വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ക്യാന്പിൽ കോവിഡ്-19 രോഗം വ്യാപിച്ചതായി സൂചന. ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ഐഎസ്എൽ രണ്ടാം പാദ പോരാട്ടം കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മാറ്റിവച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഐഎസ്എൽ 2021-22 സീസണിൽ മത്സരം നടക്കാതെവരുന്നത്. ഇതോടെ കോവിഡ് ഭീഷണിയിൽ മാറ്റിവയ്ക്കപ്പെടുന്ന മത്സരങ്ങളുടെ എണ്ണം മൂന്ന് ആയി. എടികെ മോഹൻ ബഗാൻ x ബംഗളൂരു എഫ്സി, മോഹൻ ബഗാൻ x ഒഡീഷ എഫ്സി മത്സരങ്ങൾ നേരത്തേ മാറ്റിവച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമായ കളിക്കാരെ അണിനിരത്താൻ സാധിക്കില്ല എന്ന കാരണത്താലാണ് മുംബൈക്കെതിരായ മത്സരം നീട്ടിവയ്ക്കുന്നതെന്നാണ് ഐഎസ്എൽ വൃത്തങ്ങൾ അറിയിച്ചത്. ചുരുങ്ങിയത് 15 കളിക്കാരെ അണിനിരത്താൻ സാധിക്കുമെങ്കിൽ മത്സരം നടക്കുമെന്നാണ് കോവിഡ് പ്രതിസന്ധിക്കിടെ ഐഎസ്എൽ അധികൃതർ അറിയിച്ചത്.
പണിതന്നത് ഒഡീഷ
ഒഡീഷ എഫ്സിക്കെതിരേ കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഐസൊലേഷനിലായിരുന്നു. ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിനിടെ ഒഡീഷ സംഘത്തിലെ മൂന്ന് കളിക്കാർ കോവിഡ് പോസിറ്റീവ് ആയി. ഒഡീഷയ്ക്കെതിരായ മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഹോട്ടൽ ക്വാറന്റൈനിലായിരുന്നു. പിന്നീട് ടീം പരിശീലനത്തിനിറങ്ങിയില്ല. മത്സരത്തിന്റെ തലേന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് കോവിഡ് വിവരങ്ങളൊന്നും പങ്കുവച്ചിരുന്നില്ല.
ടീമുകൾ ക്വാറന്റൈനിൽ
ഒരാഴ്ചയിൽ അധികമായി എടികെ മോഹൻ ബഗാൻ ക്വാറന്റൈനിലാണ്. ടീമിൽ കോവിഡ് ബാധിക്കുന്ന കളിക്കാരുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ട്. ബംഗളൂരു എഫ്സി ടീം ഹോട്ടലിലെ ജീവനക്കാരൻ കോവിഡ് പോസിറ്റീവ് ആയതോടെ അവരും ഐസൊലേഷനിലായിരുന്നു.
ഒഡീഷ എഫ്സി ക്യാന്പിലും ടീം അംഗങ്ങൾ കോവിഡ് പോസിറ്റീവ് ആകുന്നത് വർധിക്കുകയാണ്. ഈസ്റ്റ് ബംഗാൾ ടീം താമസിക്കുന്ന ഹോട്ടലിലും കോവിഡ് റിപ്പോർട്ട് ചെയ്തതോടെ അവരും ഐസൊലേഷനിലായി. എഫ്സി ഗോവൻ സംഘത്തിലും കോവിഡ് പോസിറ്റീവ് എണ്ണം വർധിക്കുകയാണെന്നാണ് റിപ്പോർട്ട്.
നിയമം ഇങ്ങനെ
ഒരു ടീമിന് ചുരുങ്ങിയത് 15 കളിക്കാരെ അണിനിരത്താനായില്ലെങ്കിൽ മത്സരം നീട്ടിവയ്ക്കുമെന്നാണ് ഐഎസ്എല്ലിലെ കോവിഡ് നിയമം. മത്സരം റീഷെഡ്യൂൾ ചെയ്യാൻ സാധിച്ചില്ലെങ്കിൽ എതിർ ടീം 3-0ന് ജയിച്ചതായി പ്രഖ്യാപിക്കും. അതേസമയം, രണ്ട് ടീമിലും കോവിഡ് പ്രതിസന്ധിയാണെങ്കിൽ ഗോൾരഹിത സമനിലയായി കരുതും.
കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമായ കളിക്കാരെ അണിനിരത്താൻ സാധിക്കില്ല എന്ന കാരണത്താലാണ് മുംബൈക്കെതിരായ മത്സരം നീട്ടിവയ്ക്കുന്നതെന്നാണ് ഐഎസ്എൽ വൃത്തങ്ങൾ അറിയിച്ചത്. ചുരുങ്ങിയത് 15 കളിക്കാരെ അണിനിരത്താൻ സാധിക്കുമെങ്കിൽ മത്സരം നടക്കുമെന്നാണ് കോവിഡ് പ്രതിസന്ധിക്കിടെ ഐഎസ്എൽ അധികൃതർ അറിയിച്ചത്.
പണിതന്നത് ഒഡീഷ
ഒഡീഷ എഫ്സിക്കെതിരേ കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഐസൊലേഷനിലായിരുന്നു. ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിനിടെ ഒഡീഷ സംഘത്തിലെ മൂന്ന് കളിക്കാർ കോവിഡ് പോസിറ്റീവ് ആയി. ഒഡീഷയ്ക്കെതിരായ മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഹോട്ടൽ ക്വാറന്റൈനിലായിരുന്നു. പിന്നീട് ടീം പരിശീലനത്തിനിറങ്ങിയില്ല. മത്സരത്തിന്റെ തലേന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് കോവിഡ് വിവരങ്ങളൊന്നും പങ്കുവച്ചിരുന്നില്ല.
ടീമുകൾ ക്വാറന്റൈനിൽ
ഒരാഴ്ചയിൽ അധികമായി എടികെ മോഹൻ ബഗാൻ ക്വാറന്റൈനിലാണ്. ടീമിൽ കോവിഡ് ബാധിക്കുന്ന കളിക്കാരുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ട്. ബംഗളൂരു എഫ്സി ടീം ഹോട്ടലിലെ ജീവനക്കാരൻ കോവിഡ് പോസിറ്റീവ് ആയതോടെ അവരും ഐസൊലേഷനിലായിരുന്നു.
ഒഡീഷ എഫ്സി ക്യാന്പിലും ടീം അംഗങ്ങൾ കോവിഡ് പോസിറ്റീവ് ആകുന്നത് വർധിക്കുകയാണ്. ഈസ്റ്റ് ബംഗാൾ ടീം താമസിക്കുന്ന ഹോട്ടലിലും കോവിഡ് റിപ്പോർട്ട് ചെയ്തതോടെ അവരും ഐസൊലേഷനിലായി. എഫ്സി ഗോവൻ സംഘത്തിലും കോവിഡ് പോസിറ്റീവ് എണ്ണം വർധിക്കുകയാണെന്നാണ് റിപ്പോർട്ട്.
നിയമം ഇങ്ങനെ
ഒരു ടീമിന് ചുരുങ്ങിയത് 15 കളിക്കാരെ അണിനിരത്താനായില്ലെങ്കിൽ മത്സരം നീട്ടിവയ്ക്കുമെന്നാണ് ഐഎസ്എല്ലിലെ കോവിഡ് നിയമം. മത്സരം റീഷെഡ്യൂൾ ചെയ്യാൻ സാധിച്ചില്ലെങ്കിൽ എതിർ ടീം 3-0ന് ജയിച്ചതായി പ്രഖ്യാപിക്കും. അതേസമയം, രണ്ട് ടീമിലും കോവിഡ് പ്രതിസന്ധിയാണെങ്കിൽ ഗോൾരഹിത സമനിലയായി കരുതും.