സമൂഹ അടുക്കളകൾ രാജ്യവ്യാപകമായി സ്ഥാപിക്കണമെങ്കിൽ അതിനു മികച്ച ആസൂത്രണവും വിപുലമായ ഒരുക്കങ്ങളും ആവശ്യമുണ്ട്. വലിയ പണച്ചെലവും വരും. എന്നാൽ, സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ പ്രതിബന്ധങ്ങളൊക്കെ മറികടക്കാനാവും.
ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനും ജുഡീഷറിക്കും വ്യത്യസ്തവും എന്നാൽ പരസ്പരപൂരകവുമായ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. എങ്കിലും ഭരണഘടനയെയും നിയമങ്ങളെയും വ്യാഖ്യാനിക്കാൻ അധികാരമുള്ള ജുഡീഷറി ഇടയ്ക്കൊക്കെ ഭരണനിർവഹണവിഭാഗത്തെ അതിന്റെ ചുമതലകളെപ്പറ്റി ഓർമപ്പെടുത്താറുണ്ട് എന്നതും നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ സവിശേഷതയാണ്.
പട്ടിണിമൂലം ഒരാൾപോലും മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഭരണഘടനാപരമായ ബാധ്യത ക്ഷേമരാഷ്ട്രത്തിനുണ്ടെന്ന നിരീക്ഷണത്തിലൂടെ സുപ്രീംകോടതി ഇത്തരമൊരു ഓർമപ്പെടുത്തലാണു നടത്തിയിരിക്കുന്നത്. പാവപ്പെട്ടവർക്കു ഭക്ഷണം ഉറപ്പാക്കുന്നതിനു രാജ്യവ്യാപകമായി സമൂഹ അടുക്കളകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നയമുണ്ടാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രത്തിന്റെ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന കോടതിയുടെ നിർദേശം അർഹിക്കുന്ന ഗൗരവത്തോടെ സർക്കാർ പരിഗണിക്കുമെന്നു പ്രതീക്ഷിക്കാം.
എല്ലാ പൗരന്മാർക്കും തുല്യാവകാശങ്ങളുള്ള ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാണ് ഇന്ത്യയെന്നു ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നവ മുതലാളിത്ത നയങ്ങൾ പിന്തുടരാൻ സർക്കാരുകൾ അത്യുത്സാഹം കാട്ടുന്ന ഇക്കാലത്തു ദാരിദ്ര്യത്തെയും പട്ടിണിയെയുംകുറിച്ചു പറയുന്നതു ഭരണാധികാരികൾക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. വൻകിട മുതലാളിമാരുടെ ലാഭവർധനയുടെ തോതാണു രാജ്യത്തിന്റെ സാന്പത്തിക വളർച്ചയുടെ ലക്ഷണമായി എടുത്തുകാട്ടാൻ പലരും താത്പര്യപ്പെടുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ പട്ടിണിപ്പാവങ്ങളുടെ ദൈന്യാവസ്ഥയെപ്പറ്റി രാജ്യത്തെ പരമോന്നത കോടതി ഉത്കണ്ഠപ്പെടുന്നതു ക്ഷേമരാഷ്ട്രസങ്കല്പത്തിൽ വിശ്വസിക്കുന്നവർക്ക് ആശ്വാസം പകരുന്നുണ്ട്. രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ സ്ഥാപിക്കാൻ നയം രൂപീകരിച്ചു സമർപ്പിക്കണമെന്ന് ഇതുസംബന്ധിച്ച ഒരു ഹർജി പരിഗണിക്കവേ കഴിഞ്ഞ ഒക്ടോബർ 22-നു സുപ്രീംകോടതി നിർദേശിച്ചിരുന്നു. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചുവേണം നയരൂപീകരണമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, അതൊന്നും ചെയ്യാതെ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി മറുപടി സത്യവാങ്മൂലം നൽകി. സർക്കാരിന്റെ നിലപാടാണല്ലോ അതിൽ പ്രതിഫലിക്കുന്നത്. കോടതി ഇതിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിനു കീഴിൽ സമൂഹഅടുക്കളയ്ക്കു സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്നാണ് കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ അതു നിയമത്തിന്റെ കീഴിലായിരിക്കണമെന്നും അങ്ങനെചെയ്താൽ പിന്നീടു സർക്കാരിന്റെ നയംമാറ്റംകൊണ്ടു പദ്ധതി ഇല്ലാതാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
രാജ്യത്ത് അഞ്ചു വയസിനു താഴെയുള്ള ഒട്ടേറെ കുട്ടികൾ വിശപ്പും പോഷകാഹാരക്കുറവും മൂലം പ്രതിദിനം മരിക്കുന്നുണ്ടെന്നു സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ പറഞ്ഞിരുന്നു. തമിഴ്നാട്, ആന്ധ്ര, ഉത്തരാഖണ്ഡ്, ഒഡീഷ, ജാർക്കണ്ഡ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ സമൂഹ അടുക്കളകൾ നടത്തുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സമൂഹ അടുക്കളകൾ രാജ്യവ്യാപകമായി സ്ഥാപിക്കണമെങ്കിൽ അതിനു മികച്ച ആസൂത്രണവും വിപുലമായ ഒരുക്കങ്ങളും ആവശ്യമുണ്ട്. വലിയ പണച്ചെലവും വരും. എന്നാൽ, സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ പ്രതിബന്ധങ്ങളൊക്കെ മറികടക്കാനാവും. കോവിഡ് ലോക്ഡൗണിന്റെ കാലത്ത് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ അടുക്കളകൾ വിജയകരമായി നടത്തിയതാണല്ലോ.
സാന്പത്തിക രംഗത്ത് ഇന്ത്യയുടെ വളർച്ച മുന്നോട്ടാണെങ്കിലും സന്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഇവിടെ ആശങ്കയുണർത്തുംവിധം വർധിച്ചുവരികയാണ്. വികസന സമീപനങ്ങളിലെ പോരായ്മകൾകൊണ്ടാണിതെന്നു വ്യക്തം. 2021 മേയിലെ കണക്കനുസരിച്ച് ഇന്ത്യയിലെ 130 കോടി ജനങ്ങളിൽ എട്ടരക്കോടിപ്പേർ അതിദാരിദ്ര്യാവസ്ഥയിൽ കഴിയുന്നവരാണ്. ജർമനിയുടെയോ ഇറാന്റെയോ മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണിത്. എെക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 36.4 കോടി ആളുകൾ (ജനസംഖ്യയുടെ 28 ശതമാനം) ദരിദ്രരുടെ ഗണത്തിൽപ്പെടും.
പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ പട്ടികയിൽ 47-ാം സ്ഥാനത്താണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ജീവിക്കുന്നു എന്നായിരുന്നു രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാട്. എന്നാൽ, ഇന്ത്യയിലെ ഗ്രാമങ്ങളിൽ താഴെത്തട്ടിലുള്ളവരുടെ പക്കലുള്ളത് ആകെ സന്പത്തിന്റെ 10.2 ശതമാനം മാത്രമാണ്. നഗരങ്ങളിൽ ഇതു വെറും 6.2 ശതമാനം.
കോവിഡ് മഹാമാരിയെത്തുടർന്നുള്ള അടച്ചുപൂട്ടലുകളും തൊഴിൽനഷ്ടങ്ങളും രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം കൂടുതൽ ദാരിദ്ര്യപൂർണമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്കായി സാമൂഹ്യ അടുക്കളകൾപോലുള്ള സംവിധാനങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ജനങ്ങൾക്കു ഭരണകൂടത്തിൽ വിശ്വാസമുണ്ടാകണമെങ്കിൽ അവന്റെ വിശപ്പകറ്റാനുള്ള ക്രിയാത്മക നടപടികൾ ഉണ്ടാകണം.
ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനും ജുഡീഷറിക്കും വ്യത്യസ്തവും എന്നാൽ പരസ്പരപൂരകവുമായ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. എങ്കിലും ഭരണഘടനയെയും നിയമങ്ങളെയും വ്യാഖ്യാനിക്കാൻ അധികാരമുള്ള ജുഡീഷറി ഇടയ്ക്കൊക്കെ ഭരണനിർവഹണവിഭാഗത്തെ അതിന്റെ ചുമതലകളെപ്പറ്റി ഓർമപ്പെടുത്താറുണ്ട് എന്നതും നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ സവിശേഷതയാണ്.
പട്ടിണിമൂലം ഒരാൾപോലും മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഭരണഘടനാപരമായ ബാധ്യത ക്ഷേമരാഷ്ട്രത്തിനുണ്ടെന്ന നിരീക്ഷണത്തിലൂടെ സുപ്രീംകോടതി ഇത്തരമൊരു ഓർമപ്പെടുത്തലാണു നടത്തിയിരിക്കുന്നത്. പാവപ്പെട്ടവർക്കു ഭക്ഷണം ഉറപ്പാക്കുന്നതിനു രാജ്യവ്യാപകമായി സമൂഹ അടുക്കളകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നയമുണ്ടാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രത്തിന്റെ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന കോടതിയുടെ നിർദേശം അർഹിക്കുന്ന ഗൗരവത്തോടെ സർക്കാർ പരിഗണിക്കുമെന്നു പ്രതീക്ഷിക്കാം.
എല്ലാ പൗരന്മാർക്കും തുല്യാവകാശങ്ങളുള്ള ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാണ് ഇന്ത്യയെന്നു ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നവ മുതലാളിത്ത നയങ്ങൾ പിന്തുടരാൻ സർക്കാരുകൾ അത്യുത്സാഹം കാട്ടുന്ന ഇക്കാലത്തു ദാരിദ്ര്യത്തെയും പട്ടിണിയെയുംകുറിച്ചു പറയുന്നതു ഭരണാധികാരികൾക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. വൻകിട മുതലാളിമാരുടെ ലാഭവർധനയുടെ തോതാണു രാജ്യത്തിന്റെ സാന്പത്തിക വളർച്ചയുടെ ലക്ഷണമായി എടുത്തുകാട്ടാൻ പലരും താത്പര്യപ്പെടുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ പട്ടിണിപ്പാവങ്ങളുടെ ദൈന്യാവസ്ഥയെപ്പറ്റി രാജ്യത്തെ പരമോന്നത കോടതി ഉത്കണ്ഠപ്പെടുന്നതു ക്ഷേമരാഷ്ട്രസങ്കല്പത്തിൽ വിശ്വസിക്കുന്നവർക്ക് ആശ്വാസം പകരുന്നുണ്ട്. രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ സ്ഥാപിക്കാൻ നയം രൂപീകരിച്ചു സമർപ്പിക്കണമെന്ന് ഇതുസംബന്ധിച്ച ഒരു ഹർജി പരിഗണിക്കവേ കഴിഞ്ഞ ഒക്ടോബർ 22-നു സുപ്രീംകോടതി നിർദേശിച്ചിരുന്നു. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചുവേണം നയരൂപീകരണമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, അതൊന്നും ചെയ്യാതെ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി മറുപടി സത്യവാങ്മൂലം നൽകി. സർക്കാരിന്റെ നിലപാടാണല്ലോ അതിൽ പ്രതിഫലിക്കുന്നത്. കോടതി ഇതിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിനു കീഴിൽ സമൂഹഅടുക്കളയ്ക്കു സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്നാണ് കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ അതു നിയമത്തിന്റെ കീഴിലായിരിക്കണമെന്നും അങ്ങനെചെയ്താൽ പിന്നീടു സർക്കാരിന്റെ നയംമാറ്റംകൊണ്ടു പദ്ധതി ഇല്ലാതാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
രാജ്യത്ത് അഞ്ചു വയസിനു താഴെയുള്ള ഒട്ടേറെ കുട്ടികൾ വിശപ്പും പോഷകാഹാരക്കുറവും മൂലം പ്രതിദിനം മരിക്കുന്നുണ്ടെന്നു സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ പറഞ്ഞിരുന്നു. തമിഴ്നാട്, ആന്ധ്ര, ഉത്തരാഖണ്ഡ്, ഒഡീഷ, ജാർക്കണ്ഡ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ സമൂഹ അടുക്കളകൾ നടത്തുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സമൂഹ അടുക്കളകൾ രാജ്യവ്യാപകമായി സ്ഥാപിക്കണമെങ്കിൽ അതിനു മികച്ച ആസൂത്രണവും വിപുലമായ ഒരുക്കങ്ങളും ആവശ്യമുണ്ട്. വലിയ പണച്ചെലവും വരും. എന്നാൽ, സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ പ്രതിബന്ധങ്ങളൊക്കെ മറികടക്കാനാവും. കോവിഡ് ലോക്ഡൗണിന്റെ കാലത്ത് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ അടുക്കളകൾ വിജയകരമായി നടത്തിയതാണല്ലോ.
സാന്പത്തിക രംഗത്ത് ഇന്ത്യയുടെ വളർച്ച മുന്നോട്ടാണെങ്കിലും സന്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഇവിടെ ആശങ്കയുണർത്തുംവിധം വർധിച്ചുവരികയാണ്. വികസന സമീപനങ്ങളിലെ പോരായ്മകൾകൊണ്ടാണിതെന്നു വ്യക്തം. 2021 മേയിലെ കണക്കനുസരിച്ച് ഇന്ത്യയിലെ 130 കോടി ജനങ്ങളിൽ എട്ടരക്കോടിപ്പേർ അതിദാരിദ്ര്യാവസ്ഥയിൽ കഴിയുന്നവരാണ്. ജർമനിയുടെയോ ഇറാന്റെയോ മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണിത്. എെക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 36.4 കോടി ആളുകൾ (ജനസംഖ്യയുടെ 28 ശതമാനം) ദരിദ്രരുടെ ഗണത്തിൽപ്പെടും.
പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ പട്ടികയിൽ 47-ാം സ്ഥാനത്താണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ജീവിക്കുന്നു എന്നായിരുന്നു രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാട്. എന്നാൽ, ഇന്ത്യയിലെ ഗ്രാമങ്ങളിൽ താഴെത്തട്ടിലുള്ളവരുടെ പക്കലുള്ളത് ആകെ സന്പത്തിന്റെ 10.2 ശതമാനം മാത്രമാണ്. നഗരങ്ങളിൽ ഇതു വെറും 6.2 ശതമാനം.
കോവിഡ് മഹാമാരിയെത്തുടർന്നുള്ള അടച്ചുപൂട്ടലുകളും തൊഴിൽനഷ്ടങ്ങളും രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം കൂടുതൽ ദാരിദ്ര്യപൂർണമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്കായി സാമൂഹ്യ അടുക്കളകൾപോലുള്ള സംവിധാനങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ജനങ്ങൾക്കു ഭരണകൂടത്തിൽ വിശ്വാസമുണ്ടാകണമെങ്കിൽ അവന്റെ വിശപ്പകറ്റാനുള്ള ക്രിയാത്മക നടപടികൾ ഉണ്ടാകണം.