കൊച്ചി: ഒന്നരമാസത്തെ മുന്നൊരുക്കങ്ങള്‍ക്കുശേഷം കേരളം സന്തോഷ് ട്രോഫി പോരാട്ടങ്ങൾക്ക് ഇന്നിറങ്ങുന്നു. ദക്ഷിണമേഖലാ റൗണ്ടില്‍ കേരളത്തിന്റെ ആദ്യ എതിരാളികള്‍ ലക്ഷദ്വീപാണ്. രാവിലെ 9.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ കാണികൾക്ക് പ്രവേശനമുണ്ടാകില്ല.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വൈകുന്നേരം മൂന്നിന് ആന്‍ഡമാന്‍ നിക്കോബാറും പുതുച്ചേരിയും ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ഒരു ടീമിന് മാത്രമാണ് അവസാന റൗണ്ടിലേക്ക് പ്രവേശനം. മത്സരങ്ങള്‍ സ്പോര്‍ട്സ്കാസ്റ്റ് ഇന്ത്യ യുട്യൂബ്, ഫേസ്ബുക്ക് ചാനലുകളില്‍ തത്സമയം കാണാം.
ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന കേരള ടീം ഇത്തവണ മികച്ച ഫോമിലാണ്. ചില കളിക്കാര്‍ക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും അത്ര കാര്യമാക്കുന്നില്ല ടീം. ആദ്യം കോഴിക്കോട്ടും പിന്നീട് കൊച്ചിയിലുമായി എട്ടു പരിശീലന മത്സരങ്ങള്‍ ടീം കളിച്ചിരുന്നു. ഐ ലീഗ് ക്ലബ്ബുകള്‍ക്കൊപ്പം കളിച്ച താരങ്ങള്‍ ടീമിലുള്ളത് ബിനോയുടെ ആത്മവിശ്വാസം കൂട്ടുന്നു. കേരള ബ്ലാസ്റ്റേഴ്സ്, കേരള യുണൈറ്റഡ് ടീമുകള്‍ക്കായി കളിച്ച മിഡ്ഫീല്‍ഡര്‍ അര്ജുന് ജയരാജ്, വി. മിഥുന്, കെ. സല്മാന് എന്നിവരുടെ സാന്നിധ്യം ടീമിന് ഗുണംചെയ്യും. ജിജോ ജോസഫാണ് കേരളത്തെ നയിക്കുന്നത്. ടീമിലെ 13 പേര് പുതുമുഖങ്ങളാണ്.
എതിരാളികള്‍ മോശക്കാരല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മികച്ച മുന്നൊരുക്കത്തോടെയാണ് ലക്ഷദ്വീപ് സന്തോഷ് ട്രോഫിയില്‍ കളിക്കുന്നത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. ഒരു മാസമായി 22 അംഗ ടീം കോഴിക്കോട് കല്ലനോട് സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിലാണ്. എറണാകുളം സ്വദേശിയായ മില്‍ട്ടണ്‍ ആന്റണിയാണ് ടീമിന്റെ പരിശീലകന്. മുമ്പ് സന്തോഷ് ട്രോഫിയില്‍ കളിച്ച പരിചയസമ്പന്നരെ അണിനിരത്തിയാണ് ടീം വരുന്നത്.
എം.ജി. ലിജോ
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വൈകുന്നേരം മൂന്നിന് ആന്‍ഡമാന്‍ നിക്കോബാറും പുതുച്ചേരിയും ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ഒരു ടീമിന് മാത്രമാണ് അവസാന റൗണ്ടിലേക്ക് പ്രവേശനം. മത്സരങ്ങള്‍ സ്പോര്‍ട്സ്കാസ്റ്റ് ഇന്ത്യ യുട്യൂബ്, ഫേസ്ബുക്ക് ചാനലുകളില്‍ തത്സമയം കാണാം.
ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന കേരള ടീം ഇത്തവണ മികച്ച ഫോമിലാണ്. ചില കളിക്കാര്‍ക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും അത്ര കാര്യമാക്കുന്നില്ല ടീം. ആദ്യം കോഴിക്കോട്ടും പിന്നീട് കൊച്ചിയിലുമായി എട്ടു പരിശീലന മത്സരങ്ങള്‍ ടീം കളിച്ചിരുന്നു. ഐ ലീഗ് ക്ലബ്ബുകള്‍ക്കൊപ്പം കളിച്ച താരങ്ങള്‍ ടീമിലുള്ളത് ബിനോയുടെ ആത്മവിശ്വാസം കൂട്ടുന്നു. കേരള ബ്ലാസ്റ്റേഴ്സ്, കേരള യുണൈറ്റഡ് ടീമുകള്‍ക്കായി കളിച്ച മിഡ്ഫീല്‍ഡര്‍ അര്ജുന് ജയരാജ്, വി. മിഥുന്, കെ. സല്മാന് എന്നിവരുടെ സാന്നിധ്യം ടീമിന് ഗുണംചെയ്യും. ജിജോ ജോസഫാണ് കേരളത്തെ നയിക്കുന്നത്. ടീമിലെ 13 പേര് പുതുമുഖങ്ങളാണ്.
എതിരാളികള്‍ മോശക്കാരല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മികച്ച മുന്നൊരുക്കത്തോടെയാണ് ലക്ഷദ്വീപ് സന്തോഷ് ട്രോഫിയില്‍ കളിക്കുന്നത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. ഒരു മാസമായി 22 അംഗ ടീം കോഴിക്കോട് കല്ലനോട് സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിലാണ്. എറണാകുളം സ്വദേശിയായ മില്‍ട്ടണ്‍ ആന്റണിയാണ് ടീമിന്റെ പരിശീലകന്. മുമ്പ് സന്തോഷ് ട്രോഫിയില്‍ കളിച്ച പരിചയസമ്പന്നരെ അണിനിരത്തിയാണ് ടീം വരുന്നത്.
എം.ജി. ലിജോ