ഒരിടവേളയ്ക്കുശേഷം കേരളത്തിൽ റോഡപകടങ്ങൾ ആശങ്കാജനകമാംവിധം വർധിച്ചുവരികയാണ്. കോവിഡിന്റെ നിയന്ത്രണങ്ങൾ മാറിയതോടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം പെരുകിയത് ഇതിനൊരു കാരണമാകാം. എങ്കിലും അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണു ഭൂരിഭാഗം അപകടങ്ങളുടെയും കാരണമെന്നു കണ്ടെത്താൻ വിഷമമൊന്നുമില്ല.
ബൈക്കിൽ സഞ്ചരിക്കുന്ന യുവാക്കളാണ് അപകടത്തിൽപ്പെടുന്നവരിൽ നല്ലൊരു പങ്ക് എന്നത് എടുത്തുപറയേണ്ടതുണ്ട്. യുവത്വത്തിന്റെ ചോരത്തിളപ്പും പുതുയുഗ ബൈക്കിന്റെ വേഗവും ഒത്തുചേരുന്പോൾ ട്രാഫിക് നിയമങ്ങൾ പലപ്പോഴും മറന്നുപോവുകയും അത് അപകടങ്ങളിലേക്കു വഴിതുറക്കുകയും ചെയ്യുന്നു. യുവാക്കളുടെ ജീവൻ നിരത്തുകളിൽ ഹോമിക്കപ്പെടുന്പോൾ പല കുടുംബങ്ങളും അന്യംനിന്നുപോവുകയാണ്. തോരാത്ത കണ്ണീരുമായി കഴിയുകയാണു പല മാതാപിതാക്കളും.
ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്നു യുവാക്കൾ ചങ്ങനാശേരി നഗരത്തിൽ രാത്രി എംസിറോഡിലുണ്ടായ അപകടത്തിൽ മരിച്ചത് ഈ മാസം ആദ്യആഴ്ചയിലാണ്. അതിനു രണ്ടുദിവസം മുന്പു തിരുവനന്തപുരം വഴയിലയിൽ ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി മൂന്നു കൗമാരക്കാർ മരിച്ചു. പതിനാറുവയസായിരുന്നു അവർക്കു പ്രായം. ഓരോദിവസവും പുലരുന്നത് ഇതുപോലുള്ള അപകടമരണങ്ങളുടെ ദാരുണവാർത്തകൾ കേട്ടാണ്. അപകടത്തിൽപ്പെടുന്നവരുടെ ബന്ധുക്കളല്ലാതെ മറ്റാരും ശ്രദ്ധിക്കാതെപോകുന്ന വിധത്തിൽ അത്രയധികമായാണ് അപകടങ്ങളുടെ എണ്ണം കൂടിവരുന്നത്. ഓരോ അപകടം കഴിയുന്പോഴും ഇനിയും ഇത്തരത്തിലൊന്നു സംഭവിക്കരുതേയെന്ന് എല്ലാവരും ആഗ്രഹിക്കും. എങ്കിലും വീണ്ടും വീണ്ടും അപകടങ്ങളുണ്ടാകുന്നു. അമിതവേഗത്തിനും ശ്രദ്ധക്കുറവിനും പുറമേ ക്ഷമയില്ലായ്മയും അപകടങ്ങൾക്കു കാരണമാകാറുണ്ട്. വേഗം ലക്ഷ്യത്തിലെത്താനായി അമിതവേഗത്തിൽ പായുന്നവർ അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്.
അശ്രദ്ധയോടെ വണ്ടിയോടിച്ചു നിരപരാധികളുടെ ജീവനെടുത്തതിന്റെ ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്. പിക്കപ്പ് വാനിന്റെ ടയർ മാറ്റിയിടുന്നതിനിടെ ലോറിയിടിച്ചു രണ്ടുപേർ മരിച്ച സംഭവമുണ്ടായിട്ട് ഒരാഴ്ചയായിട്ടില്ല. ചേർത്തലയ്ക്കു സമീപം പൊന്നാംവെളിയിൽ ദേശീയപാത-66 ൽ പുലർച്ചെ അഞ്ചേമുക്കാലിനായിരുന്നു ഈ അപകടം. പിക്കപ്പ് വാനിന്റെ ടയർ പഞ്ചറായപ്പോൾ റോഡരികിലേക്കു വാഹനം ഒതുക്കിയിട്ടു ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ വാൻ ഡ്രൈവറെയും സഹായിക്കാനെത്തിയ ആളെയും ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുണ്ടക്കയം കോരുത്തോടിനു സമീപം കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സമീപത്തെ വീടിനു മുകളിൽ പതിച്ച് കാർ ഓടിച്ചയാൾ മരിച്ച സംഭവമുണ്ടായതും അന്നുതന്നെയാണ്.
ഡ്രൈവിംഗിനിടെയുണ്ടാകുന്ന തർക്കങ്ങളും മത്സരയോട്ടങ്ങളും അപകടങ്ങളിലേക്കു നയിച്ചിട്ടുള്ള സംഭവങ്ങളും നിരവധി. പാലക്കാടിനു സമീപം ദേശീയപാതയിൽ ബൈക്കിൽ സഞ്ചരിച്ച രണ്ടു യുവാക്കൾ കെഎസ്ആർടിസി ബസിനും ലോറിക്കുമിടയിൽപ്പെട്ടു മരിച്ച സംഭവമുണ്ടായതു രണ്ടാഴ്ച മുന്പാണ്. അപകടത്തിനു മുന്പ് ബസ്ഡ്രൈവറും ബൈക്കിൽ സഞ്ചരിച്ച യുവാക്കളും തമ്മിൽ വാക്കുതർക്കങ്ങളുണ്ടായതായി പലരും മൊഴിനൽകി. റോഡിന്റെ ഇടതുവശത്തു സ്ഥലമുണ്ടായിട്ടും കെഎസ്ആർടിസി ബസ് വലതുവശത്തു ബൈക്കിനരികിലേക്കു നീങ്ങുന്നതായുള്ള വീഡിയോ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പോലീസ് അറസ്റ്റ്ചെയ്തു. ഡ്രൈവിംഗിൽ ശ്രദ്ധപോലെ ക്ഷമയും കാട്ടിയില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകാം.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളുടെ എണ്ണം വളരെ കൂടിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന ഊർജിതമാക്കിയിട്ടുണ്ട്. രൂപംമാറ്റിയ ബൈക്കുകൾ പിടികൂടുകയും അവയ്ക്കു പിഴയിടുകയും ചെയ്യുന്നു. ഇത്തരം പരിശോധനകൾ നടക്കണം. എങ്കിലും ഇരുചക്രവാഹന അപകടങ്ങളുടെ എണ്ണവും തീവ്രതയും കുറയ്ക്കുന്നതിനുള്ള പരിശോധനകൾക്കാണ് ഊന്നൽ നൽകേണ്ടത്. എല്ലാവരും ഹെൽമറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
എന്നാൽ, സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇത്തരം പരിശോധനകൾ നടത്താൻ പോലീസിനോ മോട്ടോർ വാഹന വകുപ്പിനോ ഉത്സാഹമില്ല എന്ന ആക്ഷേപമുണ്ട്. ഹെൽമറ്റ് ധരിക്കുന്നതിൽ പക്ഷപാതിത്വം പാടില്ല. എല്ലാവരുടെ ജീവനും ഒരുപോലെ വിലയുള്ളതാണ്. റോഡുകളിലെ അപകടക്കെണികളും നിർമാണ അപാകതകളും പരിഹരിക്കാനുള്ള നടപടികളും ഇതോടൊപ്പമുണ്ടാകണം. സംസ്ഥാനത്തു കൂടുതൽ അപകടസാധ്യതയുള്ള 238 ഹൈറിസ്ക് ബ്ലാക് സ്പോട്ടുകളും 102 മീഡിയം റിസ്ക് ബ്ലാക് സ്പോട്ടുകളും ഉണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ എല്ലാവരും ശ്രദ്ധിക്കുന്നവിധത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള പരിശോധനകൾ നടത്തുകയും വേണം. നമ്മുടെ ശ്രദ്ധക്കുറവും ജാഗ്രതക്കുറവുംകൊണ്ടു സ്വന്തം ജീവൻ മാത്രമല്ല മറ്റാരുടെ ജീവനും അപകടത്തിലാകാൻ സമ്മതിക്കില്ല എന്ന പ്രതിജ്ഞ വാഹനമോടിക്കുന്ന എല്ലാവരുമെടുത്താൽ അപകടങ്ങളുടെ എണ്ണം കുറയുമെന്നു തീർച്ചയാണ്.
ബൈക്കിൽ സഞ്ചരിക്കുന്ന യുവാക്കളാണ് അപകടത്തിൽപ്പെടുന്നവരിൽ നല്ലൊരു പങ്ക് എന്നത് എടുത്തുപറയേണ്ടതുണ്ട്. യുവത്വത്തിന്റെ ചോരത്തിളപ്പും പുതുയുഗ ബൈക്കിന്റെ വേഗവും ഒത്തുചേരുന്പോൾ ട്രാഫിക് നിയമങ്ങൾ പലപ്പോഴും മറന്നുപോവുകയും അത് അപകടങ്ങളിലേക്കു വഴിതുറക്കുകയും ചെയ്യുന്നു. യുവാക്കളുടെ ജീവൻ നിരത്തുകളിൽ ഹോമിക്കപ്പെടുന്പോൾ പല കുടുംബങ്ങളും അന്യംനിന്നുപോവുകയാണ്. തോരാത്ത കണ്ണീരുമായി കഴിയുകയാണു പല മാതാപിതാക്കളും.
ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്നു യുവാക്കൾ ചങ്ങനാശേരി നഗരത്തിൽ രാത്രി എംസിറോഡിലുണ്ടായ അപകടത്തിൽ മരിച്ചത് ഈ മാസം ആദ്യആഴ്ചയിലാണ്. അതിനു രണ്ടുദിവസം മുന്പു തിരുവനന്തപുരം വഴയിലയിൽ ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി മൂന്നു കൗമാരക്കാർ മരിച്ചു. പതിനാറുവയസായിരുന്നു അവർക്കു പ്രായം. ഓരോദിവസവും പുലരുന്നത് ഇതുപോലുള്ള അപകടമരണങ്ങളുടെ ദാരുണവാർത്തകൾ കേട്ടാണ്. അപകടത്തിൽപ്പെടുന്നവരുടെ ബന്ധുക്കളല്ലാതെ മറ്റാരും ശ്രദ്ധിക്കാതെപോകുന്ന വിധത്തിൽ അത്രയധികമായാണ് അപകടങ്ങളുടെ എണ്ണം കൂടിവരുന്നത്. ഓരോ അപകടം കഴിയുന്പോഴും ഇനിയും ഇത്തരത്തിലൊന്നു സംഭവിക്കരുതേയെന്ന് എല്ലാവരും ആഗ്രഹിക്കും. എങ്കിലും വീണ്ടും വീണ്ടും അപകടങ്ങളുണ്ടാകുന്നു. അമിതവേഗത്തിനും ശ്രദ്ധക്കുറവിനും പുറമേ ക്ഷമയില്ലായ്മയും അപകടങ്ങൾക്കു കാരണമാകാറുണ്ട്. വേഗം ലക്ഷ്യത്തിലെത്താനായി അമിതവേഗത്തിൽ പായുന്നവർ അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്.
അശ്രദ്ധയോടെ വണ്ടിയോടിച്ചു നിരപരാധികളുടെ ജീവനെടുത്തതിന്റെ ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്. പിക്കപ്പ് വാനിന്റെ ടയർ മാറ്റിയിടുന്നതിനിടെ ലോറിയിടിച്ചു രണ്ടുപേർ മരിച്ച സംഭവമുണ്ടായിട്ട് ഒരാഴ്ചയായിട്ടില്ല. ചേർത്തലയ്ക്കു സമീപം പൊന്നാംവെളിയിൽ ദേശീയപാത-66 ൽ പുലർച്ചെ അഞ്ചേമുക്കാലിനായിരുന്നു ഈ അപകടം. പിക്കപ്പ് വാനിന്റെ ടയർ പഞ്ചറായപ്പോൾ റോഡരികിലേക്കു വാഹനം ഒതുക്കിയിട്ടു ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ വാൻ ഡ്രൈവറെയും സഹായിക്കാനെത്തിയ ആളെയും ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുണ്ടക്കയം കോരുത്തോടിനു സമീപം കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സമീപത്തെ വീടിനു മുകളിൽ പതിച്ച് കാർ ഓടിച്ചയാൾ മരിച്ച സംഭവമുണ്ടായതും അന്നുതന്നെയാണ്.
ഡ്രൈവിംഗിനിടെയുണ്ടാകുന്ന തർക്കങ്ങളും മത്സരയോട്ടങ്ങളും അപകടങ്ങളിലേക്കു നയിച്ചിട്ടുള്ള സംഭവങ്ങളും നിരവധി. പാലക്കാടിനു സമീപം ദേശീയപാതയിൽ ബൈക്കിൽ സഞ്ചരിച്ച രണ്ടു യുവാക്കൾ കെഎസ്ആർടിസി ബസിനും ലോറിക്കുമിടയിൽപ്പെട്ടു മരിച്ച സംഭവമുണ്ടായതു രണ്ടാഴ്ച മുന്പാണ്. അപകടത്തിനു മുന്പ് ബസ്ഡ്രൈവറും ബൈക്കിൽ സഞ്ചരിച്ച യുവാക്കളും തമ്മിൽ വാക്കുതർക്കങ്ങളുണ്ടായതായി പലരും മൊഴിനൽകി. റോഡിന്റെ ഇടതുവശത്തു സ്ഥലമുണ്ടായിട്ടും കെഎസ്ആർടിസി ബസ് വലതുവശത്തു ബൈക്കിനരികിലേക്കു നീങ്ങുന്നതായുള്ള വീഡിയോ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പോലീസ് അറസ്റ്റ്ചെയ്തു. ഡ്രൈവിംഗിൽ ശ്രദ്ധപോലെ ക്ഷമയും കാട്ടിയില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകാം.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളുടെ എണ്ണം വളരെ കൂടിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന ഊർജിതമാക്കിയിട്ടുണ്ട്. രൂപംമാറ്റിയ ബൈക്കുകൾ പിടികൂടുകയും അവയ്ക്കു പിഴയിടുകയും ചെയ്യുന്നു. ഇത്തരം പരിശോധനകൾ നടക്കണം. എങ്കിലും ഇരുചക്രവാഹന അപകടങ്ങളുടെ എണ്ണവും തീവ്രതയും കുറയ്ക്കുന്നതിനുള്ള പരിശോധനകൾക്കാണ് ഊന്നൽ നൽകേണ്ടത്. എല്ലാവരും ഹെൽമറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
എന്നാൽ, സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇത്തരം പരിശോധനകൾ നടത്താൻ പോലീസിനോ മോട്ടോർ വാഹന വകുപ്പിനോ ഉത്സാഹമില്ല എന്ന ആക്ഷേപമുണ്ട്. ഹെൽമറ്റ് ധരിക്കുന്നതിൽ പക്ഷപാതിത്വം പാടില്ല. എല്ലാവരുടെ ജീവനും ഒരുപോലെ വിലയുള്ളതാണ്. റോഡുകളിലെ അപകടക്കെണികളും നിർമാണ അപാകതകളും പരിഹരിക്കാനുള്ള നടപടികളും ഇതോടൊപ്പമുണ്ടാകണം. സംസ്ഥാനത്തു കൂടുതൽ അപകടസാധ്യതയുള്ള 238 ഹൈറിസ്ക് ബ്ലാക് സ്പോട്ടുകളും 102 മീഡിയം റിസ്ക് ബ്ലാക് സ്പോട്ടുകളും ഉണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ എല്ലാവരും ശ്രദ്ധിക്കുന്നവിധത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള പരിശോധനകൾ നടത്തുകയും വേണം. നമ്മുടെ ശ്രദ്ധക്കുറവും ജാഗ്രതക്കുറവുംകൊണ്ടു സ്വന്തം ജീവൻ മാത്രമല്ല മറ്റാരുടെ ജീവനും അപകടത്തിലാകാൻ സമ്മതിക്കില്ല എന്ന പ്രതിജ്ഞ വാഹനമോടിക്കുന്ന എല്ലാവരുമെടുത്താൽ അപകടങ്ങളുടെ എണ്ണം കുറയുമെന്നു തീർച്ചയാണ്.