നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആളുണ്ടെന്നും തെറ്റായ പ്രവർത്തനങ്ങൾക്കു ശിക്ഷ കിട്ടുമെന്നും വന്നാൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യകൾക്കും അധിക്ഷേപങ്ങൾക്കുമെല്ലാം വലിയ കുറവു വരും.
രണ്ടുവർഷത്തെ സൂക്ഷ്മപരിശോധനയ്ക്കുശേഷം സംയുക്ത പാർലമെന്ററി സമിതി (ജെപിസി) ഡേറ്റ സംരക്ഷണ കരടു ബില്ലിനു പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കപ്പെട്ടേക്കും.
വ്യക്തികളുടെ സ്വകാര്യതാ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അതിനായി ഒരു ഡേറ്റാ പ്രൊട്ടക്ഷൻ അഥോറിറ്റി രൂപീകരിക്കുന്നതിനുമുള്ള ബിൽ 2019 ഡിസംബർ 11നാണ് അന്നത്തെ ഐടി മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഇതിലെ ചില വ്യവസ്ഥകൾ പൗരാവകാശങ്ങളെ ഹനിക്കുമെന്ന വിമർശനമുണ്ടായി. തുടർന്നാണു ബിൽ പരിശോധിക്കാൻ ജെപിസി രൂപവത്കരിക്കപ്പെട്ടത്.
സമൂഹമാധ്യമങ്ങളെ പ്രസാധകർ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി ഉത്തരവാദിത്വത്തിനു ബാധ്യസ്ഥമാക്കണമെന്നാണു ജെപിസിയുടെ ഒരു പ്രധാന നിർദേശം. വ്യക്തിഗതമല്ലാത്ത ഡേറ്റയും ഇലക്ട്രോണിക് ഹാർഡ്വേർ മുഖേനയുള്ള ഡേറ്റയും ഉൾപ്പെടുത്തി വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലിന്റെ പരിധി വിപുലീകരിക്കണമെന്ന നിർദേശവുമുണ്ട്. രാജ്യത്ത് അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റൽ സന്പദ്വ്യവസ്ഥയെ ബാധിക്കുന്ന ചില നിർദേശങ്ങളും ഡേറ്റ സംരക്ഷണ നിയമത്തിലുണ്ട്. ബില്ലിലെ ചില വ്യവസ്ഥകളിൽ തങ്ങൾക്കുള്ള വിയോജിപ്പ് പ്രതിപക്ഷ എംപിമാർ ജെപിസിയിൽ രേഖപ്പെടുത്തി.
വ്യക്തികളുടെ സ്വകാര്യതാ അവകാശങ്ങൾ മാധ്യമപ്രവർത്തനം എന്ന പേരിലുള്ള കടന്നാക്രമണങ്ങളിൽനിന്നു സംരക്ഷിക്കണമെന്നു ജെപിസി ശിപാർശ ചെയ്തിട്ടുണ്ട്. മാധ്യമങ്ങളുടെ സ്വയം നിയന്ത്രണം എന്ന ആശയം ഫലപ്രദമല്ലെന്നും ഈ വിഷയത്തിൽ സമഗ്രമായ ചട്ടം വേണമെന്നും സമിതി ശിപാർശ ചെയ്യുന്നു. പൊതുതാത്പര്യത്തിന്റെ മറവിൽ വ്യക്തികളുടെ സ്വകാര്യതയിൽ കടന്നുകയറുംവിധം ഇലക്ട്രോണിക് മാധ്യമങ്ങളുടെ പക്ഷപാതപരമായ റിപ്പോർട്ടിംഗുകളും സൈബർ ഇടങ്ങളിലൂടെയുള്ള ആക്രമണങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു നിർദേശത്തെ പൊതുജനങ്ങൾ സ്വാഗതം ചെയ്തേക്കും.
മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമപ്രാബല്യമുള്ള ഏകീകൃത സംവിധാനം രൂപവത്കരിക്കണമെന്നും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് പക്വതയുള്ള ജനാധിപത്യം നിലനിൽക്കാൻ സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണെന്ന് എല്ലാവരും സമ്മതിക്കും. തങ്ങൾക്ക് അനിഷ്ടകരമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കു മൂക്കുകയറിടാൻ എല്ലാ നിറത്തിലും പെട്ട രാഷ്ട്രീയ പാർട്ടികൾക്കു താത്പര്യമുണ്ട്. വഴിതെറ്റുന്ന മാധ്യമങ്ങളെ നേർവഴിക്കു കൊണ്ടുവരാൻ ചില നിയന്ത്രണങ്ങൾ നല്ലതാണെങ്കിലും ഇത് ഒരുതരത്തിലും ദുരുപയോഗപ്പെടുത്തുന്നില്ല എന്നുറപ്പുവരുത്താനുള്ള കർക്കശ വ്യവസ്ഥകൾ ഉണ്ടാകണം.
ഏകീകൃത നിയന്ത്രണ സംവിധാനമുണ്ടാക്കി അതിനു കീഴിൽ എല്ലാ രൂപത്തിലുള്ള മാധ്യമങ്ങളെയും കൊണ്ടുവരണമെന്നാണു ശിപാർശ. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഇന്റർനെറ്റും പോലെ, ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അടക്കം നിലവിലുള്ള ഏജൻസികൾക്കു ശേഷിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. വസ്തുതകൾ ഉറപ്പുവരുത്താതെ, സമൂഹമാധ്യമങ്ങളിലൂടെ അപക്വവും ഏകപക്ഷീയവുമായി വാർത്തകളും വിമർശനങ്ങളും ആരോപണങ്ങളും ചമച്ചുവിടുന്നവരെയും അത്തരത്തിലുള്ള ഓൺലൈൻ മാധ്യമങ്ങളെയും നിയന്ത്രിക്കാൻ സംവിധാനം ഉണ്ടാകേണ്ടതുതന്നെയാണ്.
സമൂഹത്തിൽ അരാജകത്വവും വർഗീയ ചേരിതിരിവും സൃഷ്ടിക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് ഇന്ന് എല്ലാവരും കാണുന്നതാണല്ലോ. ആരെങ്കിലും സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങൾ പോലും വളച്ചൊടിച്ചു വികൃതമാക്കി പ്രചരിപ്പിച്ച് വർഗീയവിഷം വമിപ്പിക്കുന്നവരും പ്രതിലോമ രാഷ്ട്രീയക്കാർക്കും വിധ്വംസക ശക്തികൾക്കും വിടുപണി ചെയ്യുന്നവരും നിറഞ്ഞാടുന്ന സമൂഹമാധ്യമ രംഗത്തിന് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്നതല്ല ഇത്തരം നിഷേധാത്മക പ്രവർത്തനങ്ങൾ.
സമൂഹമാധ്യമവേദികളിൽ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങളിൽ അവർക്കു പൂർണ ഉത്തരവാദിത്വമുണ്ട് എന്നു വ്യക്തമാക്കപ്പെടേണ്ടതുണ്ട്. നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആളുണ്ടെന്നും തെറ്റായ പ്രവർത്തനങ്ങൾക്കു ശിക്ഷ കിട്ടുമെന്നും വന്നാൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യകൾക്കും അധിക്ഷേപങ്ങൾക്കുമെല്ലാം വലിയ കുറവു വരും.
സമൂഹത്തിന്റെ ആരോഗ്യവും സുസ്ഥിതിയും നിലനിർത്താനും സാംസ്കാരിക മലിനീകരണം കുറയ്ക്കാനും ഇതു സഹായിക്കുമെന്നു തീർച്ചയാണ്. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിനേക്കാൾ കൂടുതൽ അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നതു ടെലിവിഷൻ ചാനലുകളിലെ അന്തിച്ചർച്ചകളാണെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത് ഓർക്കുക. അതിനേക്കാൾ വലിയ മലിനീകരണമാണു സമൂഹമാധ്യമങ്ങളിൽ വരുന്നതു പലതും മനുഷ്യമനസുകളിൽ സൃഷ്ടിക്കുന്നത്. രാജ്യത്തെ പ്രധാന ഡേറ്റ സൂക്ഷിപ്പുകാർ സർക്കാരാണെന്നിരിക്കെ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കുമായി ഡേറ്റ ശേഖരണത്തിൽ പ്രത്യേക മാർഗരേഖ പുറപ്പെടുവിക്കണമെന്നു ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യക്തികളുടെ വിവരങ്ങളിലും സ്വകാര്യതയിലും സർക്കാർ ഏജൻസികൾ കടന്നുകയറുന്നില്ല എന്നതും ഉറപ്പാക്കപ്പെടണം.
രണ്ടുവർഷത്തെ സൂക്ഷ്മപരിശോധനയ്ക്കുശേഷം സംയുക്ത പാർലമെന്ററി സമിതി (ജെപിസി) ഡേറ്റ സംരക്ഷണ കരടു ബില്ലിനു പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കപ്പെട്ടേക്കും.
വ്യക്തികളുടെ സ്വകാര്യതാ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അതിനായി ഒരു ഡേറ്റാ പ്രൊട്ടക്ഷൻ അഥോറിറ്റി രൂപീകരിക്കുന്നതിനുമുള്ള ബിൽ 2019 ഡിസംബർ 11നാണ് അന്നത്തെ ഐടി മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഇതിലെ ചില വ്യവസ്ഥകൾ പൗരാവകാശങ്ങളെ ഹനിക്കുമെന്ന വിമർശനമുണ്ടായി. തുടർന്നാണു ബിൽ പരിശോധിക്കാൻ ജെപിസി രൂപവത്കരിക്കപ്പെട്ടത്.
സമൂഹമാധ്യമങ്ങളെ പ്രസാധകർ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി ഉത്തരവാദിത്വത്തിനു ബാധ്യസ്ഥമാക്കണമെന്നാണു ജെപിസിയുടെ ഒരു പ്രധാന നിർദേശം. വ്യക്തിഗതമല്ലാത്ത ഡേറ്റയും ഇലക്ട്രോണിക് ഹാർഡ്വേർ മുഖേനയുള്ള ഡേറ്റയും ഉൾപ്പെടുത്തി വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലിന്റെ പരിധി വിപുലീകരിക്കണമെന്ന നിർദേശവുമുണ്ട്. രാജ്യത്ത് അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റൽ സന്പദ്വ്യവസ്ഥയെ ബാധിക്കുന്ന ചില നിർദേശങ്ങളും ഡേറ്റ സംരക്ഷണ നിയമത്തിലുണ്ട്. ബില്ലിലെ ചില വ്യവസ്ഥകളിൽ തങ്ങൾക്കുള്ള വിയോജിപ്പ് പ്രതിപക്ഷ എംപിമാർ ജെപിസിയിൽ രേഖപ്പെടുത്തി.
വ്യക്തികളുടെ സ്വകാര്യതാ അവകാശങ്ങൾ മാധ്യമപ്രവർത്തനം എന്ന പേരിലുള്ള കടന്നാക്രമണങ്ങളിൽനിന്നു സംരക്ഷിക്കണമെന്നു ജെപിസി ശിപാർശ ചെയ്തിട്ടുണ്ട്. മാധ്യമങ്ങളുടെ സ്വയം നിയന്ത്രണം എന്ന ആശയം ഫലപ്രദമല്ലെന്നും ഈ വിഷയത്തിൽ സമഗ്രമായ ചട്ടം വേണമെന്നും സമിതി ശിപാർശ ചെയ്യുന്നു. പൊതുതാത്പര്യത്തിന്റെ മറവിൽ വ്യക്തികളുടെ സ്വകാര്യതയിൽ കടന്നുകയറുംവിധം ഇലക്ട്രോണിക് മാധ്യമങ്ങളുടെ പക്ഷപാതപരമായ റിപ്പോർട്ടിംഗുകളും സൈബർ ഇടങ്ങളിലൂടെയുള്ള ആക്രമണങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു നിർദേശത്തെ പൊതുജനങ്ങൾ സ്വാഗതം ചെയ്തേക്കും.
മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമപ്രാബല്യമുള്ള ഏകീകൃത സംവിധാനം രൂപവത്കരിക്കണമെന്നും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് പക്വതയുള്ള ജനാധിപത്യം നിലനിൽക്കാൻ സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണെന്ന് എല്ലാവരും സമ്മതിക്കും. തങ്ങൾക്ക് അനിഷ്ടകരമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കു മൂക്കുകയറിടാൻ എല്ലാ നിറത്തിലും പെട്ട രാഷ്ട്രീയ പാർട്ടികൾക്കു താത്പര്യമുണ്ട്. വഴിതെറ്റുന്ന മാധ്യമങ്ങളെ നേർവഴിക്കു കൊണ്ടുവരാൻ ചില നിയന്ത്രണങ്ങൾ നല്ലതാണെങ്കിലും ഇത് ഒരുതരത്തിലും ദുരുപയോഗപ്പെടുത്തുന്നില്ല എന്നുറപ്പുവരുത്താനുള്ള കർക്കശ വ്യവസ്ഥകൾ ഉണ്ടാകണം.
ഏകീകൃത നിയന്ത്രണ സംവിധാനമുണ്ടാക്കി അതിനു കീഴിൽ എല്ലാ രൂപത്തിലുള്ള മാധ്യമങ്ങളെയും കൊണ്ടുവരണമെന്നാണു ശിപാർശ. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഇന്റർനെറ്റും പോലെ, ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അടക്കം നിലവിലുള്ള ഏജൻസികൾക്കു ശേഷിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. വസ്തുതകൾ ഉറപ്പുവരുത്താതെ, സമൂഹമാധ്യമങ്ങളിലൂടെ അപക്വവും ഏകപക്ഷീയവുമായി വാർത്തകളും വിമർശനങ്ങളും ആരോപണങ്ങളും ചമച്ചുവിടുന്നവരെയും അത്തരത്തിലുള്ള ഓൺലൈൻ മാധ്യമങ്ങളെയും നിയന്ത്രിക്കാൻ സംവിധാനം ഉണ്ടാകേണ്ടതുതന്നെയാണ്.
സമൂഹത്തിൽ അരാജകത്വവും വർഗീയ ചേരിതിരിവും സൃഷ്ടിക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് ഇന്ന് എല്ലാവരും കാണുന്നതാണല്ലോ. ആരെങ്കിലും സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങൾ പോലും വളച്ചൊടിച്ചു വികൃതമാക്കി പ്രചരിപ്പിച്ച് വർഗീയവിഷം വമിപ്പിക്കുന്നവരും പ്രതിലോമ രാഷ്ട്രീയക്കാർക്കും വിധ്വംസക ശക്തികൾക്കും വിടുപണി ചെയ്യുന്നവരും നിറഞ്ഞാടുന്ന സമൂഹമാധ്യമ രംഗത്തിന് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്നതല്ല ഇത്തരം നിഷേധാത്മക പ്രവർത്തനങ്ങൾ.
സമൂഹമാധ്യമവേദികളിൽ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങളിൽ അവർക്കു പൂർണ ഉത്തരവാദിത്വമുണ്ട് എന്നു വ്യക്തമാക്കപ്പെടേണ്ടതുണ്ട്. നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആളുണ്ടെന്നും തെറ്റായ പ്രവർത്തനങ്ങൾക്കു ശിക്ഷ കിട്ടുമെന്നും വന്നാൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യകൾക്കും അധിക്ഷേപങ്ങൾക്കുമെല്ലാം വലിയ കുറവു വരും.
സമൂഹത്തിന്റെ ആരോഗ്യവും സുസ്ഥിതിയും നിലനിർത്താനും സാംസ്കാരിക മലിനീകരണം കുറയ്ക്കാനും ഇതു സഹായിക്കുമെന്നു തീർച്ചയാണ്. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിനേക്കാൾ കൂടുതൽ അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നതു ടെലിവിഷൻ ചാനലുകളിലെ അന്തിച്ചർച്ചകളാണെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത് ഓർക്കുക. അതിനേക്കാൾ വലിയ മലിനീകരണമാണു സമൂഹമാധ്യമങ്ങളിൽ വരുന്നതു പലതും മനുഷ്യമനസുകളിൽ സൃഷ്ടിക്കുന്നത്. രാജ്യത്തെ പ്രധാന ഡേറ്റ സൂക്ഷിപ്പുകാർ സർക്കാരാണെന്നിരിക്കെ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കുമായി ഡേറ്റ ശേഖരണത്തിൽ പ്രത്യേക മാർഗരേഖ പുറപ്പെടുവിക്കണമെന്നു ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യക്തികളുടെ വിവരങ്ങളിലും സ്വകാര്യതയിലും സർക്കാർ ഏജൻസികൾ കടന്നുകയറുന്നില്ല എന്നതും ഉറപ്പാക്കപ്പെടണം.