ടയർ കന്പനികൾ ഒത്തുകളിച്ചു റബർ വില ഇടിക്കുകയും ടയർവില കൂട്ടുകയും ചെയ്യുന്ന തന്ത്രം പതിറ്റാണ്ടുകളായി തുടർന്നുവരുന്നതാണെങ്കിലും വിവരങ്ങൾ ലഭ്യമായ 2011-12, 2012-13 വർഷങ്ങളിലെ കണക്കുകൾ മാത്രം പരിശോധിച്ചാണു കോംപറ്റീഷൻ കമ്മീഷൻ 1,788 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്.
റബറിന്റെ വിലയിടിച്ചു കേരളത്തിലെ റബർ കർഷകരെ കുത്തുപാളയെടുപ്പിച്ചതു ലാഭക്കൊതി മൂത്ത ടയർ മുതലാളിമാരുടെ കുതന്ത്രങ്ങൾ മൂലമാണെന്ന സത്യം വിശ്വസിക്കാൻ മടിയുള്ളവർ ഇനിയെങ്കിലും കണ്ണുതുറക്കുമോ? ഒത്തുകളിയിലൂടെ ടയർവില കൂട്ടി കൊള്ളലാഭമെടുത്ത അഞ്ചു ടയർ കന്പനികൾക്കു കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 1,788 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നു.
സ്വാഭാവിക റബറിന്റെ വില അല്പം ഉയരുമ്പോൾ ടയർവില വൻതോതിൽ കൂട്ടുകയും റബർവില ഇടിയുമ്പോൾ ടയർവില കുറയ്ക്കാതിരിക്കുകയും ചെയ്ത് ഉപഭോക്താക്കളെ വഞ്ചിച്ചതിനാണു രാജ്യത്തെ പ്രമുഖ ടയർ കന്പനികൾക്കു കോംപറ്റീഷൻ കമ്മീഷൻ വൻ തുക പിഴ ചുമത്തിയത്. ഇതിനെതിരേ ടയർ കന്പനികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും നീതിപീഠങ്ങൾ ആ പരാതികൾ തള്ളിക്കളഞ്ഞു. രാജ്യത്തെ ജനങ്ങളെയും ഇവിടത്തെ ചട്ടങ്ങളെയും ചൂഷണം ചെയ്തു കൊള്ളലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെല്ലാം ഇതൊരു പാഠമായാൽ നല്ലത്.
വ്യവസായം നടത്തുന്ന എല്ലാവരും ലാഭം ആഗ്രഹിക്കും. അതു തെറ്റല്ല. സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാനും പ്രവർത്തനം അഭിവൃദ്ധിപ്പെടുത്താനും ന്യായമായ ലാഭം വേണം. എന്നാൽ, അതൊക്കെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണം എന്നുമാത്രം. ചട്ടവിരുദ്ധമായ മാർഗങ്ങളിലൂടെ കൊള്ളലാഭമെടുക്കാൻ ശ്രമിക്കുന്പോഴാണു പ്രശ്നം.
വലിയൊരു വിഭാഗം ജനങ്ങളെ ചൂഷണം ചെയ്താണു ലാഭാർത്തി പൂർത്തീകരണത്തിനു കളമൊരുക്കുന്നത് എന്നുവരുന്പോൾ കാര്യം കുറേക്കൂടി ഗൗരവമുള്ളതാകുന്നു. കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രമുഖ ടയർ കന്പനികൾക്കെതിരേ നടപടിയെടുത്തത്. ഓൾ ഇന്ത്യ ടയർ ഡീലേഴ്സ് അസോസിയേഷൻ നൽകിയ പരാതിയെത്തുടർന്നു കോർപറേറ്റ് മന്ത്രാലയം വിവരങ്ങൾ കോംപറ്റീഷൻ കമ്മീഷനു കൈമാറുകയായിരുന്നു. പരാതികളെപ്പറ്റി അന്വേഷണം നടത്തിയ കമ്മീഷൻ ഡയറക്ടർ ജനറൽ 2015 ഡിസംബർ എട്ടിനു റിപ്പോർട്ട് നൽകി. ഒത്തുകളിച്ചു ടയർ വിലകൂട്ടിയ കന്പനികൾക്ക് 1,788 കോടി രൂപ പിഴ ചുമത്തി 2018 ഓഗസ്റ്റ് 31 നു വിധി പ്രസ്താവിക്കുകയും ചെയ്തു.
അനഭിലഷണീയമായ ബിസിനസ് രീതികൾ തടയുന്നതിന് 2002-ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്റ്റാറ്റ്യൂട്ടറി ബോഡിയാണു കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഭരണ-രാഷ്ട്രീയ തലങ്ങളിൽ വലിയ സ്വാധീനമുള്ള ടയർ മുതലാളിമാർക്കെതിരേ നടപടിയെടുക്കുന്പോൾ കോംപറ്റീഷൻ കമ്മീഷൻ അധികൃതർ ഒട്ടേറെ സമ്മർദങ്ങളെ നേരിട്ടിട്ടുണ്ടാവുമെന്നു തീർച്ചയാണ്. എന്നിട്ടും പരാതിയിൽ സത്യസന്ധമായി അന്വേഷണം നടത്താനും കുറ്റക്കാർക്കു നിർഭയം പിഴ ചുമത്താനും കോംപറ്റീഷൻ കമ്മീഷൻ തയാറായി എന്നതു രാജ്യത്തെ സ്റ്റാറ്റ്യൂട്ടറി സംവിധാനങ്ങളെപ്പറ്റി ഇനിയും ശുഭപ്രതീക്ഷ പുലർത്താൻ വക നൽകുന്ന കാര്യമാണ്. സാധാരണക്കാർക്കു രാജ്യത്തു നീതിയുടെ വാതിലുകൾ പൂർണമായി കൊട്ടിയടയ്ക്കപ്പെട്ടിട്ടില്ല എന്ന ആശ്വാസവും അതു പകരുന്നു.
ടയർ കന്പനികൾ ഒത്തുകളിച്ചു റബർവില ഇടിക്കുകയും ടയർവില കൂട്ടുകയും ചെയ്യുന്ന തന്ത്രം പതിറ്റാണ്ടുകളായി തുടർന്നുവരുന്നതാണെങ്കിലും വിവരങ്ങൾ ലഭ്യമായ 2011-12, 2012-13 വർഷങ്ങളിലെ കണക്കുകൾ മാത്രം പരിശോധിച്ചാണു കോംപറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയിരിക്കുന്നത്. മറ്റു വർഷങ്ങളിലെ വിവരങ്ങൾ കൂടി ലഭ്യമായിരുന്നെങ്കിൽ എത്ര വലിയ കൊള്ളയാണു നടന്നുവന്നത് എന്നതിന്റെ കൂടുതൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുമായിരുന്നു. ടയർ കന്പനികളിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിൽ വിമുഖത കാട്ടിയ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷനും കോംപറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയിട്ടുണ്ട്.
ഒത്തുകളിച്ചു വിലകൂട്ടിയ ടയർ കന്പനികൾക്ക് അവയുടെ വാർഷിക വിറ്റുവരവിന്റെ പത്തുശതമാനം വരെ പിഴ ചുമത്താവുന്നതാണ്. എങ്കിലും അഞ്ചു ശതമാനമേ പിഴ ചുമത്തിയിട്ടുള്ളു. പിഴയായി ചുമത്തപ്പെട്ടിരിക്കുന്ന 1,788 കോടി രൂപ ഈ ടയർ കമ്പനികളുടെ വാർഷിക വിറ്റുവരവിന്റെ അഞ്ചു ശതമാനമാണെങ്കിൽ ഇതിന്റെ എത്രയോ മടങ്ങായിരിക്കും ഓരോവർഷവും ഇവർ റബർ കർഷകരെ പിഴിഞ്ഞുണ്ടാക്കുന്ന കൊള്ളലാഭം? പാവപ്പെട്ട റബർ കർഷകർക്കു ലഭിക്കേണ്ടിയിരുന്ന വരുമാനമാണ് ഇവർ ഊറ്റിയെടുക്കുന്നത്. അമിത വിലയ്ക്കു ടയർ വാങ്ങേണ്ടിവരുന്ന വാഹനയുടമകളും ഇവരുടെ ചൂഷണത്തിനു വിധേയരാകുന്നു.
ടയർ കന്പനികളുടെ കൊള്ളലാഭം നിയന്ത്രിക്കാനും സ്വാഭാവിക റബറിനു ന്യായവില ഉറപ്പുവരുത്താനും കേന്ദ്ര സർക്കാർ ഇനിയെങ്കിലും നടപടി സ്വീകരിക്കുമോ? വലിയ പ്രതീക്ഷകൾക്കൊന്നും സ്ഥാനമില്ല. ടയർ മുതലാളിമാർക്കുവേണ്ടി മുൻ ധനമന്ത്രി പി. ചിദംബരത്തെപ്പോലുള്ളവർ റബർ കർഷകരുടെ താത്പര്യങ്ങളെ എങ്ങനെയാണു നിഗ്രഹിച്ചതെന്നു മറക്കാൻ കാലമായിട്ടില്ലല്ലോ. ടയർ മുതലാളിമാരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയായ 1,788 കോടി രൂപ കർഷകർക്കു തിരിച്ചുനൽകാനെങ്കിലും സർക്കാർ തയാറാകണം.
റബറിന്റെ വിലയിടിച്ചു കേരളത്തിലെ റബർ കർഷകരെ കുത്തുപാളയെടുപ്പിച്ചതു ലാഭക്കൊതി മൂത്ത ടയർ മുതലാളിമാരുടെ കുതന്ത്രങ്ങൾ മൂലമാണെന്ന സത്യം വിശ്വസിക്കാൻ മടിയുള്ളവർ ഇനിയെങ്കിലും കണ്ണുതുറക്കുമോ? ഒത്തുകളിയിലൂടെ ടയർവില കൂട്ടി കൊള്ളലാഭമെടുത്ത അഞ്ചു ടയർ കന്പനികൾക്കു കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 1,788 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നു.
സ്വാഭാവിക റബറിന്റെ വില അല്പം ഉയരുമ്പോൾ ടയർവില വൻതോതിൽ കൂട്ടുകയും റബർവില ഇടിയുമ്പോൾ ടയർവില കുറയ്ക്കാതിരിക്കുകയും ചെയ്ത് ഉപഭോക്താക്കളെ വഞ്ചിച്ചതിനാണു രാജ്യത്തെ പ്രമുഖ ടയർ കന്പനികൾക്കു കോംപറ്റീഷൻ കമ്മീഷൻ വൻ തുക പിഴ ചുമത്തിയത്. ഇതിനെതിരേ ടയർ കന്പനികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും നീതിപീഠങ്ങൾ ആ പരാതികൾ തള്ളിക്കളഞ്ഞു. രാജ്യത്തെ ജനങ്ങളെയും ഇവിടത്തെ ചട്ടങ്ങളെയും ചൂഷണം ചെയ്തു കൊള്ളലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെല്ലാം ഇതൊരു പാഠമായാൽ നല്ലത്.
വ്യവസായം നടത്തുന്ന എല്ലാവരും ലാഭം ആഗ്രഹിക്കും. അതു തെറ്റല്ല. സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാനും പ്രവർത്തനം അഭിവൃദ്ധിപ്പെടുത്താനും ന്യായമായ ലാഭം വേണം. എന്നാൽ, അതൊക്കെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണം എന്നുമാത്രം. ചട്ടവിരുദ്ധമായ മാർഗങ്ങളിലൂടെ കൊള്ളലാഭമെടുക്കാൻ ശ്രമിക്കുന്പോഴാണു പ്രശ്നം.
വലിയൊരു വിഭാഗം ജനങ്ങളെ ചൂഷണം ചെയ്താണു ലാഭാർത്തി പൂർത്തീകരണത്തിനു കളമൊരുക്കുന്നത് എന്നുവരുന്പോൾ കാര്യം കുറേക്കൂടി ഗൗരവമുള്ളതാകുന്നു. കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രമുഖ ടയർ കന്പനികൾക്കെതിരേ നടപടിയെടുത്തത്. ഓൾ ഇന്ത്യ ടയർ ഡീലേഴ്സ് അസോസിയേഷൻ നൽകിയ പരാതിയെത്തുടർന്നു കോർപറേറ്റ് മന്ത്രാലയം വിവരങ്ങൾ കോംപറ്റീഷൻ കമ്മീഷനു കൈമാറുകയായിരുന്നു. പരാതികളെപ്പറ്റി അന്വേഷണം നടത്തിയ കമ്മീഷൻ ഡയറക്ടർ ജനറൽ 2015 ഡിസംബർ എട്ടിനു റിപ്പോർട്ട് നൽകി. ഒത്തുകളിച്ചു ടയർ വിലകൂട്ടിയ കന്പനികൾക്ക് 1,788 കോടി രൂപ പിഴ ചുമത്തി 2018 ഓഗസ്റ്റ് 31 നു വിധി പ്രസ്താവിക്കുകയും ചെയ്തു.
അനഭിലഷണീയമായ ബിസിനസ് രീതികൾ തടയുന്നതിന് 2002-ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്റ്റാറ്റ്യൂട്ടറി ബോഡിയാണു കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഭരണ-രാഷ്ട്രീയ തലങ്ങളിൽ വലിയ സ്വാധീനമുള്ള ടയർ മുതലാളിമാർക്കെതിരേ നടപടിയെടുക്കുന്പോൾ കോംപറ്റീഷൻ കമ്മീഷൻ അധികൃതർ ഒട്ടേറെ സമ്മർദങ്ങളെ നേരിട്ടിട്ടുണ്ടാവുമെന്നു തീർച്ചയാണ്. എന്നിട്ടും പരാതിയിൽ സത്യസന്ധമായി അന്വേഷണം നടത്താനും കുറ്റക്കാർക്കു നിർഭയം പിഴ ചുമത്താനും കോംപറ്റീഷൻ കമ്മീഷൻ തയാറായി എന്നതു രാജ്യത്തെ സ്റ്റാറ്റ്യൂട്ടറി സംവിധാനങ്ങളെപ്പറ്റി ഇനിയും ശുഭപ്രതീക്ഷ പുലർത്താൻ വക നൽകുന്ന കാര്യമാണ്. സാധാരണക്കാർക്കു രാജ്യത്തു നീതിയുടെ വാതിലുകൾ പൂർണമായി കൊട്ടിയടയ്ക്കപ്പെട്ടിട്ടില്ല എന്ന ആശ്വാസവും അതു പകരുന്നു.
ടയർ കന്പനികൾ ഒത്തുകളിച്ചു റബർവില ഇടിക്കുകയും ടയർവില കൂട്ടുകയും ചെയ്യുന്ന തന്ത്രം പതിറ്റാണ്ടുകളായി തുടർന്നുവരുന്നതാണെങ്കിലും വിവരങ്ങൾ ലഭ്യമായ 2011-12, 2012-13 വർഷങ്ങളിലെ കണക്കുകൾ മാത്രം പരിശോധിച്ചാണു കോംപറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയിരിക്കുന്നത്. മറ്റു വർഷങ്ങളിലെ വിവരങ്ങൾ കൂടി ലഭ്യമായിരുന്നെങ്കിൽ എത്ര വലിയ കൊള്ളയാണു നടന്നുവന്നത് എന്നതിന്റെ കൂടുതൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുമായിരുന്നു. ടയർ കന്പനികളിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിൽ വിമുഖത കാട്ടിയ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷനും കോംപറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയിട്ടുണ്ട്.
ഒത്തുകളിച്ചു വിലകൂട്ടിയ ടയർ കന്പനികൾക്ക് അവയുടെ വാർഷിക വിറ്റുവരവിന്റെ പത്തുശതമാനം വരെ പിഴ ചുമത്താവുന്നതാണ്. എങ്കിലും അഞ്ചു ശതമാനമേ പിഴ ചുമത്തിയിട്ടുള്ളു. പിഴയായി ചുമത്തപ്പെട്ടിരിക്കുന്ന 1,788 കോടി രൂപ ഈ ടയർ കമ്പനികളുടെ വാർഷിക വിറ്റുവരവിന്റെ അഞ്ചു ശതമാനമാണെങ്കിൽ ഇതിന്റെ എത്രയോ മടങ്ങായിരിക്കും ഓരോവർഷവും ഇവർ റബർ കർഷകരെ പിഴിഞ്ഞുണ്ടാക്കുന്ന കൊള്ളലാഭം? പാവപ്പെട്ട റബർ കർഷകർക്കു ലഭിക്കേണ്ടിയിരുന്ന വരുമാനമാണ് ഇവർ ഊറ്റിയെടുക്കുന്നത്. അമിത വിലയ്ക്കു ടയർ വാങ്ങേണ്ടിവരുന്ന വാഹനയുടമകളും ഇവരുടെ ചൂഷണത്തിനു വിധേയരാകുന്നു.
ടയർ കന്പനികളുടെ കൊള്ളലാഭം നിയന്ത്രിക്കാനും സ്വാഭാവിക റബറിനു ന്യായവില ഉറപ്പുവരുത്താനും കേന്ദ്ര സർക്കാർ ഇനിയെങ്കിലും നടപടി സ്വീകരിക്കുമോ? വലിയ പ്രതീക്ഷകൾക്കൊന്നും സ്ഥാനമില്ല. ടയർ മുതലാളിമാർക്കുവേണ്ടി മുൻ ധനമന്ത്രി പി. ചിദംബരത്തെപ്പോലുള്ളവർ റബർ കർഷകരുടെ താത്പര്യങ്ങളെ എങ്ങനെയാണു നിഗ്രഹിച്ചതെന്നു മറക്കാൻ കാലമായിട്ടില്ലല്ലോ. ടയർ മുതലാളിമാരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയായ 1,788 കോടി രൂപ കർഷകർക്കു തിരിച്ചുനൽകാനെങ്കിലും സർക്കാർ തയാറാകണം.