കേപ്ടൗണ്‍: പുതുവർഷത്തിൽ വിരാട് കോഹ്ലി സെഞ്ചുറി വരൾച്ച അവസാനിപ്പിക്കുമെന്നു കരുതിയ ഇന്ത്യൻ ആരാധകരെ ശുഭപ്രതീക്ഷകളുടെ നാടായ കേപ്ടൗണും നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കൻ പേസ് ബൗളിംഗിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 77.3 ഓവറിൽ 223 റണ്‍സിനു പുറത്തായി.
ക്ഷമയുടെ നെല്ലിപ്പലക കണ്ട ഇന്നിംഗ്സ് കളിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് (201 പന്തിൽ 79) ഇന്ത്യയുടെ ടോപ് സ്കോറർ. 12 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെയായിരുന്നു നായകന്റെ ഇന്നിംഗ്സ്. ചേതേശ്വർ പൂജാര (77 പന്തിൽ 43) യാണ് ഇന്ത്യൻനിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റൊരു ബാറ്റർ.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17/1 എന്ന നിലയിലാണ്. മൂന്നു റണ്‍സ് നേടിയ നായകൻ ഡീൻ എൽഗറിന്റെ വിക്കറ്റാണ് ആതിഥേയർക്കു നഷ്ടപ്പെട്ടത്. ബുംറയ്ക്കാണു വിക്കറ്റ്. എയ്ഡൻ മാർക്രം (8), കേശവ് മഹാരാജ് (6) എന്നിവരാണു ക്രീസിൽ.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം സ്കോർ 31ൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. കഴിഞ്ഞ മത്സരത്തിലെ നായകൻ കെ.എൽ. രാഹുൽ 35 പന്തിൽ ഒരു ഫോർ സഹിതം 12 റണ്‍സെടുത്തു പുറത്തായി. രണ്ടു റണ്‍സ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും മായങ്ക് അഗർവാളും മടങ്ങി.
മൂന്നാം വിക്കറ്റിൽ പൂജാരയും വിരാട് കോഹ്ലിയും ഒത്തുചേർന്നതോടെ ഇന്ത്യ നിലയുറപ്പിച്ചു. സ്കോർ 95ൽ നിൽക്കെ പൂജാരയെ മാർകോ ജാൻസൻ വീഴ്ത്തി. പിന്നാലെ തുടർച്ചയായ ഇടവേളകളിൽ ഇന്ത്യക്കു വിക്കറ്റുകൾ നഷ്ടപ്പെട്ടു. അജിങ്ക്യ രഹാനെ (9), ഋഷഭ് പന്ത് (27), രവിചന്ദ്രൻ അശ്വിൻ (2), ഷാർദുൽ ഠാക്കൂർ (12), ജസ്പ്രീത് ബുംറ (0), ഉമേഷ് യാദവ് (4 നോട്ടൗട്ട്), മുഹമ്മദ് ഷമി (7) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ 73 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജാൻസൻ 55 റണ്‍സ് വഴങ്ങി മൂന്നും ഡ്യുവാൻ ഒലിവർ, ലുംഗി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റും നേടി.
ക്ഷമയുടെ നെല്ലിപ്പലക കണ്ട ഇന്നിംഗ്സ് കളിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് (201 പന്തിൽ 79) ഇന്ത്യയുടെ ടോപ് സ്കോറർ. 12 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെയായിരുന്നു നായകന്റെ ഇന്നിംഗ്സ്. ചേതേശ്വർ പൂജാര (77 പന്തിൽ 43) യാണ് ഇന്ത്യൻനിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റൊരു ബാറ്റർ.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17/1 എന്ന നിലയിലാണ്. മൂന്നു റണ്‍സ് നേടിയ നായകൻ ഡീൻ എൽഗറിന്റെ വിക്കറ്റാണ് ആതിഥേയർക്കു നഷ്ടപ്പെട്ടത്. ബുംറയ്ക്കാണു വിക്കറ്റ്. എയ്ഡൻ മാർക്രം (8), കേശവ് മഹാരാജ് (6) എന്നിവരാണു ക്രീസിൽ.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം സ്കോർ 31ൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. കഴിഞ്ഞ മത്സരത്തിലെ നായകൻ കെ.എൽ. രാഹുൽ 35 പന്തിൽ ഒരു ഫോർ സഹിതം 12 റണ്‍സെടുത്തു പുറത്തായി. രണ്ടു റണ്‍സ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും മായങ്ക് അഗർവാളും മടങ്ങി.
മൂന്നാം വിക്കറ്റിൽ പൂജാരയും വിരാട് കോഹ്ലിയും ഒത്തുചേർന്നതോടെ ഇന്ത്യ നിലയുറപ്പിച്ചു. സ്കോർ 95ൽ നിൽക്കെ പൂജാരയെ മാർകോ ജാൻസൻ വീഴ്ത്തി. പിന്നാലെ തുടർച്ചയായ ഇടവേളകളിൽ ഇന്ത്യക്കു വിക്കറ്റുകൾ നഷ്ടപ്പെട്ടു. അജിങ്ക്യ രഹാനെ (9), ഋഷഭ് പന്ത് (27), രവിചന്ദ്രൻ അശ്വിൻ (2), ഷാർദുൽ ഠാക്കൂർ (12), ജസ്പ്രീത് ബുംറ (0), ഉമേഷ് യാദവ് (4 നോട്ടൗട്ട്), മുഹമ്മദ് ഷമി (7) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ 73 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജാൻസൻ 55 റണ്‍സ് വഴങ്ങി മൂന്നും ഡ്യുവാൻ ഒലിവർ, ലുംഗി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റും നേടി.