+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും എട്ടു മരണം

യാവുൻഡെ: കാമറൂണ്‍കൊമോറൊസ് ദ്വീപിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനിടെ സ്റ്റേഡിയത്തിലു
സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും എട്ടു മരണം
യാവുൻഡെ: കാമറൂണ്‍-കൊമോറൊസ് ദ്വീപിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് ആരാധകർ മരിച്ചു. കാമറൂണിലെ ഒലെംബെ സ്റ്റേഡിയമാണ് ദുരന്തത്തിനുസാക്ഷിയായത്. മത്സരം കാണാനായി സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയ ആരാധകർ അടച്ചിട്ട ഗേറ്റ് തള്ളിത്തുറന്ന് സ്റ്റേഡിയത്തിലേക്കു പ്രവേശിക്കാനൊരുങ്ങി.

ഇതാണു വലിയ ദുരന്തത്തിന് വഴിവെച്ചത്. സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുപ്രകാരം എട്ടു പേരാണ് മരിച്ചത്. മരണനിരക്ക് ഇനിയും കൂടിയേക്കാമെന്ന് കാമറൂണ്‍ സെൻട്രൽ റീജണ്‍ ഗവർണർ നസേരി പോൾ ബിയ അറിയിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടും. 60,000 പേർക്ക് ഇരുന്ന കളികാണാവുന്ന സ്റ്റേഡിയത്തിലേക്ക് 50,000 പേരാണ് എത്തിയത്. എന്നാൽ കോവിഡിനെത്തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം 80 ശതമാനം പേർക്കുമാത്രമേ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഇതേത്തുടർന്ന് പ്രവേശനം നിഷേധിച്ച് അധികൃതർ ഗേറ്റ് പൂട്ടിയതോടെയാണു തിക്കും തിരക്കുമുണ്ടായത്. പരിക്കേറ്റ നാൽപ്പതോളം ആരാധകരെ കാമറൂണിലെ മെസ്‌സാസ്‌സി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.

സ്റ്റേഡിയത്തിലുണ്ടായ അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആഫ്രിക്കൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ അറിയിച്ചു. കഴിഞ്ഞ 50 വർഷത്തിനിടെ ഇതാദ്യമായാണു കാമറൂണ്‍ ആഫ്രിക്കൻ നേഷൻസ് കപ്പിന് വേദിയാകുന്നത്. 2019ൽ കാമറൂണിന് അവസരം ലഭിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം ടൂർണമെന്‍റ് ഈജിപ്തിലേക്കു മാറ്റി.