മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ ജനങ്ങളുടെ ജീവനേക്കാൾ തമിഴ്നാടിന്റെ താത്പര്യങ്ങൾക്കു പ്രാധാന്യം കൊടുക്കാൻ ഇവിടെ ചിലരെങ്കിലും തയാറാകുന്നു എന്നതാണദ്ഭുതം
മുല്ലപ്പെരിയാർ ബേബിഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കുന്നതിനു സംസ്ഥാന വനംവകുപ്പ് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയെന്ന വാർത്ത കേരളത്തെ ഞെട്ടിച്ചു. കാലംതെറ്റി പെയ്യുന്ന തീവ്രമഴയിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഡാമിനെന്തെങ്കിലും സംഭവിക്കുമോ എന്ന ആധിയിൽ മധ്യകേരളത്തിലെ ജനങ്ങളെല്ലാം കഴിയുന്പോഴാണ് ഇത്തരം ആശങ്കകളെ നിസാരവത്കരിക്കുന്ന രീതിയിൽ ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്.
വലിയ വിവാദമായ സാഹചര്യത്തിൽ, തീരുമാനം കേരളം മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ടു കാര്യമായോ? മരവിപ്പിച്ച ഈ ഉത്തരവും കോടതിയിൽ തമിഴ്നാട് കേരളത്തിനെതിരേ ആയുധമാക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ സെൽഫ് ഗോളുകളാണു പല നിർണായക സന്ദർഭങ്ങളിലും തമിഴ്നാടിന്റ രക്ഷയ്ക്കെത്തിയിട്ടുള്ളത്. ഇപ്പോഴത്തെ വിവാദ ഉത്തരവ് വനംമന്ത്രി പറയുന്നതുപോലെ ഒരുപറ്റം ഉദ്യോഗസ്ഥർക്കുമാത്രം സംഭവിച്ച പിഴവാണെന്നു കരുതാൻ കഴിയുമോ?
ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും കർശന നടപടി സ്വീകരിക്കുമെന്നുമാണു വനംമന്ത്രി എ.കെ. ശശീന്ദ്രൻ വിശദീകരിച്ചത്. മരംമുറി അനുമതി ഉത്തരവ് മാധ്യമങ്ങളിലൂടെ വിവാദമായപ്പോഴാണു താൻ വിവരമറിയുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ, വളരെ സജീവമായി നിൽക്കുന്ന ഇത്തരമൊരു സുപ്രധാന വിഷയത്തിൽ മുഖ്യമന്ത്രി അറിയാതെ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ ധൈര്യപ്പെടില്ലെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. വലിയ പ്രതിഷേധമുയർന്നിട്ടും മരംമുറി അനുമതി റദ്ദാക്കുകയല്ല, മരവിപ്പിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മുല്ലപ്പെരിയാറിലെ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിനു മുഖ്യമന്ത്രി പിണറായി വിജയനു നന്ദിപറഞ്ഞു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രസ്താവന ഇറക്കിയപ്പോഴാണു പലരും വിവരമറിയുന്നത്. തമിഴ്നാട് ജലവിഭവമന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ ഡാം സന്ദർശിക്കുകയും ബേബിഡാം ബലപ്പെടുത്തി ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തത് ഇതോടു ചേർത്തുവായിക്കണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നു പറയുന്നതു വികാരം ആളിക്കത്തിക്കലല്ല.
മുല്ലപ്പെരിയാർ ഡാം പണിതിട്ടു 126 വർഷം കഴിഞ്ഞു. അമ്പതു വർഷമാണു സാധാരണനിലയിൽ ഒരു ഡാമിന്റെ കാലാവധി. പണ്ടേ കാലഹരണപ്പെട്ട മുല്ലപ്പെരിയാർ ഡാമിനു പകരം പുതിയ ഡാം എന്നതാണു കേരളത്തിന്റെ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കഴിഞ്ഞ ദിവസങ്ങളിലും നിയമസഭയിൽ ആവർത്തിച്ചു വ്യക്തമാക്കിയതാണ്. ഈ പ്രഖ്യാപിത നിലപാടിനെ തുരങ്കംവയ്ക്കുന്ന നീക്കങ്ങൾ പലതും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതാണു ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ ഏറ്റവും ബലക്ഷയമുള്ളതു ബേബിഡാമിനാണെന്നാണു ചില വിദഗ്ധരുടെ അഭിപ്രായം. മരങ്ങൾ വെട്ടാൻ അനുമതി നൽകിയതു ബേബിഡാം ബലപ്പെടുത്തുന്നതിനുള്ള സൗകര്യത്തിനുവേണ്ടിയാണെന്നു മനസിലാക്കാം.
വനവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യത്തിലും കേന്ദ്ര പരിസ്ഥിതി വകുപ്പിനെ കൂട്ടുപിടിക്കുന്ന സംസ്ഥാന വനംവകുപ്പ് ഇക്കാര്യത്തിൽ അവരോടുപോലും ആലോചിക്കാതെ അനുമതി നൽകി. ബേബിഡാം ബലപ്പെടുത്തിയാൽ, മുല്ലപ്പെരിയാർ ഡാം തീർത്തും സുരക്ഷിതമാണ് എന്ന വാദവുമായി തമിഴ്നാട് മുന്നോട്ടുവരുമെന്നു തീർച്ചയാണ്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ഇതു ചൂണ്ടിക്കാട്ടി അവർ കോടതികളിലും മേൽനോട്ട സമിതികളിലുമെല്ലാം എതിർക്കും. കേരളത്തെ ഒറ്റിക്കൊടുത്ത് തമിഴ്നാടിന് ഒത്താശ ചെയ്യുന്നത് ആരാണ്?
സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 1970-ൽ മുല്ലപ്പെരിയാർ കരാർ പുതുക്കിയ കാലം തൊട്ടു കേരളത്തിന്റെ താത്പര്യങ്ങൾ ബലികഴിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിലും ഉദ്യോഗസ്ഥ തലത്തിലും മേൽനോട്ടസമിതിയിലുമെല്ലാം തമിഴ്നാടിനുവേണ്ടി വാദിക്കുന്നവരും നിലകൊള്ളുന്നവരുമുണ്ടായതു കേരളം കണ്ടു. തമിഴ്നാടിനു വേണ്ടതു മുല്ലപ്പെരിയാറിലെ ജലമാണ്. അതു കൊടുക്കരുതെന്നോ നൽകില്ലെന്നോ കേരളത്തിലെ ആരും പറയുന്നില്ല. തമിഴ്നാടിനു ജലവും കേരളത്തിനു സുരക്ഷയും എന്നതാണു മുല്ലപ്പെരിയാർ വിഷയത്തിൽ കുറേക്കാലമായി നാം സ്വീകരിച്ചിരിക്കുന്ന നിലപാട്.
മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ അതു കേരളത്തിലുണ്ടാക്കുന്ന മഹാദുരന്തത്തെപ്പറ്റി ജനങ്ങൾക്കുള്ള ആശങ്കയുടെ നേരിയ ഒരംശം പോലും ഉദ്യോഗസ്ഥർ പലർക്കും ഇല്ലെന്നുവരുന്നത് എന്തുകൊണ്ടാണ്? മുല്ലപ്പെരിയാർ ഡാം സന്ദർശിച്ച സെൻട്രൽ വാട്ടർ കമ്മീഷന് അതിന്റെ ദുർബലാവസ്ഥ ശരിക്കും ബോധ്യമായതുകൊണ്ടാണ് ജലനിരപ്പ് 152 അടിയിൽനിന്ന് ആദ്യം 142 അടിയായും പിന്നീട് 136 അടിയായും താഴ്ത്താൻ നിർദേശിച്ചത്. എന്നാൽ, ഡാമിൽ തമിഴ്നാട് ചില അറ്റകുറ്റപ്പണികൾ നടത്തി ജലനിരപ്പ് 142 അടിവരെ ഉയർത്താൻ വീണ്ടും അനുമതി നേടിയെടുത്തു.
2018-ലെ മഹാപ്രളയത്തെത്തുടർന്നു മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിടേണ്ടിവന്നതു കാലാവസ്ഥ ചതിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. ഇത്രയൊക്കെയായിട്ടും എന്തേ പലരും കാര്യങ്ങൾ അറിയില്ലെന്നു നടിക്കുന്നത്? കേരളത്തിലെ ജനങ്ങളുടെ ജീവനേക്കാൾ തമിഴ്നാടിന്റെ താത്പര്യങ്ങൾക്കു പ്രാധാന്യം കൊടുക്കാൻ ഇവിടെ ചിലരെങ്കിലും തയാറാകുന്നു എന്നതാണദ്ഭുതം.
മുല്ലപ്പെരിയാർ ബേബിഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കുന്നതിനു സംസ്ഥാന വനംവകുപ്പ് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയെന്ന വാർത്ത കേരളത്തെ ഞെട്ടിച്ചു. കാലംതെറ്റി പെയ്യുന്ന തീവ്രമഴയിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഡാമിനെന്തെങ്കിലും സംഭവിക്കുമോ എന്ന ആധിയിൽ മധ്യകേരളത്തിലെ ജനങ്ങളെല്ലാം കഴിയുന്പോഴാണ് ഇത്തരം ആശങ്കകളെ നിസാരവത്കരിക്കുന്ന രീതിയിൽ ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്.
വലിയ വിവാദമായ സാഹചര്യത്തിൽ, തീരുമാനം കേരളം മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ടു കാര്യമായോ? മരവിപ്പിച്ച ഈ ഉത്തരവും കോടതിയിൽ തമിഴ്നാട് കേരളത്തിനെതിരേ ആയുധമാക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ സെൽഫ് ഗോളുകളാണു പല നിർണായക സന്ദർഭങ്ങളിലും തമിഴ്നാടിന്റ രക്ഷയ്ക്കെത്തിയിട്ടുള്ളത്. ഇപ്പോഴത്തെ വിവാദ ഉത്തരവ് വനംമന്ത്രി പറയുന്നതുപോലെ ഒരുപറ്റം ഉദ്യോഗസ്ഥർക്കുമാത്രം സംഭവിച്ച പിഴവാണെന്നു കരുതാൻ കഴിയുമോ?
ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും കർശന നടപടി സ്വീകരിക്കുമെന്നുമാണു വനംമന്ത്രി എ.കെ. ശശീന്ദ്രൻ വിശദീകരിച്ചത്. മരംമുറി അനുമതി ഉത്തരവ് മാധ്യമങ്ങളിലൂടെ വിവാദമായപ്പോഴാണു താൻ വിവരമറിയുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ, വളരെ സജീവമായി നിൽക്കുന്ന ഇത്തരമൊരു സുപ്രധാന വിഷയത്തിൽ മുഖ്യമന്ത്രി അറിയാതെ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ ധൈര്യപ്പെടില്ലെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. വലിയ പ്രതിഷേധമുയർന്നിട്ടും മരംമുറി അനുമതി റദ്ദാക്കുകയല്ല, മരവിപ്പിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മുല്ലപ്പെരിയാറിലെ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിനു മുഖ്യമന്ത്രി പിണറായി വിജയനു നന്ദിപറഞ്ഞു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രസ്താവന ഇറക്കിയപ്പോഴാണു പലരും വിവരമറിയുന്നത്. തമിഴ്നാട് ജലവിഭവമന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ ഡാം സന്ദർശിക്കുകയും ബേബിഡാം ബലപ്പെടുത്തി ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തത് ഇതോടു ചേർത്തുവായിക്കണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നു പറയുന്നതു വികാരം ആളിക്കത്തിക്കലല്ല.
മുല്ലപ്പെരിയാർ ഡാം പണിതിട്ടു 126 വർഷം കഴിഞ്ഞു. അമ്പതു വർഷമാണു സാധാരണനിലയിൽ ഒരു ഡാമിന്റെ കാലാവധി. പണ്ടേ കാലഹരണപ്പെട്ട മുല്ലപ്പെരിയാർ ഡാമിനു പകരം പുതിയ ഡാം എന്നതാണു കേരളത്തിന്റെ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കഴിഞ്ഞ ദിവസങ്ങളിലും നിയമസഭയിൽ ആവർത്തിച്ചു വ്യക്തമാക്കിയതാണ്. ഈ പ്രഖ്യാപിത നിലപാടിനെ തുരങ്കംവയ്ക്കുന്ന നീക്കങ്ങൾ പലതും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതാണു ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ ഏറ്റവും ബലക്ഷയമുള്ളതു ബേബിഡാമിനാണെന്നാണു ചില വിദഗ്ധരുടെ അഭിപ്രായം. മരങ്ങൾ വെട്ടാൻ അനുമതി നൽകിയതു ബേബിഡാം ബലപ്പെടുത്തുന്നതിനുള്ള സൗകര്യത്തിനുവേണ്ടിയാണെന്നു മനസിലാക്കാം.
വനവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യത്തിലും കേന്ദ്ര പരിസ്ഥിതി വകുപ്പിനെ കൂട്ടുപിടിക്കുന്ന സംസ്ഥാന വനംവകുപ്പ് ഇക്കാര്യത്തിൽ അവരോടുപോലും ആലോചിക്കാതെ അനുമതി നൽകി. ബേബിഡാം ബലപ്പെടുത്തിയാൽ, മുല്ലപ്പെരിയാർ ഡാം തീർത്തും സുരക്ഷിതമാണ് എന്ന വാദവുമായി തമിഴ്നാട് മുന്നോട്ടുവരുമെന്നു തീർച്ചയാണ്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ഇതു ചൂണ്ടിക്കാട്ടി അവർ കോടതികളിലും മേൽനോട്ട സമിതികളിലുമെല്ലാം എതിർക്കും. കേരളത്തെ ഒറ്റിക്കൊടുത്ത് തമിഴ്നാടിന് ഒത്താശ ചെയ്യുന്നത് ആരാണ്?
സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 1970-ൽ മുല്ലപ്പെരിയാർ കരാർ പുതുക്കിയ കാലം തൊട്ടു കേരളത്തിന്റെ താത്പര്യങ്ങൾ ബലികഴിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിലും ഉദ്യോഗസ്ഥ തലത്തിലും മേൽനോട്ടസമിതിയിലുമെല്ലാം തമിഴ്നാടിനുവേണ്ടി വാദിക്കുന്നവരും നിലകൊള്ളുന്നവരുമുണ്ടായതു കേരളം കണ്ടു. തമിഴ്നാടിനു വേണ്ടതു മുല്ലപ്പെരിയാറിലെ ജലമാണ്. അതു കൊടുക്കരുതെന്നോ നൽകില്ലെന്നോ കേരളത്തിലെ ആരും പറയുന്നില്ല. തമിഴ്നാടിനു ജലവും കേരളത്തിനു സുരക്ഷയും എന്നതാണു മുല്ലപ്പെരിയാർ വിഷയത്തിൽ കുറേക്കാലമായി നാം സ്വീകരിച്ചിരിക്കുന്ന നിലപാട്.
മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ അതു കേരളത്തിലുണ്ടാക്കുന്ന മഹാദുരന്തത്തെപ്പറ്റി ജനങ്ങൾക്കുള്ള ആശങ്കയുടെ നേരിയ ഒരംശം പോലും ഉദ്യോഗസ്ഥർ പലർക്കും ഇല്ലെന്നുവരുന്നത് എന്തുകൊണ്ടാണ്? മുല്ലപ്പെരിയാർ ഡാം സന്ദർശിച്ച സെൻട്രൽ വാട്ടർ കമ്മീഷന് അതിന്റെ ദുർബലാവസ്ഥ ശരിക്കും ബോധ്യമായതുകൊണ്ടാണ് ജലനിരപ്പ് 152 അടിയിൽനിന്ന് ആദ്യം 142 അടിയായും പിന്നീട് 136 അടിയായും താഴ്ത്താൻ നിർദേശിച്ചത്. എന്നാൽ, ഡാമിൽ തമിഴ്നാട് ചില അറ്റകുറ്റപ്പണികൾ നടത്തി ജലനിരപ്പ് 142 അടിവരെ ഉയർത്താൻ വീണ്ടും അനുമതി നേടിയെടുത്തു.
2018-ലെ മഹാപ്രളയത്തെത്തുടർന്നു മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിടേണ്ടിവന്നതു കാലാവസ്ഥ ചതിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. ഇത്രയൊക്കെയായിട്ടും എന്തേ പലരും കാര്യങ്ങൾ അറിയില്ലെന്നു നടിക്കുന്നത്? കേരളത്തിലെ ജനങ്ങളുടെ ജീവനേക്കാൾ തമിഴ്നാടിന്റെ താത്പര്യങ്ങൾക്കു പ്രാധാന്യം കൊടുക്കാൻ ഇവിടെ ചിലരെങ്കിലും തയാറാകുന്നു എന്നതാണദ്ഭുതം.