പ്രകൃതിദുരന്തങ്ങൾക്ക് ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെങ്കിലും ദുരന്തബാധിതർക്കു കൈത്താങ്ങായി നിലകൊള്ളാൻ സർക്കാരിനു കടമയുണ്ട്. നാടിനുവേണ്ടി ഭക്ഷണം ഉല്പാദിപ്പിക്കുകയും സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുകയും ചെയ്യുന്ന കർഷകർക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം.
കടുത്ത ദുരവസ്ഥയിലാണു സംസ്ഥാനത്തെ കർഷകർ. കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും അവരുടെ ജീവിതത്തെ കശക്കിയെറിഞ്ഞു. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ പ്രശ്നങ്ങളും മൂലം ഒരു കൃഷിയും നടത്താൻ വയ്യാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്. കഷ്ടപ്പെട്ടു പണിയെടുത്തു വിളയിച്ച ഉത്പന്നങ്ങൾ മിക്കതും പേമാരിയിലും പ്രളയത്തിലും നശിച്ചുപോയി. വല്ലതും ശേഷിക്കുന്നുണ്ടെങ്കിൽ അതിനു ന്യായവില കിട്ടുന്നുമില്ല.
ഇടത്തരം-പരിമിത കർഷകർ മിക്കവരും കടമെടുത്താണു കൃഷിയിറക്കുന്നത്. കൃഷി നശിച്ചവർക്കും ന്യായവില കിട്ടാത്തവർക്കും വായ്പയും പലിശയും തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. കടം പെരുകുകയാണു മിക്കവർക്കും. മഹാമാരിക്കാലത്തു വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും കടം തിരിച്ചടയ്ക്കാതെ പറ്റില്ലല്ലോ. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന അഭ്യർഥനകൾ ബധിരകർണങ്ങളിലാണു പതിക്കുന്നത്. എല്ലാം സഹിച്ചു കൃഷിയിറക്കാമെന്നുവച്ചാൽ തൊഴിലാളികളെയും രാസവളവും കിട്ടാനില്ല.
കോവിഡിൽ സന്പദ്വ്യവസ്ഥ തളർന്നതോടെ സാധാരണക്കാരുടെയെല്ലാം പോക്കറ്റ് കാലിയാണ്. അനുദിനാവശ്യങ്ങൾ നിറവേറ്റാൻ പണമില്ലാതെ വിഷമിക്കുന്നവർ നിരവധി. അതിനിടെയാണു കൂനിന്മേൽ കുരു എന്നപോലെ പ്രകൃതിക്ഷോഭങ്ങൾ. ഉരുൾപൊട്ടലും മണ്ണിടിച്ചിലും നിരവധി മലയോര കർഷകരുടെ കൃഷിഭൂമിയും ജീവിതവും ഇല്ലാതാക്കി.
പ്രളയം കുട്ടനാട്ടിൽ ആയിരക്കണക്കിനു ഹെക്ടർ പാടശേഖരങ്ങളിലെ നെൽകൃഷി വെള്ളത്തിലാക്കി. കേരളത്തിൽ ഇക്കഴിഞ്ഞ ഒരു മാസത്തെ കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലുമായി 548 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണു കൃഷിവകുപ്പിന്റെ കണക്ക്. സംസ്ഥാനത്താകെ 62,991 ഹെക്ടറിലെ കൃഷി നശിക്കുകയും 1,43,246 കർഷകർക്കു നഷ്ടമുണ്ടാവുകയും ചെയ്തു.
നെൽകൃഷിക്കാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. വാഴ, കപ്പ, പച്ചക്കറി കൃഷികളും വൻതോതിൽ നശിച്ചു. റബർ കർഷകർക്കുണ്ടായ നഷ്ടത്തിന്റെ വിശദമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. കൃഷിനാശം സംഭവിച്ച കർഷകർ അടിയന്തര സഹായത്തിനായി സർക്കാരിലേക്ക് ഉറ്റുനോക്കുകയാണ്.
കാലം തെറ്റി പെയ്ത കനത്ത മഴയിൽ പലയിടത്തും കൊയ്തെടുക്കാറായ നെല്ല് വെള്ളത്തിനടിയിലായി. തുടർച്ചയായ പ്രളയവും കൊയ്ത്തുയന്ത്രങ്ങൾ ആവശ്യത്തിനു ലഭ്യമല്ലാതെവന്നതുമെല്ലാം കുട്ടനാട്ടിലെ നെൽകർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. നെല്ലുസംഭരണം വൈകിയതും കിഴിവിന്റെ പേരിലുള്ള തർക്കങ്ങളും മൂലമുള്ള പ്രശ്നങ്ങൾ ഇതിനു പുറമേയാണ്.
പച്ചക്കറി കർഷകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മിക്കയിടങ്ങളിലും പച്ചക്കറി കൃഷികൾ നശിച്ചു. കോവിഡ് ഏല്പിച്ച ആഘാതത്തിൽനിന്നു കരകയറാൻ തുടങ്ങുന്പോഴാണ് പെരുമഴ പൈനാപ്പിൾ കൃഷിക്കു ഭീഷണിയായത്. തുടർച്ചയായ മഴ മൂലം തെങ്ങിലെ മച്ചിങ്ങാ കൊഴിച്ചിലും ഫംഗസ് രോഗങ്ങളും വർധിക്കുന്നു.
തോരാമഴ മൂലം കമുകിനുണ്ടാകുന്ന രോഗങ്ങൾ അടയ്ക്കാ കർഷകർക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നാണ്യവിള കർഷകരും വലിയ പ്രതിസന്ധിയിലാണ്. റബർവില ഭേദപ്പെട്ട നിലയിലേക്ക് എത്തുന്ന ഈ സമയത്തു മഴ കാരണം ടാപ്പിംഗ് നടത്താൻ കഴിയുന്നില്ല. റബറിന്റെ ഇലകൊഴിച്ചിലും കൂടുന്നു. ഏലച്ചെടികൾ അഴുകി നശിക്കുകയാണ്. പഴുത്ത കാപ്പിക്കുരു പറിച്ചെടുക്കാനും പറിച്ചെടുത്താൽ ഉണക്കാനും കഴിയാത്ത സ്ഥിതി. തുടർച്ചയായ മഴമൂലം കൊക്കോ കായ്ക്കുന്നില്ല. കശുമാവുകൾ പൂക്കുന്നില്ല. വലിയ ദുരിതത്തിലാണു ക്ഷീരകർഷകരും.
കൃഷിയുടെ ഉത്പാദനം മെച്ചപ്പെടണമെങ്കിൽ വളമിടണമെന്നു കർഷകർക്കറിയാം. കൃഷികൾ നശിച്ചും വിളവെടുക്കാൻ കഴിയാതെയും കർഷകർ വിഷമിക്കുന്നതിനിടയിലാണു രാസവളത്തിന്റെ ക്ഷാമം. ലഭ്യമായ രാസവളങ്ങളുടെ വിലയും കൂടി. കേന്ദ്രസർക്കാർ നടപ്പാക്കിയ ചില പരിഷ്കാരങ്ങളാണു വളം ക്ഷാമത്തിനു കാരണമെന്നു പറയുന്നു.
ന്യായവിലയ്ക്കു രാസവളം ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം. പ്രകൃതിദുരന്തങ്ങൾക്ക് ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെങ്കിലും ദുരന്തബാധിതർക്കു കൈത്താങ്ങായി നിലകൊള്ളാൻ സർക്കാരിനു കടമയുണ്ട്. നാടിനുവേണ്ടി ഭക്ഷണം ഉത്പാദിപ്പിക്കുകയും സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുകയും ചെയ്യുന്ന കർഷകർക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. സർക്കാരിന്റെ സാന്പത്തിക ബുദ്ധിമുട്ടുകൾ അതിനു തടസമാകരുത്.
കടുത്ത ദുരവസ്ഥയിലാണു സംസ്ഥാനത്തെ കർഷകർ. കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും അവരുടെ ജീവിതത്തെ കശക്കിയെറിഞ്ഞു. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ പ്രശ്നങ്ങളും മൂലം ഒരു കൃഷിയും നടത്താൻ വയ്യാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്. കഷ്ടപ്പെട്ടു പണിയെടുത്തു വിളയിച്ച ഉത്പന്നങ്ങൾ മിക്കതും പേമാരിയിലും പ്രളയത്തിലും നശിച്ചുപോയി. വല്ലതും ശേഷിക്കുന്നുണ്ടെങ്കിൽ അതിനു ന്യായവില കിട്ടുന്നുമില്ല.
ഇടത്തരം-പരിമിത കർഷകർ മിക്കവരും കടമെടുത്താണു കൃഷിയിറക്കുന്നത്. കൃഷി നശിച്ചവർക്കും ന്യായവില കിട്ടാത്തവർക്കും വായ്പയും പലിശയും തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. കടം പെരുകുകയാണു മിക്കവർക്കും. മഹാമാരിക്കാലത്തു വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും കടം തിരിച്ചടയ്ക്കാതെ പറ്റില്ലല്ലോ. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന അഭ്യർഥനകൾ ബധിരകർണങ്ങളിലാണു പതിക്കുന്നത്. എല്ലാം സഹിച്ചു കൃഷിയിറക്കാമെന്നുവച്ചാൽ തൊഴിലാളികളെയും രാസവളവും കിട്ടാനില്ല.
കോവിഡിൽ സന്പദ്വ്യവസ്ഥ തളർന്നതോടെ സാധാരണക്കാരുടെയെല്ലാം പോക്കറ്റ് കാലിയാണ്. അനുദിനാവശ്യങ്ങൾ നിറവേറ്റാൻ പണമില്ലാതെ വിഷമിക്കുന്നവർ നിരവധി. അതിനിടെയാണു കൂനിന്മേൽ കുരു എന്നപോലെ പ്രകൃതിക്ഷോഭങ്ങൾ. ഉരുൾപൊട്ടലും മണ്ണിടിച്ചിലും നിരവധി മലയോര കർഷകരുടെ കൃഷിഭൂമിയും ജീവിതവും ഇല്ലാതാക്കി.
പ്രളയം കുട്ടനാട്ടിൽ ആയിരക്കണക്കിനു ഹെക്ടർ പാടശേഖരങ്ങളിലെ നെൽകൃഷി വെള്ളത്തിലാക്കി. കേരളത്തിൽ ഇക്കഴിഞ്ഞ ഒരു മാസത്തെ കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലുമായി 548 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണു കൃഷിവകുപ്പിന്റെ കണക്ക്. സംസ്ഥാനത്താകെ 62,991 ഹെക്ടറിലെ കൃഷി നശിക്കുകയും 1,43,246 കർഷകർക്കു നഷ്ടമുണ്ടാവുകയും ചെയ്തു.
നെൽകൃഷിക്കാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. വാഴ, കപ്പ, പച്ചക്കറി കൃഷികളും വൻതോതിൽ നശിച്ചു. റബർ കർഷകർക്കുണ്ടായ നഷ്ടത്തിന്റെ വിശദമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. കൃഷിനാശം സംഭവിച്ച കർഷകർ അടിയന്തര സഹായത്തിനായി സർക്കാരിലേക്ക് ഉറ്റുനോക്കുകയാണ്.
കാലം തെറ്റി പെയ്ത കനത്ത മഴയിൽ പലയിടത്തും കൊയ്തെടുക്കാറായ നെല്ല് വെള്ളത്തിനടിയിലായി. തുടർച്ചയായ പ്രളയവും കൊയ്ത്തുയന്ത്രങ്ങൾ ആവശ്യത്തിനു ലഭ്യമല്ലാതെവന്നതുമെല്ലാം കുട്ടനാട്ടിലെ നെൽകർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. നെല്ലുസംഭരണം വൈകിയതും കിഴിവിന്റെ പേരിലുള്ള തർക്കങ്ങളും മൂലമുള്ള പ്രശ്നങ്ങൾ ഇതിനു പുറമേയാണ്.
പച്ചക്കറി കർഷകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മിക്കയിടങ്ങളിലും പച്ചക്കറി കൃഷികൾ നശിച്ചു. കോവിഡ് ഏല്പിച്ച ആഘാതത്തിൽനിന്നു കരകയറാൻ തുടങ്ങുന്പോഴാണ് പെരുമഴ പൈനാപ്പിൾ കൃഷിക്കു ഭീഷണിയായത്. തുടർച്ചയായ മഴ മൂലം തെങ്ങിലെ മച്ചിങ്ങാ കൊഴിച്ചിലും ഫംഗസ് രോഗങ്ങളും വർധിക്കുന്നു.
തോരാമഴ മൂലം കമുകിനുണ്ടാകുന്ന രോഗങ്ങൾ അടയ്ക്കാ കർഷകർക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നാണ്യവിള കർഷകരും വലിയ പ്രതിസന്ധിയിലാണ്. റബർവില ഭേദപ്പെട്ട നിലയിലേക്ക് എത്തുന്ന ഈ സമയത്തു മഴ കാരണം ടാപ്പിംഗ് നടത്താൻ കഴിയുന്നില്ല. റബറിന്റെ ഇലകൊഴിച്ചിലും കൂടുന്നു. ഏലച്ചെടികൾ അഴുകി നശിക്കുകയാണ്. പഴുത്ത കാപ്പിക്കുരു പറിച്ചെടുക്കാനും പറിച്ചെടുത്താൽ ഉണക്കാനും കഴിയാത്ത സ്ഥിതി. തുടർച്ചയായ മഴമൂലം കൊക്കോ കായ്ക്കുന്നില്ല. കശുമാവുകൾ പൂക്കുന്നില്ല. വലിയ ദുരിതത്തിലാണു ക്ഷീരകർഷകരും.
കൃഷിയുടെ ഉത്പാദനം മെച്ചപ്പെടണമെങ്കിൽ വളമിടണമെന്നു കർഷകർക്കറിയാം. കൃഷികൾ നശിച്ചും വിളവെടുക്കാൻ കഴിയാതെയും കർഷകർ വിഷമിക്കുന്നതിനിടയിലാണു രാസവളത്തിന്റെ ക്ഷാമം. ലഭ്യമായ രാസവളങ്ങളുടെ വിലയും കൂടി. കേന്ദ്രസർക്കാർ നടപ്പാക്കിയ ചില പരിഷ്കാരങ്ങളാണു വളം ക്ഷാമത്തിനു കാരണമെന്നു പറയുന്നു.
ന്യായവിലയ്ക്കു രാസവളം ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം. പ്രകൃതിദുരന്തങ്ങൾക്ക് ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെങ്കിലും ദുരന്തബാധിതർക്കു കൈത്താങ്ങായി നിലകൊള്ളാൻ സർക്കാരിനു കടമയുണ്ട്. നാടിനുവേണ്ടി ഭക്ഷണം ഉത്പാദിപ്പിക്കുകയും സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുകയും ചെയ്യുന്ന കർഷകർക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. സർക്കാരിന്റെ സാന്പത്തിക ബുദ്ധിമുട്ടുകൾ അതിനു തടസമാകരുത്.