ഹോബർട്ട്: ആഷസ് ടെസ്റ്റ് പരന്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസ്ട്രേലിയയ്ക്കു ജയം. ഡേ-നൈറ്റ് ടെസ്റ്റിൽ അപരാജിത കുതിപ്പ് നടത്തുന്ന ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 146 റണ്‍സിനു തകർത്തു. ഇതോടെ 4-0ന് ആഷസ് പരന്പര കംഗാരുക്കൾ സ്വന്തമാക്കി. സ്കോർ: ഓസ്ട്രേലിയ 303, 155. ഇംഗ്ലണ്ട് 188, 124.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 37 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനമായ ഇന്നലെ മത്സരം പുനരാരംഭിച്ചത്. 16.3 ഓവറിൽ 37 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡിന്റെ ബൗളിംഗ് മികവിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ 155ൽ ഒതുക്കി. 49 റണ്‍സ് നേടിയ അലക്സ് കാരെ ആയിരുന്നു ടോപ് സ്കോറർ. 271 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനെത്തിയ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ 124ലും എറിഞ്ഞിട്ടു.
36 റണ്‍സ് നേടിയ സാക് ക്രൗളിയായിരുന്നു ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോലണ്ട്, കാമറൂണ്‍ ഗ്രീൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ (101) ട്രാവിഡ് ഹെഡ് ആണ് മാൻ ഓഫ് ദ മാച്ച്. പരന്പരയുടെ താരവും ഹെഡ് ആണ്.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 37 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനമായ ഇന്നലെ മത്സരം പുനരാരംഭിച്ചത്. 16.3 ഓവറിൽ 37 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡിന്റെ ബൗളിംഗ് മികവിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ 155ൽ ഒതുക്കി. 49 റണ്‍സ് നേടിയ അലക്സ് കാരെ ആയിരുന്നു ടോപ് സ്കോറർ. 271 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനെത്തിയ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ 124ലും എറിഞ്ഞിട്ടു.
36 റണ്‍സ് നേടിയ സാക് ക്രൗളിയായിരുന്നു ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോലണ്ട്, കാമറൂണ്‍ ഗ്രീൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ (101) ട്രാവിഡ് ഹെഡ് ആണ് മാൻ ഓഫ് ദ മാച്ച്. പരന്പരയുടെ താരവും ഹെഡ് ആണ്.