ലക്നോ: സയീദ് മോദി ഇന്ത്യ ഇന്റർനാഷണൽ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ പോരാട്ടം. പി.വി. സിന്ധുവും മാളവിക ബൻസൂദും തമ്മിലാണു ഫൈനൽ. സെമിയിൽ റഷ്യയുടെ ഇവ്ജെനിയ കൊസെറ്റ്സ്കയയെ മറികടന്നാണു സിന്ധു ഫൈനലിലെത്തിയത്. മത്സരത്തിൽ ആദ്യ ഗെയിം 21-11നു സ്വന്തമാക്കി സിന്ധു മിന്നിട്ടു നിൽക്കവേ പരിക്കേറ്റ ഇവ്ജെനിയ റിട്ടയർ ചെയ്യുകയായിരുന്നു. സെമിയിൽ അപർണ ഉപാധ്യായയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണു മാളവിക ഫൈനിലിൽ പ്രവേശിച്ചത്. സ്കോർ: 19-21, 21-19, 21-7.
പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ മിഥുൻ മഞ്ജുനാഥ് സെമിയിൽ പുറത്തായി. ഫ്രാൻസിന്റെ അർനോഡ് മെർക്ലെയോയാണു മിഥുൻ പരാജയപ്പെട്ടത്. സ്കോർ: 21-19, 17-21, 21-9.
പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ മിഥുൻ മഞ്ജുനാഥ് സെമിയിൽ പുറത്തായി. ഫ്രാൻസിന്റെ അർനോഡ് മെർക്ലെയോയാണു മിഥുൻ പരാജയപ്പെട്ടത്. സ്കോർ: 21-19, 17-21, 21-9.