കോവിഡിന്റെ മൂന്നാംതരംഗ ഭീഷണി തടയാൻ സർവസന്നാഹങ്ങളോടെയും സർക്കാർ ഒരുങ്ങുന്പോൾ അതുമായി സർവാത്മനാ സഹകരിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുണ്ട്.
ഒമിക്രോൺ പോലെ കോവിഡിന്റെ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ അതിജാഗ്രത വേണ്ട സന്ദർഭമാണിത്. ഇന്ത്യയിലും രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുകഴിഞ്ഞു. ഏറ്റവും ഫലപ്രദമായ കോവിഡ് പ്രതിരോധമാർഗമായി അംഗീകരിക്കപ്പെട്ട വാക്സിൻ പ്രയാപൂർത്തിയായ എല്ലാവരും സ്വീകരിക്കുന്നു എന്നുറപ്പാക്കാൻ നടപടിയെടുക്കുകയാണു സംസ്ഥാന സർക്കാർ.
വാക്സിൻ സ്വീകരിക്കുന്നതടക്കമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കു സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകില്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാരും അധ്യാപകരും നിർബന്ധമായും വാക്സിൻ എടുക്കണമെന്നും നിർദേശിച്ചിരിക്കുന്നു.
രോഗങ്ങൾ, അലർജി തുടങ്ങിയവകൊണ്ടു വാക്സിൻ എടുക്കാൻ സാധിക്കാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിയമത്തിന്റെ നൂലിഴ കീറിമുറിച്ചു പരിശോധിക്കുമ്പോൾ സ്വന്തം ആരോഗ്യകാര്യങ്ങളെപ്പറ്റി സ്വതന്ത്ര തീരുമാനമെടുക്കാൻ ഇവിടെ എല്ലാവർക്കും അവകാശം ഉണ്ടായിരിക്കാം. എന്നാൽ, സമൂഹത്തിന്റെ സുസ്ഥിതി ഉറപ്പാക്കുന്നതിനുളള സർക്കാർ തീരുമാനങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട് എന്നതും വിസ്മരിക്കരുത്.
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറന്നതു ദീർഘമായ കൂടിയാലോചനകൾക്കും ഒരുക്കങ്ങൾക്കും ശേഷമാണ്. പതിനെട്ടുവയസിൽ താഴെയുള്ളവർക്കു വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിൽ വിദ്യാലയങ്ങൾ ഇപ്പോൾ തുറക്കേണ്ടതുണ്ടോ എന്ന സംശയം ഉയർന്നിരുന്നു. വിദ്യാലയങ്ങൾ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും ആശങ്കപ്പെട്ടതുപോലെ കോവിഡ് വ്യാപനമോ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. വിദ്യാലയങ്ങളിൽ മുഴുവൻസമയ ക്ലാസുകൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്പോഴാണു കോവിന്റെ പുതിയ വകഭേദം ഒമിക്രോൺ ദക്ഷിണാഫ്രിക്കയിൽ പ്രത്യക്ഷപ്പെട്ടത്.
സ്കൂൾ സമയം ദീർഘിപ്പിക്കാനുള്ള തീരുമാനം തത്കാലം നീട്ടിവച്ചു. കോവിഡ് മുൻകരുതലുകൾ കൂടുതൽ കർക്കശമാക്കാനും തീരുമാനിച്ചു. ഇതിനിടെയാണു കുറേയെറെ അധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുന്നതും അവരെല്ലാവരും ഉടൻ വാക്സിനേഷൻ നടത്തണമെന്ന കർശന നിർദേശം നൽകിയതും.
സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ കോവിഡ് വാക്സിൻ എടുത്തിട്ടില്ലെന്നാണു വിദ്യാഭ്യാസമന്ത്രി അറിയിച്ചത്. കുട്ടികളുടെ ആരോഗ്യസുരക്ഷയാണു സർക്കാരിനു മുഖ്യമെന്നും വാക്സിൻ എടുക്കാതെ സ്കൂളിൽ വരുന്ന അധ്യാപകർക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തു വാക്സിനേഷനിൽ മുന്നിലെത്തിയ സംസ്ഥാനമാണു കേരളം. ജനങ്ങളുടെ ഉയർന്ന സാക്ഷരതയ്ക്കും ആരോഗ്യസംരക്ഷണ കാര്യങ്ങളിലെ ശ്രദ്ധയ്ക്കും പുറമേ, കോവിഡിനെതിരായ ഫലപ്രദമായ ബോധവത്കരണവും ഇതിനു സഹായിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കു പുറമേ അധ്യാപകർക്കും വലിയ പങ്കുണ്ടായിരുന്നു. എന്നിട്ടും കുറേ അധ്യാപകർ വാക്സിനെടുക്കാതെ മാറിനിൽക്കുന്നത് എന്തു സന്ദേശമാണു കുട്ടികൾക്കും പൊതുസമൂഹത്തിനും നൽകുന്നത്?
ആരോഗ്യ പ്രശ്നങ്ങളുള്ളവർ വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ എടുക്കാതിരിക്കുന്നതു മനസിലാക്കാം. അല്ലാത്തവർ മാറിനിൽക്കുന്നതിന് എന്തു നീതീകരണമാണുള്ളത്? കുട്ടികളുമായി അടുത്തിടപഴകേണ്ട അധ്യാപകർ വാക്സിനെടുക്കാതെ വരുന്നതു രോഗവ്യാപനത്തിനു വഴിതെളിക്കില്ല എന്നതിന് എന്തുറപ്പാണുള്ളത്? കൈകഴുകിയും മാസ്ക് ധരിച്ചും ആളകലം പാലിച്ചും കോവിഡിനെ തുരത്താൻ ശ്രമിച്ച നാം സ്വയം തോല്പിക്കലാകില്ലേ അത്?
അറിവും സംസ്കാരവും ശാസ്ത്രബോധവും പകർന്നുനൽകുക എന്ന ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപകർക്കു കുട്ടികളോടു വലിയ ഉത്തരവാദിത്വമാണുള്ളതെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കുട്ടികൾക്കു മാതൃകയായി പ്രവർത്തിക്കേണ്ടവരാണവർ. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചോ ഏതെങ്കിലും വിശ്വാസചിന്തയുടെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ എന്തെങ്കിലും വാശിയുടെ പേരിലോ വാക്സിനേഷൻ വേണ്ട എന്നു തീരുമാനിക്കാൻ അവർക്ക് അവകാശമില്ല.
സമൂഹത്തിന് അപകടകരമായ ഇത്തരം പ്രവണതകൾ അനുവദിച്ചുകൊടുക്കാൻ ഒരു ജനാധിപത്യ സർക്കാരിനു കഴിയുകയുമില്ല. കോവിഡ് ഭീതി മാറാത്ത സാഹചര്യത്തിൽ പല മാതാപിതാക്കളും കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതു വലിയ ആശങ്കയോടെയാണ്.
അത്തരം ആശങ്കകൾ വർധിപ്പിക്കുന്ന ഒരു നടപടിയും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല. കോവിഡിന്റെ മൂന്നാംതരംഗ ഭീഷണി തടയാൻ സർവസന്നാഹങ്ങളോടെയും സർക്കാർ ഒരുങ്ങുന്പോൾ അതുമായി സർവാത്മനാ സഹകരിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുണ്ട്.
ഒമിക്രോൺ പോലെ കോവിഡിന്റെ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ അതിജാഗ്രത വേണ്ട സന്ദർഭമാണിത്. ഇന്ത്യയിലും രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുകഴിഞ്ഞു. ഏറ്റവും ഫലപ്രദമായ കോവിഡ് പ്രതിരോധമാർഗമായി അംഗീകരിക്കപ്പെട്ട വാക്സിൻ പ്രയാപൂർത്തിയായ എല്ലാവരും സ്വീകരിക്കുന്നു എന്നുറപ്പാക്കാൻ നടപടിയെടുക്കുകയാണു സംസ്ഥാന സർക്കാർ.
വാക്സിൻ സ്വീകരിക്കുന്നതടക്കമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കു സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകില്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാരും അധ്യാപകരും നിർബന്ധമായും വാക്സിൻ എടുക്കണമെന്നും നിർദേശിച്ചിരിക്കുന്നു.
രോഗങ്ങൾ, അലർജി തുടങ്ങിയവകൊണ്ടു വാക്സിൻ എടുക്കാൻ സാധിക്കാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിയമത്തിന്റെ നൂലിഴ കീറിമുറിച്ചു പരിശോധിക്കുമ്പോൾ സ്വന്തം ആരോഗ്യകാര്യങ്ങളെപ്പറ്റി സ്വതന്ത്ര തീരുമാനമെടുക്കാൻ ഇവിടെ എല്ലാവർക്കും അവകാശം ഉണ്ടായിരിക്കാം. എന്നാൽ, സമൂഹത്തിന്റെ സുസ്ഥിതി ഉറപ്പാക്കുന്നതിനുളള സർക്കാർ തീരുമാനങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട് എന്നതും വിസ്മരിക്കരുത്.
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറന്നതു ദീർഘമായ കൂടിയാലോചനകൾക്കും ഒരുക്കങ്ങൾക്കും ശേഷമാണ്. പതിനെട്ടുവയസിൽ താഴെയുള്ളവർക്കു വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിൽ വിദ്യാലയങ്ങൾ ഇപ്പോൾ തുറക്കേണ്ടതുണ്ടോ എന്ന സംശയം ഉയർന്നിരുന്നു. വിദ്യാലയങ്ങൾ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും ആശങ്കപ്പെട്ടതുപോലെ കോവിഡ് വ്യാപനമോ പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. വിദ്യാലയങ്ങളിൽ മുഴുവൻസമയ ക്ലാസുകൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്പോഴാണു കോവിന്റെ പുതിയ വകഭേദം ഒമിക്രോൺ ദക്ഷിണാഫ്രിക്കയിൽ പ്രത്യക്ഷപ്പെട്ടത്.
സ്കൂൾ സമയം ദീർഘിപ്പിക്കാനുള്ള തീരുമാനം തത്കാലം നീട്ടിവച്ചു. കോവിഡ് മുൻകരുതലുകൾ കൂടുതൽ കർക്കശമാക്കാനും തീരുമാനിച്ചു. ഇതിനിടെയാണു കുറേയെറെ അധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുന്നതും അവരെല്ലാവരും ഉടൻ വാക്സിനേഷൻ നടത്തണമെന്ന കർശന നിർദേശം നൽകിയതും.
സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ കോവിഡ് വാക്സിൻ എടുത്തിട്ടില്ലെന്നാണു വിദ്യാഭ്യാസമന്ത്രി അറിയിച്ചത്. കുട്ടികളുടെ ആരോഗ്യസുരക്ഷയാണു സർക്കാരിനു മുഖ്യമെന്നും വാക്സിൻ എടുക്കാതെ സ്കൂളിൽ വരുന്ന അധ്യാപകർക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തു വാക്സിനേഷനിൽ മുന്നിലെത്തിയ സംസ്ഥാനമാണു കേരളം. ജനങ്ങളുടെ ഉയർന്ന സാക്ഷരതയ്ക്കും ആരോഗ്യസംരക്ഷണ കാര്യങ്ങളിലെ ശ്രദ്ധയ്ക്കും പുറമേ, കോവിഡിനെതിരായ ഫലപ്രദമായ ബോധവത്കരണവും ഇതിനു സഹായിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കു പുറമേ അധ്യാപകർക്കും വലിയ പങ്കുണ്ടായിരുന്നു. എന്നിട്ടും കുറേ അധ്യാപകർ വാക്സിനെടുക്കാതെ മാറിനിൽക്കുന്നത് എന്തു സന്ദേശമാണു കുട്ടികൾക്കും പൊതുസമൂഹത്തിനും നൽകുന്നത്?
ആരോഗ്യ പ്രശ്നങ്ങളുള്ളവർ വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ എടുക്കാതിരിക്കുന്നതു മനസിലാക്കാം. അല്ലാത്തവർ മാറിനിൽക്കുന്നതിന് എന്തു നീതീകരണമാണുള്ളത്? കുട്ടികളുമായി അടുത്തിടപഴകേണ്ട അധ്യാപകർ വാക്സിനെടുക്കാതെ വരുന്നതു രോഗവ്യാപനത്തിനു വഴിതെളിക്കില്ല എന്നതിന് എന്തുറപ്പാണുള്ളത്? കൈകഴുകിയും മാസ്ക് ധരിച്ചും ആളകലം പാലിച്ചും കോവിഡിനെ തുരത്താൻ ശ്രമിച്ച നാം സ്വയം തോല്പിക്കലാകില്ലേ അത്?
അറിവും സംസ്കാരവും ശാസ്ത്രബോധവും പകർന്നുനൽകുക എന്ന ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപകർക്കു കുട്ടികളോടു വലിയ ഉത്തരവാദിത്വമാണുള്ളതെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കുട്ടികൾക്കു മാതൃകയായി പ്രവർത്തിക്കേണ്ടവരാണവർ. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചോ ഏതെങ്കിലും വിശ്വാസചിന്തയുടെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ എന്തെങ്കിലും വാശിയുടെ പേരിലോ വാക്സിനേഷൻ വേണ്ട എന്നു തീരുമാനിക്കാൻ അവർക്ക് അവകാശമില്ല.
സമൂഹത്തിന് അപകടകരമായ ഇത്തരം പ്രവണതകൾ അനുവദിച്ചുകൊടുക്കാൻ ഒരു ജനാധിപത്യ സർക്കാരിനു കഴിയുകയുമില്ല. കോവിഡ് ഭീതി മാറാത്ത സാഹചര്യത്തിൽ പല മാതാപിതാക്കളും കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതു വലിയ ആശങ്കയോടെയാണ്.
അത്തരം ആശങ്കകൾ വർധിപ്പിക്കുന്ന ഒരു നടപടിയും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല. കോവിഡിന്റെ മൂന്നാംതരംഗ ഭീഷണി തടയാൻ സർവസന്നാഹങ്ങളോടെയും സർക്കാർ ഒരുങ്ങുന്പോൾ അതുമായി സർവാത്മനാ സഹകരിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുണ്ട്.