പെട്ടതു സ്വന്തം ചേച്ചിയെയാണെന്നായിരുന്നു മോഹൻലാലിന്‍റെ പ്രതികരണം. മലയാളികളുടെ കുടുംബാംഗമായി മാറിയ അതുല്യ പ്രതിഭയായിരുന്നു കെപിഎസി ലളിത എന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചത് ഏറെ അർഥവത്താണ്. അരങ്ങൊഴിഞ്ഞ അനുഗൃഹീത അഭിനേത്രിക്കു പ്രണാമം.