ഇടതൂർന്ന് വളർന്ന് തോളിൽ ചുംബിക്കാൻ വെന്പിനിൽക്കുന്ന കറുത്ത, ചുരുണ്ട മുടി... കാലിൽകുരുക്കിയ പന്തുമായി ആ ചുരുണ്ട മുടിക്കാരൻ നടത്തിയ കുതിപ്പിനൊപ്പം പെരുന്പറ മുഴക്കിയ ലക്ഷോപലക്ഷം ഹൃദയങ്ങൾ...
പന്തുമായി ലോകത്തിന്റെ നെറുകയിലേക്കു കുതിച്ച്, കാൽപ്പന്ത് കാലത്തോളം ഇടനെഞ്ചിൽ കുടിയേറിയ ആ മാന്ത്രികൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് ഒരു വർഷം! തനിക്കൊപ്പം മിടിച്ച ഹൃദയങ്ങളിൽ വേദനിക്കുന്ന ഓർമ സമ്മാനിച്ച് ഡിയേഗൊ അർമാൻഡൊ മാറഡോണ എന്ന അർജന്റൈൻ ഇതിഹാസം വിടവാങ്ങിയത് 2020ലെ നവംബർ 25ന്. വ്യക്തിജീവിതത്തിലെ ചുവപ്പു കാർഡുകൾക്കപ്പുറം കാൽപ്പന്ത് അഭിനിവേശത്തിന്റെ പച്ചപ്പായിരുന്നു മാറഡോണ...
പട്ടംപോലെ...
അർജന്റൈൻ തലസ്ഥാന നഗരമായ ബുവാനോസ് ആരീസിന്റെ പ്രാന്തമായ ലാനൂസിലേക്കു കുടിയേറിയ കുടുംബത്തിലെ നാലു പെണ്മക്കൾക്കുശേഷമെത്തിയ ആണ്തരിയായിരുന്നു മാറഡോണ. ചേരിയിൽ പന്ത് തട്ടി, പട്ടംപോലെ പാറിനടന്ന മാറഡോണയ്ക്കു കൈമുതലായുണ്ടായിരുന്നത് തുകൽപ്പന്തിനു മേലുള്ള അസാധ്യമായ നിയന്ത്രണം മാത്രം.
നീണ്ട ചുരുണ്ട മുടിക്കാരനായതുകൊണ്ട് ചേരിയിൽ മാറഡോണ അറിയപ്പെട്ടിരുന്നത് പെലൂസ എന്ന ഓമനപ്പേരിൽ. പെലൂസ എന്നാൽ ചുരുണ്ട മുടിയെന്ന് അർഥം. പ്രാദേശിക ക്ലബ്ബായ ലോസ് സെബോളിറ്റാസിനുവേണ്ടിയാണു പെലൂസ ആദ്യമായി പന്തുതട്ടിയത്. പന്തുമായി അസാധ്യപ്രകടനം നടത്തിയ മാറഡോണയെ പെലൂസ... പെലൂസ... എന്ന് വിളിച്ച് കാണികൾ പ്രോത്സാഹിപ്പിച്ചു.
പെലൂസയുടെ കളി ബുവാനോസ് ആരീസും കടന്ന് ദേശീയ ശ്രദ്ധേയിലേക്ക് അതിവേഗമുയർന്നു. അതോടെ മാധ്യമപ്രവർത്തകർ പെലൂസയെ തേടിയെത്തി. അവനെ ആദ്യമായി കാണുന്നവർ ആശ്ചര്യപ്പെടുന്നു എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. അങ്ങനെ സെബോളിറ്റാസിലായിരിക്കുന്പോൾ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യമെത്തി. വൈകാതെ നീ പെലെയേക്കാൾ കേമനാകുമെന്നു കേൾക്കുന്നു... പെലൂസയുടെ മറുപടി ഇതായിരുന്നു: ഞാൻ അങ്ങനെ കരുതുന്നില്ല, പെലെയാണു രാജാവ്.
അതെ, പെലെയെ രാജാവായി അംഗീകരിച്ച, എന്നാൽ, പെലെയക്കാൾ കേമനാണു താനെന്നു ഫുട്ബോൾ ലോകത്തെക്കൊണ്ട് പറയിപ്പിച്ച അവതാരമായിരുന്നു പെലൂസ എന്നറിയപ്പെട്ട മാറഡോണ.
സെബോളിറ്റ
പെലൂസ എന്ന ഒരു ചെല്ലപ്പേരുമാത്രമല്ലായിരുന്നു മാറഡോണയ്ക്കുണ്ടായിരുന്നത്. അത് അങ്ങനെയാണല്ലോ, ആളുകൾക്ക് ഇഷ്ടം കൂടുംതോറും ചെല്ലപ്പേരുകളുടെ എണ്ണവും കൂടും. കൂടുതൽ ആളുകൾ അറിയുംതോറും കൂടുതൽ വിളിപ്പേരെത്തുമെന്നതും യാഥാർഥ്യം.
സെബോളിറ്റാസിനുശേഷം അർജന്റീനോസ് ജൂണിയേഴ്സിനുവേണ്ടി കളിക്കുന്പോഴാണു മാറഡോണയ്ക്കു പുതിയൊരു വിളിപ്പേരെത്തിയത്. എൽ സെബോളിറ്റ. അർഥം ചെറിയ സവാള. മാറഡോണയുടെ വലുപ്പക്കുറവിനെ സൂചിപ്പിച്ചായിരുന്നു ആ വിളിപ്പേരെത്തിയത്. അർജന്റീനോസ് ജൂണിയേഴ്സിൽ മാറഡോണയെപ്പോലെ ചെറിയ കളിക്കാരായിരുന്നു എന്നതും മറ്റൊരു രസകരമായ ചരിത്രം.
എൽ ഡിയെസ്...
മാറഡോണയുടെ മാജിക്കിൽ അർജന്റീന ലോകകപ്പ് നേടിയത് 1986ൽ. ആ ലോകകപ്പാണു മാറഡോണയുടെയും അർജന്റീനയുടെയും ആരാധകപെരുപ്പത്തിനാധാരം. എന്നാൽ, 1986 ലോകകപ്പിനു തൊട്ടുമുന്പ് എൽ ബാറിലെറ്റ് കോസ്മികൊ (പൊട്ടിയ പട്ടം) എന്ന നെഗറ്റീവ് അർഥമുള്ള പേര് മാറഡോണയ്ക്കു ചാർത്തപ്പെട്ടു. ഡാനിയേൽ പാസറെല്ലയ്ക്കു പകരം മാറഡോണയെ ക്യാപ്റ്റനാക്കിയതിലുള്ള എതിർപ്പിന്റെ ഭാഗമായി അർജന്റൈൻ കളിക്കാരനായ സെസാർ ലൂയിസ് മെനോറ്റിയാണു മാറഡോണയെ എൽ ബാറിലെറ്റ് എന്നു വിളിച്ചത്.
പൊട്ടിയ പട്ടം കണക്കേയുള്ള മാറഡോണയുടെ ജീവിതം അവസാനിപ്പിച്ചില്ലെങ്കിൽ ലോകകപ്പിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുക മാറഡോണയായിരിക്കും എന്നായിരുന്നു മെനോറ്റിയുടെ കളിയാക്കൽ. മെനോറ്റിയുടെ നാവു പൊന്നായി, മാറഡോണയിലൂടെ ലോകകപ്പ് അർജന്റീനയിലെത്തി...
കളിമികവുകൊണ്ട് മാറഡോണ സ്വന്തമാക്കിയ ചെല്ലപ്പേരുകളുമുണ്ട്. അതിൽ സുപ്രധാനമാണ് എൽ പിബെ ഡി ഒറൊ അഥവാ ദ ഗോൾഡണ് കിഡ്. അർജന്റൈൻ ജഴ്സി നന്പറായ 10ഉം മാറഡോണയുടെ സ്വന്തം. എൽ ഡിയെസ് (ദ നന്പർ 10), D10S (ദൈവം എന്ന അർഥം) തുടങ്ങിയ പേരുകളിലും മാറഡോണ വിശേഷിപ്പിക്കപ്പെടുന്നു, അന്നും ഇന്നും എന്നും...
അനീഷ് ആലക്കോട്
പന്തുമായി ലോകത്തിന്റെ നെറുകയിലേക്കു കുതിച്ച്, കാൽപ്പന്ത് കാലത്തോളം ഇടനെഞ്ചിൽ കുടിയേറിയ ആ മാന്ത്രികൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് ഒരു വർഷം! തനിക്കൊപ്പം മിടിച്ച ഹൃദയങ്ങളിൽ വേദനിക്കുന്ന ഓർമ സമ്മാനിച്ച് ഡിയേഗൊ അർമാൻഡൊ മാറഡോണ എന്ന അർജന്റൈൻ ഇതിഹാസം വിടവാങ്ങിയത് 2020ലെ നവംബർ 25ന്. വ്യക്തിജീവിതത്തിലെ ചുവപ്പു കാർഡുകൾക്കപ്പുറം കാൽപ്പന്ത് അഭിനിവേശത്തിന്റെ പച്ചപ്പായിരുന്നു മാറഡോണ...
പട്ടംപോലെ...
അർജന്റൈൻ തലസ്ഥാന നഗരമായ ബുവാനോസ് ആരീസിന്റെ പ്രാന്തമായ ലാനൂസിലേക്കു കുടിയേറിയ കുടുംബത്തിലെ നാലു പെണ്മക്കൾക്കുശേഷമെത്തിയ ആണ്തരിയായിരുന്നു മാറഡോണ. ചേരിയിൽ പന്ത് തട്ടി, പട്ടംപോലെ പാറിനടന്ന മാറഡോണയ്ക്കു കൈമുതലായുണ്ടായിരുന്നത് തുകൽപ്പന്തിനു മേലുള്ള അസാധ്യമായ നിയന്ത്രണം മാത്രം.
നീണ്ട ചുരുണ്ട മുടിക്കാരനായതുകൊണ്ട് ചേരിയിൽ മാറഡോണ അറിയപ്പെട്ടിരുന്നത് പെലൂസ എന്ന ഓമനപ്പേരിൽ. പെലൂസ എന്നാൽ ചുരുണ്ട മുടിയെന്ന് അർഥം. പ്രാദേശിക ക്ലബ്ബായ ലോസ് സെബോളിറ്റാസിനുവേണ്ടിയാണു പെലൂസ ആദ്യമായി പന്തുതട്ടിയത്. പന്തുമായി അസാധ്യപ്രകടനം നടത്തിയ മാറഡോണയെ പെലൂസ... പെലൂസ... എന്ന് വിളിച്ച് കാണികൾ പ്രോത്സാഹിപ്പിച്ചു.
പെലൂസയുടെ കളി ബുവാനോസ് ആരീസും കടന്ന് ദേശീയ ശ്രദ്ധേയിലേക്ക് അതിവേഗമുയർന്നു. അതോടെ മാധ്യമപ്രവർത്തകർ പെലൂസയെ തേടിയെത്തി. അവനെ ആദ്യമായി കാണുന്നവർ ആശ്ചര്യപ്പെടുന്നു എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. അങ്ങനെ സെബോളിറ്റാസിലായിരിക്കുന്പോൾ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യമെത്തി. വൈകാതെ നീ പെലെയേക്കാൾ കേമനാകുമെന്നു കേൾക്കുന്നു... പെലൂസയുടെ മറുപടി ഇതായിരുന്നു: ഞാൻ അങ്ങനെ കരുതുന്നില്ല, പെലെയാണു രാജാവ്.
അതെ, പെലെയെ രാജാവായി അംഗീകരിച്ച, എന്നാൽ, പെലെയക്കാൾ കേമനാണു താനെന്നു ഫുട്ബോൾ ലോകത്തെക്കൊണ്ട് പറയിപ്പിച്ച അവതാരമായിരുന്നു പെലൂസ എന്നറിയപ്പെട്ട മാറഡോണ.
സെബോളിറ്റ
പെലൂസ എന്ന ഒരു ചെല്ലപ്പേരുമാത്രമല്ലായിരുന്നു മാറഡോണയ്ക്കുണ്ടായിരുന്നത്. അത് അങ്ങനെയാണല്ലോ, ആളുകൾക്ക് ഇഷ്ടം കൂടുംതോറും ചെല്ലപ്പേരുകളുടെ എണ്ണവും കൂടും. കൂടുതൽ ആളുകൾ അറിയുംതോറും കൂടുതൽ വിളിപ്പേരെത്തുമെന്നതും യാഥാർഥ്യം.
സെബോളിറ്റാസിനുശേഷം അർജന്റീനോസ് ജൂണിയേഴ്സിനുവേണ്ടി കളിക്കുന്പോഴാണു മാറഡോണയ്ക്കു പുതിയൊരു വിളിപ്പേരെത്തിയത്. എൽ സെബോളിറ്റ. അർഥം ചെറിയ സവാള. മാറഡോണയുടെ വലുപ്പക്കുറവിനെ സൂചിപ്പിച്ചായിരുന്നു ആ വിളിപ്പേരെത്തിയത്. അർജന്റീനോസ് ജൂണിയേഴ്സിൽ മാറഡോണയെപ്പോലെ ചെറിയ കളിക്കാരായിരുന്നു എന്നതും മറ്റൊരു രസകരമായ ചരിത്രം.
എൽ ഡിയെസ്...
മാറഡോണയുടെ മാജിക്കിൽ അർജന്റീന ലോകകപ്പ് നേടിയത് 1986ൽ. ആ ലോകകപ്പാണു മാറഡോണയുടെയും അർജന്റീനയുടെയും ആരാധകപെരുപ്പത്തിനാധാരം. എന്നാൽ, 1986 ലോകകപ്പിനു തൊട്ടുമുന്പ് എൽ ബാറിലെറ്റ് കോസ്മികൊ (പൊട്ടിയ പട്ടം) എന്ന നെഗറ്റീവ് അർഥമുള്ള പേര് മാറഡോണയ്ക്കു ചാർത്തപ്പെട്ടു. ഡാനിയേൽ പാസറെല്ലയ്ക്കു പകരം മാറഡോണയെ ക്യാപ്റ്റനാക്കിയതിലുള്ള എതിർപ്പിന്റെ ഭാഗമായി അർജന്റൈൻ കളിക്കാരനായ സെസാർ ലൂയിസ് മെനോറ്റിയാണു മാറഡോണയെ എൽ ബാറിലെറ്റ് എന്നു വിളിച്ചത്.
പൊട്ടിയ പട്ടം കണക്കേയുള്ള മാറഡോണയുടെ ജീവിതം അവസാനിപ്പിച്ചില്ലെങ്കിൽ ലോകകപ്പിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുക മാറഡോണയായിരിക്കും എന്നായിരുന്നു മെനോറ്റിയുടെ കളിയാക്കൽ. മെനോറ്റിയുടെ നാവു പൊന്നായി, മാറഡോണയിലൂടെ ലോകകപ്പ് അർജന്റീനയിലെത്തി...
കളിമികവുകൊണ്ട് മാറഡോണ സ്വന്തമാക്കിയ ചെല്ലപ്പേരുകളുമുണ്ട്. അതിൽ സുപ്രധാനമാണ് എൽ പിബെ ഡി ഒറൊ അഥവാ ദ ഗോൾഡണ് കിഡ്. അർജന്റൈൻ ജഴ്സി നന്പറായ 10ഉം മാറഡോണയുടെ സ്വന്തം. എൽ ഡിയെസ് (ദ നന്പർ 10), D10S (ദൈവം എന്ന അർഥം) തുടങ്ങിയ പേരുകളിലും മാറഡോണ വിശേഷിപ്പിക്കപ്പെടുന്നു, അന്നും ഇന്നും എന്നും...
അനീഷ് ആലക്കോട്