സത്യത്തെ എന്നും മൂടിവയ്ക്കാൻ ആർക്കും കഴിയില്ല എന്നാണു ബിഷപ് ഫ്രാങ്കോ കേസിലെ കോടതിവിധി വ്യക്തമാക്കുന്നത്.
കേരളത്തിനകത്തും പുറത്തും ഏറെ ചർച്ചചെയ്യപ്പെട്ട കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. അദ്ദേഹത്തിനെതിരേ ചുമത്തപ്പെട്ട ഏഴു കുറ്റങ്ങളും നിലനിൽക്കുന്നതല്ലെന്നു കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധിച്ചു. കോടതിവിധി കേട്ട ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പൊട്ടിക്കരഞ്ഞുകൊണ്ട്, ദൈവത്തിനു സ്തുതി എന്നാണു പ്രതികരിച്ചത്.
നാലുവർഷം നീണ്ട മാധ്യമവിചാരണയും അവഹേളനങ്ങളും ഇതോടെ അവസാനിക്കുമെന്ന് അദ്ദേഹം കരുതുന്നു. 2018 ജൂണിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം 2018 സെപ്റ്റംബർ 21നു ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് അദ്ദേഹത്തിനു ജാമ്യം ലഭിച്ചത്. ഈ കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത്, വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേസിനെ സംബന്ധിച്ചു പ്രചരിച്ച അഭ്യൂഹങ്ങൾക്കും പൊതുജന സംശയങ്ങൾക്കും കോടതിവിധിയോടെ വിരാമമാകുമെന്നു പ്രതീക്ഷിക്കുക.
ഏതു കോടതിവിധിയും ഒരു ഭാഗത്തിനു സന്തോഷവും മറുഭാഗത്തിനു നിരാശയുമുണ്ടാക്കും. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. കോടതിവിധിയിൽ തൃപ്തരല്ലാത്ത വാദിഭാഗത്തിനും പ്രതിഭാഗത്തിനും മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള സംവിധാനം കക്ഷികൾക്കു നീതി ഉറപ്പാക്കാനുള്ള ഇന്ത്യൻ ജുഡീഷറിയുടെ പ്രതിജ്ഞാബദ്ധതയുടെ അടയാളമാണ്.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല എന്നതാണു നാം അനുവർത്തിച്ചുപോരുന്ന അടിസ്ഥാന തത്വം. ഒരു കേസിലും സ്വാധീനങ്ങൾക്കും സമ്മർദങ്ങൾക്കും വിധേയമായി വിധിപറയുന്ന അവസ്ഥ ഉണ്ടാകരുത് എന്നുറപ്പുവരുത്താൻ വേണ്ടിയാണു കോടതിയെ വിമർശിക്കുന്നതു തടയുന്ന കോടതിയലക്ഷ്യ ചട്ടങ്ങൾ രൂപീകരിച്ചിട്ടുള്ളത്. എങ്കിലും വിധി തങ്ങൾക്ക് അനുകൂലമാകുന്പോൾ കോടതിയെ സ്തുതിക്കുന്നവരും എതിരാകുന്പോൾ വിമർശിക്കുന്നവരുമുണ്ട്. എന്നാൽ, ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി കോടതി വിധി പ്രസ്താവിച്ചയുടൻ വിധിയെ വിമർശിച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ പരസ്യപ്രതികരണം നടത്തിയത് അസാധാരണമായി.
അദ്ദേഹത്തിന് ഈ കേസിൽ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടായിരുന്നെന്നല്ലേ ഇതിൽനിന്നു സംശയിക്കേണ്ടത്? ഏത് അന്വേഷണ ഉദ്യോഗസ്ഥനും തന്റെ കേസ് ജയിക്കണമെന്ന് ആഗ്രഹമുണ്ടാകും. കോടതിയിൽ ഹാജരാക്കപ്പെടുന്ന വസ്തുതകൾ സൂക്ഷ്മമായി വിശകലനം ചെയ്താണു ന്യായാധിപൻ വിധി പ്രസ്താവിക്കുക. അന്വേഷണ ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്ന കാര്യങ്ങൾ അതേപടി അംഗീകരിച്ചു വിധി പറയാനാണെങ്കിൽ നീതിന്യായ കോടതിയുടെ ആവശ്യമില്ലല്ലോ.
ഈ കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കപ്പെട്ടപ്പോൾതന്നെ അതിന്റെ ഘടനയെപ്പറ്റി ആക്ഷേപമുണ്ടായിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്ത സാഹചര്യം ഇത്തരം സംശയങ്ങൾ ബലപ്പെടുത്തി. ഈ അന്വേഷണസംഘം ശേഖരിച്ച തെളിവുകളൊന്നും നിലനിൽക്കുന്നതല്ലെന്നു വ്യക്തമാക്കി കോടതി തള്ളിയിരിക്കുകയാണ്.
ഒരു ബിഷപ് പ്രതിപ്പട്ടികയിൽ വന്നപ്പോൾ അതു മുതലെടുത്തു ക്രൈസ്തവ സഭയെയും സമുദായത്തെയും ആക്ഷേപിക്കാൻ ചിലർ അതിരുവിട്ട ഉത്സാഹമാണു കാട്ടിയതെന്നു പറയേണ്ടതുണ്ട്. ചാനലുകളിൽ ദിവസങ്ങൾ നീണ്ട അന്തിച്ചർച്ചകൾ സംഘടിപ്പിക്കപ്പെട്ടു. പ്രതിഭാഗത്തിന്റെ വാദമുഖങ്ങൾ മിക്കതും തമസ്കരിച്ചു. ഇരയായ കന്യാസ്ത്രീയെ പിന്താങ്ങുന്നുവെന്നും സ്ത്രീപക്ഷത്തുനിന്നു ചിന്തിക്കുന്നുവെന്നുമുള്ള വ്യാജേന ചിലർ ക്രൈസ്തവ സഭയിൽ സ്ത്രീകൾ വിവേചനങ്ങളും പീഡനങ്ങളും നേരിടുന്നുവെന്ന ധാരണ സൃഷ്ടിച്ചെടുക്കാൻ ബോധപൂർവമായ ശ്രമം നടത്തി. കന്യാസ്ത്രീ പരാതി നൽകിയിട്ടും സഭാനേതൃത്വം നടപടിയെടുത്തില്ല എന്നു പ്രചരിപ്പിച്ചു.
പരാതി ലഭിച്ചപ്പോൾ സഭയിലെ ചട്ടങ്ങൾക്കും കീഴ്വഴങ്ങൾക്കും അനുസരിച്ചുള്ള നടപടികൾ വേണ്ടതലങ്ങളിൽനിന്നുണ്ടായി എന്നതാണു യാഥാർഥ്യം. ബിഷപ് ഫ്രാങ്കോയ്ക്കെതിരേ പോലീസ് നടപടിയെടുത്തപ്പോൾതന്നെ ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ സഭാ നേതൃത്വം അദ്ദേഹത്തെ ജലന്ധർ രൂപതാധ്യക്ഷന്റെ ചുമതലയിൽനിന്നു മാറ്റിനിർത്തി. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങട്ടെ എന്ന ധാർമിക നിലപാടാണു സഭാനേതൃത്വം സ്വീകരിച്ചത്.
കേസിന്റെ അന്വേഷണം ഒരുവശത്തു നടക്കുമ്പോൾ മറുവശത്തു തേജോവധ ശ്രമങ്ങൾ യഥേഷ്ടം അരങ്ങേറുകയായിരുന്നു. ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം വഞ്ചിസ്ക്വയറിൽ ഉപവാസ സമരം സംഘടിപ്പിച്ചപ്പോൾ കേസിന്റെ മറവിൽ സഭയെ അവഹേളിക്കാനുള്ള ബാഹ്യശക്തികളുടെ ഇടപെടലാണു മറനീക്കപ്പെട്ടത്. സമരം കൊഴുപ്പിക്കാനായി കൊണ്ടുവന്നവരിൽ കൊച്ചിയിൽ സംശയത്തിന്റെ നിഴലിലുള്ള ഒരു സ്കൂളിലെ പെൺകുട്ടികളുമുണ്ടായിരുന്നു.
ബാലാവകാശങ്ങളെപ്പറ്റി പ്രസംഗിക്കാറുള്ളവരാരും ഇതിൽ അപാകതയൊന്നും കണ്ടില്ല. പിന്നീടു പാലാ ബിഷപ്പിന്റെ പ്രസംഗം ചിലർ വിവാദമാക്കിയപ്പോൾ വഞ്ചിസ്ക്വയറിൽ സമരത്തിനിരുന്ന കന്യാസ്ത്രീകളിലൊരാൾ ആ പ്രസംഗത്തെ വിമർശിച്ചു പ്രതികരിച്ചപ്പോഴാണ് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാകാം ഇതെന്ന സംശയം പലർക്കുമുണ്ടായത്. ഇരവാദക്കാർ ഇപ്പോഴത്തെ കോടതിവിധിക്കെതിരെയും ആസൂത്രിതമായി രംഗത്തുവരാം. അതിനുള്ള ഒരുക്കങ്ങൾ ഇന്നലത്തെ പല പ്രതികരണങ്ങളിൽനിന്നും വായിച്ചെടുക്കാൻ കഴിയും. സത്യത്തെ എന്നും മൂടിവയ്ക്കാൻ ആർക്കും കഴിയില്ല എന്നാണു ബിഷപ് ഫ്രാങ്കോ കേസിലെ കോടതിവിധി വ്യക്തമാക്കുന്നത്.
കേരളത്തിനകത്തും പുറത്തും ഏറെ ചർച്ചചെയ്യപ്പെട്ട കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. അദ്ദേഹത്തിനെതിരേ ചുമത്തപ്പെട്ട ഏഴു കുറ്റങ്ങളും നിലനിൽക്കുന്നതല്ലെന്നു കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധിച്ചു. കോടതിവിധി കേട്ട ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പൊട്ടിക്കരഞ്ഞുകൊണ്ട്, ദൈവത്തിനു സ്തുതി എന്നാണു പ്രതികരിച്ചത്.
നാലുവർഷം നീണ്ട മാധ്യമവിചാരണയും അവഹേളനങ്ങളും ഇതോടെ അവസാനിക്കുമെന്ന് അദ്ദേഹം കരുതുന്നു. 2018 ജൂണിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം 2018 സെപ്റ്റംബർ 21നു ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് അദ്ദേഹത്തിനു ജാമ്യം ലഭിച്ചത്. ഈ കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത്, വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേസിനെ സംബന്ധിച്ചു പ്രചരിച്ച അഭ്യൂഹങ്ങൾക്കും പൊതുജന സംശയങ്ങൾക്കും കോടതിവിധിയോടെ വിരാമമാകുമെന്നു പ്രതീക്ഷിക്കുക.
ഏതു കോടതിവിധിയും ഒരു ഭാഗത്തിനു സന്തോഷവും മറുഭാഗത്തിനു നിരാശയുമുണ്ടാക്കും. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. കോടതിവിധിയിൽ തൃപ്തരല്ലാത്ത വാദിഭാഗത്തിനും പ്രതിഭാഗത്തിനും മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള സംവിധാനം കക്ഷികൾക്കു നീതി ഉറപ്പാക്കാനുള്ള ഇന്ത്യൻ ജുഡീഷറിയുടെ പ്രതിജ്ഞാബദ്ധതയുടെ അടയാളമാണ്.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല എന്നതാണു നാം അനുവർത്തിച്ചുപോരുന്ന അടിസ്ഥാന തത്വം. ഒരു കേസിലും സ്വാധീനങ്ങൾക്കും സമ്മർദങ്ങൾക്കും വിധേയമായി വിധിപറയുന്ന അവസ്ഥ ഉണ്ടാകരുത് എന്നുറപ്പുവരുത്താൻ വേണ്ടിയാണു കോടതിയെ വിമർശിക്കുന്നതു തടയുന്ന കോടതിയലക്ഷ്യ ചട്ടങ്ങൾ രൂപീകരിച്ചിട്ടുള്ളത്. എങ്കിലും വിധി തങ്ങൾക്ക് അനുകൂലമാകുന്പോൾ കോടതിയെ സ്തുതിക്കുന്നവരും എതിരാകുന്പോൾ വിമർശിക്കുന്നവരുമുണ്ട്. എന്നാൽ, ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി കോടതി വിധി പ്രസ്താവിച്ചയുടൻ വിധിയെ വിമർശിച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ പരസ്യപ്രതികരണം നടത്തിയത് അസാധാരണമായി.
അദ്ദേഹത്തിന് ഈ കേസിൽ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടായിരുന്നെന്നല്ലേ ഇതിൽനിന്നു സംശയിക്കേണ്ടത്? ഏത് അന്വേഷണ ഉദ്യോഗസ്ഥനും തന്റെ കേസ് ജയിക്കണമെന്ന് ആഗ്രഹമുണ്ടാകും. കോടതിയിൽ ഹാജരാക്കപ്പെടുന്ന വസ്തുതകൾ സൂക്ഷ്മമായി വിശകലനം ചെയ്താണു ന്യായാധിപൻ വിധി പ്രസ്താവിക്കുക. അന്വേഷണ ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്ന കാര്യങ്ങൾ അതേപടി അംഗീകരിച്ചു വിധി പറയാനാണെങ്കിൽ നീതിന്യായ കോടതിയുടെ ആവശ്യമില്ലല്ലോ.
ഈ കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കപ്പെട്ടപ്പോൾതന്നെ അതിന്റെ ഘടനയെപ്പറ്റി ആക്ഷേപമുണ്ടായിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്ത സാഹചര്യം ഇത്തരം സംശയങ്ങൾ ബലപ്പെടുത്തി. ഈ അന്വേഷണസംഘം ശേഖരിച്ച തെളിവുകളൊന്നും നിലനിൽക്കുന്നതല്ലെന്നു വ്യക്തമാക്കി കോടതി തള്ളിയിരിക്കുകയാണ്.
ഒരു ബിഷപ് പ്രതിപ്പട്ടികയിൽ വന്നപ്പോൾ അതു മുതലെടുത്തു ക്രൈസ്തവ സഭയെയും സമുദായത്തെയും ആക്ഷേപിക്കാൻ ചിലർ അതിരുവിട്ട ഉത്സാഹമാണു കാട്ടിയതെന്നു പറയേണ്ടതുണ്ട്. ചാനലുകളിൽ ദിവസങ്ങൾ നീണ്ട അന്തിച്ചർച്ചകൾ സംഘടിപ്പിക്കപ്പെട്ടു. പ്രതിഭാഗത്തിന്റെ വാദമുഖങ്ങൾ മിക്കതും തമസ്കരിച്ചു. ഇരയായ കന്യാസ്ത്രീയെ പിന്താങ്ങുന്നുവെന്നും സ്ത്രീപക്ഷത്തുനിന്നു ചിന്തിക്കുന്നുവെന്നുമുള്ള വ്യാജേന ചിലർ ക്രൈസ്തവ സഭയിൽ സ്ത്രീകൾ വിവേചനങ്ങളും പീഡനങ്ങളും നേരിടുന്നുവെന്ന ധാരണ സൃഷ്ടിച്ചെടുക്കാൻ ബോധപൂർവമായ ശ്രമം നടത്തി. കന്യാസ്ത്രീ പരാതി നൽകിയിട്ടും സഭാനേതൃത്വം നടപടിയെടുത്തില്ല എന്നു പ്രചരിപ്പിച്ചു.
പരാതി ലഭിച്ചപ്പോൾ സഭയിലെ ചട്ടങ്ങൾക്കും കീഴ്വഴങ്ങൾക്കും അനുസരിച്ചുള്ള നടപടികൾ വേണ്ടതലങ്ങളിൽനിന്നുണ്ടായി എന്നതാണു യാഥാർഥ്യം. ബിഷപ് ഫ്രാങ്കോയ്ക്കെതിരേ പോലീസ് നടപടിയെടുത്തപ്പോൾതന്നെ ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ സഭാ നേതൃത്വം അദ്ദേഹത്തെ ജലന്ധർ രൂപതാധ്യക്ഷന്റെ ചുമതലയിൽനിന്നു മാറ്റിനിർത്തി. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങട്ടെ എന്ന ധാർമിക നിലപാടാണു സഭാനേതൃത്വം സ്വീകരിച്ചത്.
കേസിന്റെ അന്വേഷണം ഒരുവശത്തു നടക്കുമ്പോൾ മറുവശത്തു തേജോവധ ശ്രമങ്ങൾ യഥേഷ്ടം അരങ്ങേറുകയായിരുന്നു. ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം വഞ്ചിസ്ക്വയറിൽ ഉപവാസ സമരം സംഘടിപ്പിച്ചപ്പോൾ കേസിന്റെ മറവിൽ സഭയെ അവഹേളിക്കാനുള്ള ബാഹ്യശക്തികളുടെ ഇടപെടലാണു മറനീക്കപ്പെട്ടത്. സമരം കൊഴുപ്പിക്കാനായി കൊണ്ടുവന്നവരിൽ കൊച്ചിയിൽ സംശയത്തിന്റെ നിഴലിലുള്ള ഒരു സ്കൂളിലെ പെൺകുട്ടികളുമുണ്ടായിരുന്നു.
ബാലാവകാശങ്ങളെപ്പറ്റി പ്രസംഗിക്കാറുള്ളവരാരും ഇതിൽ അപാകതയൊന്നും കണ്ടില്ല. പിന്നീടു പാലാ ബിഷപ്പിന്റെ പ്രസംഗം ചിലർ വിവാദമാക്കിയപ്പോൾ വഞ്ചിസ്ക്വയറിൽ സമരത്തിനിരുന്ന കന്യാസ്ത്രീകളിലൊരാൾ ആ പ്രസംഗത്തെ വിമർശിച്ചു പ്രതികരിച്ചപ്പോഴാണ് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാകാം ഇതെന്ന സംശയം പലർക്കുമുണ്ടായത്. ഇരവാദക്കാർ ഇപ്പോഴത്തെ കോടതിവിധിക്കെതിരെയും ആസൂത്രിതമായി രംഗത്തുവരാം. അതിനുള്ള ഒരുക്കങ്ങൾ ഇന്നലത്തെ പല പ്രതികരണങ്ങളിൽനിന്നും വായിച്ചെടുക്കാൻ കഴിയും. സത്യത്തെ എന്നും മൂടിവയ്ക്കാൻ ആർക്കും കഴിയില്ല എന്നാണു ബിഷപ് ഫ്രാങ്കോ കേസിലെ കോടതിവിധി വ്യക്തമാക്കുന്നത്.