മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ അട്ടിമറികൾ അവസാനിക്കുന്നില്ല. വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ രണ്ട് വന്പന്മാർ പുറത്ത്. മുൻ ലോക ഒന്നാം നന്പറും 14-ാം സീഡുമായ റൊമാനിയയുടെ സിമോണ ഹാലെപ്പ് പ്രീക്വാർട്ടറിൽ തോറ്റു.
സീഡില്ലാത്ത ലോക 61-ാം റാങ്കുകാരിയായ ഫ്രഞ്ച്താരം അലിസേ കോർനെറ്റാണ് ഹാലെപ്പിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. സ്കോർ: 6-4, 3-6, 6-4. മൂന്നാം സീഡായ ഗാർബിന്നെ മുഗുരുസയെ രണ്ടാം റൗണ്ടിലും 29-ാം സീഡായ സ്ലൊവേനിയയുടെ തമാറ സിദാൻഷെക്കിനെ മൂന്നാം റൗണ്ടിലും അട്ടിമറിച്ചാണ് കോർനെറ്റ് പ്രീക്വാർട്ടറിൽ എത്തിയത്. ഫ്രഞ്ച് താരം ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ക്വാർട്ടറിൽ കടക്കുന്നത് ഇതാദ്യം.
രണ്ടാം സീഡായ ബെലാറുസിന്റെ അര്യാന സബലേങ്കയെ 5-7, 6-2, 7-6 (10-7)ന് കീഴടക്കിയാണ് എസ്റ്റോണിയയുടെ കൈയ കനേപ്പിയുടെ ക്വാർട്ടർ പ്രവേശം. ഏഴാം സീഡ് പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, 27-ാം സീഡ് അമേരിക്കയുടെ ഡാനിയേല കോളിൻസ് എന്നിവരും ക്വാർട്ടറിൽ പ്രവേശിച്ചു.
സിറ്റ്സിപാസ്, മെദ്വദേവ്
പുരുഷ സിംഗിൾസിൽ നാലാം സീഡായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സിനെ കീഴടക്കി. സ്കോർ: 4-6, 6-4, 4-6, 6-3, 6-4. രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവ്, ഒന്‍പതാം സീഡ് കാനഡയുടെ ഫെലിക്സ് അഗർ, 11-ാം സീഡ് ഇറ്റലിയുടെ യാനിക് സിന്നർ എന്നിവരും ക്വാർട്ടറിൽ ഇടം നേടി.
സീഡില്ലാത്ത ലോക 61-ാം റാങ്കുകാരിയായ ഫ്രഞ്ച്താരം അലിസേ കോർനെറ്റാണ് ഹാലെപ്പിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. സ്കോർ: 6-4, 3-6, 6-4. മൂന്നാം സീഡായ ഗാർബിന്നെ മുഗുരുസയെ രണ്ടാം റൗണ്ടിലും 29-ാം സീഡായ സ്ലൊവേനിയയുടെ തമാറ സിദാൻഷെക്കിനെ മൂന്നാം റൗണ്ടിലും അട്ടിമറിച്ചാണ് കോർനെറ്റ് പ്രീക്വാർട്ടറിൽ എത്തിയത്. ഫ്രഞ്ച് താരം ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ക്വാർട്ടറിൽ കടക്കുന്നത് ഇതാദ്യം.
രണ്ടാം സീഡായ ബെലാറുസിന്റെ അര്യാന സബലേങ്കയെ 5-7, 6-2, 7-6 (10-7)ന് കീഴടക്കിയാണ് എസ്റ്റോണിയയുടെ കൈയ കനേപ്പിയുടെ ക്വാർട്ടർ പ്രവേശം. ഏഴാം സീഡ് പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, 27-ാം സീഡ് അമേരിക്കയുടെ ഡാനിയേല കോളിൻസ് എന്നിവരും ക്വാർട്ടറിൽ പ്രവേശിച്ചു.
സിറ്റ്സിപാസ്, മെദ്വദേവ്
പുരുഷ സിംഗിൾസിൽ നാലാം സീഡായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സിനെ കീഴടക്കി. സ്കോർ: 4-6, 6-4, 4-6, 6-3, 6-4. രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവ്, ഒന്‍പതാം സീഡ് കാനഡയുടെ ഫെലിക്സ് അഗർ, 11-ാം സീഡ് ഇറ്റലിയുടെ യാനിക് സിന്നർ എന്നിവരും ക്വാർട്ടറിൽ ഇടം നേടി.