ഏഴു പതിറ്റാണ്ടോളം പഴക്കമുള്ള, 1954-ലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് റൂൾസിലെ ചട്ടം ആറ് ഭേദഗതി ചെയ്യാനാണു കേന്ദ്രനീക്കം. ഇതു നടപ്പായാൽ രാജ്യത്തെ ഏതു സിവിൽ സർവീസ് ഉദ്യോഗസ്ഥനെയും കേന്ദ്ര സർവീസിലേക്കു മാറ്റാൻ കേന്ദ്രസർക്കാരിനു കഴിയും.
വിവിധ സംസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഇന്ത്യൻ യൂണിയൻ എന്നാണു നമ്മുടെ രാഷ്ട്രത്തെ ഭരണഘടനയിൽ വിവക്ഷിച്ചിരിക്കുന്നത്. പ്രാദേശികമായും ഭാഷാപരമായും സംസ്കാരരീതിയിലും ഒട്ടേറെ വൈവിധ്യങ്ങളുള്ള ഇന്ത്യയെ ദേശീയതയുടെ ചരടിൽ കോർത്ത് ഒറ്റ രാഷ്ട്രമായി നിലനിർത്തുന്നതിന് നമ്മുടെ ഭരണഘടനാ വിധാതാക്കൾ ഇത്തരമൊരു ഘടന രാഷ്ട്രത്തിനായി സ്വീകരിച്ചു.
കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും വെവ്വേറെ അവകാശങ്ങൾ കൃത്യമായി നിർവചിക്കപ്പെടുകയും ചെയ്തു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന വ്യാഖ്യാനം ഇതിനു പിന്നീടു നൽകപ്പെട്ടു. ഫെഡറലിസത്തിന്റെ മൂന്നാം ലോകമാതൃകയായി ഇന്ത്യ വളർന്നു. എന്നാൽ, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നുകൊണ്ട് ഫെഡറലിസ തത്വങ്ങൾക്കു തുരങ്കംവയ്ക്കുന്ന ചില നീക്കങ്ങൾ പിന്നീടു കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഇത്തരം നീക്കങ്ങൾ ശക്തിപ്പെട്ടു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ കേന്ദ്രം നേരിട്ടു നടത്താനുള്ള നിയമഭേദഗതി ഇതിൽ അവസാനത്തേതാണ്. കേരളമടക്കമുള്ള ബിജെപിയിതര സംസ്ഥാനങ്ങൾ ഈ നീക്കത്തിനെതിരേ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞു. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്കു ഡെപ്യൂട്ടേഷനിൽ നിയമിച്ചാൽ സംസ്ഥാന ഭരണം പ്രതിസന്ധിയിലാകുമെന്നും കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
കേന്ദ്രതീരുമാനത്തെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരും കേന്ദ്രത്തിനു കത്തയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ വികാരം മനസിലാക്കി വിവേകപൂർണമായ തീരുമാനമെടുക്കാൻ കേന്ദ്രത്തിനു കഴിയണം. ഏറ്റുമുട്ടൽ സമീപനം ആർക്കും ഗുണംചെയ്യില്ല. ഇക്കാര്യത്തിൽ ജനവികാരം സംസ്ഥാനങ്ങൾക്കൊപ്പമാണെന്നും കേന്ദ്രസർക്കാർ മനസിലാക്കേണ്ടതുണ്ട്.
ഏഴു പതിറ്റാണ്ടോളം പഴക്കമുള്ള, 1954-ലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് റൂൾസിലെ ചട്ടം ആറ് ഭേദഗതി ചെയ്യാനാണു കേന്ദ്രനീക്കം. ഇതു നടപ്പായാൽ രാജ്യത്തെ ഏതു സിവിൽ സർവീസ് ഉദ്യോഗസ്ഥനെയും കേന്ദ്ര സർവീസിലേക്കു മാറ്റാൻ കേന്ദ്രസർക്കാരിനു കഴിയും. അഖിലേന്ത്യാ സർവീസുകളിൽപ്പെട്ട ഉദ്യോഗസ്ഥരെല്ലാം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാകും എന്നതാണ് ഇതിന്റെ പരിണതഫലം. അങ്ങനെ പിൻവാതിലിലൂടെ സംസ്ഥാനങ്ങളുടെ ഭരണത്തിൽ കൈകടത്താനും കേന്ദ്രത്തിനു കഴിയും.
സംസ്ഥാനങ്ങളുടെ ഭരണനിർവഹണ സംവിധാനത്തിന്റെ തലപ്പത്തുള്ളത് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ്. അവർ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞാൽ പിന്നെ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ അവർ നടപ്പാക്കുമോ? പ്രത്യേകിച്ചും രാഷ്ട്രീയ നേതൃത്വത്തെ പുച്ഛത്തോടെ കാണുന്ന ചില ഉദ്യോഗസ്ഥർ. തങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉണ്ടെന്നുവന്നാൽ അവർ മന്ത്രിമാരെപ്പോലും അവഗണിക്കുന്ന സ്ഥിതിയുണ്ടാകും. അതു ഫെഡറലിസത്തിനു മാത്രമല്ല, ജനാധിപത്യ ഭരണസംവിധാനത്തിനുതന്നെയും അപകടമാണ്.
അഖിലേന്ത്യാ സർവീസുകളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നതു വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരു സംസ്ഥാനത്തിന്റെ കേഡറിൽ നിയമനം ലഭിക്കുന്നവർക്ക് പുതിയ ഭേദഗതി നടപ്പായാൽ കേന്ദ്ര സർക്കാരിനെ സ്വാധീനിച്ചു കേന്ദ്ര സർവീസിലേക്കു പോകാൻ കഴിയും. കേരള കേഡറിലുള്ള ഉത്തരേന്ത്യക്കാർ മുഴുവൻ ഇങ്ങനെ ഡെപ്യൂട്ടേഷൻ സംഘടിപ്പിച്ചു ഡൽഹിയിലേക്കു പോയാൽ സംസ്ഥാന ഭരണം അവതാളത്തിലാകും.
ഐഎഎസിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെ സംസ്ഥാന കേഡർ നിശ്ചയിക്കുന്നതിൽ അടുത്തയിടെ കൊണ്ടുവന്ന ചില മാറ്റങ്ങൾ ബിജെപിയുടെ അജൻഡ നടപ്പാക്കാനാണെന്ന് ആക്ഷേപമുണ്ടായിരുന്നു. അതുപോലെ സംസ്ഥാനങ്ങളിൽ ഡിജിപിമാരെ നിശ്ചയിക്കുന്നതിലും ഇപ്പോൾ കേന്ദ്രത്തിനു കൈകടത്താൻ കഴിയുന്നുണ്ട്. 1986 വരെ സംസ്ഥാന ലിസ്റ്റിലായിരുന്ന വനം കേന്ദ്ര ലിസ്റ്റിലേക്കു മാറിയതിന്റെ ദോഷങ്ങൾ ഇപ്പോൾ ജനങ്ങൾ അനുഭവിച്ചുവരുന്നുണ്ടാകും. അതുപോലെ വിദ്യാഭ്യാസ വിഷയത്തിലും കേന്ദ്രസർക്കാരിന്റെ പിടി മുറുക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. ഇതെല്ലാം ചേർത്തുവായിക്കുന്പോൾ കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾക്ക് ഒട്ടും നിരക്കുന്നതല്ലെന്നു മനസിലാകും. അതിനാൽ ഇതിൽനിന്നു കേന്ദ്രസർക്കാർ പിൻവാങ്ങണം.
വിവിധ സംസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഇന്ത്യൻ യൂണിയൻ എന്നാണു നമ്മുടെ രാഷ്ട്രത്തെ ഭരണഘടനയിൽ വിവക്ഷിച്ചിരിക്കുന്നത്. പ്രാദേശികമായും ഭാഷാപരമായും സംസ്കാരരീതിയിലും ഒട്ടേറെ വൈവിധ്യങ്ങളുള്ള ഇന്ത്യയെ ദേശീയതയുടെ ചരടിൽ കോർത്ത് ഒറ്റ രാഷ്ട്രമായി നിലനിർത്തുന്നതിന് നമ്മുടെ ഭരണഘടനാ വിധാതാക്കൾ ഇത്തരമൊരു ഘടന രാഷ്ട്രത്തിനായി സ്വീകരിച്ചു.
കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും വെവ്വേറെ അവകാശങ്ങൾ കൃത്യമായി നിർവചിക്കപ്പെടുകയും ചെയ്തു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന വ്യാഖ്യാനം ഇതിനു പിന്നീടു നൽകപ്പെട്ടു. ഫെഡറലിസത്തിന്റെ മൂന്നാം ലോകമാതൃകയായി ഇന്ത്യ വളർന്നു. എന്നാൽ, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നുകൊണ്ട് ഫെഡറലിസ തത്വങ്ങൾക്കു തുരങ്കംവയ്ക്കുന്ന ചില നീക്കങ്ങൾ പിന്നീടു കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഇത്തരം നീക്കങ്ങൾ ശക്തിപ്പെട്ടു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ കേന്ദ്രം നേരിട്ടു നടത്താനുള്ള നിയമഭേദഗതി ഇതിൽ അവസാനത്തേതാണ്. കേരളമടക്കമുള്ള ബിജെപിയിതര സംസ്ഥാനങ്ങൾ ഈ നീക്കത്തിനെതിരേ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞു. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്കു ഡെപ്യൂട്ടേഷനിൽ നിയമിച്ചാൽ സംസ്ഥാന ഭരണം പ്രതിസന്ധിയിലാകുമെന്നും കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
കേന്ദ്രതീരുമാനത്തെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരും കേന്ദ്രത്തിനു കത്തയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ വികാരം മനസിലാക്കി വിവേകപൂർണമായ തീരുമാനമെടുക്കാൻ കേന്ദ്രത്തിനു കഴിയണം. ഏറ്റുമുട്ടൽ സമീപനം ആർക്കും ഗുണംചെയ്യില്ല. ഇക്കാര്യത്തിൽ ജനവികാരം സംസ്ഥാനങ്ങൾക്കൊപ്പമാണെന്നും കേന്ദ്രസർക്കാർ മനസിലാക്കേണ്ടതുണ്ട്.
ഏഴു പതിറ്റാണ്ടോളം പഴക്കമുള്ള, 1954-ലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് റൂൾസിലെ ചട്ടം ആറ് ഭേദഗതി ചെയ്യാനാണു കേന്ദ്രനീക്കം. ഇതു നടപ്പായാൽ രാജ്യത്തെ ഏതു സിവിൽ സർവീസ് ഉദ്യോഗസ്ഥനെയും കേന്ദ്ര സർവീസിലേക്കു മാറ്റാൻ കേന്ദ്രസർക്കാരിനു കഴിയും. അഖിലേന്ത്യാ സർവീസുകളിൽപ്പെട്ട ഉദ്യോഗസ്ഥരെല്ലാം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാകും എന്നതാണ് ഇതിന്റെ പരിണതഫലം. അങ്ങനെ പിൻവാതിലിലൂടെ സംസ്ഥാനങ്ങളുടെ ഭരണത്തിൽ കൈകടത്താനും കേന്ദ്രത്തിനു കഴിയും.
സംസ്ഥാനങ്ങളുടെ ഭരണനിർവഹണ സംവിധാനത്തിന്റെ തലപ്പത്തുള്ളത് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ്. അവർ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞാൽ പിന്നെ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ അവർ നടപ്പാക്കുമോ? പ്രത്യേകിച്ചും രാഷ്ട്രീയ നേതൃത്വത്തെ പുച്ഛത്തോടെ കാണുന്ന ചില ഉദ്യോഗസ്ഥർ. തങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉണ്ടെന്നുവന്നാൽ അവർ മന്ത്രിമാരെപ്പോലും അവഗണിക്കുന്ന സ്ഥിതിയുണ്ടാകും. അതു ഫെഡറലിസത്തിനു മാത്രമല്ല, ജനാധിപത്യ ഭരണസംവിധാനത്തിനുതന്നെയും അപകടമാണ്.
അഖിലേന്ത്യാ സർവീസുകളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നതു വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരു സംസ്ഥാനത്തിന്റെ കേഡറിൽ നിയമനം ലഭിക്കുന്നവർക്ക് പുതിയ ഭേദഗതി നടപ്പായാൽ കേന്ദ്ര സർക്കാരിനെ സ്വാധീനിച്ചു കേന്ദ്ര സർവീസിലേക്കു പോകാൻ കഴിയും. കേരള കേഡറിലുള്ള ഉത്തരേന്ത്യക്കാർ മുഴുവൻ ഇങ്ങനെ ഡെപ്യൂട്ടേഷൻ സംഘടിപ്പിച്ചു ഡൽഹിയിലേക്കു പോയാൽ സംസ്ഥാന ഭരണം അവതാളത്തിലാകും.
ഐഎഎസിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെ സംസ്ഥാന കേഡർ നിശ്ചയിക്കുന്നതിൽ അടുത്തയിടെ കൊണ്ടുവന്ന ചില മാറ്റങ്ങൾ ബിജെപിയുടെ അജൻഡ നടപ്പാക്കാനാണെന്ന് ആക്ഷേപമുണ്ടായിരുന്നു. അതുപോലെ സംസ്ഥാനങ്ങളിൽ ഡിജിപിമാരെ നിശ്ചയിക്കുന്നതിലും ഇപ്പോൾ കേന്ദ്രത്തിനു കൈകടത്താൻ കഴിയുന്നുണ്ട്. 1986 വരെ സംസ്ഥാന ലിസ്റ്റിലായിരുന്ന വനം കേന്ദ്ര ലിസ്റ്റിലേക്കു മാറിയതിന്റെ ദോഷങ്ങൾ ഇപ്പോൾ ജനങ്ങൾ അനുഭവിച്ചുവരുന്നുണ്ടാകും. അതുപോലെ വിദ്യാഭ്യാസ വിഷയത്തിലും കേന്ദ്രസർക്കാരിന്റെ പിടി മുറുക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. ഇതെല്ലാം ചേർത്തുവായിക്കുന്പോൾ കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾക്ക് ഒട്ടും നിരക്കുന്നതല്ലെന്നു മനസിലാകും. അതിനാൽ ഇതിൽനിന്നു കേന്ദ്രസർക്കാർ പിൻവാങ്ങണം.