+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുടിഎയ്ക്ക് പിന്തുണയുമായി ജോക്കോ

ലണ്ടൻ: ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാംഗ് ഗാവൊലിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ അപ്
ഡബ്ല്യുടിഎയ്ക്ക് പിന്തുണയുമായി ജോക്കോ
ലണ്ടൻ: ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാംഗ് ഗാവൊലിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായ ടെന്നീസ് താരം പെംഗ് ഷുവായിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കായികലോകം ഒറ്റക്കെട്ടായി രംഗത്ത്.

പെംഗ് ഷുവായി എവിടെ?’എന്ന ഹാഷ് ടാഗിലാണ് താരത്തെ കണ്ടെത്തുന്നതിനായുള്ള കാന്പയിൻ ശക്തമായി നടക്കുന്നത്.

ആരോപണത്തെക്കുറിച്ചും തിരോധാനത്തെക്കുറിച്ചും ശരിയായ അന്വേഷണം നടത്തിയില്ലെങ്കിൽ ചൈനയിൽ ടെന്നീസ് മത്സരങ്ങൾ നടത്തില്ലെന്ന് വനിതാ ടെന്നിസ് അസോസിയേഷൻ (ഡബ്ല്യുടിഎ) അറിയിച്ചു.

ഡബ്ല്യുടിഎയ്ക്ക് പൂർണ പിന്തുണയുമായി പുരുഷ ലോക ഒന്നാം നന്പർ താരം നൊവാക് ജോക്കോവിച്ച് രംഗത്തെത്തി. അതിനിടെ, താരം സുരക്ഷിതയാണെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസിന്‍റെ എഡിറ്റർ ഇൻ ചീഫ് ഹു ഷിൻജിൻ അവകാശപ്പെട്ടു.