പാറൽ: ക്യാപ്റ്റൻസിയിൽ വിരാട് കോഹ്ലി ഇല്ലാത്ത ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്നു തുടക്കം. നാലു മാസത്തെ ഇടവേളയിൽ ട്വന്റി-20, ഏകദിനം, ടെസ്റ്റ് ക്യാപ്റ്റൻസിയിൽനിന്ന് പൂർണമായി കോഹ്ലി ഒഴിവായശേഷമുള്ള ഇന്ത്യയുടെ ആദ്യ പരന്പരയാണ് ഇന്ന് തുടങ്ങുക. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇന്നു മുതൽ ക്യാപ്റ്റൻസിയിൽ പുതിയ മുഖം.
ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരന്പരയോടെയാണ് ഇന്ത്യ പുതിയ മുഖവുമായെത്തുന്നത്. പരിക്കേറ്റ് വിശ്രമത്തിലുള്ള രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയിൽ ഇന്ത്യയെ നയിക്കുക. കോഹ്ലിയെ ഏകദിന ക്യപ്റ്റൻസിയിൽനിന്നു നീക്കിയ ബിസിസിഐ രോഹിത്തിനെയാണ് നായകനായിക്കിട്ടിയത്. കെ.എൽ. രാഹുലാണ് രോഹിത്തിന്റെ ഡെപ്യൂട്ടി.
ക്യാപ്റ്റൻ രാഹുൽ റിക്കാർഡ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ കെ.എൽ. രാഹുൽ നയിച്ചിരുന്നു. എന്നാൽ, ഏകദിനത്തിൽ രാഹുലിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റമാണ് ഇന്ന് ദക്ഷിണാഫ്രിക്കയിലെ പാറലിലുള്ള ബോലണ്ട് പാർക്കിൽ നടക്കുക.
ഇന്ത്യയെ ഏകദിന ക്രിക്കറ്റിൽ നയിക്കുന്ന 26-ാമനാണ് രാഹുൽ. ഇന്ത്യക്കായി ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയിൽവച്ച് ക്യാപ്റ്റൻസി അരങ്ങേറ്റം നടത്തുന്ന ആദ്യ താരമാണ്. ശിഖർ ധവാൻ, അജിങ്ക്യ രഹാനെ എന്നിവരുടെ ക്യാപ്റ്റൻസി അരങ്ങേറ്റവും വിദേശത്തായിരുന്നു. ഇരുവരും പരന്പര സ്വന്തമാക്കുകയും ചെയ്തു.
തിരിച്ചടി ലക്ഷ്യം
ടെസ്റ്റ് പരന്പരയിലെ പരാജയത്തിന് ഏകദിന പരന്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി നൽകാനാണ് ഇന്ത്യൻ ശ്രമം. 2023 ഐസിസി ഏകദിന ലോകകപ്പ് മുന്നിൽക്കണ്ടുള്ള ഇന്ത്യയുടെ തയാറെടുപ്പിന്റെ ആരംഭംകൂടിയാണ് ഈ പരന്പര.
അതുകൊണ്ടുതന്നെ ഋതുരാജ് ഗെയ്ക്വാദ്, വെങ്കിടേഷ് അയ്യർ തുടങ്ങിയ യുവതാരങ്ങൾക്ക് അവസരം നൽകിയാലും അദ്ഭുതപ്പെടാനില്ല.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് പാറലിലെ ബോലണ്ട് പാർക്ക് എന്നാണ് കെ.എൽ. രാഹുലിന്റെ നിരീക്ഷണം. അതുകൊണ്ടുതന്നെ സ്പിന്നർമാരായ ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ എന്നിവരെ പ്ലേയിംഗ് ഉൾപ്പെടുത്തുമെന്ന സൂചനയും രാഹുൽ പങ്കുവച്ചു.
മറുവശത്ത് ടെസ്റ്റ് പരന്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക. പേസർ കഗിസൊ റബാഡയ്ക്ക് വിശ്രമം അനുവദിച്ചാണ് ആതിഥേയർ പരന്പരയ്ക്ക് ഇറങ്ങുന്നത്.
ധോണി, കോഹ്ലി എന്നിവരെക്കുറിച്ച് രാഹുൽ
ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാരായ എം.എസ്. ധോണി, വിരാട് കോഹ്ലി എന്നിവരിൽനിന്ന് ഏറെ കാര്യങ്ങൾ ഹൃദിസ്ഥമാക്കി. മാനുഷികമായ തെറ്റുകൾ എനിക്കും സംഭവിക്കാറുണ്ട്. അതിൽനിന്നെല്ലാം പാഠം ഉൾക്കൊണ്ട് മികവിലേക്ക് ഉയരാൻ ശ്രമിക്കും.
ഒന്നിനെക്കുറിച്ചും കൂടുതൽ ആശങ്കപ്പെടുകയോ അമിതാഹ്ലാദം പ്രകടിപ്പിക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനല്ല ഞാൻ - ദക്ഷിണാഫ്രിക്കയ്ക്കെതിരായി ആദ്യ ഏകദിനത്തിനു മുന്പ് നടത്തിയ വെർച്വൽ പത്രസമ്മേളനത്തിൽ കെ.എൽ. രാഹുൽ പറഞ്ഞു.
ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരന്പരയോടെയാണ് ഇന്ത്യ പുതിയ മുഖവുമായെത്തുന്നത്. പരിക്കേറ്റ് വിശ്രമത്തിലുള്ള രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയിൽ ഇന്ത്യയെ നയിക്കുക. കോഹ്ലിയെ ഏകദിന ക്യപ്റ്റൻസിയിൽനിന്നു നീക്കിയ ബിസിസിഐ രോഹിത്തിനെയാണ് നായകനായിക്കിട്ടിയത്. കെ.എൽ. രാഹുലാണ് രോഹിത്തിന്റെ ഡെപ്യൂട്ടി.
ക്യാപ്റ്റൻ രാഹുൽ റിക്കാർഡ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ കെ.എൽ. രാഹുൽ നയിച്ചിരുന്നു. എന്നാൽ, ഏകദിനത്തിൽ രാഹുലിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റമാണ് ഇന്ന് ദക്ഷിണാഫ്രിക്കയിലെ പാറലിലുള്ള ബോലണ്ട് പാർക്കിൽ നടക്കുക.
ഇന്ത്യയെ ഏകദിന ക്രിക്കറ്റിൽ നയിക്കുന്ന 26-ാമനാണ് രാഹുൽ. ഇന്ത്യക്കായി ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയിൽവച്ച് ക്യാപ്റ്റൻസി അരങ്ങേറ്റം നടത്തുന്ന ആദ്യ താരമാണ്. ശിഖർ ധവാൻ, അജിങ്ക്യ രഹാനെ എന്നിവരുടെ ക്യാപ്റ്റൻസി അരങ്ങേറ്റവും വിദേശത്തായിരുന്നു. ഇരുവരും പരന്പര സ്വന്തമാക്കുകയും ചെയ്തു.
തിരിച്ചടി ലക്ഷ്യം
ടെസ്റ്റ് പരന്പരയിലെ പരാജയത്തിന് ഏകദിന പരന്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി നൽകാനാണ് ഇന്ത്യൻ ശ്രമം. 2023 ഐസിസി ഏകദിന ലോകകപ്പ് മുന്നിൽക്കണ്ടുള്ള ഇന്ത്യയുടെ തയാറെടുപ്പിന്റെ ആരംഭംകൂടിയാണ് ഈ പരന്പര.
അതുകൊണ്ടുതന്നെ ഋതുരാജ് ഗെയ്ക്വാദ്, വെങ്കിടേഷ് അയ്യർ തുടങ്ങിയ യുവതാരങ്ങൾക്ക് അവസരം നൽകിയാലും അദ്ഭുതപ്പെടാനില്ല.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് പാറലിലെ ബോലണ്ട് പാർക്ക് എന്നാണ് കെ.എൽ. രാഹുലിന്റെ നിരീക്ഷണം. അതുകൊണ്ടുതന്നെ സ്പിന്നർമാരായ ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ എന്നിവരെ പ്ലേയിംഗ് ഉൾപ്പെടുത്തുമെന്ന സൂചനയും രാഹുൽ പങ്കുവച്ചു.
മറുവശത്ത് ടെസ്റ്റ് പരന്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക. പേസർ കഗിസൊ റബാഡയ്ക്ക് വിശ്രമം അനുവദിച്ചാണ് ആതിഥേയർ പരന്പരയ്ക്ക് ഇറങ്ങുന്നത്.
ധോണി, കോഹ്ലി എന്നിവരെക്കുറിച്ച് രാഹുൽ
ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാരായ എം.എസ്. ധോണി, വിരാട് കോഹ്ലി എന്നിവരിൽനിന്ന് ഏറെ കാര്യങ്ങൾ ഹൃദിസ്ഥമാക്കി. മാനുഷികമായ തെറ്റുകൾ എനിക്കും സംഭവിക്കാറുണ്ട്. അതിൽനിന്നെല്ലാം പാഠം ഉൾക്കൊണ്ട് മികവിലേക്ക് ഉയരാൻ ശ്രമിക്കും.
ഒന്നിനെക്കുറിച്ചും കൂടുതൽ ആശങ്കപ്പെടുകയോ അമിതാഹ്ലാദം പ്രകടിപ്പിക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനല്ല ഞാൻ - ദക്ഷിണാഫ്രിക്കയ്ക്കെതിരായി ആദ്യ ഏകദിനത്തിനു മുന്പ് നടത്തിയ വെർച്വൽ പത്രസമ്മേളനത്തിൽ കെ.എൽ. രാഹുൽ പറഞ്ഞു.