ബാംബോലിം: ഐഎസ്എൽ ഫുട്ബോളിൽ മുൻ ചാന്പ്യന്മാരായ ബംഗളൂരു എഫ്സിക്ക് വിജയത്തുടക്കം. എട്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗളൂരു 4-2ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. ഈ സീസണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ആറ് ഗോൾ പിറന്നെന്നതാണ് ശ്രദ്ധേയം. എടികെ മോഹൻ ബഗാൻ x കേരള ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിലും ആറ് ഗോൾ പിറന്നു.
ബംഗളൂരു x നോർത്ത് ഈസ്റ്റ് മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോൾ വലയിലായി. 14-ാം മിനിറ്റിൽ ക്ലെയ്ടണ്‍ സിൽവയിലൂടെ ബംഗളൂരു ലീഡ് നേടി. എന്നാൽ, 17-ാം മിനിറ്റിൽ ദേഷോണ്‍ ബ്രൗണിലൂടെ നോർത്ത് ഈസ്റ്റ് കടംവീട്ടി. 22-ാം മിനിറ്റിൽ മഷ്ഹൂർ ഷെരീഫിന്റെ സെൽഫ് ഗോൾ നോർത്ത് ഈസ്റ്റിനെ വീണ്ടും പിന്നിലാക്കി.
മത്യാസ് കൗറ്യൂറിലൂടെ (25’) വടക്കുകിഴക്കൻ ടീം വീണ്ടും ഒപ്പമെത്തി. ആദ്യ പകുതി അവസാനിക്കാറായപ്പോൾ ജയേഷ് റാണ (42’) ബംഗളൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു. ആ ലീഡ് വിടാതെ പിടിച്ച ബംഗളൂരു 82-ാം മിനിറ്റിൽ പ്രിൻസ് ഇബാരയിലൂടെ വിജയം 4-2ന് ആക്കി.
മത്സരത്തിൽ 69 ശതമാനവും പന്ത് കൈവശംവച്ചത് ബംഗളൂരുവായിരുന്നു. കോർണർ കിക്കിലും (2-1) ബംഗളൂരു മുന്നിട്ടുനിന്നു. എന്നാൽ, ഫൗൾ ചെയ്യുന്നതിലും (9-9) മഞ്ഞക്കാർഡ് വാങ്ങുന്നതിലും (1-1) ഇരു ടീമുകളും തുല്യത പാലിച്ചു.
ഇന്നു നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ജംഷഡ്പുരിനെ നേരിടും. കഴിഞ്ഞ സീസണിലെ നിരാശാജനകമായ ഐഎസ്എൽ അരങ്ങേറ്റത്തിനു പരിഹാരം കാണാനുള്ള തയാറെടുപ്പിലാണ് ഈസ്റ്റ് ബംഗാൾ.
ബംഗളൂരു x നോർത്ത് ഈസ്റ്റ് മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോൾ വലയിലായി. 14-ാം മിനിറ്റിൽ ക്ലെയ്ടണ്‍ സിൽവയിലൂടെ ബംഗളൂരു ലീഡ് നേടി. എന്നാൽ, 17-ാം മിനിറ്റിൽ ദേഷോണ്‍ ബ്രൗണിലൂടെ നോർത്ത് ഈസ്റ്റ് കടംവീട്ടി. 22-ാം മിനിറ്റിൽ മഷ്ഹൂർ ഷെരീഫിന്റെ സെൽഫ് ഗോൾ നോർത്ത് ഈസ്റ്റിനെ വീണ്ടും പിന്നിലാക്കി.
മത്യാസ് കൗറ്യൂറിലൂടെ (25’) വടക്കുകിഴക്കൻ ടീം വീണ്ടും ഒപ്പമെത്തി. ആദ്യ പകുതി അവസാനിക്കാറായപ്പോൾ ജയേഷ് റാണ (42’) ബംഗളൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു. ആ ലീഡ് വിടാതെ പിടിച്ച ബംഗളൂരു 82-ാം മിനിറ്റിൽ പ്രിൻസ് ഇബാരയിലൂടെ വിജയം 4-2ന് ആക്കി.
മത്സരത്തിൽ 69 ശതമാനവും പന്ത് കൈവശംവച്ചത് ബംഗളൂരുവായിരുന്നു. കോർണർ കിക്കിലും (2-1) ബംഗളൂരു മുന്നിട്ടുനിന്നു. എന്നാൽ, ഫൗൾ ചെയ്യുന്നതിലും (9-9) മഞ്ഞക്കാർഡ് വാങ്ങുന്നതിലും (1-1) ഇരു ടീമുകളും തുല്യത പാലിച്ചു.
ഇന്നു നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ജംഷഡ്പുരിനെ നേരിടും. കഴിഞ്ഞ സീസണിലെ നിരാശാജനകമായ ഐഎസ്എൽ അരങ്ങേറ്റത്തിനു പരിഹാരം കാണാനുള്ള തയാറെടുപ്പിലാണ് ഈസ്റ്റ് ബംഗാൾ.