മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ സൂപ്പർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇടക്കാല പരിശീലകനായ റാൾഫ് റാങ്നിക്കിനു കീഴിൽ ആദ്യ ജയം.
അറുപത്തിമൂന്നുകാരനായ റാങ്നിക്ക് ആധുനിക ജർമൻ ഫുട്ബോളിന്റെ ഗോഡ്ഫാദർ എന്നാണ് അറിയപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായ പാട്രി എവ്റ പരിശീലിപ്പിച്ച ക്രിസ്റ്റൽ പാലസിനെ സ്വന്തം തട്ടകത്തിൽവച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് കീഴടക്കി. 77-ാം മിനിറ്റിൽ മാൻസണ് ഗ്രീൻവുഡിന്റെ പാസിൽനിന്ന് ഫ്രെഡ് ആണ് യുണൈറ്റഡിന് ജയം സമ്മാനിച്ച ഗോൾ നേടിയത്.
മറ്റു മത്സരങ്ങളിൽ ടോട്ടനം ഹോട്ട്സ്പർ 3-0 ന് നോർവിച്ച് സിറ്റിയെ കീഴടക്കി. ലൂക്കാസ് (10-ാം മിനിറ്റ്), ഡാവിൻസണ്‍ സാഞ്ചസ് (67-ാം മിനിറ്റ്), സണ്‍ ഹ്യൂങ് മിൻ (77-ാം മിനിറ്റ്) എന്നിവരാണ് ടോട്ടനത്തിനായി വല കുലുക്കിയത്. 24 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്താണ്. 25 പോയിന്റുള്ള ടോട്ടനം അഞ്ചാമതും. 35 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിന്റെ തലപ്പത്ത്.
അറുപത്തിമൂന്നുകാരനായ റാങ്നിക്ക് ആധുനിക ജർമൻ ഫുട്ബോളിന്റെ ഗോഡ്ഫാദർ എന്നാണ് അറിയപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായ പാട്രി എവ്റ പരിശീലിപ്പിച്ച ക്രിസ്റ്റൽ പാലസിനെ സ്വന്തം തട്ടകത്തിൽവച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് കീഴടക്കി. 77-ാം മിനിറ്റിൽ മാൻസണ് ഗ്രീൻവുഡിന്റെ പാസിൽനിന്ന് ഫ്രെഡ് ആണ് യുണൈറ്റഡിന് ജയം സമ്മാനിച്ച ഗോൾ നേടിയത്.
മറ്റു മത്സരങ്ങളിൽ ടോട്ടനം ഹോട്ട്സ്പർ 3-0 ന് നോർവിച്ച് സിറ്റിയെ കീഴടക്കി. ലൂക്കാസ് (10-ാം മിനിറ്റ്), ഡാവിൻസണ്‍ സാഞ്ചസ് (67-ാം മിനിറ്റ്), സണ്‍ ഹ്യൂങ് മിൻ (77-ാം മിനിറ്റ്) എന്നിവരാണ് ടോട്ടനത്തിനായി വല കുലുക്കിയത്. 24 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്താണ്. 25 പോയിന്റുള്ള ടോട്ടനം അഞ്ചാമതും. 35 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിന്റെ തലപ്പത്ത്.