ബാഫൗസം: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ ഈജിപ്തും സെനഗലും ക്വാർട്ടർ ഫൈനലിൽ. അട്ടിമറി തുടർന്ന് ഇക്വറ്റോറിൽ ഗിനിയയും പിന്നിൽ നിന്നശേഷം തിരിച്ചടിച്ച് മൊറോക്കോയും ക്വാർട്ടർറിൽ.
പരിക്കിലും മാനെ ഗോൾ
പരിക്കിനിടെയും വലകുലുക്കിയ സാദിയോ മാനെയുടെ മികവിൽ സെനഗൽ 2-0ന് ഒന്പത് പേരുമായി കളിച്ച കേപ് വെർദെയെ പ്രീക്വാർട്ടറിൽ തോല്പിച്ചു. 62-ാം മിനിറ്റിൽ സെറ്റ്പീസിലൂടെയാണ് മാനെ ഗോൾ നേടിയത്. ഗോളടിക്കുന്നതിനു തൊട്ടു മുന്പ് കേപ് വാർദെ ഗോൾകീപ്പർ വോഹിഞ്ഞയുമായി കൂട്ടിയിടിച്ച് മാനെയുടെ തലയ്ക്കു പരിക്കേറ്റു. മനപ്പൂർവമായ ഈ കൂട്ടിയിടിയിൽ ഗോൾകീപ്പർക്കു ചുവപ്പ് കാർഡ് ലഭിച്ചു. അല്പനേരത്തേക്ക് ബോധം നഷ്ടപ്പെട്ട മാനെയെ സെനഗൽ പിൻവലിക്കാതിരുന്നത് വൻ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. 70-ാം മിനിറ്റിൽ തലവേദനയെത്തുടർന്ന് മാനെ കളത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ക്വാർട്ടറിൽ മാനെ കളിക്കുന്ന കാര്യം സംശയമാണ്.
90+2-ാം മിനിറ്റിൽ ബാംബ ഡൈംഗ് സെനഗലിന്റെ രണ്ടാം ഗോൾ നേടി. 21-ാം മിനിറ്റിൽ പാട്രിക്ക് ആൻഡ്രാഡെയും ചുവപ്പ്കാർഡ് കണ്ടിരുന്നു.
പകരക്കാരൻ ഗോളി ഹീറോ
പെനൽറ്റി ഷൂട്ടൗട്ടിൽ പകരക്കാരൻ ഗോൾകീപ്പർ മുഹമ്മദ് അബുഗബാൽ ഹീറോയായപ്പോൾ ഈജിപ്ത് ക്വാർട്ടർ ഫൈനലിൽ. പെനൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്ത് 5-4ന് ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തി. നിശ്ചിത സമയവും അധിക സമയവും ഗോൾരഹിതമായതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഷൂട്ടൗട്ടിൽ എറിക് ബെയ്ലിയുടെ ഷോട്ടാണ് ഗോൾകീപ്പർ തടഞ്ഞത്.
അട്ടിമറി ഇക്വറ്റോറിയൽ
ടൂർണമെന്റിൽ അട്ടിമറി തുടർന്ന് ഇക്വറ്റോറിയൽ ഗിനിയ. മാലിയെ പെനൽറ്റി ഷൂട്ടൗട്ടിൽ 6-5ന് തകർത്ത് ഗിനിയ ക്വാർട്ടറിലെത്തി. ഷൂട്ടൗട്ടിൽ മാലിയുടെ അവസാന കിക്ക് തടഞ്ഞ ഗോൾകീപ്പർ ജീസസ് ഒവോനൊയാണ് ഇക്വറ്റോറിയൽ ഗിനിയയ്ക്കു ജയമൊരുക്കിയത്.
മറ്റൊരു മത്സരത്തിൽ തുടക്കത്തിലേ ഗോൾ വഴങ്ങിയ മൊറോക്കോ 2-1ന് മലാവിയെ തോൽപ്പിച്ചു. ഏഴാം മിനിറ്റിൽ ഫ്രാങ്ക് മഹാങ്കോ മലാവിയെ മുന്നിലെത്തിച്ചു. എന്നാൽ, ഇടവേളയ്ക്കു പിരിയും മുന്പേ 40 മീറ്റർ പുറത്തുനിന്ന് യൂസഫ് എൻ നെസിറിയുടെ ഷോട്ട് മലാവിയുടെ വലതകർത്ത് മൊറോക്കോയ്ക്കു സമനില നൽകി. 70-ാം മിനിറ്റിൽ അഷ്റഫ് ഹക്കിമിയുടെ ലോംഗ് റേഞ്ച് ഫ്രീകിക്ക് മൊറോക്കോയ്ക്കു ജയം സമ്മാനിച്ചു.
പരിക്കിലും മാനെ ഗോൾ
പരിക്കിനിടെയും വലകുലുക്കിയ സാദിയോ മാനെയുടെ മികവിൽ സെനഗൽ 2-0ന് ഒന്പത് പേരുമായി കളിച്ച കേപ് വെർദെയെ പ്രീക്വാർട്ടറിൽ തോല്പിച്ചു. 62-ാം മിനിറ്റിൽ സെറ്റ്പീസിലൂടെയാണ് മാനെ ഗോൾ നേടിയത്. ഗോളടിക്കുന്നതിനു തൊട്ടു മുന്പ് കേപ് വാർദെ ഗോൾകീപ്പർ വോഹിഞ്ഞയുമായി കൂട്ടിയിടിച്ച് മാനെയുടെ തലയ്ക്കു പരിക്കേറ്റു. മനപ്പൂർവമായ ഈ കൂട്ടിയിടിയിൽ ഗോൾകീപ്പർക്കു ചുവപ്പ് കാർഡ് ലഭിച്ചു. അല്പനേരത്തേക്ക് ബോധം നഷ്ടപ്പെട്ട മാനെയെ സെനഗൽ പിൻവലിക്കാതിരുന്നത് വൻ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. 70-ാം മിനിറ്റിൽ തലവേദനയെത്തുടർന്ന് മാനെ കളത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ക്വാർട്ടറിൽ മാനെ കളിക്കുന്ന കാര്യം സംശയമാണ്.
90+2-ാം മിനിറ്റിൽ ബാംബ ഡൈംഗ് സെനഗലിന്റെ രണ്ടാം ഗോൾ നേടി. 21-ാം മിനിറ്റിൽ പാട്രിക്ക് ആൻഡ്രാഡെയും ചുവപ്പ്കാർഡ് കണ്ടിരുന്നു.
പകരക്കാരൻ ഗോളി ഹീറോ
പെനൽറ്റി ഷൂട്ടൗട്ടിൽ പകരക്കാരൻ ഗോൾകീപ്പർ മുഹമ്മദ് അബുഗബാൽ ഹീറോയായപ്പോൾ ഈജിപ്ത് ക്വാർട്ടർ ഫൈനലിൽ. പെനൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്ത് 5-4ന് ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തി. നിശ്ചിത സമയവും അധിക സമയവും ഗോൾരഹിതമായതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഷൂട്ടൗട്ടിൽ എറിക് ബെയ്ലിയുടെ ഷോട്ടാണ് ഗോൾകീപ്പർ തടഞ്ഞത്.
അട്ടിമറി ഇക്വറ്റോറിയൽ
ടൂർണമെന്റിൽ അട്ടിമറി തുടർന്ന് ഇക്വറ്റോറിയൽ ഗിനിയ. മാലിയെ പെനൽറ്റി ഷൂട്ടൗട്ടിൽ 6-5ന് തകർത്ത് ഗിനിയ ക്വാർട്ടറിലെത്തി. ഷൂട്ടൗട്ടിൽ മാലിയുടെ അവസാന കിക്ക് തടഞ്ഞ ഗോൾകീപ്പർ ജീസസ് ഒവോനൊയാണ് ഇക്വറ്റോറിയൽ ഗിനിയയ്ക്കു ജയമൊരുക്കിയത്.
മറ്റൊരു മത്സരത്തിൽ തുടക്കത്തിലേ ഗോൾ വഴങ്ങിയ മൊറോക്കോ 2-1ന് മലാവിയെ തോൽപ്പിച്ചു. ഏഴാം മിനിറ്റിൽ ഫ്രാങ്ക് മഹാങ്കോ മലാവിയെ മുന്നിലെത്തിച്ചു. എന്നാൽ, ഇടവേളയ്ക്കു പിരിയും മുന്പേ 40 മീറ്റർ പുറത്തുനിന്ന് യൂസഫ് എൻ നെസിറിയുടെ ഷോട്ട് മലാവിയുടെ വലതകർത്ത് മൊറോക്കോയ്ക്കു സമനില നൽകി. 70-ാം മിനിറ്റിൽ അഷ്റഫ് ഹക്കിമിയുടെ ലോംഗ് റേഞ്ച് ഫ്രീകിക്ക് മൊറോക്കോയ്ക്കു ജയം സമ്മാനിച്ചു.