പാരീസ്: തുടർച്ചയായി ഉണ്ടാകുന്ന ആരാധക അടിപിടി ഫ്രഞ്ച് ഫുട്ബോൾ ലീഗ് വണ്ണിന്റെ ഭാവി അവതാളത്തിലാക്കുന്നതായി ഫ്രാൻസ് കായിക മന്ത്രി. ആരാധകരുടെ കലാപത്തെത്തുടർന്ന് ലീഗ് വണ്ണിൽ ലിയോണ്‍ x മാഴ്സെ മത്സരം റദ്ദാക്കിയിരുന്നു.
ലിയോണിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെ ക്ലബ് ആരാധകൻ മൈതാനത്തേക്ക് എറിഞ്ഞ വെള്ളക്കുപ്പികൊണ്ട് മാഴ്സെ നായകൻ ദിമിത്രി പായറ്റിനു പരിക്കേറ്റു. ഓഗസ്റ്റിലും പായറ്റിനെതിരേ ആരാധകരുടെ ആക്രമണമുണ്ടായിരുന്നു. അന്ന് നീസ് ക്ലബ്ബിന്റെ ആരാധകരാണു പായറ്റിനെ ആക്രമിച്ചത്. അന്ന് പായറ്റ് കാണികൾക്കുനേരേ കുപ്പി തിരിച്ചെറിഞ്ഞു. അതോടെ ഒരു കൂട്ടം ആരാധകർ മൈതാനത്തേക്ക് ഇരച്ചെത്തി. തുടർന്നു മത്സരം റദ്ദാക്കേണ്ടിവന്നു.
സെപ്റ്റംബറിൽ ലെൻസ് x ലില്ല നോർത്തേണ്‍ ഡെർബിയും ആരാധക കോലാഹലത്തിൽ തടസപ്പെട്ടു. മോപൊളിയെ, എൻഗേഴ്സ്, മാഴ്സെ, സാൻ ഇറ്റ്യെൻ തുടങ്ങിയ ടീമുകളുടെ ആരാധകരും ഈ സീസണിൽ ഇതിനോടകം പ്രശ്നം സൃഷ്ടിച്ചിരുന്നു.
ലിയോണിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെ ക്ലബ് ആരാധകൻ മൈതാനത്തേക്ക് എറിഞ്ഞ വെള്ളക്കുപ്പികൊണ്ട് മാഴ്സെ നായകൻ ദിമിത്രി പായറ്റിനു പരിക്കേറ്റു. ഓഗസ്റ്റിലും പായറ്റിനെതിരേ ആരാധകരുടെ ആക്രമണമുണ്ടായിരുന്നു. അന്ന് നീസ് ക്ലബ്ബിന്റെ ആരാധകരാണു പായറ്റിനെ ആക്രമിച്ചത്. അന്ന് പായറ്റ് കാണികൾക്കുനേരേ കുപ്പി തിരിച്ചെറിഞ്ഞു. അതോടെ ഒരു കൂട്ടം ആരാധകർ മൈതാനത്തേക്ക് ഇരച്ചെത്തി. തുടർന്നു മത്സരം റദ്ദാക്കേണ്ടിവന്നു.
സെപ്റ്റംബറിൽ ലെൻസ് x ലില്ല നോർത്തേണ്‍ ഡെർബിയും ആരാധക കോലാഹലത്തിൽ തടസപ്പെട്ടു. മോപൊളിയെ, എൻഗേഴ്സ്, മാഴ്സെ, സാൻ ഇറ്റ്യെൻ തുടങ്ങിയ ടീമുകളുടെ ആരാധകരും ഈ സീസണിൽ ഇതിനോടകം പ്രശ്നം സൃഷ്ടിച്ചിരുന്നു.