റിയാദ്: എൽക്ലാസിക്കോ വീണ്ടും റയൽ മാഡ്രിഡിനൊപ്പം. സൗദി അറേബ്യയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണു റയൽ മാഡ്രിഡ് ബദ്ധവൈരികളായ ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. റയലിന്റെ തുടർച്ചയായ അഞ്ചാം ക്ലാസിക്കോ വിജയമാണിത്.
മത്സരത്തിന്റെ 25-ാം മിനിറ്റിൽത്തന്നെ റയൽ ലീഡ് നേടി. കരിം ബെൻസേമയുടെ പാസിൽനിന്നു വിനീഷ്യസ് ജൂനിയറാണു ഗോൾ നേടിയത്. ഉണർന്നുകളിച്ച ബാഴ്സ 41-ാം മിനിറ്റിൽ സമനിലഗോൾ കണ്ടെത്തി. റയൽ മാഡ്രിഡ് പ്രതിരോധത്തിന്റെ വീഴ്ച മുതലാക്കി ലൂക് ഡി യോംഗ് ബാഴ്സയ്ക്കു സമനില സമ്മാനിച്ചു. 72-ാം മിനിറ്റിൽ ബെൻസേമ റയലിന് ലീഡ് സമ്മാനിച്ചെങ്കിലും പകരക്കാരനായിറങ്ങിയ അൻസു ഫാറ്റി ബാഴ്സയെ വീണ്ടും ഒപ്പമെത്തിച്ചു. ഇതോടെ മത്സരം അധികസമയത്തേക്കു നീങ്ങി. 97-ാം മിനിറ്റിൽ വിനീഷ്യസിന്റെ പാസ് ഗോളാക്കി ഫ്രെഡ് വാൽവർദെ റയലിനു ക്ലാസിക്കോ വിജയം സമ്മാനിച്ചു. അത്ലറ്റിക്കോ മാഡ്രിഡ്-അത്ലറ്റിക് ബിൽബാവോ മത്സരവിജയികളാകും ഫൈനലിൽ റയലിന്റെ എതിരാളി.
മത്സരത്തിന്റെ 25-ാം മിനിറ്റിൽത്തന്നെ റയൽ ലീഡ് നേടി. കരിം ബെൻസേമയുടെ പാസിൽനിന്നു വിനീഷ്യസ് ജൂനിയറാണു ഗോൾ നേടിയത്. ഉണർന്നുകളിച്ച ബാഴ്സ 41-ാം മിനിറ്റിൽ സമനിലഗോൾ കണ്ടെത്തി. റയൽ മാഡ്രിഡ് പ്രതിരോധത്തിന്റെ വീഴ്ച മുതലാക്കി ലൂക് ഡി യോംഗ് ബാഴ്സയ്ക്കു സമനില സമ്മാനിച്ചു. 72-ാം മിനിറ്റിൽ ബെൻസേമ റയലിന് ലീഡ് സമ്മാനിച്ചെങ്കിലും പകരക്കാരനായിറങ്ങിയ അൻസു ഫാറ്റി ബാഴ്സയെ വീണ്ടും ഒപ്പമെത്തിച്ചു. ഇതോടെ മത്സരം അധികസമയത്തേക്കു നീങ്ങി. 97-ാം മിനിറ്റിൽ വിനീഷ്യസിന്റെ പാസ് ഗോളാക്കി ഫ്രെഡ് വാൽവർദെ റയലിനു ക്ലാസിക്കോ വിജയം സമ്മാനിച്ചു. അത്ലറ്റിക്കോ മാഡ്രിഡ്-അത്ലറ്റിക് ബിൽബാവോ മത്സരവിജയികളാകും ഫൈനലിൽ റയലിന്റെ എതിരാളി.