അനധികൃത ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനെതിരേ നടപടിയെടുക്കാൻ ഇവിടെ ചട്ടങ്ങളും നിയമങ്ങളും ആവശ്യത്തിനുണ്ട്. എന്നാൽ, നടപടിയെടുക്കേണ്ടവർ ഒന്നും കണ്ടില്ലെന്നു നടിച്ച് അനങ്ങാതിരിക്കുന്നു.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകളും കൊടിതോരണങ്ങളും 30 ദിവസത്തിനകം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നീക്കംചെയ്യണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞദിവസം ഒരു ഇടക്കാലവിധിയിൽ ഉത്തരവിട്ടിരുന്നു. പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകളും കൊടികളും സ്ഥാപിച്ചവർക്കുതന്നെ അതു തിരിച്ചുനൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി പഞ്ചായത്ത് നഗരസഭാകാര്യ ഡയറക്ടർമാർ സർക്കുലർ ഇറക്കണമെന്നു നിർദേശിച്ച കോടതി, നിശ്ചിത സമയത്തിനകം അനധികൃത ബോർഡുകളും ബാനറുകളും നീക്കംചെയ്യാനായില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരേ നടപടി ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പൊതുനിരത്തുകളിൽ അനധികൃത കമാനങ്ങളും പരസ്യബോർഡുകളും ഫ്ളെക്സുകളും സ്ഥാപിച്ചു മാർഗതടസങ്ങളുണ്ടാക്കുന്നതിനെതിരേ കോടതികൾ മുന്പും ഉത്തരവുകൾ നൽകിയിട്ടുള്ളതാണ്. ഇതൊക്കെ അനുസരിക്കുന്നെന്നു വരുത്തിത്തീർക്കാൻ ചില താത്കാലിക നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും ബാനറുകളും ബോർഡുകളും ഇപ്പോഴും യഥേഷ്ടം സ്ഥാപിക്കപ്പെടുന്നത് ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെയെല്ലാം ആത്മാർഥതക്കുറവാണു വ്യക്തമാക്കുന്നത്.
പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ബോർഡുകളിലും ബാനറുകളിലും വിലാസവും ഫോണ് നന്പരും രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നിയമലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരസ്യ ഏജൻസിയുടെയും പ്രസിന്റെയും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നാണു കോടതി പറഞ്ഞിരിക്കുന്നത്. പൊതുനിരത്തുകളിലും മറ്റു പൊതുസ്ഥലങ്ങളിലുമൊക്കെ ഇപ്പോൾ ആർക്കുവേണമെങ്കിലും ബോർഡുകളും ഫ്ളെക്സുകളുമൊക്കെ യഥേഷ്ടം വയ്ക്കാമെന്ന സ്ഥിതിയാണുള്ളത്. ഇതിനു നിയന്ത്രണം വരുന്നതു നല്ലകാര്യം. ആരാണു വയ്ക്കുന്നത് എന്നു കൃത്യമായി രേഖപ്പെടുത്തുന്ന വ്യവസ്ഥയുണ്ടാവുകയും നിയമലംഘകരെ ശിക്ഷിക്കുകയും ചെയ്താൽ എന്തിനുമേതിനും ഫ്ളെക്സ് വയ്ക്കുന്ന പ്രവണതയ്ക്കു കുറവുണ്ടാകും. ഇക്കാര്യത്തിൽ പരസ്യ ഏജൻസികളെയും പ്രസുകാരെയും ഉത്തരവാദികളാക്കുന്നതിനേക്കാൾ കൂടുതൽ യുക്തിസഹം ഫ്ളെക്സ് വയ്ക്കുന്നവരെ ഉത്തരവാദികളാക്കുന്നതല്ലേയെന്ന് ആലോചിക്കാവുന്നതാണ്.
നാടും നഗരവും പൊതുയിടങ്ങളും വൃത്തിയായും മനോഹരമായും സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാ പൗരന്മാർക്കുമുണ്ട്. പരിഷ്കൃത രാജ്യങ്ങളിലൊക്കെ എത്ര ശ്രദ്ധയോടെയാണ് അവർ തങ്ങളുടെ സ്ഥലങ്ങൾ ഭംഗിയായി കാത്തുപരിപാലിക്കുന്നത്. ഇവിടെ സ്വന്തം വീടും പരിസരവും നന്നായി സൂക്ഷിച്ചാലും പൊതുയിടങ്ങൾ എത്ര വൃത്തികേടാക്കുന്നതിനും ആർക്കും ഒരു മടിയുമില്ല. പൊതുവീഥികളുടെ വശങ്ങളിൽ വൈദ്യുതി തൂണുകളിലും മറ്റു കന്പിക്കാലുകളിലുമെല്ലാം ബോർഡുകളും ഫ്ളെക്സുകളും സ്ഥാപിച്ചും ബാനറുകളും കൊടിതോരണങ്ങളും വലിച്ചുകെട്ടിയും ആകെ വികൃതമാക്കുന്നു.
ചുവരുകൾ മുദ്രാവാക്യങ്ങളും പരസ്യങ്ങളുമെഴുതി വൃത്തികേടാക്കി നമ്മുടെ സാംസ്കാരിക നിലവാരം വിളിച്ചറിയിക്കുകയാണ്. വഴിവക്കുകളിൽ സ്ഥാപിക്കുന്ന കമാനങ്ങളും ബോർഡുകളും വാഹനങ്ങൾക്കും കാൽനടക്കാർക്കും സുഗമമായി കടന്നുപോകുന്നതിനു തടസം സൃഷ്ടിക്കുകയും കാഴ്ചമറച്ച് അപകടങ്ങൾക്കിടയാക്കുകയും ചെയ്യുന്നത് പതിവുരീതിയാണ്. ഇതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നവർ സ്വയം ശപിക്കുകയല്ലാതെ പരസ്യമായി പ്രതികരിക്കാറില്ല. പ്രതികരിച്ചിട്ടു കാര്യമില്ല എന്നതാണ് അവസ്ഥ.
അനധികൃത ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനെതിരേ നടപടിയെടുക്കാൻ ഇവിടെ ചട്ടങ്ങളും നിയമങ്ങളും ആവശ്യത്തിനുണ്ട്. എന്നാൽ, നടപടിയെടുക്കേണ്ടവർ ഒന്നും കണ്ടില്ലെന്നു നടിച്ച് അനങ്ങാതിരിക്കുന്നു. രാഷ്്ട്രീയ പാർട്ടികളെയും നേതാക്കളെയും പ്രഘോഷിക്കുന്നവയാണ് പൊതുയിടങ്ങളുടെ സൗന്ദര്യം കെടുത്തുന്ന ഫ്ളെക്സുകളിലും ബാനറുകളിലും ഭൂരിഭാഗവും. പാർട്ടികളുടെ സമ്മേളനങ്ങൾ നടക്കുന്പോൾ പൊതുജനത്തിന്റെ സഹനശക്തിയെ പരീക്ഷിക്കുന്നതരത്തിൽ ഇവയുടെ എണ്ണം കൂടുന്നു. പൊതുതാത്പര്യവും പൊതുനന്മയും ആരും ഗൗനിക്കാത്തതിന്റെ പ്രശ്നമാണിതെല്ലാം. സ്വന്തം മഹത്വം വിളംബരം ചെയ്യാനായി ഫ്ളെക്സ് വച്ചു നാട്ടുകാരുടെ പരിഹാസമേറ്റുവാങ്ങുന്ന ’പ്രാഞ്ചിയേട്ടന്മാരും’ ഇന്നു ധാരാളം. ഏതെങ്കിലും സംഘടനയുടെ വാർഡുതലത്തിലെ ഭാരവാഹിയാകുന്പോഴും എന്തെങ്കിലും നിസാര അംഗീകാരം കിട്ടുന്പോഴും ഫ്ളെക്സ് വച്ചേ മതിയാവൂ എന്നായിട്ടുണ്ട്. അല്പത്വത്തിന്റെ പ്രകടനമാണിതെല്ലാം. സംസ്കാരസന്പന്നമായ ഒരു സമൂഹമായി നാം വളരണമെങ്കിൽ ഇത്തരം അപരിഷ്കൃത രീതികൾ നിർത്തിയേ തീരൂ. അനധികൃത ബോർഡുകൾക്കും കൊടിതോരണങ്ങൾക്കുമെതിരേയുള്ള ഹൈക്കോടതിയുടെ നിലപാട് തികച്ചും സ്വാഗതാർഹമാണ്.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകളും കൊടിതോരണങ്ങളും 30 ദിവസത്തിനകം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നീക്കംചെയ്യണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞദിവസം ഒരു ഇടക്കാലവിധിയിൽ ഉത്തരവിട്ടിരുന്നു. പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകളും കൊടികളും സ്ഥാപിച്ചവർക്കുതന്നെ അതു തിരിച്ചുനൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി പഞ്ചായത്ത് നഗരസഭാകാര്യ ഡയറക്ടർമാർ സർക്കുലർ ഇറക്കണമെന്നു നിർദേശിച്ച കോടതി, നിശ്ചിത സമയത്തിനകം അനധികൃത ബോർഡുകളും ബാനറുകളും നീക്കംചെയ്യാനായില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരേ നടപടി ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പൊതുനിരത്തുകളിൽ അനധികൃത കമാനങ്ങളും പരസ്യബോർഡുകളും ഫ്ളെക്സുകളും സ്ഥാപിച്ചു മാർഗതടസങ്ങളുണ്ടാക്കുന്നതിനെതിരേ കോടതികൾ മുന്പും ഉത്തരവുകൾ നൽകിയിട്ടുള്ളതാണ്. ഇതൊക്കെ അനുസരിക്കുന്നെന്നു വരുത്തിത്തീർക്കാൻ ചില താത്കാലിക നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും ബാനറുകളും ബോർഡുകളും ഇപ്പോഴും യഥേഷ്ടം സ്ഥാപിക്കപ്പെടുന്നത് ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെയെല്ലാം ആത്മാർഥതക്കുറവാണു വ്യക്തമാക്കുന്നത്.
പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ബോർഡുകളിലും ബാനറുകളിലും വിലാസവും ഫോണ് നന്പരും രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നിയമലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരസ്യ ഏജൻസിയുടെയും പ്രസിന്റെയും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നാണു കോടതി പറഞ്ഞിരിക്കുന്നത്. പൊതുനിരത്തുകളിലും മറ്റു പൊതുസ്ഥലങ്ങളിലുമൊക്കെ ഇപ്പോൾ ആർക്കുവേണമെങ്കിലും ബോർഡുകളും ഫ്ളെക്സുകളുമൊക്കെ യഥേഷ്ടം വയ്ക്കാമെന്ന സ്ഥിതിയാണുള്ളത്. ഇതിനു നിയന്ത്രണം വരുന്നതു നല്ലകാര്യം. ആരാണു വയ്ക്കുന്നത് എന്നു കൃത്യമായി രേഖപ്പെടുത്തുന്ന വ്യവസ്ഥയുണ്ടാവുകയും നിയമലംഘകരെ ശിക്ഷിക്കുകയും ചെയ്താൽ എന്തിനുമേതിനും ഫ്ളെക്സ് വയ്ക്കുന്ന പ്രവണതയ്ക്കു കുറവുണ്ടാകും. ഇക്കാര്യത്തിൽ പരസ്യ ഏജൻസികളെയും പ്രസുകാരെയും ഉത്തരവാദികളാക്കുന്നതിനേക്കാൾ കൂടുതൽ യുക്തിസഹം ഫ്ളെക്സ് വയ്ക്കുന്നവരെ ഉത്തരവാദികളാക്കുന്നതല്ലേയെന്ന് ആലോചിക്കാവുന്നതാണ്.
നാടും നഗരവും പൊതുയിടങ്ങളും വൃത്തിയായും മനോഹരമായും സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാ പൗരന്മാർക്കുമുണ്ട്. പരിഷ്കൃത രാജ്യങ്ങളിലൊക്കെ എത്ര ശ്രദ്ധയോടെയാണ് അവർ തങ്ങളുടെ സ്ഥലങ്ങൾ ഭംഗിയായി കാത്തുപരിപാലിക്കുന്നത്. ഇവിടെ സ്വന്തം വീടും പരിസരവും നന്നായി സൂക്ഷിച്ചാലും പൊതുയിടങ്ങൾ എത്ര വൃത്തികേടാക്കുന്നതിനും ആർക്കും ഒരു മടിയുമില്ല. പൊതുവീഥികളുടെ വശങ്ങളിൽ വൈദ്യുതി തൂണുകളിലും മറ്റു കന്പിക്കാലുകളിലുമെല്ലാം ബോർഡുകളും ഫ്ളെക്സുകളും സ്ഥാപിച്ചും ബാനറുകളും കൊടിതോരണങ്ങളും വലിച്ചുകെട്ടിയും ആകെ വികൃതമാക്കുന്നു.
ചുവരുകൾ മുദ്രാവാക്യങ്ങളും പരസ്യങ്ങളുമെഴുതി വൃത്തികേടാക്കി നമ്മുടെ സാംസ്കാരിക നിലവാരം വിളിച്ചറിയിക്കുകയാണ്. വഴിവക്കുകളിൽ സ്ഥാപിക്കുന്ന കമാനങ്ങളും ബോർഡുകളും വാഹനങ്ങൾക്കും കാൽനടക്കാർക്കും സുഗമമായി കടന്നുപോകുന്നതിനു തടസം സൃഷ്ടിക്കുകയും കാഴ്ചമറച്ച് അപകടങ്ങൾക്കിടയാക്കുകയും ചെയ്യുന്നത് പതിവുരീതിയാണ്. ഇതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നവർ സ്വയം ശപിക്കുകയല്ലാതെ പരസ്യമായി പ്രതികരിക്കാറില്ല. പ്രതികരിച്ചിട്ടു കാര്യമില്ല എന്നതാണ് അവസ്ഥ.
അനധികൃത ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനെതിരേ നടപടിയെടുക്കാൻ ഇവിടെ ചട്ടങ്ങളും നിയമങ്ങളും ആവശ്യത്തിനുണ്ട്. എന്നാൽ, നടപടിയെടുക്കേണ്ടവർ ഒന്നും കണ്ടില്ലെന്നു നടിച്ച് അനങ്ങാതിരിക്കുന്നു. രാഷ്്ട്രീയ പാർട്ടികളെയും നേതാക്കളെയും പ്രഘോഷിക്കുന്നവയാണ് പൊതുയിടങ്ങളുടെ സൗന്ദര്യം കെടുത്തുന്ന ഫ്ളെക്സുകളിലും ബാനറുകളിലും ഭൂരിഭാഗവും. പാർട്ടികളുടെ സമ്മേളനങ്ങൾ നടക്കുന്പോൾ പൊതുജനത്തിന്റെ സഹനശക്തിയെ പരീക്ഷിക്കുന്നതരത്തിൽ ഇവയുടെ എണ്ണം കൂടുന്നു. പൊതുതാത്പര്യവും പൊതുനന്മയും ആരും ഗൗനിക്കാത്തതിന്റെ പ്രശ്നമാണിതെല്ലാം. സ്വന്തം മഹത്വം വിളംബരം ചെയ്യാനായി ഫ്ളെക്സ് വച്ചു നാട്ടുകാരുടെ പരിഹാസമേറ്റുവാങ്ങുന്ന ’പ്രാഞ്ചിയേട്ടന്മാരും’ ഇന്നു ധാരാളം. ഏതെങ്കിലും സംഘടനയുടെ വാർഡുതലത്തിലെ ഭാരവാഹിയാകുന്പോഴും എന്തെങ്കിലും നിസാര അംഗീകാരം കിട്ടുന്പോഴും ഫ്ളെക്സ് വച്ചേ മതിയാവൂ എന്നായിട്ടുണ്ട്. അല്പത്വത്തിന്റെ പ്രകടനമാണിതെല്ലാം. സംസ്കാരസന്പന്നമായ ഒരു സമൂഹമായി നാം വളരണമെങ്കിൽ ഇത്തരം അപരിഷ്കൃത രീതികൾ നിർത്തിയേ തീരൂ. അനധികൃത ബോർഡുകൾക്കും കൊടിതോരണങ്ങൾക്കുമെതിരേയുള്ള ഹൈക്കോടതിയുടെ നിലപാട് തികച്ചും സ്വാഗതാർഹമാണ്.