+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോക്കോയെ നാടുകടത്തും

മെൽബണ്‍: ഒന്പതുതവണ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടത്തിൽ മുത്തമിട്ട സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ ഓസ
ജോക്കോയെ നാടുകടത്തും
മെൽബണ്‍: ഒന്പതുതവണ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടത്തിൽ മുത്തമിട്ട സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയൻ സർക്കാർ നാടുകടത്തും.

ജോക്കോവിച്ചിന്‍റെ വീസ ഓസ്ട്രേലിയൻ കുടിയേറ്റ മന്ത്രി അലക്സ് ഹോക്കെ തന്‍റെ സവിശേഷ അധികാരം ഉപയോഗിച്ചു റദ്ദാക്കി. മൈഗ്രേഷൻ ആക്ടിലെ 133 ഇ (3) വകുപ്പ്‌ പ്രകാരമാണു തന്‍റെ തീരുമാനമെന്നും പൊതുജന താത്പര്യപ്രകാരമുള്ള നടപടിയാണിതെന്നും ഹോക്കെ പ്രസ്താവനയിൽ അറിയിച്ചു.

നാടു കടത്തുന്നതോടെ മൂന്നു വർഷത്തേക്കു ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ പ്രവേശിക്കാനാവില്ല. ഇതോടെ, നിലവിലെ ചാന്പ്യനായ ജോക്കോവിച്ചിന് ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ലെന്നുറപ്പായി. ഓസ്ട്രേലിയൻ ഓപ്പണ്‍ അധികൃതർ ജോക്കോവിച്ചിനെ ഉൾപ്പെടുത്തി സീഡിംഗും മത്സരക്രമവും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീസ റദ്ദാക്കിയത്.

ഇന്നു രാവിലെ ജോക്കോവിച്ചിനെ കസ്റ്റഡിയിലെടുക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. ഓസീസ് സർക്കാരിന്‍റെ നടപടിക്കെതിരേ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനു മുന്പുതന്നെ ജോക്കോയെ കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന.

ഹിയറിംഗ് കഴിയുന്നതുവരെ ജോക്കോയെ നാടുകടത്തില്ലെന്ന് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ടെന്ന് അഭിഭാഷകനായ സ്റ്റീഫൻ ലോയ്ഡ് അറിയിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന ടൂർണമെന്‍റിൽ പങ്കെടുക്കുന്നതിന് എത്രയും വേഗം കോടതിയെ സമീപിച്ച് അനുകൂല വിധി സന്പാദിക്കാനാണു ജോക്കോയുടെ അഭിഭാഷകസംഘത്തിന്‍റെ ശ്രമം.

ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ രാജ്യത്തെത്തിയ ജോക്കോവിച്ചിനെ അധികൃതർ വിമാനത്താവളത്തിൽ തടഞ്ഞശേഷം കരുതൽ തടങ്കലിൽ പാർപ്പിച്ചു. കോവിഡ് വാക്സിൻ എടുത്തില്ലെന്നു ചൂണ്ടിക്കാട്ടി വീസ റദ്ദാക്കിയ ശേഷമായിരുന്നു നടപടി.

എന്നാൽ, ജോക്കോവിച്ച് കോടതിയെ സമീപിച്ച് അനുകൂല നിലപാട് വാങ്ങി. ഓസ്ട്രേലിയ ഓപ്പണ്‍ സംഘാടകർ വാക്സിനേഷനിൽനിന്ന് ഇളവ് അനുവദിച്ചതിന്‍റെ രേഖകൾ താരത്തിന്‍റെ അഭിഭാഷകസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നാലെ കരുതൽ തടങ്കലിൽനിന്നു മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു.