ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വന്പന്മാരായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്കു ജയം. ചെൽസി 2-1ന് വാറ്റ്ഫർഡിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നിലനിർത്തി.
ഹക്കി സിയെച്ചാണു വിജയഗോൾ നേടിയത്. 30-ാം മിനിറ്റിൽ മേസണ്‍ മൗണ്ട് ചെൽസിയെ മുന്നിലെത്തിച്ചു. 44-ാം മിനിറ്റിൽ ഇമ്മാനുവൽ ഡെന്നീസ് സമനില നേടി. എന്നാൽ 72-ാം മിനിറ്റിൽ വിജയഗോളെത്തി. 14 കളിയിൽ 33 പോയിന്റാണ് ചെൽസിക്ക്.
മാഞ്ചസ്റ്റർ സിറ്റി 2-1ന് ആസ്റ്റണ്‍ വില്ലയെ തോൽപ്പിച്ചു. ആദ്യ പകുതിയിൽ റൂബൻ ഡയസ്, ബർണാർഡോ സിൽവ എന്നിവർ സിറ്റിക്കായി വലകുലുക്കി. ഒലി വാട്കിൻസാണു വില്ലയുടെ ഗോൾ നേടിയത്. 32 പോയിന്റാണു മാഞ്ചസ്റ്റർ സിറ്റിക്ക്.
സലയുടെ ഇരട്ട ഗോളിൽ ലിവർപൂൾ
മുഹമ്മദ് സലയുടെ ഇരട്ട ഗോളിൽ ലിവർപൂൾ 4-1ന് എവർട്ടണെ പരാജയപ്പെടുത്തി. ജയത്തോടെ ലിവർപൂൾ ചെൽസിയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി. 14 ലീഗ് മത്സരങ്ങളിൽനിന്നു സല 13 ഗോളിലെത്തി. ഒന്‍പതാം മിനിറ്റിൽ ജോർദാൻ ഹെൻഡേഴ്സണ് ലിവർപൂളിനെ മുന്നിലെത്തിച്ചു. അടുത്ത് സലയുടെ ഉൗഴമായിരുന്നു.
ആദ്യ പകുതി തീരുംമുന്‍പ് ഡെമാറെ ഗ്രെ എവർട്ടണിനായി ഒരു ഗോൾ മടക്കി. 64-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയ സല ലീഡ് ഉയർത്തി. അടുത്ത ഗോൾ ഡിയേഗോ ജോട്ടയുടെ വകയായിരുന്നു.
ഹക്കി സിയെച്ചാണു വിജയഗോൾ നേടിയത്. 30-ാം മിനിറ്റിൽ മേസണ്‍ മൗണ്ട് ചെൽസിയെ മുന്നിലെത്തിച്ചു. 44-ാം മിനിറ്റിൽ ഇമ്മാനുവൽ ഡെന്നീസ് സമനില നേടി. എന്നാൽ 72-ാം മിനിറ്റിൽ വിജയഗോളെത്തി. 14 കളിയിൽ 33 പോയിന്റാണ് ചെൽസിക്ക്.
മാഞ്ചസ്റ്റർ സിറ്റി 2-1ന് ആസ്റ്റണ്‍ വില്ലയെ തോൽപ്പിച്ചു. ആദ്യ പകുതിയിൽ റൂബൻ ഡയസ്, ബർണാർഡോ സിൽവ എന്നിവർ സിറ്റിക്കായി വലകുലുക്കി. ഒലി വാട്കിൻസാണു വില്ലയുടെ ഗോൾ നേടിയത്. 32 പോയിന്റാണു മാഞ്ചസ്റ്റർ സിറ്റിക്ക്.
സലയുടെ ഇരട്ട ഗോളിൽ ലിവർപൂൾ
മുഹമ്മദ് സലയുടെ ഇരട്ട ഗോളിൽ ലിവർപൂൾ 4-1ന് എവർട്ടണെ പരാജയപ്പെടുത്തി. ജയത്തോടെ ലിവർപൂൾ ചെൽസിയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി. 14 ലീഗ് മത്സരങ്ങളിൽനിന്നു സല 13 ഗോളിലെത്തി. ഒന്‍പതാം മിനിറ്റിൽ ജോർദാൻ ഹെൻഡേഴ്സണ് ലിവർപൂളിനെ മുന്നിലെത്തിച്ചു. അടുത്ത് സലയുടെ ഉൗഴമായിരുന്നു.
ആദ്യ പകുതി തീരുംമുന്‍പ് ഡെമാറെ ഗ്രെ എവർട്ടണിനായി ഒരു ഗോൾ മടക്കി. 64-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയ സല ലീഡ് ഉയർത്തി. അടുത്ത ഗോൾ ഡിയേഗോ ജോട്ടയുടെ വകയായിരുന്നു.