മഡ്ഗാവ്: ബയോ സെക്യൂർ ബബളിൽ കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി മുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു വീണ്ടും പന്തുരുണ്ടു. തുടർച്ചയായി മൂന്ന് മത്സരങ്ങൾ മാറ്റിവയ്ക്കപ്പെട്ടശേഷം ഇന്നലെയാണ് ഐഎസ്എല്ലിൽ വീണ്ടും പോരാട്ടം സജീവമായത്.
ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സി 2-0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. ഒഡീഷയ്ക്കായി ലാൽഹിംപുയ (17'), അരിഡെ (22') എന്നിവർ ഗോൾ നേടി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോളിയായ മിർഷാദ് മിച്ചുവിന്റെ കൈ ചോർത്താണ് രണ്ടാം ഗോൾ വലയിലായത്.
ജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കിയ ഒഡീഷ ലീഗ് ടേബിളിൽ ഒന്പതാം സ്ഥാനത്തുനിന്ന് അഞ്ചിലേക്ക് മുന്നേറി. 11 മത്സരങ്ങളിൽ 16 പോയിന്റാണ് ഒഡീഷയ്ക്ക്.
ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തി
ടീമിനുള്ളിൽ കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ഹോട്ടൽ ക്വാറന്റൈനിലായ കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്നലെ പരിശീലനത്തിനായി മൈതാനത്ത് ഇറങ്ങി. അഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തിന് ഇറങ്ങുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഞായറാഴ്ച മുംബൈ സിറ്റി എഫ്സിക്കെതിരേ നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നീട്ടിവച്ചിരുന്നു. വ്യാഴാഴ്ച മോഹൻ ബഗാനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സി 2-0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. ഒഡീഷയ്ക്കായി ലാൽഹിംപുയ (17'), അരിഡെ (22') എന്നിവർ ഗോൾ നേടി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോളിയായ മിർഷാദ് മിച്ചുവിന്റെ കൈ ചോർത്താണ് രണ്ടാം ഗോൾ വലയിലായത്.
ജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കിയ ഒഡീഷ ലീഗ് ടേബിളിൽ ഒന്പതാം സ്ഥാനത്തുനിന്ന് അഞ്ചിലേക്ക് മുന്നേറി. 11 മത്സരങ്ങളിൽ 16 പോയിന്റാണ് ഒഡീഷയ്ക്ക്.
ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തി
ടീമിനുള്ളിൽ കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ഹോട്ടൽ ക്വാറന്റൈനിലായ കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്നലെ പരിശീലനത്തിനായി മൈതാനത്ത് ഇറങ്ങി. അഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തിന് ഇറങ്ങുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഞായറാഴ്ച മുംബൈ സിറ്റി എഫ്സിക്കെതിരേ നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നീട്ടിവച്ചിരുന്നു. വ്യാഴാഴ്ച മോഹൻ ബഗാനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.