സിഡ്നി: ടിം പെയ്ൻ ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചു. ടാസ്മാനിയയിലെ വനിതാ സഹപ്രവർത്തകയ്ക്ക് അശ്ലീലസന്ദേശമയച്ചുവെന്ന ആരോപണത്തിലാണു പെയ്ൻ ക്യാപ്റ്റൻ തൊപ്പി ഊരിയത്.
2017ൽ നടന്ന സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് ടാസ്മാനിയയും അന്വേഷണം നടത്തിയിരുന്നു. ഇതിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പെയ്ൻ ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചൊഴിയുന്നത്. ആഷസ് പരന്പരയിലെ ആദ്യടെസ്റ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഓസീസിനു നാണക്കേടായി രാജി.
രാജിപ്രഖ്യാപനം നടത്താൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എഴുതി തയാറാക്കിയ പ്രസ്താവന വായിക്കുന്നതിനിടെ പെയ്ൻ പലപ്പോഴും കണ്ണീരണിഞ്ഞു. തന്റെ പ്രവൃത്തി മൂലം വേദന അനുഭവിച്ചരോടും ക്രിക്കറ്റിനുണ്ടായ നാണക്കേടിനും മാപ്പു പറയുന്നു. കളിക്കാരനെന്ന നിലയിൽ ടീമിൽ തുടരും- പെയ്ൻ പ്രസ്താവനയിൽ വ്യക്തമാക്കി.
2017ൽ നടന്ന സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് ടാസ്മാനിയയും അന്വേഷണം നടത്തിയിരുന്നു. ഇതിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പെയ്ൻ ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചൊഴിയുന്നത്. ആഷസ് പരന്പരയിലെ ആദ്യടെസ്റ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഓസീസിനു നാണക്കേടായി രാജി.
രാജിപ്രഖ്യാപനം നടത്താൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എഴുതി തയാറാക്കിയ പ്രസ്താവന വായിക്കുന്നതിനിടെ പെയ്ൻ പലപ്പോഴും കണ്ണീരണിഞ്ഞു. തന്റെ പ്രവൃത്തി മൂലം വേദന അനുഭവിച്ചരോടും ക്രിക്കറ്റിനുണ്ടായ നാണക്കേടിനും മാപ്പു പറയുന്നു. കളിക്കാരനെന്ന നിലയിൽ ടീമിൽ തുടരും- പെയ്ൻ പ്രസ്താവനയിൽ വ്യക്തമാക്കി.