വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കുതിപ്പുതുടർന്നു കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളിന് ഒഡീഷ എഫ്സിയെ തകർത്തു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. പ്രതിരോധതാരങ്ങളായ നിഷുകുമാറും ഹർമൻജ്യോത് ഖബ്രയുമാണു ബ്ലാസ്റ്റേഴ്സിനുവേണ്ടി വലകുലുക്കിയത്. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും.
ലീഗിൽ തോൽവി അറിയാതെയുള്ള ബ്ലാസ്റ്റേഴ്സിന്റെ പത്താം മത്സരമാണ്. 11 മത്സരങ്ങളിൽ അഞ്ചു വീതം ജയവും സമനിലയും ഒരു തോൽവിയുമടക്കം 20 പോയിന്റാണ് മഞ്ഞപ്പടയ്ക്കുള്ളത്. തോൽവിയോടെ ഒഡീഷ എട്ടാം സ്ഥാനത്തേക്കു വീണു.
തുടക്കം മുതലേ ആക്രമിച്ചു കളിക്കാനാണു ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. ഇടയ്ക്ക് ഒഡീഷയിൽനിന്നും മികച്ച നീക്കങ്ങൾ വന്നു. 26-ാം മിനിറ്റിൽ ഒഡീഷയ്ക്കു മത്സരത്തിലെ ആദ്യാവസരം തുറന്നുകിട്ടി. ഗോളടിയന്ത്രം ഹാവി ഹെർണാണ്ടസ് പോസ്റ്റിലേക്കു തൊടുത്തുവിട്ട ഉഗ്രൻ ഷോട്ട് അതിലും ഉഗ്രൻ സേവിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗിൽ തട്ടിയകറ്റി.
നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് 28-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. സീസണിൽ ആദ്യമായി പ്ലെയിംഗ് ഇലവനിൽ സ്ഥാനംലഭിച്ച പ്രതിരോധതാരം നിഷു കുമാറാണു ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. അഡ്രിയാൻ ലൂണയുടെ പാസ് സ്വീകരിച്ച നിഷു ബോക്സിനകത്തുവച്ച് ഒഡീഷ പ്രതിരോധ താരങ്ങളെ കബളിപ്പിച്ചു പന്തു വലയിലാക്കി. ഗോളടിച്ചിട്ടും ബ്ലാസ്റ്റേഴ്സ് ആക്രമണം തുടർന്നു.
തുടർച്ചയായ ആക്രമണങ്ങളിലൂടെ ഒഡീഷ പ്രതിരോധനിരയെ വിറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായി. വൈകാതെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളുമെത്തി. ഇത്തവണ പ്രതിരോധതാരം ഹർമൻജ്യോത് ഖബ്ര (40-ാം മിനിറ്റ്) യാണു മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്. ലൂണയെടുത്ത കോർണിനു തലവച്ച ഖബ്ര അതിവിദഗ്ധമായി പന്തു വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ മികച്ച ആക്രമണവും പ്രതിരോധവും ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തു. ഗോൾകീപ്പർ ഗില്ലിന്റെ രക്ഷപ്പെടുത്തലുകളും ബ്ലാസ്റ്റേഴ്സിന്റെ വലയ്ക്കു കാവലായി.
ISL പോയിന്റ്
ടീം, മത്സരം, ജയം, സമനില,
തോൽവി, പോയിന്റ്
ബ്ലാസ്റ്റേഴ്സ് 11 5 5 1 20
ജംഷഡ്പുർ 11 5 4 2 19
മുംബൈ 11 5 2 4 17
ഹൈദരാബാദ് 10 4 4 2 16
എടികെ ബഗാൻ 9 4 3 2 15
ചെന്നൈയിൻ 10 4 2 4 14
ബംഗളൂരു 11 3 4 4 13
ഒഡീഷ 10 4 1 5 13
ഗോവ 10 3 3 4 12
നോർത്ത് ഈസ്റ്റ് 10 2 2 6 8
ഈസ്റ്റ് ബംഗാൾ 11 0 6 5 6
ലീഗിൽ തോൽവി അറിയാതെയുള്ള ബ്ലാസ്റ്റേഴ്സിന്റെ പത്താം മത്സരമാണ്. 11 മത്സരങ്ങളിൽ അഞ്ചു വീതം ജയവും സമനിലയും ഒരു തോൽവിയുമടക്കം 20 പോയിന്റാണ് മഞ്ഞപ്പടയ്ക്കുള്ളത്. തോൽവിയോടെ ഒഡീഷ എട്ടാം സ്ഥാനത്തേക്കു വീണു.
തുടക്കം മുതലേ ആക്രമിച്ചു കളിക്കാനാണു ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. ഇടയ്ക്ക് ഒഡീഷയിൽനിന്നും മികച്ച നീക്കങ്ങൾ വന്നു. 26-ാം മിനിറ്റിൽ ഒഡീഷയ്ക്കു മത്സരത്തിലെ ആദ്യാവസരം തുറന്നുകിട്ടി. ഗോളടിയന്ത്രം ഹാവി ഹെർണാണ്ടസ് പോസ്റ്റിലേക്കു തൊടുത്തുവിട്ട ഉഗ്രൻ ഷോട്ട് അതിലും ഉഗ്രൻ സേവിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗിൽ തട്ടിയകറ്റി.
നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് 28-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. സീസണിൽ ആദ്യമായി പ്ലെയിംഗ് ഇലവനിൽ സ്ഥാനംലഭിച്ച പ്രതിരോധതാരം നിഷു കുമാറാണു ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. അഡ്രിയാൻ ലൂണയുടെ പാസ് സ്വീകരിച്ച നിഷു ബോക്സിനകത്തുവച്ച് ഒഡീഷ പ്രതിരോധ താരങ്ങളെ കബളിപ്പിച്ചു പന്തു വലയിലാക്കി. ഗോളടിച്ചിട്ടും ബ്ലാസ്റ്റേഴ്സ് ആക്രമണം തുടർന്നു.
തുടർച്ചയായ ആക്രമണങ്ങളിലൂടെ ഒഡീഷ പ്രതിരോധനിരയെ വിറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായി. വൈകാതെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളുമെത്തി. ഇത്തവണ പ്രതിരോധതാരം ഹർമൻജ്യോത് ഖബ്ര (40-ാം മിനിറ്റ്) യാണു മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്. ലൂണയെടുത്ത കോർണിനു തലവച്ച ഖബ്ര അതിവിദഗ്ധമായി പന്തു വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ മികച്ച ആക്രമണവും പ്രതിരോധവും ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തു. ഗോൾകീപ്പർ ഗില്ലിന്റെ രക്ഷപ്പെടുത്തലുകളും ബ്ലാസ്റ്റേഴ്സിന്റെ വലയ്ക്കു കാവലായി.
ISL പോയിന്റ്
ടീം, മത്സരം, ജയം, സമനില,
തോൽവി, പോയിന്റ്
ബ്ലാസ്റ്റേഴ്സ് 11 5 5 1 20
ജംഷഡ്പുർ 11 5 4 2 19
മുംബൈ 11 5 2 4 17
ഹൈദരാബാദ് 10 4 4 2 16
എടികെ ബഗാൻ 9 4 3 2 15
ചെന്നൈയിൻ 10 4 2 4 14
ബംഗളൂരു 11 3 4 4 13
ഒഡീഷ 10 4 1 5 13
ഗോവ 10 3 3 4 12
നോർത്ത് ഈസ്റ്റ് 10 2 2 6 8
ഈസ്റ്റ് ബംഗാൾ 11 0 6 5 6