കൊച്ചി: ലക്ഷദ്വീപിന് ആശ്വസിക്കാം, പത്തു ഗോളിനെങ്കിലും തോല്ക്കേണ്ടിടത്ത് കേരളം അഞ്ചടിയില്‍ ഒതുക്കിയതിന്. സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖല യോഗ്യതറൗണ്ടില്‍ 5-0ത്തിന്റെ ജയത്തോടെ ബിനോ ജോർജും സംഘവും തുടക്കം ഉഷാറാക്കി.
കോവിഡിനുശേഷം ആദ്യമായി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പന്തുരുണ്ടപ്പോള്‍ കേരളത്തിനായി വലകുലുക്കിയത് നാലു പേര്. ഒരെണ്ണം ലക്ഷദ്വീപിന്റെ സെല്ഫ്ഗോള് സംഭാവനയും. നിജോ ഗില്‍ബര്‍ട്ട് (4), ടി.കെ. ജെസിന് (12), എസ്. രാജേഷ് (82), അര്ജുന് ജയരാജ് (92) എന്നിവരാണ് കേരളത്തിന്റെ സ്കോറര്‍മാര്‍. ലക്ഷദ്വീപിന്റെ മുഹമ്മദ് തന്‍വീറിന്റെ സെല്ഫ്ഗോള് കേരളത്തിന്റെ പട്ടിക തികച്ചു.
തുടക്കം മുതല്‍ കേരളത്തിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം. കിക്കോഫ് മുതല്‍ കളിക്കാരും പന്തും ലക്ഷദ്വീപിന്റെ പകുതിയില്‍ത്തന്നെ കറങ്ങിക്കൊണ്ടിരുന്നു. കേരള ഗോള്‍കീപ്പറും ക്യാപ്റ്റനുമായ വി. മിഥുന്റെ നേര്‍ക്ക് ഒരിക്കല്‍ മാത്രമാണു ഷോട്ട് ഉതിര്‍ക്കാന്‍ ലക്ഷദ്വീപിന് സാധിച്ചത്. മത്സരപരിചയത്തിന്റെ അഭാവം ദ്വീപുകാരുടെ ഓരോ നീക്കത്തിലും കാണാമായിരുന്നു. ഒരു ഗോള്‍ വീണതോടെ പ്രതിരോധത്തിലേക്കു മാത്രമായി ഉള്‍വലിയുകയായിരുന്നു ലക്ഷദ്വീപ്.
കളി ചൂടുപിടിക്കും മുമ്പേ ആദ്യ ഗോള്‍ ദ്വീപുകാരുടെ വലയില്‍ കയറിയിരുന്നു. മുഹമ്മദ് സഫ്നാദിനെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി നിജോ ഗില്‍ബര്‍ട്ട് അനായാസം വലയിലാക്കി. കളി പുരോഗമിക്കുന്തോറും ലക്ഷദ്വീപിന്റെ ദൗര്‍ബല്യം ഓരോന്നായി തെളിഞ്ഞു. വിംഗുകളിലൂടെ തുടര്‍ച്ചയായി കേരളം ആക്രമണം അഴിച്ചുവിട്ടു. സ്ട്രൈക്കര്‍ ടി.കെ. ജെസിനായിരുന്നു എതിരാളികള്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിച്ചത്. കേരള മുന്നേറ്റത്തെ തടയാൻ ദ്വീപുകാര്‍ പലപ്പോഴും പരുക്കന്‍ അടവുകൾ പുറത്തെടുത്തു.
അര്ജുന് ജയരാജിന്റെ നീക്കത്തിനൊടുവില്‍ പന്ത്രണ്ടാം മിനിറ്റില്‍ ആതിഥേയര്‍ രണ്ടാംതവണയും വലകുലുക്കി. ജെസിനായിരുന്നു സ്കോറര്‍. തൊട്ടുപിന്നാലെ ദ്വീപിന്റെ ക്യാപ്റ്റന്‍ കെ.കെ. ഉബൈദുള്ള ചുവപ്പുകാര്‍ഡ് ചോദിച്ചുവാങ്ങി കളംവിട്ടു. നടുക്കടലില്‍ കപ്പിത്താനെ നഷ്ടപ്പെട്ട അവസ്ഥയിലായ ലക്ഷദ്വീപിന്റെ റിലേ തെറ്റിച്ച് 37-ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ ദുരന്തവും വന്നെത്തി. ഗോള്‍കീപ്പര്‍ മുഹമ്മദ് ഷമീറിന്റെ ക്ലിയറന്‍സ് സ്വന്തം ടീമംഗത്തിന്റെ കാലില്‍ത്തട്ടി വലയില്‍ കയറുകയായിരുന്നു.
ആദ്യ പകുതിക്കു പിരിയുമ്പോള്‍ 3-0ത്തിനു മുന്നിലായിരുന്നു കേരളം. ഇടവേളയ്ക്കുശേഷം ലക്ഷദ്വീപ് ഗോള്‍കീപ്പര്‍ മുഹമ്മദ് ഷമീര്‍ പരിക്കേറ്റു പുറത്തായി. പകരമെത്തിയ മുഹമ്മദ് സഫലിന്റെ രക്ഷപ്പെടുത്തലുകളാണു വന്‍ നാണക്കേടില്‍നിന്നു ലക്ഷദ്വീപിനെ രക്ഷിച്ചത്.
ഗോളെന്നുറപ്പിച്ച അരഡസന്‍ നീക്കങ്ങളെങ്കിലും സഫല്‍ തട്ടിയകറ്റി. ‘രാജേഷ് മെസി’യെന്നു വിളിപ്പേരുള്ള എസ്. രാജേഷ് (82), അര്ജുന് ജയരാജ് (92) എന്നിവർ കേരളത്തിന്റെ ഗോൾ പട്ടിക തികച്ചു. കേരളത്തിന്റെ അടുത്ത മത്സരം നാളെ ആന്‍ഡമാന്‍ നിക്കോബാറിനെതിരേയാണ്.
എം.ജി. ലിജോ
കോവിഡിനുശേഷം ആദ്യമായി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പന്തുരുണ്ടപ്പോള്‍ കേരളത്തിനായി വലകുലുക്കിയത് നാലു പേര്. ഒരെണ്ണം ലക്ഷദ്വീപിന്റെ സെല്ഫ്ഗോള് സംഭാവനയും. നിജോ ഗില്‍ബര്‍ട്ട് (4), ടി.കെ. ജെസിന് (12), എസ്. രാജേഷ് (82), അര്ജുന് ജയരാജ് (92) എന്നിവരാണ് കേരളത്തിന്റെ സ്കോറര്‍മാര്‍. ലക്ഷദ്വീപിന്റെ മുഹമ്മദ് തന്‍വീറിന്റെ സെല്ഫ്ഗോള് കേരളത്തിന്റെ പട്ടിക തികച്ചു.
തുടക്കം മുതല്‍ കേരളത്തിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം. കിക്കോഫ് മുതല്‍ കളിക്കാരും പന്തും ലക്ഷദ്വീപിന്റെ പകുതിയില്‍ത്തന്നെ കറങ്ങിക്കൊണ്ടിരുന്നു. കേരള ഗോള്‍കീപ്പറും ക്യാപ്റ്റനുമായ വി. മിഥുന്റെ നേര്‍ക്ക് ഒരിക്കല്‍ മാത്രമാണു ഷോട്ട് ഉതിര്‍ക്കാന്‍ ലക്ഷദ്വീപിന് സാധിച്ചത്. മത്സരപരിചയത്തിന്റെ അഭാവം ദ്വീപുകാരുടെ ഓരോ നീക്കത്തിലും കാണാമായിരുന്നു. ഒരു ഗോള്‍ വീണതോടെ പ്രതിരോധത്തിലേക്കു മാത്രമായി ഉള്‍വലിയുകയായിരുന്നു ലക്ഷദ്വീപ്.
കളി ചൂടുപിടിക്കും മുമ്പേ ആദ്യ ഗോള്‍ ദ്വീപുകാരുടെ വലയില്‍ കയറിയിരുന്നു. മുഹമ്മദ് സഫ്നാദിനെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി നിജോ ഗില്‍ബര്‍ട്ട് അനായാസം വലയിലാക്കി. കളി പുരോഗമിക്കുന്തോറും ലക്ഷദ്വീപിന്റെ ദൗര്‍ബല്യം ഓരോന്നായി തെളിഞ്ഞു. വിംഗുകളിലൂടെ തുടര്‍ച്ചയായി കേരളം ആക്രമണം അഴിച്ചുവിട്ടു. സ്ട്രൈക്കര്‍ ടി.കെ. ജെസിനായിരുന്നു എതിരാളികള്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിച്ചത്. കേരള മുന്നേറ്റത്തെ തടയാൻ ദ്വീപുകാര്‍ പലപ്പോഴും പരുക്കന്‍ അടവുകൾ പുറത്തെടുത്തു.
അര്ജുന് ജയരാജിന്റെ നീക്കത്തിനൊടുവില്‍ പന്ത്രണ്ടാം മിനിറ്റില്‍ ആതിഥേയര്‍ രണ്ടാംതവണയും വലകുലുക്കി. ജെസിനായിരുന്നു സ്കോറര്‍. തൊട്ടുപിന്നാലെ ദ്വീപിന്റെ ക്യാപ്റ്റന്‍ കെ.കെ. ഉബൈദുള്ള ചുവപ്പുകാര്‍ഡ് ചോദിച്ചുവാങ്ങി കളംവിട്ടു. നടുക്കടലില്‍ കപ്പിത്താനെ നഷ്ടപ്പെട്ട അവസ്ഥയിലായ ലക്ഷദ്വീപിന്റെ റിലേ തെറ്റിച്ച് 37-ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ ദുരന്തവും വന്നെത്തി. ഗോള്‍കീപ്പര്‍ മുഹമ്മദ് ഷമീറിന്റെ ക്ലിയറന്‍സ് സ്വന്തം ടീമംഗത്തിന്റെ കാലില്‍ത്തട്ടി വലയില്‍ കയറുകയായിരുന്നു.
ആദ്യ പകുതിക്കു പിരിയുമ്പോള്‍ 3-0ത്തിനു മുന്നിലായിരുന്നു കേരളം. ഇടവേളയ്ക്കുശേഷം ലക്ഷദ്വീപ് ഗോള്‍കീപ്പര്‍ മുഹമ്മദ് ഷമീര്‍ പരിക്കേറ്റു പുറത്തായി. പകരമെത്തിയ മുഹമ്മദ് സഫലിന്റെ രക്ഷപ്പെടുത്തലുകളാണു വന്‍ നാണക്കേടില്‍നിന്നു ലക്ഷദ്വീപിനെ രക്ഷിച്ചത്.
ഗോളെന്നുറപ്പിച്ച അരഡസന്‍ നീക്കങ്ങളെങ്കിലും സഫല്‍ തട്ടിയകറ്റി. ‘രാജേഷ് മെസി’യെന്നു വിളിപ്പേരുള്ള എസ്. രാജേഷ് (82), അര്ജുന് ജയരാജ് (92) എന്നിവർ കേരളത്തിന്റെ ഗോൾ പട്ടിക തികച്ചു. കേരളത്തിന്റെ അടുത്ത മത്സരം നാളെ ആന്‍ഡമാന്‍ നിക്കോബാറിനെതിരേയാണ്.
എം.ജി. ലിജോ