ഐടി രംഗത്തു നാം സ്വപ്നം കാണുന്ന വികസനം സാധ്യമാകണമെങ്കിൽ സർക്കാർതലം തൊട്ടു ജീവനക്കാരുടെ തലം വരെ മനോഭാവത്തിലും സമീപനത്തിലും പ്രവർത്തനത്തിലുമെല്ലാം കാതലായ പൊളിച്ചെഴുത്ത് ആവശ്യമാണ്
കേരളത്തിലെ ഐടി മേഖല അടുത്ത അഞ്ചുവർഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങൾകൂടി പ്രദാനം ചെയ്യുമെന്ന റിപ്പോർട്ട് സംസ്ഥാനത്തിന്റെ വ്യവസായവികസനം ത്വരിതപ്പെടണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം പ്രതീക്ഷ പകരുന്നതാണ്. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോ സിറ്റി കാന്പസിലെയും കൊച്ചി ഇൻഫോപാർക്കിലെയും ചില പ്രധാന പദ്ധതികളുൾപ്പെടെ 6000 കോടി രൂപയുടെ അധിക നിക്ഷേപം കേരളത്തിലെ ഐടി പാർക്കുകളിലുണ്ടാകുമെന്നാണു കണക്കുകൂട്ടൽ.
1000 ഏക്കറിലധികം വിസ്തീർണമുള്ള കേരളത്തിലെ ഐടി പാർക്കുകളിൽ ഏകദേശം 900 ഐടി കന്പനികൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കോടി ചതുരശ്ര അടി സ്ഥലം കൂടി പുതിയ പദ്ധതികൾക്കായി വികസിപ്പിക്കുന്പോൾ അഞ്ചുവർഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണു പ്രതീക്ഷ. കേരളത്തിലെ ടെക്നോപാർക്കിലും ഇൻഫോപാർക്കിലും സൈബർ പാർക്കിലുമെല്ലാം ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. എന്നിട്ടും നമ്മുടെ പ്രതീക്ഷ പോലൊന്നും ഐടി മേഖല വികസിപ്പിക്കാൻ കേരളത്തിനായിട്ടില്ല എന്നതു യാഥാർഥ്യമാണ്.
ഭരണാധികാരികൾക്കും സംസ്ഥാനത്തെ ഐടി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നവർക്കും ഇതിനു പല കാരണങ്ങളും പറയാനുണ്ടാവും. കേരളത്തിലെ ഐടി പാർക്കുകളിൽ പബ് സൗകര്യമില്ലാത്തത് ഒരു ന്യൂനതയാണെന്നും അതിനാൽ പബുകൾ തുറക്കാൻ ആലോചനയുണ്ടെന്നും അടുത്തിടെ ഉന്നത തലത്തിൽ നിന്നു തന്നെ പരാമർശമുണ്ടായി. ഇത്തരം കാരണങ്ങൾ കൊണ്ടാണോ കേരളത്തിലെ ഐടി രംഗം വളരാത്തത്? വികസനത്തിനു തടസമായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നു കൃത്യമായി കണ്ടെത്താൻ കഴിയാത്തതും യാഥാർഥ്യങ്ങൾക്കുനേരേ കണ്ണടയ്ക്കുന്നതുമാണു നമ്മുടെ മുന്നേറ്റത്തിനു തടസമായി നിൽക്കുന്നതെന്നു നിഷ്പക്ഷമതികൾ സമ്മതിക്കും.
കോവിഡനന്തര കാലത്തു ലോകത്തിന്റെ പല ഭാഗത്തുനിന്നും നിരവധി കന്പനികൾ ഇന്ത്യയിൽ വ്യവസായ നിക്ഷേപത്തിനായി വരുന്നുണ്ടെന്നും എന്നാൽ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളം കൂടുതൽ നിക്ഷേപസൗഹൃദം ആകേണ്ടതുണ്ടെന്നും കഴിഞ്ഞദിവസം കേരളത്തിൽ വന്ന കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെടുകയുണ്ടായി. പ്രാദേശിക പദ്ധതികളുമായി കേരളം മുന്നോട്ടുവന്നാൽ രാഷ്ട്രീയം നോക്കാതെ അനുകൂലമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. മുൻ വ്യവസായി കൂടിയായ കേന്ദ്രമന്ത്രിയുടെ നിരീക്ഷണങ്ങൾ കേരളം ഗൗരവപൂർവം കണക്കിലെടുക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് ഐടി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ടെന്നും അതിനായി അടിസ്ഥാനസൗകര്യവികസനം ഇനിയും ഉണ്ടാകണമെന്നും അതിനുള്ള വിഭവശേഷി കേരളത്തിനുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ടെക്നോപാർക്കിനെ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററാക്കി മാറ്റാൻ കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. സോഫ്റ്റ്വേർ സർവീസ്, ഇലക്ട്രോണിക് സിസ്റ്റം മാനുഫാക്ചറിംഗ് മേഖലകളിൽ വിപുലമായ സാധ്യതകളാണുള്ളതെന്നും ഇന്ത്യ ഏറ്റവും സാധ്യതയുള്ള വിപണിയാണെന്നു കന്പനികൾ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാധ്യതകൾ പാഴാക്കാതെ അർഹമായ പങ്ക് നേടിയെടുക്കാൻ കേരളത്തിനു കഴിയണം. അതിനു രാഷ്ട്രീയ ഭിന്നതകളൊക്കെ മാറ്റിവച്ച് കേന്ദ്രസർക്കാരിൽനിന്നു കിട്ടാവുന്ന സഹായങ്ങളെല്ലാം വാങ്ങിയെടുക്കണം. അതു നടപ്പാകണമെങ്കിൽ കേരളത്തിലെ സർക്കാരിന്റെയും സംരംഭകരുടെയും പൊതുസമൂഹത്തിന്റെയുമെല്ലാം മനോഭാവത്തിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും മാറ്റം വരേണ്ടതുണ്ട്. വെറുതെ പ്രസംഗിച്ചതുകൊണ്ടുമാത്രം കേരളം വ്യവസായ സൗഹൃദമാകില്ല.
തെക്കു കിഴക്ക് ഏഷ്യയിൽ നിന്നുള്ള ചില കന്പനി പ്രതിനിധികൾ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സ്ഥലത്ത് ഐടി സ്ഥാപനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ സന്ദർശിച്ച കാര്യവും കേന്ദ്രമന്ത്രി പങ്കുവയ്ക്കുകയുണ്ടായി. ചെന്നൈയിലും ബംഗളൂരുവിലും താത്പര്യം പ്രകടിപ്പിച്ച അവർ കേരളത്തിലേക്കില്ല എന്നു പ്രതികരിച്ചുവത്രെ. ഇന്ത്യക്കു വെളിയിലുള്ള വ്യവസായ സംരംഭകൾക്കിടയിൽ കേരളത്തിനു ദുഷ്പേരുണ്ട് എന്നല്ലേ ഇതിനർഥം? അനാവശ്യ സമരങ്ങളുടെയും പണിമുടക്കുകളുടെയും ഹർത്താലുകളുടെയും നാട് എന്ന മോശം പ്രതിച്ഛായയാണു കേരളത്തെപ്പറ്റിയുള്ളത്.
ഭരണരംഗത്തെ അഴിമതിയും സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടയും തൊഴിലാളികൾക്കിടയിലെ മെല്ലെപ്പോക്കും നോക്കുകൂലിയുമെല്ലാം വ്യവസായ നിക്ഷേപകരെ കേരളത്തിൽ നിന്നകറ്റുന്നു. മൂലധനനിക്ഷേപം നടത്തുന്നവർക്ക് അതിനനുസരിച്ചുള്ള ലാഭം തിരിച്ചുകിട്ടണം. കേരളത്തിലെ നിലവിലുള്ള സാഹചര്യത്തിൽ അതിനു യാതൊരു സാധ്യതയും പലരും കാണുന്നില്ല. അതുകൊണ്ട്, ഐടി രംഗത്തു നാം സ്വപ്നം കാണുന്ന വികസനം സാധ്യമാകണമെങ്കിൽ സർക്കാർതലം തൊട്ടു ജീവനക്കാരുടെ തലം വരെ മനോഭാവത്തിലും സമീപനത്തിലും പ്രവർത്തനത്തിലുമെല്ലാം കാതലായ പൊളിച്ചെഴുത്ത് ആവശ്യമാണ്. അതിനു തയാറായില്ലെങ്കിൽ കേരളത്തിന്റെ ഭാവി കൂടുതൽ ഇരുളടഞ്ഞതാകും എന്നതിലും സംശയം വേണ്ട.
കേരളത്തിലെ ഐടി മേഖല അടുത്ത അഞ്ചുവർഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങൾകൂടി പ്രദാനം ചെയ്യുമെന്ന റിപ്പോർട്ട് സംസ്ഥാനത്തിന്റെ വ്യവസായവികസനം ത്വരിതപ്പെടണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം പ്രതീക്ഷ പകരുന്നതാണ്. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോ സിറ്റി കാന്പസിലെയും കൊച്ചി ഇൻഫോപാർക്കിലെയും ചില പ്രധാന പദ്ധതികളുൾപ്പെടെ 6000 കോടി രൂപയുടെ അധിക നിക്ഷേപം കേരളത്തിലെ ഐടി പാർക്കുകളിലുണ്ടാകുമെന്നാണു കണക്കുകൂട്ടൽ.
1000 ഏക്കറിലധികം വിസ്തീർണമുള്ള കേരളത്തിലെ ഐടി പാർക്കുകളിൽ ഏകദേശം 900 ഐടി കന്പനികൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കോടി ചതുരശ്ര അടി സ്ഥലം കൂടി പുതിയ പദ്ധതികൾക്കായി വികസിപ്പിക്കുന്പോൾ അഞ്ചുവർഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണു പ്രതീക്ഷ. കേരളത്തിലെ ടെക്നോപാർക്കിലും ഇൻഫോപാർക്കിലും സൈബർ പാർക്കിലുമെല്ലാം ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. എന്നിട്ടും നമ്മുടെ പ്രതീക്ഷ പോലൊന്നും ഐടി മേഖല വികസിപ്പിക്കാൻ കേരളത്തിനായിട്ടില്ല എന്നതു യാഥാർഥ്യമാണ്.
ഭരണാധികാരികൾക്കും സംസ്ഥാനത്തെ ഐടി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നവർക്കും ഇതിനു പല കാരണങ്ങളും പറയാനുണ്ടാവും. കേരളത്തിലെ ഐടി പാർക്കുകളിൽ പബ് സൗകര്യമില്ലാത്തത് ഒരു ന്യൂനതയാണെന്നും അതിനാൽ പബുകൾ തുറക്കാൻ ആലോചനയുണ്ടെന്നും അടുത്തിടെ ഉന്നത തലത്തിൽ നിന്നു തന്നെ പരാമർശമുണ്ടായി. ഇത്തരം കാരണങ്ങൾ കൊണ്ടാണോ കേരളത്തിലെ ഐടി രംഗം വളരാത്തത്? വികസനത്തിനു തടസമായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നു കൃത്യമായി കണ്ടെത്താൻ കഴിയാത്തതും യാഥാർഥ്യങ്ങൾക്കുനേരേ കണ്ണടയ്ക്കുന്നതുമാണു നമ്മുടെ മുന്നേറ്റത്തിനു തടസമായി നിൽക്കുന്നതെന്നു നിഷ്പക്ഷമതികൾ സമ്മതിക്കും.
കോവിഡനന്തര കാലത്തു ലോകത്തിന്റെ പല ഭാഗത്തുനിന്നും നിരവധി കന്പനികൾ ഇന്ത്യയിൽ വ്യവസായ നിക്ഷേപത്തിനായി വരുന്നുണ്ടെന്നും എന്നാൽ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളം കൂടുതൽ നിക്ഷേപസൗഹൃദം ആകേണ്ടതുണ്ടെന്നും കഴിഞ്ഞദിവസം കേരളത്തിൽ വന്ന കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെടുകയുണ്ടായി. പ്രാദേശിക പദ്ധതികളുമായി കേരളം മുന്നോട്ടുവന്നാൽ രാഷ്ട്രീയം നോക്കാതെ അനുകൂലമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. മുൻ വ്യവസായി കൂടിയായ കേന്ദ്രമന്ത്രിയുടെ നിരീക്ഷണങ്ങൾ കേരളം ഗൗരവപൂർവം കണക്കിലെടുക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് ഐടി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ടെന്നും അതിനായി അടിസ്ഥാനസൗകര്യവികസനം ഇനിയും ഉണ്ടാകണമെന്നും അതിനുള്ള വിഭവശേഷി കേരളത്തിനുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ടെക്നോപാർക്കിനെ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററാക്കി മാറ്റാൻ കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. സോഫ്റ്റ്വേർ സർവീസ്, ഇലക്ട്രോണിക് സിസ്റ്റം മാനുഫാക്ചറിംഗ് മേഖലകളിൽ വിപുലമായ സാധ്യതകളാണുള്ളതെന്നും ഇന്ത്യ ഏറ്റവും സാധ്യതയുള്ള വിപണിയാണെന്നു കന്പനികൾ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാധ്യതകൾ പാഴാക്കാതെ അർഹമായ പങ്ക് നേടിയെടുക്കാൻ കേരളത്തിനു കഴിയണം. അതിനു രാഷ്ട്രീയ ഭിന്നതകളൊക്കെ മാറ്റിവച്ച് കേന്ദ്രസർക്കാരിൽനിന്നു കിട്ടാവുന്ന സഹായങ്ങളെല്ലാം വാങ്ങിയെടുക്കണം. അതു നടപ്പാകണമെങ്കിൽ കേരളത്തിലെ സർക്കാരിന്റെയും സംരംഭകരുടെയും പൊതുസമൂഹത്തിന്റെയുമെല്ലാം മനോഭാവത്തിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും മാറ്റം വരേണ്ടതുണ്ട്. വെറുതെ പ്രസംഗിച്ചതുകൊണ്ടുമാത്രം കേരളം വ്യവസായ സൗഹൃദമാകില്ല.
തെക്കു കിഴക്ക് ഏഷ്യയിൽ നിന്നുള്ള ചില കന്പനി പ്രതിനിധികൾ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സ്ഥലത്ത് ഐടി സ്ഥാപനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ സന്ദർശിച്ച കാര്യവും കേന്ദ്രമന്ത്രി പങ്കുവയ്ക്കുകയുണ്ടായി. ചെന്നൈയിലും ബംഗളൂരുവിലും താത്പര്യം പ്രകടിപ്പിച്ച അവർ കേരളത്തിലേക്കില്ല എന്നു പ്രതികരിച്ചുവത്രെ. ഇന്ത്യക്കു വെളിയിലുള്ള വ്യവസായ സംരംഭകൾക്കിടയിൽ കേരളത്തിനു ദുഷ്പേരുണ്ട് എന്നല്ലേ ഇതിനർഥം? അനാവശ്യ സമരങ്ങളുടെയും പണിമുടക്കുകളുടെയും ഹർത്താലുകളുടെയും നാട് എന്ന മോശം പ്രതിച്ഛായയാണു കേരളത്തെപ്പറ്റിയുള്ളത്.
ഭരണരംഗത്തെ അഴിമതിയും സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടയും തൊഴിലാളികൾക്കിടയിലെ മെല്ലെപ്പോക്കും നോക്കുകൂലിയുമെല്ലാം വ്യവസായ നിക്ഷേപകരെ കേരളത്തിൽ നിന്നകറ്റുന്നു. മൂലധനനിക്ഷേപം നടത്തുന്നവർക്ക് അതിനനുസരിച്ചുള്ള ലാഭം തിരിച്ചുകിട്ടണം. കേരളത്തിലെ നിലവിലുള്ള സാഹചര്യത്തിൽ അതിനു യാതൊരു സാധ്യതയും പലരും കാണുന്നില്ല. അതുകൊണ്ട്, ഐടി രംഗത്തു നാം സ്വപ്നം കാണുന്ന വികസനം സാധ്യമാകണമെങ്കിൽ സർക്കാർതലം തൊട്ടു ജീവനക്കാരുടെ തലം വരെ മനോഭാവത്തിലും സമീപനത്തിലും പ്രവർത്തനത്തിലുമെല്ലാം കാതലായ പൊളിച്ചെഴുത്ത് ആവശ്യമാണ്. അതിനു തയാറായില്ലെങ്കിൽ കേരളത്തിന്റെ ഭാവി കൂടുതൽ ഇരുളടഞ്ഞതാകും എന്നതിലും സംശയം വേണ്ട.