വാസ്കോ ഡ ഗാമ: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ഈ സീസണിൽ ആദ്യ ജയം. ഏഴ് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ 4-3ന് ഈസ്റ്റ് ബംഗാളിനെയാണ് ഗോവ കീഴടക്കിയത്.
ആദ്യ പകുതിയിൽത്തന്നെ അഞ്ച് ഗോൾ പിറന്ന മത്സരമായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ക്രൊയേഷ്യൻ താരം അന്റോണിയൊ പെരൊഷേവിച്ചിന്റെ സെൽഫ് ഗോൾ അടക്കമുള്ള ഹാട്രിക്കാണ് കളിയിലെ ഹൈലൈറ്റ്.
14-ാം മിനിറ്റിൽ ആൽബർട്ടൊ നൊഗ്വേരയിലൂടെ മിന്നും ലോംഗ് റേഞ്ചിലൂടെ ഗോവ മുന്നിലെത്തി. എന്നാൽ, മറ്റൊരു ലോംഗ് റേഞ്ചിലൂടെ അന്റോണിയൊ പെരൊഷേവിച്ച് (26’) ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു. 32-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്കിലൂടെ ഓർട്ടിസ് മെൻഡോസ ഗോവയ്ക്ക് ലീഡ് നൽകി.
എന്നാൽ, അഞ്ച് മിനിറ്റിന്റെ ഇടവേളയിൽ അമിർ ഡെർവിഷേവിച്ചിന്റെ ഉജ്വല ഫ്രീകിക്കിലൂടെ (37’) ബംഗാൾ ടീം ഒപ്പംപിടിച്ചു. 44-ാം മിനിറ്റിൽ പെരൊഷേവിച്ച് ഗോവയുടെ കോർണർകിക്കിനിടെ അബദ്ധത്തിൽ സ്വന്തം പോസ്റ്റിൽ പന്ത് നിക്ഷേപിച്ച് ഗോവയ്ക്ക് 3-2ന്റെ ലീഡ് നൽകി.
പാപ പരിഹാരമായി 59-ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ഈസ്റ്റ് ബംഗാളിന് വീണ്ടും സമനില സമ്മാനിച്ചു. എന്നാൽ, നൊഗ്വേരയുടെ (79’) രണ്ടാം ഗോളിലൂടെ ഗോവക്കാർ ജയം സ്വന്തമാക്കി.
ആദ്യ പകുതിയിൽത്തന്നെ അഞ്ച് ഗോൾ പിറന്ന മത്സരമായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ക്രൊയേഷ്യൻ താരം അന്റോണിയൊ പെരൊഷേവിച്ചിന്റെ സെൽഫ് ഗോൾ അടക്കമുള്ള ഹാട്രിക്കാണ് കളിയിലെ ഹൈലൈറ്റ്.
14-ാം മിനിറ്റിൽ ആൽബർട്ടൊ നൊഗ്വേരയിലൂടെ മിന്നും ലോംഗ് റേഞ്ചിലൂടെ ഗോവ മുന്നിലെത്തി. എന്നാൽ, മറ്റൊരു ലോംഗ് റേഞ്ചിലൂടെ അന്റോണിയൊ പെരൊഷേവിച്ച് (26’) ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു. 32-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്കിലൂടെ ഓർട്ടിസ് മെൻഡോസ ഗോവയ്ക്ക് ലീഡ് നൽകി.
എന്നാൽ, അഞ്ച് മിനിറ്റിന്റെ ഇടവേളയിൽ അമിർ ഡെർവിഷേവിച്ചിന്റെ ഉജ്വല ഫ്രീകിക്കിലൂടെ (37’) ബംഗാൾ ടീം ഒപ്പംപിടിച്ചു. 44-ാം മിനിറ്റിൽ പെരൊഷേവിച്ച് ഗോവയുടെ കോർണർകിക്കിനിടെ അബദ്ധത്തിൽ സ്വന്തം പോസ്റ്റിൽ പന്ത് നിക്ഷേപിച്ച് ഗോവയ്ക്ക് 3-2ന്റെ ലീഡ് നൽകി.
പാപ പരിഹാരമായി 59-ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ഈസ്റ്റ് ബംഗാളിന് വീണ്ടും സമനില സമ്മാനിച്ചു. എന്നാൽ, നൊഗ്വേരയുടെ (79’) രണ്ടാം ഗോളിലൂടെ ഗോവക്കാർ ജയം സ്വന്തമാക്കി.