മെൽബണ്‍: കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ കേസ് കളിച്ച് തുടരാമെന്ന സെർബിയൻ ടെന്നീസ് സൂപ്പർ താരം നൊവാക് ജോക്കോവിച്ചിന്റെ മോഹങ്ങൾ അസ്തമിച്ചു. ’ഹെൽത്ത് ആൻഡ് ഗുഡ് ഓർഡർ’ അടിസ്ഥാനത്തിൽ ജോക്കോവിച്ചിന്റെ വീസ ഓസ്ട്രേലിയൻ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനെതിരായ കേസ് പരാജയപ്പെട്ട ജോക്കോവിച്ച് ഇന്നലെ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലേക്ക് മടങ്ങി.
രണ്ട് ആഴ്ചയിൽ അധികം നീണ്ട അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് ജോക്കോ ഓസ്ട്രേലിയയിൽനിന്ന് മടങ്ങിയത്. അതേസമയം, ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.30 മുതൽ സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണ്‍ പോരാട്ടം ആരംഭിച്ചു.
ആരോഗ്യ കാരണങ്ങളാൽ കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ മാസങ്ങൾക്ക് മുന്‍പുതന്നെ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് വന്നതാണെന്ന കാരണത്താൽ മെഡിക്കൽ എക്സെപ്ഷൻ അനുവദിക്കണമെന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം. ഓസ്ട്രേലിയയിലെ പരമോന്നത കോടതിയായ ഫെഡറൽ കോർട്ട് ഓഫ് ഓസ്ട്രേലിയയുടെ വിധി എതിരായതോടെയാണ് ജോക്കോവിച്ച് സ്വദേശത്തേക്ക് മടങ്ങിയത്.
രണ്ട് ആഴ്ചയിൽ അധികം നീണ്ട അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് ജോക്കോ ഓസ്ട്രേലിയയിൽനിന്ന് മടങ്ങിയത്. അതേസമയം, ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.30 മുതൽ സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണ്‍ പോരാട്ടം ആരംഭിച്ചു.
ആരോഗ്യ കാരണങ്ങളാൽ കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ മാസങ്ങൾക്ക് മുന്‍പുതന്നെ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് വന്നതാണെന്ന കാരണത്താൽ മെഡിക്കൽ എക്സെപ്ഷൻ അനുവദിക്കണമെന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം. ഓസ്ട്രേലിയയിലെ പരമോന്നത കോടതിയായ ഫെഡറൽ കോർട്ട് ഓഫ് ഓസ്ട്രേലിയയുടെ വിധി എതിരായതോടെയാണ് ജോക്കോവിച്ച് സ്വദേശത്തേക്ക് മടങ്ങിയത്.