ഹൊബാർട്ട്: സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗിനോടു താരതമ്യപ്പെടുത്താറുള്ള ബാറ്റിംഗ് ശൈലിയാണ് ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്ൻ പിന്തുടരുന്നത്.
ആഷസ് പരന്പരയിലെ അഞ്ചാം ടെസ്റ്റിൽ ലോക ഒന്നാം നന്പർ താരമായ ലബുഷെയ്ൻ പുറത്തായ രീതിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം.
ഇംഗ്ലീഷ് പേസർ സ്റ്റ്യുവർട്ട് ബ്രോഡിന്റെ പന്തിന്റെ ഗതി വിലയിരുത്തുന്നതിൽ വരുത്തിയ പിഴവാണു ലബുഷെയ്നിന്റെ പുത്താകലിലേക്കു നയിച്ചത്. ബ്രോഡിന്റെ ലെഗ് സ്റ്റംപ് ലക്ഷ്യമാക്കിവന്ന ഫുൾ ലെംഗ്ത് ഡെലിവറി കളിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായ താരം ഒടുവിൽ വിചിത്രമായ ഷോട്ടിനു ശ്രമിച്ചു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
സ്റ്റീവ് സ്മിത്ത് സ്ഥിരമായി കളിക്കാറുള്ള ഷോട്ടാണു ലബുഷെയ്ൻ പുറത്താകാൻ തെരഞ്ഞെടുത്തത്. ഷോട്ട് കളിക്കാൻ ശ്രമിച്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയശേഷം അടിതെറ്റി പിച്ചിൽ വീണുകിടക്കുന്ന ലബുഷെയ്നെ കണ്ട് ഇംഗ്ലണ്ട് ടീമംഗങ്ങളും ഓസ്ട്രേലിയയിലെ സഹതാരങ്ങളും കാണികളും ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആഷസ് പരന്പരയിലെ അഞ്ചാം ടെസ്റ്റിൽ ലോക ഒന്നാം നന്പർ താരമായ ലബുഷെയ്ൻ പുറത്തായ രീതിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം.
ഇംഗ്ലീഷ് പേസർ സ്റ്റ്യുവർട്ട് ബ്രോഡിന്റെ പന്തിന്റെ ഗതി വിലയിരുത്തുന്നതിൽ വരുത്തിയ പിഴവാണു ലബുഷെയ്നിന്റെ പുത്താകലിലേക്കു നയിച്ചത്. ബ്രോഡിന്റെ ലെഗ് സ്റ്റംപ് ലക്ഷ്യമാക്കിവന്ന ഫുൾ ലെംഗ്ത് ഡെലിവറി കളിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായ താരം ഒടുവിൽ വിചിത്രമായ ഷോട്ടിനു ശ്രമിച്ചു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
സ്റ്റീവ് സ്മിത്ത് സ്ഥിരമായി കളിക്കാറുള്ള ഷോട്ടാണു ലബുഷെയ്ൻ പുറത്താകാൻ തെരഞ്ഞെടുത്തത്. ഷോട്ട് കളിക്കാൻ ശ്രമിച്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയശേഷം അടിതെറ്റി പിച്ചിൽ വീണുകിടക്കുന്ന ലബുഷെയ്നെ കണ്ട് ഇംഗ്ലണ്ട് ടീമംഗങ്ങളും ഓസ്ട്രേലിയയിലെ സഹതാരങ്ങളും കാണികളും ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.