മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും കിട്ടാൻ വ ിദ്യാർഥികൾ കൈക്കൂലി നൽകേണ്ട അവസ്ഥ അവസാനിപ്പിച്ചേ മതിയാവൂ. പരീക്ഷകളുടെ ഫലപ്രഖ്യാപനവും മാർക്ക് ലിസ്റ്റ് വിതരണവുമൊക്കെ വൈകുന്നത് അഴിമതിക്കു കളമൊരുക്കാനാണ് എന്ന സംശയം ഇപ്പോൾ ബലപ്പെടുന്നു.
വിദ്യാർഥിനിയിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ജീവനക്കാരി അറസ്റ്റു ചെയ്യപ്പെട്ട സംഭവം സർക്കാർ സംവിധാനത്തിലെ അഴിമതികളെപ്പറ്റി കേട്ടു തഴന്പിച്ച കേരളീയരിൽ ഒരു ഞെട്ടലും ഉണ്ടാക്കുന്നില്ല. അഴിമതിക്കാരിലൊരാൾ എന്തോ കാലക്കേടിനു കുടുങ്ങി എന്ന തോന്നലാണു പൊതുജനങ്ങളിൽ മിക്കവർക്കുമുണ്ടാകുക. അത്ര സർവവ്യാപിയായി ഇവിടെ അഴിമതിയും കൈക്കൂലിയും മാറിയിരിക്കുന്നു. എങ്കിലും ഒരു സർവകലാശാലയിൽനിന്നു കാര്യസാധ്യത്തിനു വിദ്യാർഥികൾ കൈക്കുലി നൽകേണ്ടിവരുന്ന അവസ്ഥ മൂല്യത്തകർച്ചയുടെ അങ്ങേയറ്റമാണ്. കൈക്കൂലി വാങ്ങിയ ജീവനക്കാരിയുടെ അറസ്റ്റ് സർവകലാശാലാ ഭരണസംവിധാനത്തിൽ ശുദ്ധീകരണത്തിനുള്ള ചർച്ചകളിലേക്കു വഴി നയിക്കുമെങ്കിൽ നല്ലകാര്യം.
മഹാത്മാഗാന്ധി സർവകലാശാലയ്ക്കു മാത്രമല്ല, സംസ്ഥാനത്തെ സർവകലാശാലകളുടെ മൊത്തം സൽപേരിനു കളങ്കമുണ്ടാക്കുന്ന ഈ സംഭവത്തിൽ കുറ്റക്കാരെ രക്ഷിക്കാൻ ശ്രമിക്കാതെ മാതൃകാപരമായി ശിക്ഷിക്കാൻ അധികൃതർ തയാറാകണം.
സത്യാന്വേഷണ പരീക്ഷണമാണ് എന്റെ ജീവിതം എന്ന് ഉദ്ഘോഷിക്കുകയും അനുസരിച്ചു ജീവിച്ചു കാണിക്കുകയും ചെയ്ത രാഷ്ട്രപിതാവിന്റെ പേരിലുള്ള സർവകലാശാലയിലാണ് ഏറ്റവും നിന്ദ്യമായ അഴിമതി നടന്നത്. നമുക്കു കുറ്റബോധം കൊണ്ടു ശിരസ് താഴ്ത്താം എന്നതിനപ്പുറം ഇത് ആവർത്തിക്കപ്പെടില്ല എന്ന് ഒരുറപ്പുമില്ല. സർവകലാശാലയുടെ കീഴിലുള്ള ഒരു കോളജിൽ നിന്ന് എംബിഎ കോഴ്സ് പാസായ വിദ്യാർഥിനിക്കു മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിന് ഒന്നരലക്ഷം രൂപയാണ് ജീവനക്കാരി കൈക്കൂലിയായി ആവശ്യപ്പെട്ടത്. വിദ്യാർഥിനി പരീക്ഷയ്ക്കു തോറ്റുപോയെന്നും ജയിച്ചതായി സർട്ടിഫിക്കറ്റ് നൽകാമെന്നും പറഞ്ഞ് കബളിപ്പിച്ചാണു കൈക്കൂലി വാങ്ങിയതെന്നു പറയുന്നു. വിദ്യാർഥിനി 1.25 ലക്ഷം രൂപ കൈക്കൂലി നൽകി. ബാക്കി തുകകൂടി ഉടൻ നൽകാൻ ജീവനക്കാരി വാശിപിടിച്ചതിനെത്തുടർന്നു വിദ്യാർഥിനി വിജിലൻസിൽ വിവരമറിയിക്കുകയും അത് അറസ്റ്റിൽ കലാശിക്കുകയുമായിരുന്നു. വിദ്യാർഥികൾക്കുവേണ്ടിയുള്ളതാണു സർവകലാശാലകൾ. അവിടെനിന്നു മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും കിട്ടാൻ ജീവനക്കാർക്കു കൈക്കൂലി നൽകണം എന്ന അവസ്ഥ എത്ര ഭീകരമാണ് ?
കേരളത്തിലെ സർവകലാശാലകളുടെ അമിതമായ രാഷ്ട്രീയവത്കരണത്തിന്റെ ദുരന്തഫലമാണിത്. സർവകലാശാലകൾ സ്വയംഭരണസ്ഥാപനങ്ങളാണ് എന്നാണു വയ്പ്പെങ്കിലും അവ ഇന്നു ഭരിക്കുന്നതു രാഷ്്ട്രീയക്കാരായ സിൻഡിക്കറ്റ് അംഗങ്ങളും ജീവനക്കാരുടെ യൂണിയനുകളും ചേർന്നാണ്. വൈസ് ചാൻസലർമാർ നോക്കുകുത്തികളാണു മിക്ക യൂണിവേഴ്സിറ്റികളിലും. അക്കാഡമിക് വിദഗ്ധർക്കും സിൻഡിക്കറ്റിൽ വലിയ റോളൊന്നുമില്ല. ഭരണകക്ഷിയുടെയും പ്രബല യൂണിയനുകളുടെയും ഇഷ്ടത്തിനനുസരിച്ചു കാര്യങ്ങൾ നടക്കുന്നു.
മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിൽ യോഗ്യരായ ആളുകളെയാണ്് യൂണിവേഴ്സിറ്റി അസിസ്റ്റന്റുമാരായി നിയമിക്കുന്നതെങ്കിലും പിൻവാതിൽ നിയമനങ്ങളും യഥേഷ്ടം നടക്കുന്നുണ്ട്. പാർട്ടിക്കാരുടെ പാർശ്വവർത്തികളായി പിൻവാതിലിലൂടെ കടന്നുകൂടുന്നവരാണ് സർവകലാശാലകളെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങുകളാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്. കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെട്ട എംജി സർവകലാശാലാ ജീവനക്കാരി പിൻവാതിലിലൂടെ നിയമിക്കപ്പെട്ട് ഉയർന്ന തസ്തികകളിലേക്കു കയറിപ്പറ്റിയ ആളാണെന്ന് ആരോപണമുണ്ട്.
സത്യസന്ധമായി തങ്ങളുടെ ജോലി നിർവഹിക്കുന്നവരാണു സർവകലാശാലകളിലെ ഭൂരിപക്ഷം ജീവനക്കാരും. എന്നാൽ കൈക്കൂലിക്കാരുടെ ദുഷ്പ്രവൃത്തികളുടെ കളങ്കം മറ്റു ജീവനക്കാരുടെമേലും വന്നു വീഴുകയാണ്. ഭൂരിപക്ഷത്തിന്റെ നിസംഗതയോ നിസഹായതയോ അഴിമതിക്കാരെ വളർത്തുന്നു.
സർവകലാശാലകളിൽ അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കുന്നതിന് ആദ്യം വേണ്ടത് നിയമനങ്ങളെല്ലാം നിയമാനുസൃത ലിസ്റ്റുകളിൽ നിന്നു നീതിപൂർവം നടത്തുകയും പിൻവാതിൽ നിയമനങ്ങളും സ്വജനപക്ഷപാതവും അവസാനിപ്പിക്കുകയുമാണ്. പക്ഷേ അതുണ്ടാകുമെന്നു കരുതാൻ പറ്റുമോ? ഏറെ വിവാദമുണ്ടാക്കിയ കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തിലും ആരോപണവിധേയർ സർവീസിൽ തുടരുകയാണ്. അതെന്തായാലും മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും കിട്ടാൻ വ ിദ്യാർഥികൾ കൈക്കൂലി നൽകേണ്ട അവസ്ഥ അവസാനിപ്പിച്ചേ മതിയാവൂ. പരീക്ഷകളുടെ ഫലപ്രഖ്യാപനവും മാർക്ക് ലിസ്റ്റ് വിതരണവുമൊക്കെ വൈകുന്നത് അഴിമതിക്കു കളമൊരുക്കാനാണ് എന്ന സംശയം ഇപ്പോൾ ബലപ്പെടുന്നു. കൃത്യസമയത്തു പരീക്ഷ നടത്തുകയും ഫലം പ്രഖ്യാപിക്കുകയും ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യാനാവുന്നില്ലെങ്കിൽ സർവകലാശാലകളെക്കൊണ്ട് ആവശ്യമില്ല. ഇതൊക്കെ ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തെ ഏൽപിച്ചാൽ വളരെ വേഗം കാര്യം നടക്കും.
വിശ്വാസ്യതയെപ്പറ്റിയുള്ള അവകാശവാദങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ല. സർവകലാശാലകൾ കുറേ ജീവനക്കാർക്കു വേണ്ടിയുള്ളതല്ല, വിദ്യാർഥികൾക്കുവേണ്ടിയുള്ളതാണ് എന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കുമോ?
വിദ്യാർഥിനിയിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ജീവനക്കാരി അറസ്റ്റു ചെയ്യപ്പെട്ട സംഭവം സർക്കാർ സംവിധാനത്തിലെ അഴിമതികളെപ്പറ്റി കേട്ടു തഴന്പിച്ച കേരളീയരിൽ ഒരു ഞെട്ടലും ഉണ്ടാക്കുന്നില്ല. അഴിമതിക്കാരിലൊരാൾ എന്തോ കാലക്കേടിനു കുടുങ്ങി എന്ന തോന്നലാണു പൊതുജനങ്ങളിൽ മിക്കവർക്കുമുണ്ടാകുക. അത്ര സർവവ്യാപിയായി ഇവിടെ അഴിമതിയും കൈക്കൂലിയും മാറിയിരിക്കുന്നു. എങ്കിലും ഒരു സർവകലാശാലയിൽനിന്നു കാര്യസാധ്യത്തിനു വിദ്യാർഥികൾ കൈക്കുലി നൽകേണ്ടിവരുന്ന അവസ്ഥ മൂല്യത്തകർച്ചയുടെ അങ്ങേയറ്റമാണ്. കൈക്കൂലി വാങ്ങിയ ജീവനക്കാരിയുടെ അറസ്റ്റ് സർവകലാശാലാ ഭരണസംവിധാനത്തിൽ ശുദ്ധീകരണത്തിനുള്ള ചർച്ചകളിലേക്കു വഴി നയിക്കുമെങ്കിൽ നല്ലകാര്യം.
മഹാത്മാഗാന്ധി സർവകലാശാലയ്ക്കു മാത്രമല്ല, സംസ്ഥാനത്തെ സർവകലാശാലകളുടെ മൊത്തം സൽപേരിനു കളങ്കമുണ്ടാക്കുന്ന ഈ സംഭവത്തിൽ കുറ്റക്കാരെ രക്ഷിക്കാൻ ശ്രമിക്കാതെ മാതൃകാപരമായി ശിക്ഷിക്കാൻ അധികൃതർ തയാറാകണം.
സത്യാന്വേഷണ പരീക്ഷണമാണ് എന്റെ ജീവിതം എന്ന് ഉദ്ഘോഷിക്കുകയും അനുസരിച്ചു ജീവിച്ചു കാണിക്കുകയും ചെയ്ത രാഷ്ട്രപിതാവിന്റെ പേരിലുള്ള സർവകലാശാലയിലാണ് ഏറ്റവും നിന്ദ്യമായ അഴിമതി നടന്നത്. നമുക്കു കുറ്റബോധം കൊണ്ടു ശിരസ് താഴ്ത്താം എന്നതിനപ്പുറം ഇത് ആവർത്തിക്കപ്പെടില്ല എന്ന് ഒരുറപ്പുമില്ല. സർവകലാശാലയുടെ കീഴിലുള്ള ഒരു കോളജിൽ നിന്ന് എംബിഎ കോഴ്സ് പാസായ വിദ്യാർഥിനിക്കു മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിന് ഒന്നരലക്ഷം രൂപയാണ് ജീവനക്കാരി കൈക്കൂലിയായി ആവശ്യപ്പെട്ടത്. വിദ്യാർഥിനി പരീക്ഷയ്ക്കു തോറ്റുപോയെന്നും ജയിച്ചതായി സർട്ടിഫിക്കറ്റ് നൽകാമെന്നും പറഞ്ഞ് കബളിപ്പിച്ചാണു കൈക്കൂലി വാങ്ങിയതെന്നു പറയുന്നു. വിദ്യാർഥിനി 1.25 ലക്ഷം രൂപ കൈക്കൂലി നൽകി. ബാക്കി തുകകൂടി ഉടൻ നൽകാൻ ജീവനക്കാരി വാശിപിടിച്ചതിനെത്തുടർന്നു വിദ്യാർഥിനി വിജിലൻസിൽ വിവരമറിയിക്കുകയും അത് അറസ്റ്റിൽ കലാശിക്കുകയുമായിരുന്നു. വിദ്യാർഥികൾക്കുവേണ്ടിയുള്ളതാണു സർവകലാശാലകൾ. അവിടെനിന്നു മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും കിട്ടാൻ ജീവനക്കാർക്കു കൈക്കൂലി നൽകണം എന്ന അവസ്ഥ എത്ര ഭീകരമാണ് ?
കേരളത്തിലെ സർവകലാശാലകളുടെ അമിതമായ രാഷ്ട്രീയവത്കരണത്തിന്റെ ദുരന്തഫലമാണിത്. സർവകലാശാലകൾ സ്വയംഭരണസ്ഥാപനങ്ങളാണ് എന്നാണു വയ്പ്പെങ്കിലും അവ ഇന്നു ഭരിക്കുന്നതു രാഷ്്ട്രീയക്കാരായ സിൻഡിക്കറ്റ് അംഗങ്ങളും ജീവനക്കാരുടെ യൂണിയനുകളും ചേർന്നാണ്. വൈസ് ചാൻസലർമാർ നോക്കുകുത്തികളാണു മിക്ക യൂണിവേഴ്സിറ്റികളിലും. അക്കാഡമിക് വിദഗ്ധർക്കും സിൻഡിക്കറ്റിൽ വലിയ റോളൊന്നുമില്ല. ഭരണകക്ഷിയുടെയും പ്രബല യൂണിയനുകളുടെയും ഇഷ്ടത്തിനനുസരിച്ചു കാര്യങ്ങൾ നടക്കുന്നു.
മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിൽ യോഗ്യരായ ആളുകളെയാണ്് യൂണിവേഴ്സിറ്റി അസിസ്റ്റന്റുമാരായി നിയമിക്കുന്നതെങ്കിലും പിൻവാതിൽ നിയമനങ്ങളും യഥേഷ്ടം നടക്കുന്നുണ്ട്. പാർട്ടിക്കാരുടെ പാർശ്വവർത്തികളായി പിൻവാതിലിലൂടെ കടന്നുകൂടുന്നവരാണ് സർവകലാശാലകളെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങുകളാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്. കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെട്ട എംജി സർവകലാശാലാ ജീവനക്കാരി പിൻവാതിലിലൂടെ നിയമിക്കപ്പെട്ട് ഉയർന്ന തസ്തികകളിലേക്കു കയറിപ്പറ്റിയ ആളാണെന്ന് ആരോപണമുണ്ട്.
സത്യസന്ധമായി തങ്ങളുടെ ജോലി നിർവഹിക്കുന്നവരാണു സർവകലാശാലകളിലെ ഭൂരിപക്ഷം ജീവനക്കാരും. എന്നാൽ കൈക്കൂലിക്കാരുടെ ദുഷ്പ്രവൃത്തികളുടെ കളങ്കം മറ്റു ജീവനക്കാരുടെമേലും വന്നു വീഴുകയാണ്. ഭൂരിപക്ഷത്തിന്റെ നിസംഗതയോ നിസഹായതയോ അഴിമതിക്കാരെ വളർത്തുന്നു.
സർവകലാശാലകളിൽ അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കുന്നതിന് ആദ്യം വേണ്ടത് നിയമനങ്ങളെല്ലാം നിയമാനുസൃത ലിസ്റ്റുകളിൽ നിന്നു നീതിപൂർവം നടത്തുകയും പിൻവാതിൽ നിയമനങ്ങളും സ്വജനപക്ഷപാതവും അവസാനിപ്പിക്കുകയുമാണ്. പക്ഷേ അതുണ്ടാകുമെന്നു കരുതാൻ പറ്റുമോ? ഏറെ വിവാദമുണ്ടാക്കിയ കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തിലും ആരോപണവിധേയർ സർവീസിൽ തുടരുകയാണ്. അതെന്തായാലും മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും കിട്ടാൻ വ ിദ്യാർഥികൾ കൈക്കൂലി നൽകേണ്ട അവസ്ഥ അവസാനിപ്പിച്ചേ മതിയാവൂ. പരീക്ഷകളുടെ ഫലപ്രഖ്യാപനവും മാർക്ക് ലിസ്റ്റ് വിതരണവുമൊക്കെ വൈകുന്നത് അഴിമതിക്കു കളമൊരുക്കാനാണ് എന്ന സംശയം ഇപ്പോൾ ബലപ്പെടുന്നു. കൃത്യസമയത്തു പരീക്ഷ നടത്തുകയും ഫലം പ്രഖ്യാപിക്കുകയും ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യാനാവുന്നില്ലെങ്കിൽ സർവകലാശാലകളെക്കൊണ്ട് ആവശ്യമില്ല. ഇതൊക്കെ ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തെ ഏൽപിച്ചാൽ വളരെ വേഗം കാര്യം നടക്കും.
വിശ്വാസ്യതയെപ്പറ്റിയുള്ള അവകാശവാദങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ല. സർവകലാശാലകൾ കുറേ ജീവനക്കാർക്കു വേണ്ടിയുള്ളതല്ല, വിദ്യാർഥികൾക്കുവേണ്ടിയുള്ളതാണ് എന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കുമോ?